നഗരം തിരക്കുകളിലേക്ക് ഉണർന്നു വരുന്നതേ ഉള്ളൂ. ഫോണിൽ മെസേജ് വന്നെന്ന് കാണിക്കുന്ന വെളിച്ചം മിന്നി മറഞ്ഞതും നിഖിൽ ചെരിഞ്ഞു കൈയെത്തി മൊബൈൽ എടുത്തു. രാഗിണിയുടെ മെസേജ് ആയിരിക്കും എന്ന് ഉറപ്പാണ്. കുറച്ചു മാസങ്ങളായി അവളുടെ മെസേജാണ് തന്നെ ഉണർത്തുന്നത്. തിരക്കുള്ള ഓഫീസ് സമയത്തിന് മുൻപും പിൻപും ഉള്ള ചെറിയ സമയത്തെ ആ ചാറ്റ് മെസേജുകളിലാണ് തന്റെ ജീവൻ തങ്ങി നിൽക്കുന്നത് എന്ന് തോന്നാറുണ്ട് നിഖിലിന്. നീലിമയോട് എന്തെങ്കിലും പറയാൻ പോയാൽ ഒന്നും രണ്ടും പറഞ്ഞു അടിയുണ്ടാക്കാം എന്നല്ലാതെ രാഗിണിയോട് സംസാരിക്കുമ്പോൾ കിട്ടുന്ന സമാധാനം കിട്ടാറില്ല. ഒരുപക്ഷെ കാമുകിയും ഭാര്യയും എന്ന വ്യത്യാസം ആയിരിക്കും. പക്ഷേ രാഗിണിയെ കാമുകി എന്നൊന്നും വിളിക്കാൻ പറ്റില്ല. ഒരു സുഹൃത്ത് അല്ലെങ്കിൽ സുഹൃത്തിനേക്കാൾ മുകളിൽ ഉള്ള ഒരുവൾ. അവളും ഒന്ന് വിട്ടു പറയാറില്ല ഈ ബന്ധത്തിന്റെ നിർവചനം എന്താണെന്ന്. ആലോചന കാട് കയറും മുൻപേ നിഖിൽ ആ മെസേജ് തുറന്നു വായന തുടങ്ങി. “ഉണർന്നില്ലേ? എന്തൊക്കെ സ്വപ്നം…
Author: Pavithra Unni
സീതപ്പഴം ഇഷ്ടമല്ലേ? പുറമെ മുള്ളൻ ആണെങ്കിലും നമ്മൾ ഇഷ്ടത്തോടെ വാങ്ങി വരും. അല്പം കടുംപിടുത്തം കാണിച്ചാൽ അരിയിൽ പൂഴ്ത്തി വച്ചെങ്കിലും പഴുപ്പിക്കും. പഴുത്താലും പൊളിച്ചു നോക്കുമ്പോൾ കൂടുതലും കുരു ആയിരിക്കും. അതിന്റെ പുറത്ത് അൽപം മധുരമുള്ള കാമ്പ് കാണൂ. ക്ഷമ വേണം, സമയം എടുക്കും എന്ന് പറഞ്ഞു വായിൽ ഇടും. മധുരം മാത്രം അകത്താക്കി കുരു തുപ്പിക്കളയണം. അതാണ് കഴിവ്. എളുപ്പപ്പണി നോക്കി മിക്സിയിൽ ഇട്ട് കറക്കിയാൽ കുരു കൂടി അരഞ്ഞു പോകും! ഈ പഴം തൃപ്തിയോടെ കഴിക്കാൻ ഒരിക്കലും സാധിക്കില്ല. കുരുവിന്റെ അതിപ്രസരം ഇല്ലാത്ത സീതപ്പഴം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആശിക്കാനെ പറ്റൂ. കാരണം ആ മാറ്റം കൊണ്ട് വരാൻ സീതപ്പഴം കൂടി വിചാരിക്കണം. പാലും പഞ്ചസാരയും ഫ്ലേവറും ചേർത്ത് ഐസ്ക്രീം ആയി കിട്ടും. സീതപ്പഴം ഇഷ്ടപ്പെട്ടു പോയവർക്ക് ഇടയ്ക്ക് ആശ്വാസം ആകും. എന്നാലും സീതപ്പഴം… സീതപ്പഴം എന്ന് തന്നെ മനസ് കൊതിക്കും… ഈ പറഞ്ഞതൊന്നും സീതപ്പഴത്തിനെക്കുറിച്ചല്ല എന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ…
മഴ വരാൻ പോകുന്ന ഒരു വൈകുന്നേരമായിരുന്നു അത്. രാവിലെ വീട്ടിൽ നിന്ന് തിരക്കിട്ടിറങ്ങിപ്പോയ മനുഷ്യരെല്ലാം വീടണയാൻ അതിലേറെ തിരക്ക് കൂട്ടുന്ന നഗരവീഥികൾ ദൂരെ കാണാനാകുന്നുണ്ട്. പക്ഷെ 6 ആം നിലയിലെ ഫ്ലാറ്റ് ബാൽക്കണിയിൽ ഇരുന്ന് ചൂട് കാപ്പി കുടിച്ചു കൊണ്ട് മഴയെ കാത്തിരിക്കുന്ന മൃദുലയ്ക്ക് മാത്രം ഒരു തിരക്കുമില്ല. ഒരു കാലത്തും തിരക്കുകൾ ഭ്രമിപ്പിക്കാത്ത ഒരുവളാണ് മൃദുല. അനുവിന്റെ മൃദു… വർക്ക് ഫ്രം ഹോം ആയത് കൊണ്ട് മൃദുവിന് പുറത്ത് പോകേണ്ട ആവശ്യമില്ല. അനൂപിന് ഇന്ന് മീറ്റിംഗ്‌സ് ഉള്ള ദിവസമാണ്. എങ്കിലും ഇപ്പോൾ എത്തേണ്ട സമയം ആയിരിക്കുന്നു. അവനുള്ള കാപ്പി തയാർ ആണ്. എന്നത്തേയും പോലെ 5 മണി കഴിഞ്ഞു 15 മിനിറ്റാകുമ്പോൾ ഇന്നും കോളിംഗ് ബെൽ കേൾക്കും. ക്ഷീണിച്ചു അവശനായി അനൂപ് കയറി വരും. മുഖം പോലും കഴുകാൻ നിൽക്കാതെ ആ കാപ്പി കുടിച്ചു തുടങ്ങും. മൃദുവിനോട് ചിലപ്പോൾ അവന്റെ വിശേഷങ്ങൾ പറയും. കുളിക്കാനായി റൂമിലേക്ക് പോകും. കഴിക്കാൻ ആകുമ്പോൾ…
കഥ ഇത് വരെ അറിയാൻ ആദ്യ ഭാഗം വായിക്കൂ. ****** പഠിക്കാൻ പ്രായം ഒരു തടസമല്ല. പക്ഷെ ചില പ്രായങ്ങളിലെ സൗകര്യം മറ്റു ചില പ്രായങ്ങളിൽ ഉണ്ടാകണം എന്നില്ല. ഉത്തരവാദിത്തങ്ങൾ കൂടും. പരിഗണനകൾ മാറും. അത് കൊണ്ടു പഠിക്കേണ്ട പ്രായത്തിൽ അതിന്റെ പ്രാധാന്യം മനസിലാക്കണം. ആഗ്രഹിച്ച വിദ്യാഭ്യാസ യോഗ്യതകൾ നേടിയെടുക്കുക എന്നതാണ് ജീവിതത്തിന്റെ ആദ്യ 20-22 വർഷങ്ങളിൽ ചെയ്യേണ്ടത്. അതിനി എത്ര തടസങ്ങൾ നേരിട്ടാലും ആ ലക്ഷ്യത്തിന് വേണ്ടി പ്രയത്നിക്കണം. കാരണം, ജീവിതം നമ്മളെ എവിടെ ഒക്കെ കൊണ്ടെത്തിക്കുമെന്ന് പറയാനാവില്ല. അവിടെയെല്ലാം ആത്മവിശ്വാസം വിടാതെ നിൽക്കാൻ വിദ്യാഭ്യാസം നിങ്ങളെ സഹായിക്കും. എന്റെ പത്താം ക്ലാസ്സ്, പ്രീ ഡിഗ്രി ഓർമ്മകൾ വായിച്ചില്ലേ? ഇല്ലെങ്കിൽ പ്രൊഫൈലിൽ പോയി വായിക്കൂ. ഇത്തവണ ഡിഗ്രി-പി ജി കഥകൾ ആകാമെന്ന് വിചാരിച്ചു. പ്രീ ഡിഗ്രി പഠിക്കാൻ ആഗ്രഹിച്ച കോളേജിലേക്കാണ്, ഡിഗ്രിക്ക് ഞാൻ എത്തിച്ചേരുന്നത്-മേഴ്‌സി കോളേജ്. പ്രധാന വിഷയം സാമ്പത്തിക ശാസ്ത്രം, ഒപ്പം ചരിത്രവും സോഷ്യോളജിയും. എന്റെ സംഘാടക കഴിവുകളും…
കഥ ഇത് വരെ അറിയാൻ ആദ്യ ഭാഗം വായിക്കൂ. ****** അങ്ങനെ പത്താം ക്ലാസ്സ് ഡിസ്റ്റിങ്ഷൻ വാങ്ങി പാസായി, ചിക്കൻ പോക്സിനെ കൊഞ്ഞനം കുത്തി തോൽപ്പിച്ച വിജയാഹ്ലാദത്തിലാണ് നായിക. ഇനിയെന്ത് എന്നതാണ് അടുത്ത വലിയ ചോദ്യം. വിദ്യാഭ്യാസ രംഗത്തെ നവജാത ശിശുവായ പ്ലസ് ടു വിന് കൈ കൊടുക്കണോ അതോ പടിയിറങ്ങുന്ന പ്രീ ഡിഗ്രി മുത്തശ്ശിക്ക് കൈകൊടുക്കണോ എന്ന് കൺഫ്യൂഷൻ. ഇനിയും സ്കൂളിലേക്ക് പോകാൻ താല്പര്യം നഹി നഹി! എന്നാൽ പിന്നെ കോളേജ് ക്യാമ്പസ് തന്നെ ആയിക്കോട്ടെ എന്ന് മനസ് പറഞ്ഞു. അവസാന പ്രീഡിഗ്രി ബാച്ചിൽ പഠിച്ചവൾ എന്ന ചരിത്രത്തിന്റെ ഭാഗമാകാമെന്ന് വിചാരിച്ചു. പാലക്കാട് ടൗണിലെ പ്രധാനപ്പെട്ട രണ്ട് കോളേജുകളിൽ മാത്രം അപേക്ഷ കൊടുത്ത് ഞാൻ കാത്തിരുന്നു. സെക്കന്റ് ഗ്രൂപ്പ് ആണ് നോട്ടം. അമിത ആത്മവിശ്വാസം കൊണ്ടാവും ഫസ്റ്റ് ഗ്രൂപ്പ് പോലും ഞാൻ ഓപ്ഷൻ കൊടുത്തില്ല. ഞാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നത് മാത്രം മിച്ചം! ഇന്റർവ്യൂ കാർഡ് വന്നില്ല. പ്ലസ് ടു…
സ്കൂളിലെ പഠിപ്പിസ്റ്റുകളിൽ ഒരാളും സർവോപരി ലൗഡ് സ്പീക്കറും സ്ഥലത്തെ പ്രധാന പയ്യൻസുമായ(പയ്യൻസിന്റെ സ്ത്രീലിംഗം എന്താണാവോ!) ഈ ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂൾ യുവജനോത്സവം, സ്പോർട്സ് ഡേ, ടി വി കാണൽ പോലുള്ളവ ഒഴിവാക്കിയുള്ള പഠനം അല്ല എന്റെ രീതി. പി ജി വരെ പഠിച്ചിട്ടും ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് പഠിക്കുക, പാതിരാ കോഴി കൂവുന്നത് വരെ പഠിക്കുക, കാൽ വെള്ളത്തിൽ ഇട്ടു പഠിക്കുക, കാപ്പി കുടിച്ചു ഉറക്കം ഒഴിവാക്കി പഠിക്കുക തുടങ്ങിയ മാമ്മൂലുകൾ ഒന്നും സ്വീകരിക്കാത്ത ഒരു നല്ല വിദ്യാർത്ഥിയായിരുന്നു ഞാൻ! അന്നും ഇന്നും ക്വാണ്ടിറ്റിയേക്കാൾ ക്വാളിറ്റി ആയിരുന്നു എന്റെ തുറുപ്പുചീട്ട്. എന്റെ മാർക്ക് ഷീറ്റ് കാണുമ്പോൾ, ‘ഇവൾ പഠിക്കുന്നത് ഞാൻ കാണാറേ ഇല്ലല്ലോ’ എന്ന ആത്മഗതം പുറപ്പെടുവിക്കാനായിരുന്നു അച്ഛന്റെ വിധി! എന്തായാലും എന്റെ പഠന രീതിയുടെ ഏകദേശ രൂപം മനസിലായല്ലോ? ക്ലാസിൽ ശ്രദ്ധിക്കുക, പറ്റുമെങ്കിൽ സ്കൂളിലെ ഒഴിവ് പീരിയഡിൽ തന്നെ ഹോംവർക് തീർക്കുക, കൃത്യമായി റിവിഷൻ നടത്തുക എന്നതായിരുന്നു…
സ്ത്രീകൾ ഒരുങ്ങുന്നത് ആരെയോ കാണിക്കാൻ ആണെന്നുള്ള തെറ്റിദ്ധാരണ ഇപ്പോഴും സമൂഹത്തിനുണ്ട്. അങ്ങനെ ഉള്ളവരും ഉണ്ടാകും. എന്നാലും ഭൂരിപക്ഷം സ്ത്രീകളും സ്വയം സന്തോഷിക്കാൻ വേണ്ടിയാണ് ഒരുങ്ങുന്നത്. സന്തോഷിക്കാൻ പറ്റാത്തപ്പോൾ ഒരുക്കവും കുറയും. അവർ ഒരുങ്ങി എടുക്കുന്ന ഫോട്ടോകൾക്ക് പിന്നിൽ ഉള്ള ഒരുപാട് നാളത്തെ പരിശ്രമം, ഓരോരോ സാധനങ്ങൾ തേടി വാങ്ങൽ, എന്തൊക്കെ എങ്ങനെ ഒക്കെ ചേർക്കണം… ഈ ഒരു പ്രോസസ്സ് നൽകുന്ന ഒരു സന്തോഷമുണ്ട്. അത് കൊണ്ടാണ് അവരത് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ആഘോഷങ്ങൾക്കായി ഇങ്ങനെ കാത്തിരിക്കുന്നത്. ഇത്തവണത്തെ എന്റെ ഒരുക്കങ്ങളുടെ കഥ പറയട്ടെ? നാട്ടിൽ പോയപ്പോൾ ഓണത്തിന് വേണ്ടി ഒരു കേരളസാരി വാങ്ങി. എല്ലാരും മൽ കോട്ടൺ സാരികളിൽ ട്രെൻഡി ആകുമ്പോൾ ടെംപിൾ ബോർഡറിൽ ചുവന്ന കരയിൽ, പൂക്കളുടെ ബ്ലോക്ക് പ്രിന്റ്റിംഗിൽ ഒരു സിമ്പിൾ കൈത്തറി സാരിയാണ് വാങ്ങിയത്; 630 രൂപയായിരുന്നു വില. പ്രിന്റ്ഡ് ബ്ലൗസ് പീസും വാങ്ങി. ചെറിയ പഫ് വച്ചു മുക്കാൽ കൈനീളവും വച്ചു സിമ്പിൾ ആയി തയ്‌പ്പിച്ചു.…
സിനിമ ആസ്വാദനം തികച്ചും വ്യക്തിപരമാണ്. ഒരാൾക്ക് ഇഷ്ടമാകുന്ന സിനിമ മറ്റൊരാൾക്ക് തീരെ ‘വർക്ക്’ ആകാതെ പോകാറുണ്ട്. തീയേറ്ററിൽ കോടികൾ വാരുന്ന സിനിമകൾ, നിരൂപകരുടെ കയ്യിൽ നിന്ന് കടുത്ത വിമർശനം നേടാറുണ്ട്. ഒരാഴ്ച തികച്ച് തിയേറ്ററിൽ ഓടാത്ത സിനിമ, OTT എത്തുമ്പോൾ underrated എന്ന് വാഴ്ത്തപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഈ വ്യത്യാസം ഉണ്ടാകുന്നത് എന്നാലോചിച്ചിട്ടുണ്ടോ? Film Appreciation ഇഷ്ടവിഷയമാണ്. ജേർണലിസം പഠനത്തിന്റെ ഭാഗമായി പഠിച്ചിട്ടുമുണ്ട്. ഇപ്പോഴും പല റിസോഴ്സുകൾ ആ വിഷയം പഠിക്കാൻ ഉപയോഗിക്കാറുണ്ട്. സിനിമയെക്കുറിച്ച് എപ്പോഴും എഴുതുന്നത് കൊണ്ട് ഈ വിഷയം പറയുന്ന യൂട്യൂബ് വീഡിയോകളും കാണും. അങ്ങനെ കണ്ടൊരു ഇംഗ്ലീഷ് യൂട്യൂബ് വീഡിയോയിൽ നിന്ന് ലഭിച്ച കാര്യങ്ങൾ നിങ്ങളോട് പങ്കുവയ്ക്കാമെന്ന് തോന്നി. ആദ്യം എന്റെ ഒരു അഭിപ്രായം പറഞ്ഞിട്ട് തുടങ്ങാം. എന്താണ് എനിക്ക് ‘നല്ല സിനിമ’ ? പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ, പ്രൊമോഷൻ എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു സിനിമയിൽ അതിന്റെ makers സിനിമയെന്ന കലയോട്…
നാട്ടിലേക്ക് വരുമ്പോൾ അവിടെ പോണം ഇവിടെ പോണം എന്നൊക്കെ പ്ലാൻ ഇടുമെങ്കിലും ഒന്നും നടക്കാറില്ല. യാത്രകളിൽ തലവേദന, വാൾ വയ്പ്പ് ഒക്കെ ഉഉള്ളത് കൊണ്ട് അധികം ദൂരം യാത്ര പോകുന്നത് ആലോചിക്കാറുമില്ല. എന്നാൽ ഇത്തവണ ജടായുപ്പാറ പോയി. കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന സ്ഥലത്താണ് ജടായുപ്പാറ. ജടായു ഏർത്ത് സെന്റർ എന്ന സ്വകാര്യ ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്കാണ് പോയത്. രാജീവ് അഞ്ചൽ രൂപകൽപന ചെയ്ത ജടായുവിന്റെ വലിയ ശില്പമാണ് മലമുകളിലെ പ്രധാന ആകർഷണം. സമുദ്ര നിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലേക്കാണ് പോകേണ്ടത്. ആദ്യം താഴെ നിന്ന് എൻട്രി ടിക്കെറ്റ് എടുക്കണം. അവിടെ ക്യാഷ് മാത്രമേ സ്വീകരിക്കൂ. ഡിജിറ്റൽ ഇന്ത്യ പ്രതീക്ഷിച്ചു പോകരുത്. പണമായി തന്നെ കൊടുക്കണം. Gpay, card ഒന്നും എടുക്കില്ല. നടന്ന് കയറാനും cable car ൽ പോകാനും സൗകര്യമുണ്ട്. നടക്കാൻ 826 പടികൾ കയറണം. ഇടയ്ക്ക് കാടും പാറയും വെള്ളക്കെട്ടും ഒക്കെ കാണാം. 325 ₹ യാണ് ഒരാൾക്ക്…
മൊബൈൽ ഡാറ്റ ഓഫ് ചെയ്തു ഫോൺ സൈഡ് ടേബിളിൽ വച്ച ശേഷം വൃന്ദ ഉറങ്ങാൻ കിടന്നു. എന്തോ മറന്ന പോലെ വീണ്ടും ഫോൺ എടുത്ത് രാവിലെ 5 മണിക്കുള്ള അലാം സെറ്റ് ചെയ്തു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവിൽ എഴുന്നേറ്റ് ബാൽക്കണിയിൽ പോയി നിന്നു. രാത്രിയിലും പ്രകാശം നിറഞ്ഞ ആ നഗര വീഥികളിലേക്ക് വൃന്ദ നോക്കി. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് വലിയ ട്രക്കുകൾ കടന്നു പോകുന്നു… കൊച്ചിയിലെ സ്കൈ ഹോം ഗാർഡൻ എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ 10 ആം നിലയിലാണ് വൃന്ദ താമസിക്കുന്നത്. ഒരു ന്യൂസ് ചാനലിൽ ന്യൂസ് പ്രൊഡ്യൂസർ ആണ് വൃന്ദ. ഏത് ബ്രേക്കിംഗ് ന്യൂസ് വന്നാലും വൃന്ദ ഉണ്ടെങ്കിൽ പിന്നെ എല്ലാം സെറ്റ് ആണെന്നാണ് ഓഫീസിലെ സംസാരം. ചെറിയ പ്രായത്തിൽ തന്നെ പ്രൊഫഷനിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് അവൾ. നാളെ നേരത്തെ തന്നെ ഓഫീസിൽ എത്തേണ്ടതുണ്ട്. ഉറക്കമാണെങ്കിൽ പിടി തരുന്നുമില്ല. ഒടുവിൽ മൊബൈൽ ഓണാക്കി…
