പാറിപ്പറന്നു നടക്കേണ്ട
പതിനാറിന്റെ പാവാട ചെറുപ്പത്തിൽ അവൾ കേട്ടു
“പ്രായമായി അടങ്ങിയൊതുങ്ങി നടന്നോണം”
ആധിമൂത്തു നര കയറി
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
തുടങ്ങിയ അൻപതുകളുടെ
തുടക്കത്തിലും കേട്ടു
“പ്രായമായി കുറച്ചൊക്കെ
അടങ്ങിയൊതുങ്ങി ജീവിച്ചൂടെ ”
അവസാന കാലത്തും
ആ പല്ലവിക്കൊരു മാറ്റമുണ്ടായില്ല
“പ്രായമെത്രയായെന്നു വല്ല വിചാരവുമുണ്ടോ?
പ്രായം പലപ്പോഴും അവൾക്കുമാത്രമുള്ള
ഓർമ്മപ്പെടുത്തലാണ്
പ്രായത്തിന്റെ ഓരോ നാൾ വഴിയിലും
അവളങ്ങനെ അടങ്ങി
ഒതുങ്ങി ഒടുങ്ങി