ഐസിയു വാർഡിന്റെ മുമ്പിൽ നിൽക്കുന്ന അയാളെ എന്തോ മറ്റുള്ളവരിൽ നിന്നു പ്രത്യേകത തോന്നിയിരുന്നു.
മനസ്സും ശരീരവും മരവിച്ച മട്ടിലുള്ള അയാളുടെ നിൽപ്പുകണ്ടു ഒട്ടും പരിചിതമല്ലാഞ്ഞിട്ടുകൂടി മനസ്സിന്റെ ഉള്ളറകളിൽ നോവു പടർന്നു.
ഒന്നും സംസാരിക്കാതെ വിദൂരതയിൽ കണ്ണും നട്ടുള്ള ആ നിൽപ്പിന്റെ കാര്യം ചോദിക്കാൻപോലും ഭയം തോന്നി.
ഐസിയു വിനകത്തുള്ള ഇനിയും ഉണരാത്ത ഭാര്യയും ജനിച്ച അന്നുമുതൽ അമ്മയുടെ ചൂടറിയാത്ത തന്റെ കുഞ്ഞിന്റെയും ഭാവി ജീവിതം ഒരു ചോദ്യചിഹ്നമായി അയാളുടെ മുമ്പിൽ വട്ടമിട്ടു പറക്കുന്നുണ്ടാവാം.
അടുത്തു നിൽക്കുന്ന അയാളുടെ അമ്മയുടെ വാക്കിൽ നിന്നും മനസ്സിലാക്കിയ കഥയിൽ നിന്നും തിരിച്ചറിഞ്ഞു മരംപോലെ മരവിച്ചു നിൽക്കുന്ന അയാളുടെ മനസ്സിന്റെ വേദന.
റംസീന നാസർ