രാവിന്റെ യാമങ്ങളിൽ മിഴി തുറക്കും കൊച്ചരിമുല്ലകൾ,
ഇരുട്ടിൽ വെണ്മയോലും താരകങ്ങൾ പോലെ,
പാൽപ്പുഞ്ചിരിയോലുമഴകോടെ,
സുഗന്ധത്താൽ മാസ്മരഭാവം വിരിയിക്കും,
കൂന്തലഴകിനു മാറ്റേകാനോ ഭഗവാന്റെ ഗളത്തെയലങ്കരിക്കാനോ,
പ്രണയരസാമൃതത്തിൽ പരിമളമായി നിറയാനോ വരണമാല്യമാവാനോ അന്ത്യയാത്രാമൊഴിയിൽ പുഷ്പമാല്യമാവാനോ വിടർന്നു കൊഴിയുന്നു നീ,
നിശാശലഭങ്ങൾക്കു വിരുന്നൊരുക്കി,
നിശീഥിനിയുടെ കൂന്തലഴകിൽ വൈഢ്യൂര്യമായി,
പുതുമഴയിൽ നനഞ്ഞു നവവധു പോൽ വ്രീളാവിവശയായി,
നിലാവിൻ കരങ്ങളാൽ പുൽകും തിങ്കളിൻ പ്രണയത്തിലലിയുന്നുവോ…
★★★നിഷിബ എം നിഷി★★★