മാറിക്കൊണ്ടിരിക്കുന്ന കുടുംബ വ്യവസ്ഥയെയും ഇതുമൂലം ശിഥിലമാകുന്ന വ്യക്തി ബന്ധങ്ങളെയും കണക്കിലെടുത്ത് ഇതിന് തടയിടാന്‍ ഐക്യരാഷ്ട്ര സംഘടന 1994 മുതല്‍ എല്ലാ വര്‍ഷവും മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി പ്രഖ്യാപിച്ചത്. മാറ്റത്തിനൊഴികെ മറ്റെല്ലാത്തിനും മാറ്റമുണ്ടാകും എന്നാണല്ലോ. കാലത്തിനനുസരിച്ച് കുടുംബ വ്യവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നത് സ്വാഭാവിമാണ്. അതുകൊണ്ടാകണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ കുടുംബവ്യവസ്ഥയില്‍ സംഭവിച്ചിട്ടും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടാതെ പോയത്. ഇന്നുണ്ടായിട്ടുളള മാറ്റങ്ങള്‍ കുടുംബത്തിന്റെ ആദ്യാവസാന ഗുണഭോക്താക്കളായ മനുഷ്യര്‍ക്ക് ഗുണമോ ദോഷമോ അതോ ഗുണ-ദോഷ സമ്മിശ്രമോ എന്ന് വിധി എഴുതേണ്ടത് കാലമാണ്. വിധി എന്തുതന്നെയായാലും സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബം സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതാണ് പ്രസക്തം. ആഗോളീകരണത്തിന്റെയും, ഉദാരവത്ക്കരണത്തിന്റെയും, മത്സരബുദ്ധിയുടെയും സ്വാധീനം അണുകുടുംബങ്ങളില്‍ പോലും പ്രകടമാകുന്ന ഇക്കാലത്ത് ആരോഗ്യകരവും സുസ്ഥിരവുമായ കുടുംബ വ്യവസ്ഥ നിലനിര്‍ത്തേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. കുടുംബം ആത്യന്തികമായി മാനവരാശിയുടെ നിലനില്‍പ്പിനുള്ള കൂട്ടായ്മയാണ്. അതുകൊണ്ടാണ് കുടുംബ വ്യവസ്ഥയില്‍ ചെറിയ പൊളിച്ചെഴുത്ത് നടക്കുമ്പോള്‍ പോലും സമൂഹം…
Author: Muhammed sageer Pandarathil Rasheed
ആതുരസേവന രംഗത്തെ വിളക്കേന്തിയ മാലാഖയായ അനശ്വര ജ്വാലയാണ് ഫ്‌ളോളറൻസ് നൈറ്റിംഗേൽ. ആതുര സേവന രംഗത്തെ വിളക്കേന്തിയ മാലാഖയായ അവരുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. ഫ്‌ളോറൻസ് നൈറ്റിംഗേൽ 1820 മെയ് 12 ആം തിയതി ഇറ്റലിയിലെ ഫ്‌ളോറൻസിലാണ് ജനിച്ചത്. ഇവരുടെ കുടുംബം സാമ്പത്തികമായും സാമൂഹികമായും ഉയർന്നവരായിരുന്നു. ചെറുപ്രായത്തിൽ തന്നെ പാവപ്പെട്ടവരെ ശ്രുശ്രൂഷിക്കുന്നതിൽ ആതീവ തത്പരയായിരുന്നു. ദൈവം തന്നെ നിയോഗിച്ചത് ആതുരസേവനത്തിനാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. നഴ്സിംഗിനോടുള്ള തന്റെ താത്പര്യം വീട്ടുകാരെ ഫ്‌ളോറൻസ് അറിയിച്ചു. അന്ന് ഒരു മോശം ജോലിയായാണ് നഴ്സിംഗിനെ സമൂഹം കണ്ടിരുന്നത്. അതുകൊണ്ടുതന്നെ വീട്ടുകാർ ശക്തമായി എതിർത്തു. 1844 ൽ ജർമ്മനിയിലെ ലൂതറൻ ആശുപത്രിയിൽ നഴ്സിംഗ് പഠനത്തിന് നൈറ്റിംഗേൽ ചേർന്നു. 1850 ൽ ലണ്ടനിലെത്തി ജോലി ചെയ്തുതുടങ്ങി. 1853 ൽ ഒക്ടോബറിൽ ക്രീമിയൻ യുദ്ധം ആരംഭിച്ചതോടെയാണ് നൈറ്റിംഗേലിന്റെ ജീവിതം മാറിമറയുന്നത്. ബ്രിട്ടീഷ് പട്ടാളത്തിലെ നിരവധിപേർക്ക് യുദ്ധത്തിൽ പരിക്കേറ്റു. പ്രാഥമികചികിത്സപോലും കിട്ടാത്ത സ്ഥിതിയായിരുന്നു. ദുരന്തസമാനമായ ക്രീമിയയിലെ യുദ്ധരംഗത്തേക്ക് 34 പേരുടെ നഴ്സിംഗ് സംഘമുണ്ടാക്കി…
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണല്ലോ ലോകം മാതൃദിനമായി ആചരിക്കുന്നത്. സ്വയം കത്തിയെരിഞ്ഞ് കുടുംബത്തിന് വെളിച്ചമാകുന്ന അമ്മമാരോട് സ്നേഹവും ആദരവും പ്രകടിപ്പിക്കേണ്ട ദിനമായിരിക്കണം അന്ന്. പ്രതിഫലം ഇച്ഛിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അമ്മമാരുടെ ജന്മം ആദരണീയമാണ്. പല രാജ്യങ്ങളിലും അമ്മദിനം പല ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഈ ദിവസം കുട്ടികള്‍ കാര്‍ഡുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ അമ്മമാര്‍ക്ക് സമ്മാനിക്കും. ഇനി മാതൃത്വത്തിന്‍റെ മഹനീയ ഭാവമായ അമ്മ എന്ന വാക്കിന്‍റെ മഹത്വം വിളിച്ചോതുന്ന ദിനത്തിന്റെ ഉത്ഭവത്തിലേക്ക് ഒന്ന് എത്തിനോക്കാം. പുരാതന ഗ്രീസിലെ ഒരു സ്കൂളാണ് അമ്മമാരെ ആദരിക്കുന്ന ആചാരം തുടങ്ങിവച്ചത്. എന്നാല്‍ അമ്മദിനം ആഘോഷിക്കുന്നതിന്‍റെ തുടക്കത്തെക്കുറിച്ച് പല കഥകളുണ്ട്. ഏഷ്യാ മൈനറില്‍ ദൈവങ്ങളുടെ മാതാവായ സൈബബെലയെയും ക്രോണസിന്‍റെ ഭാര്യയായ റിയയെയും ആരാധിച്ചുകൊണ്ട് മാതൃ ആരാധനയെന്ന ഉത്സവം നടത്തിയിരുന്നു. ഈ ആചാരം ലോകമെങ്ങും വ്യാപിച്ചതെന്ന് കരുതപ്പെടുന്നുണ്ട്. 1600 കളില്‍ ബ്രിട്ടനില്‍ മദറിംഗ് സണ്‍ഡേ ഏപ്രില്‍ മാസങ്ങളിലായി ആചരിച്ചിരുന്നു. നൂറു കണക്കിന് വര്‍ഷങ്ങളായി ഇത് ആഘോഷിച്ചു വരുന്നുവെന്നല്ലാതെ ഇതിന്‍റെ…
1886 മെയ് 4 ആം തിയതി ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ നടന്ന സംഭവങ്ങളില്‍ നിന്നാണ് മെയ് ദിനം ആചരിക്കപ്പെട്ടു തുടങ്ങുന്നത്. 1850 കള്‍ മുതല്‍ അമേരിക്കയിലുടനീളം തൊഴിലാളികളുടെ ഒട്ടനവധി ”എയ്റ്റ് അവര്‍ ലീഗു” കള്‍ നിലവില്‍ വന്നു കഴിഞ്ഞിരുന്നു. 1867 ല്‍ ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലി, ഇല്ലിനോയി സംസ്ഥാനത്തെ നിയമപരമായ തൊഴില്‍ ദിവസം എട്ടു മണിക്കൂറാണെന്നു പ്രഖ്യാപനം നടത്തി. എങ്കിലും തൊഴിലാളികളുടെ തൊഴില്‍ ദിവസം പത്തും, പന്ത്രണ്ടും, പതിനാലും മണിക്കൂറുകളായി തുടര്‍ന്നു. ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ് ആന്റ് ലേബര്‍ അഥവാ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എട്ടു മണിക്കൂര്‍ തൊഴില്‍ദിവസം നടപ്പാക്കാനുള്ള ഡെഡ്ലൈനായി 1886 മെയ് ഒന്നിനെ പ്രഖ്യാപിച്ചു. ആ ദിവസം അമേരിക്കയിലെ 12000 ഫക്ടറികളിലെ 3,40,000 തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കി. മെയ് 1 ആം തിയതി ചിക്കാഗോയില്‍ ആല്‍ബര്‍ട് പാര്‍സണ്‍സിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമടക്കം 80000 പേര്‍ തെരുവുകളിലൂടെ മാര്‍ച്ചു ചെയ്തു. ഫെബ്രുവരി 16 മുതല്‍ ലോക്ക്…
ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു കവിത മൂന്നുവരികളിലായി 17 അക്ഷരങ്ങൾ (5-7-5) ഉപയോഗിച്ചാണ് എഴുതുന്നത്. ആദ്യത്തെ വരിയിലെ 5 അക്ഷരങ്ങളും രണ്ടാമത്തെ വരിയിലെ 7 അക്ഷരങ്ങളും കഴിഞ്ഞ് വരുന്ന മൂന്നാമത്തെ വരികളിലെ 5 അക്ഷരങ്ങളുമുള്ള ബിംബകല്‍പ്പനയാണ് ഹൈക്കു കവിതയുടെ ഭംഗി നിർണയിക്കുന്നത്. എന്നാൽ ആദ്യവരി രണ്ടാം വരിയോട് ബന്ധമുണ്ടാകരുത്. എന്നാൽ രണ്ടാം വരിയും മൂന്നാം വരിയും തമ്മിൽ ബന്ധമുണ്ടായാലും കുഴപ്പമില്ല. ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദ സമുച്ചയങ്ങളോ ഹൈക്കുവിൽ കാണാം. കിഗോ (Kigo) എന്നാണു അതിനു പറയുക. കിരേജി (Kireji) എന്നറിയപ്പെടുന്ന ഒരു പ്രധാന വാക്കോ വരിയോ കൂടി ഹൈക്കുവിൽ ഉണ്ടാകും. അതു കവിതയെ രണ്ടു നേർത്ത ഭാഗങ്ങളായി തിരിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നു. ആ വാക്കോ വരിയോ നൽകുന്ന സമന്വയത്തിനുള്ള പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാന് പുറത്തും ഹൈകു കവിതകൾ വലിയ രീതിയിൽ പ്രചരിച്ചു. ലോകഭാഷകളിലെല്ലാം തന്നെ ഹൈകു കവിതകൾ വന്നുതുടങ്ങി.…
1912 ഏപ്രില്‍ 10 ആം തിയതി യാത്ര പുറപ്പെട്ട് നാലാം നാൾ മഞ്ഞുമലയിൽ ഇടിച്ചുതകര്‍ന്ന് നടുപൊട്ടി മുങ്ങിയ ടൈറ്റാനിക്. ആദ്യയാത്ര തന്നെ അന്ത്യയാത്രയായി മാറിപ്പോയ ഒരു ദുരന്തം. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഇന്നത്തെപ്പോലെ യാത്രാവിമാനങ്ങൾ അന്ന് രംഗത്തെത്തിയിട്ടില്ല. ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ കപ്പൽ തന്നെ ശരണം. കപ്പൽ കമ്പനികൾ കൂടുതൽ യാത്രക്കാരെ തങ്ങളുടെ കപ്പലുകളിലേയ്ക്ക് ആകർഷിക്കാനുളള തന്ത്രങ്ങൾ തല പുകഞ്ഞാലോചിക്കുന്ന കാലം. ഇംഗ്ലണ്ടിലെ ഒന്നാംകിട കപ്പൽ കമ്പനിയാണ് വൈറ്റ് സ്റ്റാർ ലൈൻ. വൈറ്റ് സ്റ്റാർ ലൈനിൻറെ പ്രധാന എതിരാളിയായിരുന്നു ക്യൂനാഡ് എന്ന കമ്പനി. ഒരിക്കൽ ക്യൂനാഡ് കമ്പനിക്കാർ വേഗം കൂടിയ രണ്ട് കപ്പലുകൾ പുറത്തിറക്കി. ലൂസിറ്റാനിയ/മൌറിറ്റാനിയ എന്നിങ്ങനെയായിരുന്നു ആ കപ്പലുകളുടെ പേരുകൾ. ഇതൊക്കെ കണ്ട് വൈറ്റ് സ്റ്റാർ ലൈൻ കമ്പനി വെറുതെയിരിക്കുമോ? ക്യൂനാഡിൻറെ വേഗം കൂടിയ കപ്പലുകളെ ആഡംബര കപ്പലുകൾ നിർമ്മിച്ച് തോൽപ്പിക്കാം എന്നവർ കണക്കുകൂട്ടി. ഈ മത്സരത്തിൻറെ ഭാഗമായാണ് ടൈറ്റാനിക് നിർമ്മിച്ചത്. 1909 മാർച്ച് 31…
മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തില്‍ 1891 ഏപ്രില്‍ 14 ആം തിയതി അവര്‍ണ്ണ ദളിത് കുടുംബത്തിലെ സക്പാല്‍ അംബേദ്ക്കറിന്റെയും ഭീമാബായിയുടെയും മക്കളിൽ പതിനാലാമത്തെ പുത്രനായാണ് ബി.ആർ. അംബേദ്കർ ജനിച്ചത്. അംബേദ്ക്കറുടെ മാതാപിതാക്കള്‍ ഈശ്വരഭക്തരായിരുന്നതിനു പുറമെ അച്ഛന്‍ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയുടെ ഹൃദയഭാഗമായ ‘ഡപ്പോളി’ എന്നയിടത്താണ് അദ്ദേഹം പ്രാഥമിക വിദ്യ പരിശീലിച്ചത്. പിന്നീട് സത്താറയിലെ മിലിട്ടറി കേന്ദ്രത്തില്‍ തൊഴില്‍ ലഭിച്ചതോടെ സക്പാല്‍ കുടുംബസമേതം അവിടേക്ക് കുടിമാറി പാര്‍ത്തു. ആറാം വയസില്‍ മാതാവിന്റെ വിയോഗത്തോടെ ആ കൊച്ചു ബാലന്‍ കഷ്ടപ്പാടുകളുടെ കയ്പുനീര്‍ ഓരോന്നായി കടിച്ചിറക്കാന്‍ തുടങ്ങി. പതിനാല് മക്കളില്‍ അംബേദ്ക്കറോടൊപ്പം രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും മാത്രം അവശേഷിച്ചു. ശേഷിച്ചവര്‍ ഇളംപ്രായത്തിലേ മരണപ്പെട്ടു. സക്പാലിന്റെ രണ്ടാം വിവാഹാനന്തരം ആ കുടുംബമൊന്നടങ്കം മുംബൈയിലേക്ക് താമസം മാറ്റിപ്പാര്‍പ്പിച്ചു. മറാഠി ഹൈസ്‌കൂളിലേക്ക് മകനെ പഠത്തിനയച്ചപ്പോള്‍ അവനിലുള്ള വായനാശീലമെന്ന സദ്ഗുണത്തെ പരിഗണിച്ച് സക്പാല്‍ തന്റെ തൊഴില്‍ ശമ്പളത്തിന്റെ ഒരു തുക പുസ്തകങ്ങള്‍ക്കായി നീക്കിവെച്ചു. ജാതിമേല്‍ക്കോയ്മ മാനദണ്ഡമാക്കി സകലവും നടമാടിയിരുന്ന…
മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറഞ്ഞ ഉത്സവമാണ് വിഷു. ഐശ്വര്യത്തിന്‍റെ സമ്പൽസമൃദ്ധിയുടെ പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യൻ പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയിൽനിന്നും പറന്നെത്തുന്ന വിഷുപക്ഷികൾ. നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വർണ്ണപൂക്കൾ. കേരളത്തിലെ കാർഷികോത്സവമായതിന്നാൽ തന്നെ നമ്മുടെ വിളവെടുപ്പുത്സവവുമാണ് വിഷു. വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് വിഷു ആചരിക്കുന്നത്. കലിവർഷവും ശകവർഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്. വിഷു രണ്ടു തരമുണ്ട്; മേടവിഷുവെന്നും തുലാവിഷുവെന്നും. ഇതില്‍ മേടവിഷുവാണ് നമുക്ക് പ്രധാനം. മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ? കൈവന്ന ഐശ്വര്യത്തെ എതിരേൽക്കുക എന്ന ലക്‌ഷ്യമാണ് ഈ ഉത്സവത്തിന്റെ സന്ദേശം, ഒപ്പം അടുത്ത ഒരു കൊല്ലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങൾ ചിന്തിക്കുന്നു. ഇതിനെ വിഷുഫലം എന്നാണ് പറയുക. മത്സ്യ-മാംസാഹാരാദികൾ വർജ്ജിച്ചു…
അനുഗ്രഹത്തിന്റെ പുണ്യകവാടങ്ങള്‍ തുറന്ന റമദാന്‍ നമ്മോട് വിടപറഞ്ഞു. ഈദുല്‍ഫിത്വർ ആഗതമായി. ഇസ്ലാം വിശ്വാസികളുടെ വസന്തോത്സവമായ റമദാന്‍ അവരുടെ ജീവിത ചിട്ടകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. പൂര്‍വ്വ ചക്രവാളത്തില്‍ പ്രഭാതത്തിന്റെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നത് വിളിച്ചറിയിക്കുന്ന വിളി (ബാങ്ക്) യെത്തി കഴിഞ്ഞാല്‍ അന്നപാനാദികളില്ല, ശാരീരിക ബന്ധങ്ങളില്ല, തെറ്റായ വാക്കും പ്രവര്‍ത്തിയുമില്ല, തികഞ്ഞ ശ്രദ്ധയാണെല്ലാറ്റിലും, പൂര്‍ണ്ണ സൂക്ഷ്മതയാണെങ്ങും. കണ്ണും കാതും ഹൃദയവുമെല്ലാം പൂര്‍ണ്ണ നിയന്ത്രിതം. വാക്കും നോക്കും പോക്കുമൊക്കെ സൃഷ്ടാവിന്റെ ആജ്ഞകള്‍ക്ക് വിധേയമാക്കി, പാപമോചനത്തിനായുള്ള കഴിഞ്ഞ ഒരു മാസം പ്രവാചകസന്ദേശങ്ങള്‍ പാലിച്ച് കഠിന വ്രതം ചെയ്യാനുള്ള ശ്രമമായിരുന്നു വിശ്വാസികൾ. വര്‍ഷത്തിലൊരു മാസത്തിലെ വ്രതാനുഷ്ഠനങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുകയും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ല. പരിപൂര്‍ണ്ണമായ ഇന്ദ്രിയ സമന്വയവുമാണ്. നാവ്, കാത്, കണ്ണ്, ശരീരം, മനസ്സ് എന്നിവയെ നിയന്ത്രിച്ചുകൊണ്ട് അല്ലാഹുവിനുള്ള സമര്‍പ്പണം. ചിന്തയും വികാരങ്ങളും നിയന്ത്രിച്ച്, ഖുറാന്‍ പാരായണം ചെയ്ത്, ഉംറ നിര്‍വ്വഹിച്ച്, ദാനധര്‍മ്മങ്ങള്‍ നടത്തി, ഇസ്ലാം വിശ്വാസ സമൂഹം പാപപരിഹാരത്തിനായി…
നൂറ്റി അമ്പതിലേറെ രാജ്യങ്ങൾ, 180 കോടിയിലേറെ ജനങ്ങൾ, ഒരു മണിക്കൂർ എല്ലാ വിളക്കുകളുമണച്ച് ഇരുട്ടിൽ ഭാവിയുടെ വെളിച്ചത്തിനായി മഹാധ്യാനം. മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച്ചയാണ് ഈ ദിനം ആഘോഷിക്കാറുള്ളത്. വേൾഡ്വൈഡ് ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാനപ്രകാരം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യവസായ ശാലകളും കടകളും ഹോട്ടലുകളും വീടുകളുമെല്ലാം പങ്കെടുത്ത മഹായജ്ഞം. ഭൂമിക്ക് ഓരോരുത്തരും ഏൽപ്പിക്കുന്ന ആഘാതത്തെക്കുറിച്ചു ചിന്തിക്കാനും ഒരു മണിക്കൂറെങ്കിലും ഇത്തരം പ്രവൃത്തികളിൽ നിന്നു വിട്ടുനിൽക്കാനും പ്രേരിപ്പിക്കുന്നതായിരിക്കണം ഈ ഭൗമ മണിക്കൂർ ആചരണം. തൊട്ടടുത്തെത്തി നിൽക്കുന്ന രൂക്ഷമായ ജലക്ഷാമത്തിന്റെയും കടുത്ത ചൂടിന്റെയും പേടിപ്പെടുത്തുന്ന കാലത്തെക്കുറിച്ചുള്ള വലിയ ഓർമപ്പെടുത്തൽ കൂടിയായിരിക്കണം. കാലാവസ്ഥാ വ്യതിയാനം തടയണമെങ്കിൽ ഭൂമിയെ ഇത്ര ക്രൂരമായി മുറിപ്പെടുത്തരുതെന്ന ആഹ്വാനം നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. കേവലം വിളക്കണച്ചിരുന്നാൽ എല്ലാമായോ എന്നു ചോദിക്കുന്നവരുണ്ടാകാം. വൈദ്യുതിയും ആഗോളതാപനവുമായി അത്രയേറെ ബന്ധമാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതോൽപാദനത്തിനായി വൻ തോതിൽ ആശ്രയിക്കുന്നതു താപ വൈദ്യുതി നിലയങ്ങളെയാണ്. ഇവയിൽ നിന്നു പുറന്തള്ളുന്ന വാതകങ്ങൾ ആഗോളതാപനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്. ഒരു ബൾബ്…
