കണ്ണെത്താ ദൂരത്തെ വിശേഷങ്ങളൊക്കെയും കണ്മുൻപിൽ വാക്കുകളിലൂടെ വരച്ചിട്ട തപാൽ ലോകം.
ദുഃഖവും സന്തോഷവും പ്രണയവും വിരഹവും നാട്ടുവാർത്തകളും എന്തിനേറെ പരദൂഷണവും കത്തുകളായി കാത്തിരിക്കുന്നവരുടെ കൈകളിൽ എത്തുമ്പോൾ
സന്തോഷത്താലോ സങ്കടത്താലോ
പലപ്പോഴും പലരുടെയും
കണ്ണുകൾ നിറഞ്ഞിരുന്നു
അഞ്ചലോട്ടക്കാരന്റെ മണിയടികൾ
തലയിണക്കീഴിൽ
നോട്ടിഫിക്കേഷനുകളായി
പരിണമിച്ചപ്പോൾ
മറവിയിലേക്ക് പിൻതള്ളപ്പെട്ടൊരു
തപാൽപ്പെട്ടി ഓർമ്മകളുടെ വഴിവക്കിൽ തുരുമ്പിച്ചു തീരുന്നു