“ഉരിയരി കൂടുതൽ ഇട്ടോളൂട്ടോ മാളു ഇന്നാരെങ്കിലും ഉണ്ണാൻ വരാതിരിക്കില്ല്യ അതി രാവിലെ തുടങ്ങിയതാ കാക്കയുടെ വിരുന്ന് വിളി”, കാക്കയുടെ കുറുകൽ കേട്ടാൽ എന്നും മുത്തശ്ശിയുടെ പറച്ചിലായിരുന്നു.
കുപ്പയൊക്കെ ചികഞ്ഞു വൃത്തിയാക്കി കൊത്തി തിന്ന കാക്കയേ കണ്ടപ്പോൾ മുത്തശ്ശി പറഞ്ഞു, “നശൂലം പിടിച്ച കാക്ക ആ അയക്കേമേൽ ഇട്ടതിലൊക്കെ വന്നിരുന്നു വൃത്തിക്കേടാക്കും അതിനെ അങ്ങു ഓടിച്ചു വിട്ടോളു കുട്ടിയേ.”
ആർത്തു കരയുന്ന ഒരു കൂട്ടം കാക്കളെ കണ്ടപ്പോൾ മുത്തശ്ശി പറഞ്ഞു “കറുത്തിരുന്നാലെന്താ ഇത്ര സ്നേഹമുള്ള ഒരു ജീവിയും ഉണ്ടാവില്ല കാക്കയേ പോലെ അതിന്റെ കൂട്ടുകാർ ആരെങ്കിലും അബകടത്തിൽ പെട്ടു കാണും “. പിന്നീട് പടിഞ്ഞാറേ കോലായിൽ വന്നിരിക്കുന്ന ബലിക്കാക്കയെ ഓടിക്കാൻ തുനിഞ്ഞപ്പോൾ മുത്തശ്ശി തടഞ്ഞു “മരിച്ചുപോയ ആത്മാക്കൾ ആരെങ്കിലും ആവും കുട്ടിയേ ഓടിച്ചു വിടേണ്ട “.മുത്തശ്ശിയുടെ അന്ധവിശ്വാസങ്ങൾ മാത്രമാണിതൊക്കെ എന്ന് കരുതി .പക്ഷെ മുത്തശ്ശിയുടെ മരണം കഴിഞ്ഞു പിണ്ഡചോറു തിന്നാൻ വന്ന ബലിക്കാക്ക അവ കൊത്തിയെടുത്തു പറന്നു പോയപ്പോൾ എന്റെ മനസ്സിലും ഞാൻ അറിയാതെ വിശ്വസിച്ചു പോയി മുത്തശ്ശിയുടെ ആത്മാവിന് മോക്ഷം ലഭിച്ചുവെന്ന് .
റംസീന നാസർ
1 Comment
നല്ല രചന