കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴിൽ തന്നെ ഉണ്ട് ഉത്രാടപ്പാച്ചിലിൻറെ പ്രസക്തി
അഷ്ടിക്ക് വകയില്ലാത്ത കാലം പട്ടിണിയും ദാരിദ്ര്യവും ആയിരുന്നത്രേ അന്ന് കൈമുതൽ
അന്നന്ന് കിട്ടുന്ന ചില്ലറതുട്ടുകൾ സ്വരുക്കൂട്ടി ഉത്രാട നാൾ അരിയും പലവ്യഞ്ജനങ്ങളും ഓണത്തിന് മാത്രം കിട്ടിയിരുന്ന ഓണക്കോടിയും വാങ്ങാൻ ചന്തയിലേക്ക് പാഞ്ഞിരുന്നകാലം
ഒരു പക്ഷെ തിരുവോണ നാളിൽ എങ്കിലും വയർ നിറച്ചു ഉണ്ണാൻ ഉള്ള ആവേശമായിരിക്കും തിരുവോണതലേന്ന് ഉത്രാട നാളിൽ ഉള്ള ഈ പാച്ചിൽ.
റംസീന നാസർ