ഒരിക്കൽ ആരോ ഒരാൾ
മാത്രമായിരുന്നവർ,
പിന്നെയെന്നോ പരിചിതരായ്,
കൂടെ നടക്കാൻ തുടങ്ങിടുന്നു.
പതിയെ പൂക്കൾ വിരിഞ്ഞുതുടങ്ങുന്നു
ഒരുമിച്ചു നടന്നിടും വീഥികളിൽ.
നിഴൽ വീണ വഴിയെന്നാലും
നിലാവ് മാത്രം കാണുന്നു കൺകളിൽ.
കാലം മാറിമറിയുമ്പോൾ ചിലനേരം
ഓർമ്മയിൽ ഇറ്റു മധുരം മാത്രം ബാക്കിയാക്കി,
വീണ്ടും ആരോ ഒരാൾ മാത്രമായ്
നടന്നകന്നു പോകിലും
നിദ്രയിൽ സ്വപ്നമെന്ന പോലെ,
ഒരു മഴവില്ലു പോലെ,
ഇടയ്ക്കിടെ തെളിഞ്ഞു മായുന്നവർ
സ്മരണകളിൽ.