ചില വേർപാടുകൾ ബാക്കി നൽകി പോകുന്നത് തീരാത്ത വേദനയും ഒരിക്കലും വറ്റാത്ത കണ്ണുനീരുമായിരിക്കും ശിഷ്ഠ ജീവിതം നരക തൂല്യവും ബാക്കിയാവുന്നത് ഈറനണിഞ്ഞ ഏതാനം ഓർമ്മകൾ മാത്രം. റംസീന നാസർ
Author: ramzeena nasar
മൂന്ന് മക്കളിൽ ഇളയവൾ കാണാൻ നല്ല ഭംഗിയും അഴകും പനങ്കുല പോലെ ഇടതൂർന്ന മുടിയും ശരീരം അല്പം ക്ഷീണിച്ചവൾ. എന്നാൽ രണ്ടാമത്തവൾ ആവട്ടെ നീളവുമില്ല, വെള്ളം കുടിച്ചാൽ പോലും തടി വെക്കുന്ന ശരീര പ്രകൃതി. കാണാൻ അത്ര സൗന്ദര്യവുമില്ല . വീട്ടിൽ കിട്ടുന്ന പരിഗണ മുഴുവൻ മൂന്നാമത് ജനിച്ച സഹോദരിക്ക്. മെലിഞ്ഞ ശരീരക്കാരിക്ക് പോഷകവും മറ്റും കിട്ടുന്ന പ്രത്യേക ഭക്ഷണവും ലാളനയും. ഇതു കണ്ട് കുശുമ്പ് മൂത്ത രണ്ടാമത്തവൾ ഒരുറച്ച തീരുമാനം എടുത്തു പട്ടിണി കിടന്നു മെലിയുക തന്നെ, അപ്പോഴെങ്കിലും തന്നെ ആരെങ്കിലും ശ്രദ്ധിക്കുമല്ലോ. അങ്ങനെ ഭക്ഷണം കഴിപ്പ് നിർത്തി, വെള്ളം കുടിതുടങ്ങി. പക്ഷെ ഭക്ഷണം കണ്ടാൽ തടിക്കുന്ന അവളാകട്ടെ ക്ഷീണം വന്നു തലകറങ്ങി വീണു എന്നല്ലാതെ ഒരു ഇഞ്ച് പോലും തടി കുറഞ്ഞതുമില്ല. പരിഗണന കിട്ടാൻ വേണ്ടി ചെയ്ത ത്യാഗം ആവട്ടെ ഒടുവിൽ ദോഷമായി മാറുകയും ചെയ്തു നാല് ദിവസം ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ട് ആശുപത്രിയിൽ പോയി ട്രിപ്പ് ഇട്ടു…
ജീവിതത്തിൽ വലിയ വലിയ മോഹങ്ങൾ ഒന്നും ഇല്ലെങ്കിലും എനിക്കും ഉണ്ടായിരുന്നു ആരും അറിയാത്ത ആരോടും പറയാത്ത മധുരം നിറഞ്ഞ ഒരു മോഹം. ഇതിനെ കുറിച്ച് പറയണമെങ്കിൽ ഒരുപാട് കാലം പുറകിലേക്ക് യാത്ര ചെയ്യേണ്ടി വരും. സ്കൂൾ കാലഘട്ടം തൊട്ടു മനസ്സിൽ ഇന്നും നിലനിൽക്കുന്ന ഒരു കുഞ്ഞു മോഹം. കാര്യത്തിലേക്കു കടക്കാം. ഞാൻ ഒരു ആറാം തരത്തിൽ പഠിക്കുന്ന കാലം. ഏകദേശം ഒരു പതിമൂന്ന് വയസ്സുള്ള കൗമാര പ്രായം. പൊതുവേ വണ്ണമുള്ള ശരീര പ്രകൃതി ആയതു കൊണ്ട് പന്ത്രണ്ടാം വയസ്സിൽ തന്നെ പ്രായപൂർത്തി ആയി. അതീവ സുന്ദരി അല്ലെങ്കിലും ആരും കുറ്റം പറയത്തക്ക പ്രശ്നം ഒന്നും കാഴ്ചയിൽ ഇല്ലാർന്നു. സ്കൂളിൽ പോവുന്നതും വരുന്നതും ഒരു കൂട്ടം കൂട്ടുകാരുമൊത്ത് നാട്ടുകാരെ മുഴുവൻ വെറുപ്പിക്കുന്ന തരത്തിൽ ഒച്ചയും ബഹളവും ഉണ്ടാക്കിയായിരുന്നു. പണ്ടേ വായാടി എന്ന പേര് എനിക്ക് നെറ്റിയിൽ പതിച്ചു തന്നിരുന്നു. ഈ ബഹളത്തിനിടയിൽ എപ്പോഴോ ഞാൻ അറിയാതെ ഒരാൾ എന്നെ തന്നെ നോക്കി നിൽക്കുന്നത്…
ചിരിക്കഥ ചിരിക്കണമെങ്കിൽ ഈയിടെ കഥകൾ കേൾക്കേണ്ടിയിരിക്കുന്നു . അല്ലാത്തപക്ഷം കേൾക്കുന്ന കഥയെല്ലാം നുണക്കഥകളത്രെ . റംസീന നാസർ
ജീവിതത്തിൽ കിട്ടിയ സമ്പാദ്യം എന്തെന്ന് ചോദിച്ചാൽ നല്ല സൗഹൃദം എന്നെ ഞാൻ പറയൂ. രക്തബന്ധങ്ങളെക്കാൾ ഞാൻ ഇന്ന് വില കല്പിക്കുന്നതും സൗഹൃദത്തിന് തന്നെ. സൗഹൃദത്തിന്റെ മൂല്യം എന്തെന്ന് തിരിച്ചറിഞ്ഞത് ജീവിതം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴായിരുന്നു. ഒരുപാട് സന്തോഷവും അനുഗ്രഹങ്ങളും ലഭിച്ചാണ് ബാല്ല്യവും കൗമാരവും കടന്നു പോയത് ഏറ്റവും വലിയ സ്കൂളിൽ തന്നെ പഠിച്ചു. ഭക്ഷണത്തിനോ വസ്ത്രങ്ങൾക്കോ ഒരു കുറവും അറിഞ്ഞിട്ടില്ല. വളരെ ചെറുപ്രായത്തിൽ തന്നെ ഒരുപാട് സ്വർണ്ണാഭരണങ്ങൾ വാങ്ങിതരുമായിരുന്നു ഉപ്പ. ഒരു പ്രവാസിയായ ഉപ്പ ഒരുപാട് ഗൾഫ് സാധനങ്ങൾ ഇട്ടു മൂടിയാണ് വളർത്തിയത്. ഒരു ബുദ്ധിമുട്ടും അറിയാതെ വളർന്ന് വന്നത് കൊണ്ടോ എന്തോ ചെറിയ പ്രതിസന്ധി പോലും താങ്ങാൻ പറ്റാത്ത ആളായിരുന്നു ഞാൻ. ചെറിയ വിഷമങ്ങൾ പോലും കാണാനോ കേൾക്കാനോ കഴിയാറില്ല. അങ്ങനെ സ്കൂൾ ജീവിതം കഴിഞ്ഞു കോളേജ് ജീവിതം ആരംഭിച്ചു. പൊതുവേ പതിനെട്ടാം വയസ്സിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടണം എന്ന അന്നത്തെ നാട്ടുനടപ്പ്. അത് കൊണ്ട്…
കലണ്ടർ ജന്മദിനങ്ങൾക്കായി അത്യുത്സാഹത്തോടെ കലണ്ടറിലെ ഓരോ താളുകളും മറിച്ചു നോക്കുമ്പോഴും . തിരിച്ചറിഞ്ഞില്ല ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ ഓരോ താളുകളും കുറഞ്ഞു വന്നത് . റംസീന നാസർ
പരസ്‌പരം പരസ്പരം പറഞ്ഞാൽ തീർന്നിടേണ്ട കുഞ്ഞു കുഞ്ഞു പ്രശ്നങ്ങളത്രെ മൂന്നാമതൊരാൾ വന്നു പിന്നീട് വലിയ വിപ്ലവങ്ങളായത് . റംസീന നാസർ
വിജയി ഒറ്റത്തവണ ശ്രമിച്ചു വിജയിച്ചവന്റെ കഥയേക്കാൾ എനിക്കിഷ്ട്ടം . പലതവണ പരിശ്രമിച്ചു പരാജയപ്പെട്ടവന്റെ കഥ കേൾക്കാനാണ് . കാരണം അവരുടെ കഥക്ക് പരപ്പും ആഴവുമുണ്ട് കണ്ണുനീരിന്റെ ഉപ്പുണ്ട് നൊമ്പരങ്ങളുടെ ചവർപ്പുണ്ട് അനുഭവങ്ങളുടെ പാഠമുണ്ട് . കല്ലും മുള്ളും നിറഞ്ഞ വഴിയാത്രയിൽ ഒരുപാട് നഷ്ടങ്ങളുടെ കഥകൾ പറയാനുണ്ടവർക്ക് . യഥാർത്ഥത്തിൽ വിജയിക്കുന്നവർ അവരല്ലേ . അവർ അവരുടെ ലക്ഷ്യത്തിൽ എത്താൻ സദാ പരിശ്രമിച്ചു കൊണ്ടേ ഇരിക്കുന്നവർ . ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുള്ളവർ . റംസീന നാസർ
പരിഹാസം ഞാൻ ഞാനായിരിക്കുന്ന ഇടങ്ങളിലെല്ലാം പലപ്പോഴും ഏറ്റു വാങ്ങിയ മുറിവുകളിൽ ഒന്നാണ് പരിഹാസം . റംസീന നാസർ
ആരോ ഒരാൾ മറ്റൊരാൾക്കും പകരമാവാൻ കഴിയാത്ത എന്റെ ഹൃദയത്തിൽ പതിഞ്ഞ ഹൃദയത്തോട് ചേർന്നു നിന്ന ഹൃദയ സ്പന്ദനമായ് മാറിയ ആരോ ഒരാൾ വരും ജന്മങ്ങളിലും ഞാൻ കാത്തിരിക്കുന്നയാൾ . റംസീന നാസർ