ഒരുപാട് സംസാരിക്കുന്ന വായാടിപെണ്ണായിരുന്നു അവൾ.
അത് കൊണ്ട് തന്നെ അവളെപ്പോലെ ആവണം ഇവളെപ്പോലെ ആവണമെന്ന താരതമ്യമായിരുന്നു എന്നും.
“കണ്ടില്ലേ അമ്മാവന്റെ മോൾ അവൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും ആരും അറിയില്ല എന്തൊരു അടക്കവും ഒതുക്കവുമുള്ള കുട്ടിയാ അവളെക്കണ്ടു പടിക്ക്” എന്ന ഉപദേശം കേട്ടു കേട്ടു മടുത്തു .
“പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ”അവളും വിട്ടു കൊടുത്തില്ല .
ഒടുവിൽ അടക്കവും ഒതുക്കവുമുള്ള അമ്മാവന്റെ മോൾ കല്യാണത്തിന് മുമ്പേ ഗർഭിണിയായി.
അപ്പോൾ ബന്ധുക്കളെല്ലാം മൂക്കത് വിരൽ വെച്ച് പറഞ്ഞു .
മിണ്ടാപ്പൂച്ചയെ പോലെ നടന്ന പെണ്ണാ ഒടുവിൽ കലമുടച്ചെന്ന്.
അന്നവൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ വാക്കുകളാൽ.
റംസീന നാസർ