Author: Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

ജനലിലേക്ക് മഴത്തുള്ളികൾ അടിച്ചുകൊണ്ടിരുന്നു. ഇരുട്ടിനെ കീറിമുറിച്ച് മേശപ്പുറത്തെ ടേബിൾലാമ്പിന്റെ വെളുത്ത വെളിച്ചം പാതി തുറന്നുകിടക്കുന്ന പുസ്തകത്തിൽ വീണുകിടക്കുന്നുണ്ട്. “കണ്ണാ…” ഫോൺ വലിച്ചെറിഞ്ഞ് ശ്രീദേവി ഭ്രാന്തിയെപ്പോലെ ഓടുകയായിരുന്നു. അവന്റെ മുറിയിലേക്ക്. കാൽ തട്ടിവീഴാൻപോയിട്ടും നിന്നില്ല. മുറിയാകെ അവന്റെ മണം. ചുവരിൽ ഒട്ടിച്ചുവെച്ച ടൈംടേബിൾ. “IAS 2028” എന്ന് വലിയ അക്ഷരത്തിൽ എഴുതിവെച്ച കടലാസ്. ഒരു മൂലയിൽ ഊരിയിട്ട ഷൂസ്. ലാപ്ടോപ്പ് സ്ലീപ്പ് മോഡിൽ നീല വെളിച്ചം മിന്നിക്കളിക്കുന്നു. എല്ലാം.. എല്ലാം അവനിപ്പോൾ വരുമെന്ന മട്ടിൽ. അവൾ നെടുവീർപ്പിട്ടു. നെഞ്ചു പൊട്ടുന്ന നെടുവീർപ്പ്. “ഹാ…” ആ ശബ്ദത്തിൽ മൂന്നുദിവസത്തെ കാത്തിരിപ്പുണ്ടായിരുന്നു. മൂന്നു ജന്മത്തിന്റെ വേദനയുണ്ടായിരുന്നു. അവനില്ലാത്ത അവന്റെ മുറി. കസേരയിൽ ചിരിച്ചുകൊണ്ട് ഇനി അവനില്ല. കൈപ്പിടിയിൽ തൂങ്ങിക്കിടക്കുന്ന ചെക്ക് ഷർട്ടിൽ അവൾ പതിയേ തൊട്ടു. അവൻപോയന്ന് ഊരിയിട്ടതാണ്. “അമ്മേ, ഇതൊന്ന് മടക്കിവെക്കണേ.” മടക്കി വെച്ചിരുന്നില്ല. “ഇതെന്താ മടക്കാത്തേ അമ്മേ!” കള്ളദേഷ്യം കാണിച്ച് അവൻ തന്നെ ചേർത്തുപിടിക്കുന്നതവർക്ക് ഓർമ്മവന്നു. അതിനുവേണ്ടിയാണോ താനിതുവരെയുമീ ഷർട്ട്‌ മടക്കാതെവച്ചത്. ഇനി…

Read More

”മനുഷ്യന്റെ ചോര കലർന്ന ഭക്ഷണം നിങ്ങൾ കഴിച്ചിട്ടുണ്ടോ?” സദസ്സിൽ പെട്ടെന്നുണ്ടായ നിശബ്ദതയിൽ എന്റെ ശ്വാസം ഒരു മുരളൽപോലെ എനിക്ക് അനുഭവപ്പെട്ടു. ”നിങ്ങളിൽ ആരെങ്കിലും അച്ഛന്റെ ചോര കലർന്ന ഭക്ഷണം കഴിച്ചിട്ടുണ്ടോ?” ചോദ്യം പലരിലും ഞെട്ടലുണ്ടാക്കിയെന്ന് സദസ്സിന്റെ നിറഞ്ഞ മൗനം വ്യക്തമാക്കി. അദ്ധ്യാപകർ പരിഭ്രമത്തോടെ പരസ്പരം നോക്കുന്നത് ഞാൻ കണ്ടു. വരുംവർഷങ്ങളിൽ ബിരുദവും, ബിരുദാനന്തരബിരുദവുമെടുത്ത് ലോകത്തിന്റെ പല പല കോണുകളിലേക്കു പറക്കാൻകാത്തിരിക്കുന്ന തലമുറയാണ് എന്റെ മുന്നിലിരിക്കുന്നത്. അവരോട് ലക്ഷ്യബോധത്തെക്കുറിച്ചും ജീവിതവിജയത്തെക്കുറിച്ചുമാണ് ഞാൻ സംസാരിക്കേണ്ടത്. ഉപദേശങ്ങൾ വിലപ്പോവില്ല; എന്റെ വാക്കുകൾ അവരിലെ കേൾവിക്കാരെ ഉണർത്തണം. അതിന് സ്വന്തം ജീവിതത്തിന്റെ ആദ്യ ഏടുകളിൽനിന്ന് തുടങ്ങുന്നതാവും നല്ലതെന്ന് എനിക്കറിയാമായിരുന്നു. ഇതെന്താ ഈ ഭ്രാന്തൻ പറയുന്നത് എന്ന തോന്നലിൽ ഒരു ചിരി ആരിൽനിന്നെങ്കിലും ഉയർന്നിരിക്കണം. അതിനു തുടർച്ചയെന്നോണം അവിടെയാകെ ചിരിമണം പരന്നു. ”ഇവനെന്താ ഭ്രാന്താണോ എന്ന് നിങ്ങളിൽ പലരും ചിന്തിക്കുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിയും. എന്നാൽ ഞാൻ കഴിച്ചിട്ടുണ്ട്, എന്റെയച്ഛന്റെ ചോരയുള്ള ഭക്ഷണം.” വാക്കുകൾ എന്നെ വിട്ട് അകന്നുപോകുന്നത്…

Read More

നഗരത്തിന്റെ തിരക്കിൽനിന്നു മാറി കാർ ഇടവഴികളിലൂടെ നീങ്ങിത്തുടങ്ങി. ഏസി ഓഫ് ചെയ്ത് വിൻഡോ ഗ്ലാസ്‌ താഴ്ത്തിയിട്ടു. നനുത്ത കാറ്റ് മുടിയിഴകളിലൂടെ പതിയെ കടന്നുപോയി. അതിന്റെ നിർവൃതിയിൽ കാറ്റിനു പിറകേ കണ്ണുകളും സഞ്ചരിച്ചു. ആകാശത്ത് അവിടെയവിടെയായി കാർമേഘങ്ങൾ ഇരുണ്ടുകൂടിനിൽക്കുന്നു. പ്രകൃതിയെ പൊള്ളിക്കുന്ന വേനലിന് അവധി നൽകാനായി ഭൂമിയിലേക്കു വിരുന്നു വരുന്ന മഴയെ വരവേൽക്കാനുള്ള ഒരുക്കമാവണം ഈ കാറ്റ്. കാറ്റിന്റെ സംഗീതത്തിനൊത്ത് പതിയേ നൃത്തംവയ്ക്കുന്ന ഇലകളും, അവയ്ക്കൊപ്പം ആടിയുലയുന്ന മരച്ചില്ലകളും. മനോഹരമായ ഒരു നൃത്തസദസ്സ് മനസ്സിൽ തെളിഞ്ഞു. ഓരോ മഴയും നമ്മെ പിച്ചവച്ച് കൊണ്ടെത്തിക്കുന്നത് പിറന്ന മണ്ണിലേക്കാണ്. മധുരപ്പതിനേഴുകാരിയെപ്പോലെ സുന്ദരിയായ ഗ്രാമം. പച്ചപ്പട്ടുടുത്ത്, വെള്ളിക്കാെലുസണിഞ്ഞ്, ഗിരിരാജനെ കീരിടമായി ചൂടിനിൽക്കുന്നവൾ. പോച്ചമ്മയെ കേൾക്കുന്നതുവരെ ഗ്രാമമെന്നാൽ മനസ്സിൽ വിരിയുന്ന ചിത്രം ഇതൊന്നുമാത്രമായിരുന്നു. ഇതുപോലെ മഴയുള്ള ഒരു ദിവസമാണ് കരകര ശബ്ദത്തോടെ ഗേറ്റുതുറന്ന് പോച്ചമ്മ തങ്ങളുടെ ഫ്ലാറ്റിലേക്കു കടന്നുവന്നത്. മെലിഞ്ഞ ശരീരം, നല്ല പൂവൻപഴത്തിന്റെ നിറം, നെറ്റിയിൽ സിന്ദൂരം, ചിരിച്ച മുഖം. പോച്ചമ്മ. അവളുടെ ഗ്രാമത്തിലെ ഏതെങ്കിലും ദേവതയുടെ…

Read More

ജമീല കാളിങ്… മുറിയുടെ ശാന്തത മുറിച്ചു കൊണ്ട് ഫോൺ റിംഗ് മുഴങ്ങിയപ്പോൾ, സ്നേഹ വായിച്ചു കൊണ്ടിരുന്ന പുസ്തകം ടീപ്പോയിൽ കമിഴ്ത്തി വച്ചു ചാടി എണീറ്റു. ഫോൺ ബെൽ കേൾക്കുമ്പോൾ ആരാണെന്നറിയാനുള്ള വെമ്പലോടെയുള്ള സ്നേഹയുടെ ഓട്ടം നിർത്താൻ വേണ്ടിയാണ്, വിളിക്കുന്നയാളുടെ പേര് ഉറക്കെ പറയുന്ന ഈ രീതിയിൽ റിംഗ്ടോൺ ചീരു സെറ്റ് ചെയ്തു കൊടുത്തത്. ‘എന്നിട്ടും തന്നിൽ മാറ്റമൊന്നുമില്ല എന്നവൾ സ്വയം പറഞ്ഞു ചിരിച്ചു. “ടീ.. ഇന്നാ ഞാൻ കലണ്ടർ ശ്രദ്ധിച്ചേ. ഡിസംബർ ഇങ്ങെത്തിയല്ലോ. നമ്മക്കീ ക്രിസ്മസ് അടിച്ചുപൊളിക്കേണ്ടേ?” ഒരു മൂളലിൽ ഉത്തരമൊതുക്കുമ്പോൾ സ്നേഹക്കറിയാമായിരുന്നു അവളതിൽ തൃപ്തിപ്പെടില്ലെന്ന്. “ന്താ, നിന്റെ മറുപടിക്കൊരു ഗുമ്മില്ലാത്തത്! നീ ഭക്ഷണം കഴിച്ചില്ലേ?” “ജമീ. നീ എന്നെയിങ്ങനെ സങ്കടപ്പെടുത്തല്ലേ.” “സ്നേഹാ നമ്മൾ തീരുമാനിച്ചിട്ടുള്ളതല്ലേ വർഷത്തിൽ ഏറ്റവും കുറഞ്ഞത് മൂന്നു തവണയെങ്കിലും യാത്രകൾ ചെയ്യണമെന്ന്! ” “ജമീ.. നിന്റെ ആരോഗ്യം ഇപ്പോൾ യാത്ര ചെയ്യാവുന്ന അവസ്ഥയിലാണോ? റിസ്ക് എടുത്ത് പോയി അസുഖം…

Read More

‘ഉദ്യോഗം പുരുഷലക്ഷണം ‘ പൊതുവെ പറഞ്ഞുകേൾക്കുന്ന ഒരു കാര്യം. ശരിക്കും പലതലങ്ങളിലും സ്ത്രീയെ അടുക്കളക്കാരിയാക്കി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന അതേ സമൂഹം തന്നെയായിരിക്കുമല്ലോ ഇതിന്റെ പിന്നിലും. ഇന്ന് സ്ത്രീ അടുക്കളയിൽ നിന്ന് ബഹിരാകാശത്തേക്ക് പറന്നുയർന്നിരിക്കുന്നു. ഒരു സ്ത്രീയെ സംബന്ധിച്ച് ജോലിക്കു പോകണമോ വേണ്ടയോ എന്ന തീരുമാനം ഒരു പരിധിവരെ അവളുടെ കൈകൾക്കുള്ളിലാണ്. എന്നാൽ, അങ്ങനെ ഒരു ചോയ്‌സ് പുരുഷനുണ്ടോ? തുല്യതയെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ സമൂഹം എന്തുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാത്തത്? പഠിത്തം കഴിഞ്ഞില്ലെ, എന്താണ് അടുത്ത പ്ലാൻ, എപ്പോഴാണ് ഞങ്ങൾക്കൊരു കല്യാണസദ്യ തരിക എന്ന ചോദ്യം പെൺകുട്ടികളോട് ചോദിക്കുന്ന പ്രവണത ഇപ്പോൾ കുറഞ്ഞുവന്നിട്ടുണ്ട് (തീരെ ഇല്ലെന്നും പറയാം.). എന്നാൽ പഠിത്തം കഴിഞ്ഞിറങ്ങിയ ഏതൊരു ആൺകുട്ടിയ്ക്കും ജോലി കിട്ടിയോ, ഇങ്ങനെ നടന്നാൽമതിയോ, എവിടെയെങ്കിലും പെട്ടന്ന് കയറിപ്പറ്റാൻ നോക്കൂ എന്താണ് ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻ എന്നുതുടങ്ങി സൊയ്ര്യതയില്ലാത്ത അന്വേഷണങ്ങളുടെ അറ്റമില്ലാത്ത കുറ്റപ്പെടുത്തലുകൾക്ക് ഇന്നും ഒരു മാറ്റവുമില്ല. പണിയെടുത്ത് നാലുകാശുണ്ടാക്കാൻ നോക്ക്, അപ്പോഴേ വീട്ടിലും സമൂഹത്തിലും വിലയുണ്ടാവൂ.…

Read More

“എന്തോ മൊഴിയുവാനുണ്ടാകും ഈ മഴക്ക്.. ഫൗസ്യേ നീയാ പാട്ടൊന്നു പാടിയിട്ടേ.” “ഞാൻ പാടൂല്ല, ബരാന്ന് പറഞ്ഞിട്ട് ഇത്തവണേം എന്നെ പറ്റിച്ചീലേ, ഞാൻ പാടൂലാ. ഇടവം കഴിയാനായി. മഴ ദാ ജനാലക്കരികിലുണ്ട്, ഇക്കാന്റെ ഒപ്പരം മഴനനഞ്ഞിട്ട് എത്ര കാലമായി.” ഓൾടെ പരിഭവങ്ങൾക്കെല്ലാം മുറ്റത്തു പെയ്യുന്ന മഴയുടെ താളമായിരുന്നു. ചിലപ്പോ ചറപറാന്ന്, ചിലപ്പോ ഒന്നുപെയ്ത് ഓടിമറയുന്ന ചാറ്റൽമഴ. ഇടയ്ക്കെപ്പോളെങ്കിലും മാത്രം പെയ്യുന്ന പെരുമഴ. “ന്റെ മുത്തല്ലേ, പാട് ഓസിയെ…” ഓസിയെന്ന് വിളിക്കുമ്പോൾ ഓൾക്കറിയാം ഓളെക്കാണാൻ എന്റെ ഖൽബും പിടയ്ക്കുന്നുണ്ടെന്ന്. “മക്കൾ ഉറങ്ങിയോന്ന് നോക്കട്ടേ. ന്നിട്ട് പാടാം.” അപ്പോഴത്തെ ഓൾടെ നേർത്ത ശബ്ദത്തിന് പാട്ടിലെ വരികളേക്കാൾ പ്രണയം കിനിഞ്ഞിരിക്കും. മഴയിൽനനഞ്ഞ് കുതിർന്നുനിൽക്കുന്ന ഒരു പൂച്ചക്കുട്ടി, അതായിരുന്നു ഓളെ ആദ്യം കണ്ടപ്പോൾ തോന്നിയത്. “മോനേ , നൗഷോ. മഴ പെയ്താൽ കുണ്ടും കുഴിയും കാണൂല്ല. നോക്കിയും കണ്ടും ബെരണേ മോനെ.” മേഘം കറുത്തപ്പോൾതന്നെ ഉമ്മ ഫോൺവിളിച്ചതുകൊണ്ട് പതുക്കെയാണ് വണ്ടിയോടിച്ചിരുന്നത്. ലീവിനു വന്നതിനുശേഷമുള്ള ആദ്യമഴയായതുക്കൊണ്ട് ആസ്വദിച്ച് വണ്ടിയോടിക്കാനാണ് തോന്നിയത്.…

Read More

വളരെ പ്രാധാന്യമുള്ള ഒരു കാര്യം എനിക്ക് ഇവിടെ പറയാനുണ്ട്. ഇങ്ങനെയൊക്കെ മുൻപും ഉണ്ടായിരുന്നോയെന്ന് എനിക്ക് അറിയില്ല എന്റെ അറിവിൽ ഇല്ലാത്തതുകൊണ്ട് ഇവിടെ കുറിക്കുന്നു. എന്റെ ഫ്രണ്ടിന്റെ മകളുടെ മകൾ, ഏകദേശം നാല് വയസ്സ് പ്രായം. ആ കുട്ടിയെ നമുക്ക് തൽക്കാലം അമ്മു എന്ന് വിളിക്കാം. അവളുടെ അമ്മയുടെ കസിന്റെ മകൻ, ആ കുട്ടിക്ക് ഈ അമ്മൂനെക്കാളും നാലോ അഞ്ചോ മാസം, ശ്രദ്ധിക്കണം, നാലോ അഞ്ചോ മാസം മാത്രം പ്രായവ്യത്യാസം. അവനെ നമുക്ക് അപ്പു ന്ന് വിളിക്കാം. ഇവർ രണ്ടുപേരും ഒരേ സ്കൂളിലായിരുന്നു പോയിരുന്നത്. കസിൻസ് പോരാത്തതിന് മക്കൾ ഒരേ ക്ലാസിൽ. അങ്ങനെ ഫാമിലിസ് വളരെ ക്ലോസ് ആയി. ഇങ്ങോട്ട് വരും, അങ്ങോട്ടു പോകും, കുട്ടികൾ ഒന്നിച്ച് കളിക്കും അങ്ങനെയൊക്കെ പോയിക്കൊണ്ടിരുന്നു. ഒരു ദിവസം കളിക്കിടയിൽ അപ്പു ഇടയ്ക്കിടെ അമ്മൂനെ കിസ്സ് ചെയ്യുന്നത് രണ്ട് അമ്മമാരുടെയും ശ്രദ്ധയിൽപ്പെട്ടു. കുട്ടികളെ അപ്പോൾത്തന്നെവിളിച്ച് ഒന്ന് ചെറുതായി ‘അങ്ങനെ കളിക്കരുത്’ എന്ന രീതിയിൽ പറഞ്ഞു കൊടുത്തു. പിന്നെയും…

Read More

നഗരത്തിന്റെ തിരക്കിൽ നിന്നും മാറി കാർ ഇടവഴികളിലൂടെ നീങ്ങി തുടങ്ങിയപ്പോൾ മീര എ സി ഓഫ് ചെയ്ത് വിൻഡോ ഗ്ലാസ്‌ താഴ്ത്തി. നനുത്ത കാറ്റ് അവളുടെ മുടിയിഴകളിലൂടെ പതിയെ കടന്ന് പോയി. അതിന്റെ നിർവൃതിയിൽ ആയിരിക്കാം കാറ്റിന് പിറകേയവളുടെ കണ്ണുകളും സഞ്ചരിച്ചത്. ആകാശത്ത് അവിടെയിവിടെയായി കാർമേഘങ്ങൾ ഇരുണ്ടു കൂടി നിൽക്കുന്നു. പ്രകൃതിയെ പൊള്ളിക്കുന്ന വേനലിനൊരു അവധി നൽകാനായി ഭൂമിയിലേക്ക് വിരുന്ന് വരുന്ന മഴയെ വരവേൽക്കാനുള്ള ഒരുക്കമാവണം ഈ കാറ്റ്. പതിയേ നൃത്തം വയ്ക്കുന്ന ഇലകളും അവർക്കൊപ്പം ആടിയുലയുന്ന മരച്ചില്ലകളും. കാറ്റിന്റെ സംഗീതത്തിനൊത്തുള്ള, മരച്ചില്ലകളുടെ നാട്യം. മനോഹരമായ ഒരു നൃത്തസദസ്സ് അവളുടെ മനസ്സിൽ തെളിഞ്ഞു. ഓരോ മഴയും പിച്ചവച്ച് നമ്മെ കൊണ്ടെത്തിക്കുന്നത് പിറന്ന മണ്ണിലേക്കാണ്. മധുരപ്പതിനേഴുകാരിയെപ്പോലെ സുന്ദരിയായ എന്റെ ഗ്രാമം. പച്ചപ്പട്ടുടുത്ത്, വെള്ളിക്കാെലുസണിഞ്ഞ്, ഗിരിരാജനെ കീരിടമായി ചൂടി നിൽക്കുന്നവൾ. മല്ലമ്മയെ കേൾക്കുന്നതുവരെ ഗ്രാമമെന്നാൽ മനസ്സിൽ വരുന്ന ചിത്രം അതൊന്ന് മാത്രമായിരുന്നു. ഇതുപോലെയൊരു മഴ ദിവസമാണ് അവൾ കരകര ശബ്ദത്തോടെ ഗേറ്റ് തുറന്ന് കടന്ന്…

Read More

നമ്മുടെ കാലഘട്ടത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് പുതിയ തലമുറയിൽ കണ്ടുവരുന്ന മാറ്റങ്ങൾ. ഇവയ്ക്ക് കാരണക്കാരായവരുടെ ഒരു നിരതന്നെയുണ്ട് — മാതാപിതാക്കൾ, അദ്ധ്യാപകർ, കൂട്ടുകാർ, സമൂഹം, സമൂഹമാധ്യമം, സിനിമകൾ, വിദ്യാഭ്യാസസംവിധാനം, കൂടാതെ ആധുനിക ജീവിതശൈലി. ഇവയെല്ലാം ചേർന്നുതന്നെയാണ് പുതിയ തലമുറയുടെ മനോഭാവം രൂപപ്പെടുന്നത്. അങ്ങനെയെങ്കിൽ, ഈ മാറ്റങ്ങൾ അത്രമേൽ ദോഷകരമാണോ? ദോഷകരമാണെങ്കിൽ, അതിനു പരിഹാരമാർഗ്ഗം എന്താണ്? മേൽപറഞ്ഞ ഘടകങ്ങൾ നമുക്കൊന്നു പരിശോധിക്കാം. സിനിമ: വിനോദമോ? അതോ മൂല്യശോഷണത്തിന്റെ തുടക്കമോ? “സ്കൂളിൽ പഠിക്കുന്ന കുട്ടികളെ ഈ സിനിമ കാണിക്കാതെ ഇരിക്കുക”ഇതൊരു സിനിമയെക്കുറിച്ച് ഞാനാദ്യം വായിച്ച അവലോകനം ആയിരുന്നു. എങ്കിലും മറ്റു പലരുടെയും ‘സൂപ്പർ’ എന്ന വിശേഷണം കണ്ട് ആ സിനിമ ഞാൻ കണ്ടു. പക്ഷേ, സിനിമ കണ്ടിറങ്ങിയപ്പോൾ ആദ്യം വായിച്ച അവലോകനത്തിന്റെ പ്രസക്തി സത്യമാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞു. സിനിമകൾ കേവലം വിനോദത്തിനായാണ് പലരും കാണുന്നത്. എന്നാൽ, അതിന്റെ കഥ, കഥാപാത്രങ്ങൾ, പ്രമേയം ഇവയൊക്കെ കൂട്ടിച്ചേർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ചിന്താഗതിയെ സ്വാധീനിക്കാറുണ്ട്.…

Read More

കണ്ണുള്ളപ്പോൾ കാഴ്ചയുടെ വില അറിയില്ല എന്ന പഴചൊല്ലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാതാപിതാക്കൾ. അവർ നൽകിയിരുന്ന സ്നേഹം സുരക്ഷ അതൊക്കെ പെട്ടെന്നൊരു ദിവസം ഇല്ലാതാകുമ്പോൾ ഏതൊരു മനുഷ്യനും കൊതിച്ചുപോകും അവർ അരികിലുണ്ടായിരുന്നെങ്കിലെന്ന്. ആ ശൂന്യത പൂർണമായി നികത്താനാരാലും കഴിയില്ല, എന്നാൽ അച്ഛനമ്മമാർ ചെയ്ത പുണ്യത്തിന്റെ ഫലമായി നമുക്ക് ചിലരെ ലഭിക്കും. അച്ഛന്റെ കരുതൽ നൽകുന്നവർ, അമ്മയുടെ സ്നേഹം വിളമ്പുന്നവർ. അച്ഛന്റെ കൂട്ടുകാരൻ സദാശിവൻ അങ്കിൾ എനിക്ക് അതുപോലെ ഒരാളാണ്. അച്ഛനെപ്പോലെതന്നെ എന്നെ മോളേയെന്നു വിളിക്കുന്ന, ചേർത്തുനിർത്തുന്ന, അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്കായ് എന്തൊക്കെ ചെയ്യുമായിരുന്നോ അതൊക്കെ ചെയ്തുതരുന്ന ആൾ. ചെറുപ്പത്തിൽ അച്ഛൻപറഞ്ഞ് ഇടയ്ക്ക്‌ കേട്ടിട്ടുണ്ടെങ്കിലും ആളെ എനിക്ക് അടുത്തറിയില്ലായിരുന്നു. ഒരിക്കൽ അമ്മ പറഞ്ഞു പപ്പയുടെ കൂട്ടുകാരൻ സദാശിവനങ്കിൾ ഇന്നിവിടെ വന്നിരുന്നു. നിന്റെ പപ്പയെ കണ്ടപ്പോഴുള്ള അദ്ദേഹത്തിന്റെ സന്തോഷം കാണാണമായിരുന്നു. അവരുടെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്, പോകണം എന്നൊക്കെ, എന്നാൽ ഞാൻ അതൊന്നും കാര്യമാക്കിയില്ല. എന്നാൽ അച്ഛൻ പറഞ്ഞാണ് ഞാൻ കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. വിശാഖപട്ടണത്ത് അവർ…

Read More