രാമനാമങ്ങൾ എങ്ങും നിറഞ്ഞു നിന്ന രാവും പകലും, കലിതുള്ളി വന്ന കാലവർഷകെടുത്തിക്ക് ശമനമെന്നപോലെ കർക്കിടകമാസത്തിന് വിട നൽകി കൊണ്ട് 1202 -ാം ആണ്ട് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള മലയാളി ജനത. കേരളത്തിന്റെ ചരിത്രപരമായും സാംസ്ക്കാരികപരാമായ പാരമ്പര്യത്തെ വിളിച്ചോതുന്ന കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടെങ്ങും ഒരുങ്ങുകയാണ്. അത്തം മുതൽ പത്താം നാൾ തിരുവോണം, അവിട്ടം, ചതയം വരെ ഓരോ വീടിന്റെ മുറ്റമാക്കെ അത്തപൂക്കകളം കൊണ്ട് നിറയും.
കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസരിച്ചു മനുഷ്യനും മാറുമ്പോൾ പണ്ടുള്ള ഓണത്തിന്റെ പോലെ പരമ്പരാഗതമായ ഒരു പവിത്രത ഏതൊരു ഉത്സവങ്ങൾക്ക് നിലനിൽക്കുന്നില്ല എന്നുള്ളത് ഒരു ചോദ്യമായി അവശേഷിക്കുന്നു. അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കിയത് ഇന്ന് തിരുവോണം നാളിൽ മാത്രമായി പൂക്കളം ഒരുക്കുന്നതിലേക്ക് ചുരുങ്ങി പോയിരിക്കുന്നു. പണ്ട് കാലത്തുള്ള പൂക്കൾ ഒക്കെ ഇന്ന് നാമാവശേഷമായിരിക്കും . മറ്റുള്ള സംസ്ഥാനങ്ങൾ ഓണം വിപണി ലക്ഷ്യമിട്ടുകൊണ്ടുള്ള പൂക്കളുടെ ഉത്പാദനം മഴക്കെടുത്തി കാലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം സാരമായി ബാധിക്കുന്നത് പൂക്കളുടെ വില വർദ്ധനവിന് വളരെയധികം കാരണമാക്കുന്നുണ്ട്. കൂടാതെ ഇതിനുമുമ്പുള്ള വർഷങ്ങളിൽ കണ്ടിരുന്ന ഓണക്കാലത്തെ പുതിയ ഇറക്കുമതി ആയിരുന്നു റെഡിമൈഡ് അത്തപൂക്കളം. പക്ഷെ അതൊന്നും നമ്മുടെ സങ്കല്പപത്തിന് അനുസരിച്ചിട്ടുള്ളതല്ല അല്ലെങ്കിൽ ഓണാഘോഷ ത്തിന്റെ മഹത്വത്തിന് കോട്ടം സൃഷ്ട്ടിക്കുന്നതായിട്ടാണ് എന്റെയൊരു കാഴ്ചപ്പാട്.
എന്തൊക്കെയാണെങ്കിലും ലോകമെമ്പാപാടുമുള്ള മലയാളികൾ എന്നും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഹിന്ദു പുരാണങ്ങളെ സമന്വയിപ്പിച്ചുള്ള കഥയാണ് ഓണത്തിന്റെ പിന്നിലെ ഐത്യഹ്യമെങ്കിലും ജാതിഭേദമെന്യ എല്ലാവരും ഒരുപോലെ ആഘോഷിക്കാറുണ്ട്. അവിടെ എല്ലാവരും ഒരുപോലെ ചേർന്ന് നിൽക്കുകയാണ്. പുതുവസ്ത്രങ്ങളുടെ പൂക്കളുടെ ഒക്കെ ഗന്ധവും, മലയാള തനിമ നിറഞ്ഞ രുചിക്കൂട്ടുകളുടെയും എല്ലാം മഹിമയും പൊരുളും ഉണർത്തുന്ന ഓണക്കാലം മലയാളികളെ സംബന്ധിച്ച് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുതവർഷമാണ്. കർഷകന് ഇത് വിളവെടുപ്പിന്റെ കാലം കൂടാതെ ഇത് നല്ല നാളേയ്ക്കുള്ള പ്രതീക്ഷയുടെ തുടക്കം. പ്രളയവും കോവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളുടെ പൊയ്മുഖങ്ങളെ എല്ലാം മലയാളികൾ ഒറ്റകെട്ടായി അതിജീവിച്ചുകൊണ്ട് ആഘോഷങ്ങൾ എല്ലാം ഒരുപോലെ കൊണ്ടാടുകയായിരുന്നു ഇക്കാലമത്രയും. ഈ ഓണക്കാലത്തിന് നിർമ്മിതബുദ്ധിയുടെ സ്വാധീനം നല്ലപോലെ നിറഞ്ഞു നിൽക്കുന്ന ആദ്യത്തെ ഓണംമെന്ന പ്രത്യേകതയുമുണ്ട്.
മലയാളികൾ നാടൻ വേഷങ്ങൾ, മലയാള തനിമക്കനുസരിച്ച് മാറ്റുകൂട്ടുവാൻ പുതിയ ഉള്ളടക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട് ജമിനി പോലുള്ള ആപ്ലിക്കേഷനുകളുടെ സഹായത്താൽ ഈ ഓണം കളർ ആകും എന്നുള്ളത്തിൽ ഒരു അത്ഭുതവും ഇല്ല.നിർമ്മിതബുദ്ധിയുടെ സവിശേഷതകൾ നിറഞ്ഞ ഒരു ഓണക്കാലം തന്നെയാണ്. നാടൻ രൂചികൂട്ടുകളുടെ ഒരുക്കം ഇപ്പോൾ ഓൺലൈൻ ഭക്ഷണവിതരണക്കാർ വഴി വീട്ടിൽ എത്തുകയാണ് എന്നുള്ളത് കഴിഞ്ഞ കുറെ വർഷങ്ങൾ ആയിട്ടുള്ള പതിവാണ് ആ മാറ്റത്തിന് ഇപ്പോൾ അധികം പ്രസക്തിയില്ല. വീട്ടിലെ അടുക്കള വിഭവങ്ങൾ തയ്യാറാക്കുന്നത് ഇപ്പോഴും വിരളമാണ് എന്നു തന്നെ പറയണം.. അങ്ങനെ എത്രയെത്ര മാറ്റങ്ങൾക്ക് നടുവിലാണ് മലയാളിയുടെ പൊന്നോണ ഒരുക്കങ്ങൾ.
ഇനിയുള്ള വർഷങ്ങളിലും കാലഘട്ടത്തിന്റെതായ പുതിയ വികസനവും ഓരോ അടയാളങ്ങൾകൊണ്ട് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുമെന്നുള്ളതാണ്. ഓരോ ആഘോഷങ്ങളും അനുഭവങ്ങളാണ്. എന്തു തന്നെ മാറ്റങ്ങ വന്നാലും മലയാളിയുടെ മനസ്സുകൾക്ക് ഉള്ളിൽ എക്കാലത്തെയും ഗതകാല സ്മരണകൾ എപ്പോഴും തുളുമ്പുന്നതാണ്.ഏതൊരു ആഘോഷവേളയിലും ഒരുമിച്ചു ഒറ്റകെട്ടായി നിന്നുകൊണ്ട് ബന്ധങ്ങൾ കെട്ടുറുപ്പോടെ കാത്തുസൂക്ഷിച്ചു കൊണ്ട് ജീവിതാവസാനം വരെ ഓർമ്മിക്കാൻ ഓരോ നല്ലതും മോശവുമായ അനുഭവങ്ങൾ എല്ലാം മനസ്സിൽ കോറിഎഴുതി ജീവിതം മുന്നേറുക. ഓരോ മാറ്റത്തിന്റെ മുഖങ്ങളെ പരിചയ സമ്പത്തിലൂടെ നേടുന്ന ഒരു അറിവായി കണകാക്കികൊണ്ട് കൂടുതൽ മാറ്റങ്ങളെ സ്വീകരിക്കുക.

