Author: Muhammed‌ sageer Pandarathil Rasheed

വായന, എഴുത്ത്, സഞ്ചാരം….. ❤️

ആനപ്രേമികൾക്കളായ മലയാളികൾക്ക്  മറക്കാൻ പറ്റാത് ഒരു ദിവസമാണ് ഒക്ടോബർ 4 ആം തിയതി. കാരണം അന്നാണ് സംസ്ഥാന ഗജദിനം ആഘോഷിക്കുന്നത്. ലോക ഗജദിനം ആഗസ്റ്റ്  12 ആം തിയതിയാണ് ആഘോഷിക്കാറുള്ളത്. തലയെടുപ്പോടെ ഉയർന്നും സ്‌നേഹത്തോടെ പതുങ്ങിയും ഒപ്പം ക്രൗര്യത്തോടെ ഇടഞ്ഞും തന്‍റെ വിവിധ ഭാവങ്ങളിൽ മനുഷ്യർക്കൊപ്പമുണ്ട് ആനകൾ. കാട്ടുജീവിയായ ആനയെ നാട്ടുജീവിയാക്കി  മനുഷ്യൻ. കാടിന്‍റെ സമ്പത്തിനെ മനുഷ്യ സമ്പത്താക്കി പ്രൗഡി കാട്ടാനാണ് പലപ്പോഴും പലരും ശ്രമിക്കുന്നത്. ഇത് പലപ്പോഴും വൻ ദുരന്തത്തിൽ കലാശിക്കാറുമുണ്ട്. ആനക്കൊമ്പ് വേട്ടയും ആവാസ വ്യവസ്ഥയുടെ നാശത്തിനും പുറമെ പീഡനങ്ങള്‍ മൂലവും വംശനാശ ഭീഷണി നേരിടുകയാണ് ഭൂമുഖത്തെ ആനകള്‍. കാട്ടിലും നാട്ടിലുമായി ആനകളുടെ ജീവന്‍ നഷ്ടമാക്കുന്നത് വന്യ ജീവിയെന്ന പരിഗണ പോലും നല്‍കാതെയുള്ള മനുഷ്യരുടെ കടന്നുകയറ്റങ്ങളാണ്. വര്‍ഷാവര്‍ഷം ലോകത്തെ ആനകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് ഉണ്ടാകുന്നത്. ആഫ്രിക്കന്‍/ഏഷ്യന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലും ആനകളുടെ എണ്ണത്തില്‍ അപകടകരമായ കുറവാണ് ഓരോ വര്‍ഷവും കാണിക്കുന്നത്. വലിപ്പത്തില്‍ ഭീമനാണെങ്കിലും പ്രാചീനകാലം മുതല്‍ മനുഷ്യന്‍റെ…

Read More

നമ്മൾ മാത്രം വസിക്കുന്ന ഗോളമല്ല ഇത് ഇവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളും സൂക്ഷ്മ ജീവികളുമുണ്ട്. ലോകമൊരു കുടുംബമാണ് എന്ന ഉദാത്തമായ സങ്കല്‍പം ഭൂമുഖത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ജീവിക്കാനുള്ള അവകാശം ഉറപ്പാക്കണം അത്തരത്തിലുള്ള സന്ദേശം നൽകാനായാണ് ലോക മൃഗക്ഷേമ ദിനം ആഘോഷിക്കുന്നത്. 1931 ലാണ് ഒക്ടോബർ 4 ആം തിയതി ലോകമൃഗസംരക്ഷണ ദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്. ഫ്ലോറന്‍സിലെ പരിസ്ഥിതി സ്‌നേഹികളാണ് ഈ ദിനം ആചരിക്കുവാനുള്ള ശ്രമങ്ങള്‍ ആദ്യമായി നടത്തിയത്. ആനിമല്‍ ഏഷ്യ ഫൌണ്ടേഷന്‍, സിംഗപ്പൂര്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് എനിമല്‍‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആചരിക്കുന്ന ഈ ലോക മൃഗസംരക്ഷണ ദിനത്തിന്റെ വെബ്‌സൈറ്റ് പുറത്തിറങ്ങിയത് 2003 ലായിരുന്നു. ഇംഗ്ലണ്ട് ആസ്ഥാനമായിട്ടുള്ള ആനിമല്‍ വെല്‍‌ഫയര്‍ ഗ്രൂപ്പ് നാച്ചറല്‍ വാച്ചാണ് ഇത് പുറത്തിറക്കിയത്. നിങ്ങൾക്കറിയാമോ? ഓരോ ദിവസവും ഈ ഭൂമുഖത്തു നിന്ന് നൂറോളം ജീവജാലങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ അവസ്ഥ തുടര്‍ന്നാൽ അധികം താമസിയാതെ ഈ ഭൂമി യിൽ നിന്ന് ജീവജാലങ്ങൾ തുടച്ചു നീക്കപ്പെടും…

Read More

കൈകൾ കൊണ്ടും മറ്റു ശരീരഭാഗങ്ങൾ കൊണ്ടും ആംഗ്യം കാണിച്ച് ആശയ വിനിമയം നടത്തുന്ന രീതിക്കായി അവലംബിക്കുന്ന ഭാഷയാണ് ആംഗ്യഭാഷ. ബധിരർക്കും ഊമകൾക്കും ഉള്ള മുഖ്യ ആശയവിനിമയോപാധിയായ ആംഗ്യഭാഷ കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് സംവേദനം ചെയ്യാൻ കഴിയുന്നതുകൊണ്ട് ചിലപ്പോഴെങ്കിലും മറ്റുള്ളവർ ആംഗ്യഭാഷയെ ഉപയോഗിക്കാറുണ്ട്. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലും ശബ്ദം രൂക്ഷമായ സാഹചര്യത്തിലും ആംഗ്യഭാഷ തന്നെ അവലംബമായി വരും. വിവരം കൈമാറേണ്ട ആൾ വിദൂരതയിലോ ഗ്ലാസിനപ്പുറത്തോ ആവുമ്പോവും ആഗ്യഭാഷ കൂടുതൽ സംവേദന ക്ഷമമാകുന്നു. സംസാരഭാഷ അറിയാത്തവരോടും സംവദിക്കാനാവുന്ന ഏകയും ആംഗ്യഭാഷ തന്നെ. കേൾവിശേഷി നഷ്ടപ്പെട്ടവരുടെ ആശയവിനിമയ മാർഗത്തെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ദിനം ആചരിക്കുന്നത്. പിന്നാലെ ബധിര വാരാഘോഷവും നടക്കും. ശബ്ദങ്ങളില്ലാത്ത ലോകത്തിന്‍റെ ഭാഷ. പക്ഷെ ശബ്ദങ്ങളുടെ ലോകത്തുള്ളവരിൽ എത്രപേർക്ക് ആ ഭാഷയറിയാം? ആംഗ്യഭാഷാ ദിനം ആചരിക്കുമ്പോള്‍ ലോകത്തെ ബധിരരുടെ ആഗോള സംഘടന മുന്നോട്ട് വയ്ക്കുന്ന ചോദ്യവും അതാണ്. ആംഗ്യഭാഷ എല്ലാവരിലും എത്താത്തത് കൊണ്ട് നിത്യജീവിതത്തിൽ ബുദ്ധിമുട്ടുന്നവരാണ് ലോകത്തെ കോടിക്കണക്കിന് പേർ.…

Read More

ഇന്ന് ലോക റോസാപ്പൂക്കളുടെ ദിനമാണ്. എന്താണ് ‘റോസ് ഡേ’ എന്ന് ഇന്നും പലര്‍ക്കും അറിയില്ല. വാലന്‍ന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് റോസ പൂവ് കൊടുക്കുന്ന റോസ് ദിനത്തെ കുറിച്ച് പ്രണയിനികൾക്ക് അറിവുണ്ടായിരിക്കും. എന്നാല്‍ ഇന്നത്തെ ഈ ദിനം അര്‍ബുദ രോഗികള്‍ക്കായാണ് സമര്‍പ്പിച്ചിട്ടുള്ളത്. ക്യാന്‍സര്‍ ബാധിതരായവര്‍ക്ക് സന്തോഷവും ആശ്വാസവും പകരുന്നതിനായാണ് സെപ്റ്റംബർ 22 റോസാപ്പൂക്കളുടെ ദിനമായി ആചരിക്കുന്നത്. ഈ ദിവസം ആശുപത്രികളിൽ ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്നവർക്ക് സ്നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും സൂചകമായി റോസാപ്പൂവ് നല്‍കും. ക്യാന്‍സര്‍ രോഗത്തെ കുറിച്ചൊരു അവബോധവും ഈ ദിനം സൂചിപ്പിക്കുന്നു. ക്യാന്‍സർ എന്ന അസുഖത്തെ പേടിയോടെയാണ് പലരും കാണുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് ഇത് എന്നും ആളുകളില്‍ എത്തിക്കുകയാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ഈ റോസ് ദിന പരിപാടിയില്‍ ഡോക്ടര്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും സ്കൂള്‍ കുട്ടികളുമെല്ലാം ചേർന്ന് ലോകത്തുള്ള മിക്ക ആശുപത്രികളിലും റോസ് പൂച്ചെണ്ടുകള്‍ എത്തിക്കാറുണ്ട്. കാനഡയില്‍ രക്താര്‍ബുദബാധിതയായി മരണപ്പെട്ട 12…

Read More

എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയ്ക്ക് സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ആശയത്തോടെ ഐക്യരാഷ്ട്രസഭ 1981ലാ‍ണ് ലോക സമാധാന ദിനം ആചരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുളളത്. ‘സമാധാനത്തിന്റെ സംസ്കാരം വളർത്തിയെടുക്കുക’ എന്നതാണ് 2024 ലെ പ്രമേയം. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ 30 ഓളം ദശലക്ഷം കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാന്‍ കഴിയുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. കൂടാതെ അത്രതന്നെ പേര്‍ വീടുകളില്‍ നിന്ന് വിട്ട് നില്‍ക്കുന്നുമുണ്ട്. അതുകൂടാതെ സംഘര്‍ഷ പ്രദേശങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. പരസ്പര ബഹുമാനം ഇല്ലായ്മയും മനുഷ്യാവകാശങ്ങളോടുളള അവജ്ഞയുമാണ് ഇത്തരം അപരിഷ്കൃതമായ പ്രവൃത്തികള്‍ക്ക് കാരണമാവുന്നത്. മനുഷ്യര്‍ക്ക് ഭീതിയില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായി ആഗോളമായി വെടിനിര്‍ത്തലിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും ദിനമായും ഈ ദിനം കൊണ്ടാടാറുണ്ട്.

Read More

അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം അഥവാ മീലാദുന്നബി. മീലാദ് എന്ന വാക്കിന്റെ അർത്ഥം ജന്മദിനം എന്നാണ്, മീലാദുനബി/ മീലാദ് ശരീഫ്/ഈദ് മീലാദ് എന്നൊക്കെയുള്ള വിശേഷണങ്ങൾ പ്രവാചകന്റെ ജന്മനാളിനെയും ആഘോഷങ്ങളെയും സൂചിപ്പിക്കുന്നവയാണ്. നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തിൽ അറിയപ്പെടുന്നത്. ക്രിസ്തുവർഷം 571 ഏപ്രിൽ 21 ആം തിയതിയാണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും ഇതേ  ദിവസമാണ്. തന്റെ അറുപത്തിമൂന്നാം വയസ്സിൽ. കരുണ, അനുകമ്പ, ദയ, ആർദ്രത എന്നൊക്കെയുള്ള  വാക്കുകൾ കേട്ടുകേൾവിയായി മാറിടുന്ന ഇക്കാലത്ത് പരസ്പര സഹകരണ സഹവർത്തിത്വത്തിന്റെ സ്നേഹമസൃണമായ ജീവിത രീതി നമുക്ക് അന്യം വന്നു പോകുന്നു. മുഹമ്മദ് നബി ഒരിക്കൽ പറഞ്ഞു “കരുണ ചെയ്യാതെ നിങ്ങള്‍ വിശ്വാസിയാവില്ല തന്നെ.” ഇത് കേട്ട സ്വഹാബത് പറഞ്ഞു: “നബിയെ, ഞങ്ങളെല്ലാം പരസ്പരം കരുണ ചെയ്യുന്നവരാണ്.” അപ്പോൾ നബി പറഞ്ഞു ”നിങ്ങള്‍ നിങ്ങളുടെ വേണ്ടപ്പെട്ടവരോട് കാണിക്കുന്ന കാരുണ്യമല്ല ഈ പറഞ്ഞത്. മറിച്ച്, മുഴുവന്‍ മനുഷ്യരോടും പൊതുവായും ഉണ്ടാവേണ്ട…

Read More

ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണത്തെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെയാണ്. അസുരരാജാവായ പ്രഹ്ലാദന്റെ പുത്രനായ മഹാബലിയുടെ ഭരണം ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്ക് വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാന്‍ വാമനന് അനുവാദം നല്കി. ആകാശം മുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് കാണിച്ചു കൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ…

Read More

കഥ പറച്ചിലിലൂടെ മനുഷ്യത്വത്തിന്റെ ചക്രവാളങ്ങളെ വിശാലമാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീര്‍ നമ്മോട് യാത്രപറഞ്ഞ് മറ്റൊരുലോകത്തേക്ക് പോയദിവസമാണ് ഇന്ന്!…. ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച്/ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭയായ അദ്ദേഹത്തിന്റെ നാമം മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കില്ല. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൗലികപ്രതിഭക്ക് ‘അക്ഷരങ്ങളുടെ സുൽത്താൻ’ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക? ഇനിയൊന്നും വർണ്ണിക്കാൻ അവശേഷിപ്പിക്കാതെ വൈക്കം മുഹമ്മദ്‌ ബഷീർ എന്ന അക്ഷരങ്ങളുടെ സുൽത്താനെ കുറിച്ച് മലയാള സാഹിത്യ ലോകവും/മാലോകരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാത്ഭുതമായി ആ കഥാകാരനും/കഥകളും നിലകൊള്ളുന്നു എന്നതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം. കായി അബ്ദുറഹ്‌മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായി 1908 ജനുവരി 21 ആം തിയതി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് എന്ന ഗ്രാമത്തിലാണ് ബഷീർ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം…

Read More

നമ്മുടെ ഈ കൊച്ചു കേരളത്തിൽ സാമൂഹിക സാമ്പത്തിക നിലവാരത്തെ തകര്‍ക്കുന്ന വന്‍ വിപത്തായി വര്‍ധിച്ചിരിക്കകയാണ് ഇപ്പോൾ ലഹരി വസ്തുക്കളുടെ ഉപയോഗം. ഒന്നുകില്‍ മദ്യം അല്ലെങ്കില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറുമാവാം എന്ന് ചിന്തിക്കുന്ന യുവജനങ്ങളാണ് കേരളത്തിലധികവും. പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപയുടെ മയക്കുമരുന്നു വ്യാപാരമാണ് ആഗോളതലത്തില്‍ നടക്കുന്നത്. കൊളംബിയയാണ് മയക്കുമരുന്ന് കള്ളക്കടത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രം. ഏകദേശം 300 ടണ്‍ കൊക്കെയ്‌നാണ് അവര്‍ വര്‍ഷം തോറും വിദേശ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കുന്നത്. ഈ മയക്കുമരുന്നുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഒരു കാലത്ത് ആവേശങ്ങളുടെ നാളുകളായിരുന്നു ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പഠനകാലം. കഴിഞ്ഞ പത്ത് വര്‍ഷത്തിന് ശേഷമുള്ള ഒരു സ്‌കൂള്‍ കാലത്തെ ഇന്ന് നമുക്ക് ഭീതിയോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. ലഹരിയുടെ മായാ വാതായനങ്ങള്‍ അവര്‍ക്കു മുമ്പില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. അവരുടെ സ്‌കൂള്‍ ജീവിതത്തെ ലഹരിയുടെ കരങ്ങള്‍ മുറുക്കിപ്പിടിച്ചിരിക്കുന്നു. ഇന്ന് പാഠപുസ്തകങ്ങളില്‍ പോലും ലഹരി വാസനിച്ചു കൊണ്ടിരിക്കുന്നു. സ്‌കൂള്‍ ബാഗുകള്‍ അതിനുള്ള…

Read More

” വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും….” കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന നമ്മുടെ പ്രിയ കവി കുഞ്ഞുണ്ണിമാഷിന്റെ ഈ വരികളിൽ നിന്ന് തന്നെ വായനയുടെ മഹത്വം നമുക്ക് തിരിച്ചറിയാന്‍ കഴിയും. 1996 മുതൽ നമ്മുടെ സംസ്ഥാന സർക്കാർ ജൂൺ 19 ആം തിയതി വായന ദിനമായി ആചരിക്കുന്നുണ്ട്. ആ ദിനാചാരണത്തിന് ശക്തി നൽകുന്ന പ്രഖ്യാപനമായിരുന്നു 2017 ൽ നടന്ന മറ്റൊരു പ്രഖ്യാപനം. അന്ന് ഈ ദിനത്തെ ദേശീയ വായനദിനമായി പ്രഖ്യാപിക്കുകയുണ്ടായി പ്രധാനമന്ത്രി. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി എൻ പണിക്കരുടെ ചരമദിനമാണല്ലോ അന്ന്. ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 ആം തിയതി ആലപ്പുഴയിലെ നീലം പേരൂരിലാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ ജനിച്ചത്. മലയാളം ഹയര്‍ പരീക്ഷ പാസായ ശേഷം നീലം പേരൂര്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായി ജോലിക്ക് കയറിയ…

Read More