നന്മതിന്മകൾ ഇടകലർന്നതല്ലോ
നാം കാണുമീയുലകം
യുഗാന്തരങ്ങളായ്,
ദുഷ്ടജനങ്ങളെ നിഗ്രഹിച്ചു
സജ്ജനങ്ങളെ പരിപാലിച്ചിടുവാനായ്
ജന്മമെടുത്തിടും അവതാരങ്ങൾ
അടയാളപ്പെടുത്തി യുഗങ്ങളെ.
അസുരജന്മങ്ങൾ വാണിരുന്നു ഭൂവിൽ
ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും.
മർത്യൻ ജ്യോതിർഗോളങ്ങളെ
വരുത്തിയിലാക്കിയ ശാസ്ത്രയുഗമിതിൽ നമ്മുടെ ജീവിതം.
അസുരന്മാരില്ല, ദേവകളില്ല
എല്ലാവരും തുല്യരാം മനുഷ്യർ മാത്രം.
നന്മകൾ തൻ മുഖംമൂടിയണിഞ്ഞ
മനുഷ്യൻ തൻ ചെയ്തികൾ
കണ്ടു നാണിച്ചു നിൽക്കുന്നു രാക്ഷസന്മാർ പോലും.
സ്വാർത്ഥലാഭങ്ങൾക്കായ്
സഹജീവികളെ, നിർദ്ദയം
ദ്രോഹിച്ചിടുന്നു മനുഷ്യൻ തെല്ലും മടിയ്ക്കാതെ.
പിഞ്ചിളം മേനിയിൽ പോലും
ഭോഗതൃഷ്ണ ശമിപ്പിയ്ക്കും
ചെന്നായ്ക്കൾ വാഴുമീ
കലിയുഗത്തിൽ
ധർമ്മം പുലർത്തിടാൻ കഴിവുറ്റ
അവതാരമേത്?