മനമിതിൽ വിഷാദപുഷ്പങ്ങൾ
ഗന്ധം പടർത്താതെ വിരിഞ്ഞുനിന്നിടുന്നു, മൂകനൊമ്പരത്തിൻ
ശീലുകൾ അലയടിയ്ക്കുമൊരു സന്ധ്യാവേളയിൽ.
ഹൃദയമേതോ നഷ്ടസ്വപ്നത്തിൻ
തപ്തസ്മരണയാൽ, തേങ്ങിടുന്നു,
എങ്കിലും വീണ്ടും പ്രതീക്ഷിക്കുന്നു,
വസന്തത്തിൻ ചിറകടികളീ
മൂകസന്ധ്യയിൽ വർണ്ണങ്ങൾ
ചാലിക്കുമെന്ന് വെറുതെ,
എന്തിനെന്നറിയാതെ.