നൂറ്റി അമ്പതിലേറെ രാജ്യങ്ങൾ, 180 കോടിയിലേറെ ജനങ്ങൾ, ഒരു മണിക്കൂർ എല്ലാ വിളക്കുകളുമണച്ച് ഇരുട്ടിൽ ഭാവിയുടെ വെളിച്ചത്തിനായി മഹാധ്യാനം. മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച്ചയാണ് ഈ ദിനം ആഘോഷിക്കാറുള്ളത്. വേൾഡ്‌വൈഡ് ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാനപ്രകാരം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യവസായ ശാലകളും കടകളും ഹോട്ടലുകളും വീടുകളുമെല്ലാം പങ്കെടുത്ത മഹായജ്ഞം. ഭൂമിക്ക് ഓരോരുത്തരും ഏൽപ്പിക്കുന്ന ആഘാതത്തെക്കുറിച്ചു ചിന്തിക്കാനും ഒരു മണിക്കൂറെങ്കിലും ഇത്തരം പ്രവൃത്തികളിൽ നിന്നു വിട്ടുനിൽക്കാനും പ്രേരിപ്പിക്കുന്നതായിരിക്കണം ഈ ഭൗമ മണിക്കൂർ ആചരണം. തൊട്ടടുത്തെത്തി നിൽക്കുന്ന രൂക്ഷമായ ജലക്ഷാമത്തിന്റെയും കടുത്ത ചൂടിന്റെയും പേടിപ്പെടുത്തുന്ന കാലത്തെക്കുറിച്ചുള്ള വലിയ ഓർമപ്പെടുത്തൽ കൂടിയായിരിക്കണം. കാലാവസ്ഥാ വ്യതിയാനം തടയണമെങ്കിൽ ഭൂമിയെ ഇത്ര ക്രൂരമായി മുറിപ്പെടുത്തരുതെന്ന ആഹ്വാനം നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. കേവലം വിളക്കണച്ചിരുന്നാൽ എല്ലാമായോ എന്നു ചോദിക്കുന്നവരുണ്ടാകാം. വൈദ്യുതിയും ആഗോളതാപനവുമായി അത്രയേറെ ബന്ധമാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതോൽപാദനത്തിനായി വൻ തോതിൽ ആശ്രയിക്കുന്നതു താപ വൈദ്യുതി നിലയങ്ങളെയാണ്. ഇവയിൽ നിന്നു പുറന്തള്ളുന്ന വാതകങ്ങൾ ആഗോളതാപനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്. ഒരു ബൾബ്…
Author: Muhammed sageer Pandarathil Rasheed
കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂറിൽ 1924 മാർച്ച് 30 ആം തിയതി തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. വൈക്കം മാഹാദേവക്ഷേത്രം യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം നിറുത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവർത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യാഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽ അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാസ്സാക്കുകയുണ്ടായി. ഇതേ തുടർന്ന് കെപിസിസി അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തു. രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിന്…
മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണമേനോൻ 1878 ഒക്ടോബർ 16 ആം തിയതി തിരൂരിനു സമീപം വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായാണ് ജനിച്ചത്. സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്കശാസ്ത്രം പഠിച്ച ഇദ്ദേഹം 1908-ൽ ഒരു രോഗ ബാധയെ തുടർന്ന് ബധിരനായി . ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിക്കുന്നത്. 1913 ലാണ് ചിത്രയോഗം എന്ന മഹാകാവ്യം രചിച്ചത്. ആശാന്റെ വീണപൂവിനും നളിനിക്കും ശേഷമാണ്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോൾ. ആധുനിക മലയാള കവിത്രയത്തിൽ കാവ്യശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും, സർഗ്ഗാത്മകത കൊണ്ടും അനുഗൃഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ തികഞ്ഞ മനുഷ്യസ്നേഹിയും, മതസൗഹാർദ്ദത്തിന്റെ വക്താവും ആയിരുന്നു. മലയാള ഭാഷയെ ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ കാവ്യജീവിതം പുഷ്‌കലമായത് അദ്ദേഹമെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമായിരുന്നു. 1922 ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും…
‘കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ മാളിക മുകളേറിയമന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ ഭക്തകവി പൂന്താനം നമ്പൂതിരിയുടെ സ്മരണ നിലനിർത്തുന്നതിനായി ഗുരുവായൂർ ദേവസ്വം ആചരിക്കുന്ന പൂന്താനം ദിനം ഈ വർഷം ഇന്ന് 2024 മാർച്ച് 13 ആം തിയതിയാണ് കൊണ്ടാടുന്നത്. അദ്ദേഹം ജനിച്ചത് കുംഭമാസത്തിലെ അശ്വതി നാളിലാണെന്നാണ് പൊതുവിൽ വിശ്വസിച്ചു പോരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ദിവസം പൂന്താനം ദിനമായി ആഘോഷിക്കുന്നത്. മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് പൂന്താനം ഇല്ലത്ത് ജനിച്ച പൂന്താനത്തിന്റെ ജീവിതകാലം 1547 മുതൽ 1640 വരെയായിരുന്നുവന്നാണ് കണക്കാക്കപ്പെടുന്നത്. നാരായണീയത്തിന്റെ രചയിതാവായ മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ സമകാലികനായിരുന്നു. പൂന്താനം രചിച്ച ദാർശനികപ്രധാനമായ ജ്ഞാനപ്പാന എന്ന ഭക്തിഗീതിക ഗുരുവായൂരപ്പഭക്തരുടെ ചുണ്ടിൽ എന്നുമുള്ള കീർത്തനമാണ്. പൂന്താനം നമ്പൂതിരി എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ യഥാർഥ പേര് കണ്ടെത്തിയിട്ടില്ല. ജ്ഞാനപ്പാന/ശ്രീകൃഷ്ണകർണാമൃതം/സന്താനഗോപാലം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ജീവിച്ച് അര നൂറ്റാണ്ട് പിന്നിട്ടിട്ടും കവിയെന്ന നിലയില്‍ പൂന്താനം കേരളീയരുടെ നിത്യ ജീവിതത്തില്‍…
1857 മാർച്ച് 8 ആം തിയതി ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് 8 ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല. ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. 1909 ഫെബ്രുവരി 28 ആം തിയതി യു.എസ്സിലാണ് വനിതാ ദിനാചരണത്തിന്റെ പിറവി. ആദിമ കാലം മുതലെ ഒരു പക്ഷെ, ലോകമെമ്പാടും തന്നെ പുരുഷ മേല്‍ക്കോയ്മയുടെ ചൂഷണാധിഷ്ഠിതമായ മനോഭാവം പല രൂപത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ ദുര്‍വ്യാഖ്യാനങ്ങളിലൂടെ അസ്ഥിരപ്പെടുത്തുന്ന സമീപനവും നിലനില്‍ക്കുന്നു. “ന: സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതി” എന്ന മനു വാക്യം പോലും ഏതര്‍ത്ഥത്തിലായാലും നിഷേധഭാവമാണ് ഉള്‍ക്കൊള്ളുന്നത്. അടുക്കളയിലും അരങ്ങത്തും അണിയറയിലും പണിസ്ഥലത്തും സ്ത്രീകള്‍ ചൂഷണത്തിന് വിധേയരാകുന്നു. മനുഷ്യര്‍ എന്ന വിഭാഗത്തിലെ പ്രത്യക്ഷമായ സ്ത്രീ-പുരുഷ ചേരി…
കൊല്ലം കല്ലുവാതുക്കൽ ഇളംകുളം പുത്തൻപുരക്കൽ കുടുംബത്തിൽ നാണിക്കുട്ടിയമ്മയുടേയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റേയും മകനായി 1904 നവംബർ 8 ആം തിയതിയാണ് പി. എൻ. കുഞ്ഞൻപിള്ള എന്ന ഇളംകുളം കുഞ്ഞൻപിള്ള ജനിച്ചത്. കൊല്ലത്തെ മണിയാംകുളം മലയാളം ഹൈസ്കൂളിലും തിരുവനന്തപുരം എസ്.എം.വി. സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം 1927 ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ പസ്സായി. തുടർന്ന് അണ്ണാമല സർവകലാശാലയിൽ നിന്നും സംസ്കൃതം ഐച്ഛികമായി ബി.എ. ഓണേഴ്‌സ് എടുത്തു. അതോടൊപ്പം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളം വിദ്വാൻ പരീക്ഷയും പാസ്സായി. 1934 ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ ഭാഷാവിഭാഗത്തിൽ ലക്ചററായി. തുടർന്ന് 1942 ൽ യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിതമായപ്പോൾ അവിടെ പൗരസ്ത്യ ഭാഷാ വകുപ്പിൽ അദ്ധ്യാപകനായി. 1929 ൽ ‘സാഹിത്യമാലിക’യിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ഇദ്ദേഹം 1949 ൽ ഇന്ത്യൻ ഹിസ്റ്ററി കോൺഫ്രൻസിൽ അവതരിപ്പിച്ച പ്രബന്ധം വഴി ശ്രദ്ധേയനായ ഇദ്ദേഹം ‘ഉണ്ണുനീലി സന്ദേശം’ വ്യാഖ്യാനം പ്രസിദ്ധീകരിച്ചാണ് ഒരു ഗവേഷകൻ എന്ന നിലയിൽ…
ഇന്ന് നമ്മളെ മുന്നോട്ടു നയിക്കുന്ന കലണ്ടർ മാസങ്ങൾ ലോകത്തിന് സമ്മനിച്ചതിൽ ജൂലിയസ് സീസറിന്റെ പങ്ക് ചെറുതല്ല. സീസർ ചരിത്രത്തിൽ വരുത്തിയ നിർ ണായകമായ ഒരു തിരുത്തലാണ് നാലുവർ ഷം കൂടുമ്പോൾ ഫെബ്രുവരി മാസത്തിൽ നമുക്ക് ലഭിക്കുന്ന 29 ആമത്തെ ദിവസം. ഈ ദിവസത്തിന് രസകരമായ ഒരു കഥ പറയാനുണ്ട്. സീസറിന്റെ ഭരണകാലത്ത് അപ്രതീക്ഷിതമായി വേനൽക്കാലമാസങ്ങൾ വസന്തകാലത്തിലേ വഴിയതോടെ നിരാശയിലായ അദ്ദേഹം ഒരു കലണ്ടർ നടപ്പാക്കാൻ വിദഗ്‌ദൻ മാരെ സമീപിക്കുകയും അവരുടെ നിർ ദേശത്തെ തുടര്‍ന്ന് ബിസി 46-ൽ ‘ജൂലിയൻ കലണ്ടർ ’ എന്നറിയപ്പെടുന്ന ഒരു കലണ്ടർ നടപ്പാക്കുകയും ചെയ്‌തു. ഈജിപ്ഷ്യൻ കലണ്ടറിന്റെ അടിസ്ഥാനത്തിൽ പഴയ കലണ്ടറിൽ കൂടുതലായുണ്ടായിരുന്ന പത്ത് ദിവസങ്ങൾ 29 ദിവസങ്ങൾ മാത്രമുള്ള മാസങ്ങൾക്ക് വീതിച്ച് നല്‍കി പന്ത്രണ്ട് മാസങ്ങളുള്ള കലണ്ടർ സീസർ ഉണ്ടാക്കുകയും. ഒരു കലണ്ടർ വർഷം എന്നാൽ 365 ദിവസം എന്നാണെന്നും വ്യക്തമാക്കി. കൂടാതെ ഓരോ നാലുവർഷം കൂടുമ്പോൾ ഫെബ്രുവരിയോട് ഒരു ദിവസം കൂട്ടിച്ചേർക്കാനും അദ്ദേഹം തീരുമാനിച്ചു.…
സി.വി.രാമനെ നൊബെല്‍ സമ്മാനാര്‍ഹനാക്കിയ രാമന്‍ ഇഫക്ടിന്‍റെ പരീക്ഷണ ഫലം സ്ഥിരീകരിച്ചത് 1928 ഫെബ്രുവരി 28 ആം തിയതി ആയിരുന്നു. ഇതിന്‍റെ സ്മരണയ്ക്ക് എല്ലാവര്‍ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. ലോക ശാസ്ത്രദിനം നവംബര്‍ 10 ആം തിയതിയാണ്. ശാസ്ത്രബോധവും ശാസ്ത്രത്തിന്‍റെ പ്രാധാന്യവും പ്രചരിപ്പിക്കുക എന്നതാണ് ശാസ്ത്രദിനാചരണത്തിന്‍റെ ലക്ഷ്യം. ഇത് മുന്നില്‍ക്കണ്ട് രാജ്യത്തെ ഗവേഷണശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കണികകളില്‍ത്തട്ടിത്തെറിക്കുന്നതുമൂലം പ്രകാശത്തിന്‍റെ തരംഗ ദൈര്‍ഘ്യത്തിന് ഉണ്ടാകുന്ന മാറ്റമാണ് രാമന്‍ ഇഫക്ടില്‍ പ്രതിപാദിക്കുന്നത്. ബാംഗ്ലൂരിലെ സെന്‍ട്രല്‍ കോളജില്‍ 1928 മാര്‍ച്ച് 16 ആം തിയതി നടന്ന ചടങ്ങില്‍ ഈ പ്രതിഭാസത്തെപ്പറ്റി സി.വി.രാമന്‍ ലോകത്തെ അറിയിച്ചു. ആ ഗവേഷണത്തില്‍ വെങ്കിടേശ്വരനും കെ.എസ്.കൃഷ്ണനും പങ്കാളികളായിരുന്നു. പ്രകാശം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഫോട്ടോണ്‍ കണികകളെ സ്ഥിരീകരിക്കാനും ക്രിസ്റ്റല്‍ ഘടനകളെയും തന്മാത്രാഘടനകളെ പറ്റി അടുത്തറിയാനും സി.വി.രാമന്‍റെ കണ്ടെത്തെലുകള്‍ കൊണ്ട് സാധിച്ചു. ഇദ്ദേഹത്തിന്റെ ഗവേണഷണ പരീക്ഷണങ്ങളെ സ്വാധീനിച്ച ശാസ്ത്രജ്ഞന്‍മാരാണ് ഹെല്‍മോട്സും റെയ്‍ലെയും. പതിനെട്ടാം വയസ്സില്‍ത്തന്നെ രാമന്‍റെ ഒരു റിസര്‍ച്ച് പേപ്പര്‍…
യുവാക്കൾക്കിടയിൽ അന്താരാഷ്ട്ര സൗഹൃദവും അവബോധവും പ്രോത്സാഹിപ്പിക്കുക എന്നലക്ഷ്യമാണ് ലോക ചിന്താ ദിനം മുന്നോട്ട് വെക്കുന്നത്. 1932 ൽ, ഈ ദിവസമാണ് ഔദ്യോഗികമായി ലോക ചിന്താ ദിനം ആചരിച്ച് തുടങ്ങുന്നത്. ലോക ചിന്താ ദിനം സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവരെ ആശങ്കപ്പെടുത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനും ആഗോള തലത്തിൽ പരിഹാരങ്ങൾ നൽകാനും ഈ ദിനത്തിൽ ഇതിന്റെ സംഘാടകർ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വേൾഡ് അസോസിയേഷൻ ഓഫ് ഗേൾ ഗൈഡ്‌സ് ആൻഡ് ഗേൾ സ്കൗട്ട്‌സും (WAGGGS) ബോയ് സ്കൗട്ട്‌സ് ഇന്റർനാഷണൽ ഫെഡറേഷനും (BSIF) സ്കൗട്ടിംഗ് പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലോകത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും പ്രതിഫലിപ്പിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്താറുണ്ട്. അതിന്റെ കാരണം, ഇന്ന് തന്നെയാണ് സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ ബേഡന്‍ പവലിന്റെ ജന്മദിനവാർഷികം എന്നതാണ്. യുവജനതയ്ക്ക് കരുത്തും ഉത്സാഹവും പ്രദാനം ചെയ്ത് ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബേഡന്‍ പവല്‍ 1857 ഫെബ്രുവരി 22 ആം തിയതി ലണ്ടനിലാണ് ജനിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ…
1999 നവംബർ 17 ആം തിയതിയാണ് യുനെസ്കോ ഫെബ്രുവരി 21 ആം തിയതി ലോക മാതൃഭാഷാദിനമായി ആചാരിക്കാൻ പ്രഖ്യാപിക്കുന്നത്. 2008 നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയുണ്ടായി. ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവമെന്ന് പറയാം. 1952 ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഇന്ന്. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍ അതായതു ഇന്നത്തെ ബംഗ്ലാദേശ് അവരുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്. മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആവശ്യമുന്നയിച്ചു. മറുപടി പോലീസിന്റെ വെടിയുണ്ടകളായിരുന്നു. 1952 ഫെബ്രുവരി 21 നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പു നടന്നു. നിരവധിപേര്‍ മരിച്ചു വീണു. മറ്റൊരു ഭാഷയ്‌ക്കെതിരായ…