കവിത്രയത്തിനു ശേഷമുള്ള മലയാള കവിതയില്‍ മൗലികമായ വ്യതിയാനമുണ്ടാക്കിയ ജി. ശങ്കരക്കുറുപ്പ് 1901 ജൂണ്‍ 3 ആം തിയതി എറണാകുളം ജില്ലയിലെ കാലടിയിലുള്ള നായത്തോടിൽ നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരസ്യാരുടെയും മകനായാണ് ജനിച്ചത്. അമ്മാവന്റെ ശിക്ഷണത്തിൽ വളർന്ന അദ്ദേഹം തന്റെ മൂന്നാം വയസിൽ തന്നെ സംസ്കൃതത്തിലെ ആദ്യ പാഠങ്ങളും രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവനിൽ നിന്ന് പഠിക്കുകയും തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പാസായി. അന്ന് ഏഴാം ക്ലാസ് പാസാകുന്നവർക്ക് പ്രൈമറി ക്ളാസ്സിലെ അധ്യാപകൻ ആകാമായിരുന്നു എന്നിട്ടും അദ്ദേഹം മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിയിൽ ചേർന്ന് പഠിച്ച് പണ്ഡിത പരീക്ഷയും വിദ്വാൻ പരീക്ഷയും പാസാവുകയും തന്റെ 17 ആം വയസ്സിൽ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശികുകയും ചെയ്തു അദ്ദേഹം. പിന്നീട് 1937 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായ അദ്ദേഹം നീണ്ട 19 വർഷത്തെ അദ്ധ്യാപകജോലിയില്‍ നിന്ന് 1956 ല്‍ വിരമിക്കുകയുണ്ടായി. 1962…
Author: Muhammed sageer Pandarathil Rasheed
1869 ഒക്ടോബര്‍ 2 ആം തിയതി ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ സുദാമാ പുരിയിൽ കരംചന്ദ് ഗാന്ധിയുടെയും പുത്തലീ ഭായിയുടെയും മകനായാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി ജനിച്ചത്. കസ്തൂര്‍ബ ഗാന്ധിയുമായുള്ള വിവാഹശേഷം അദ്ദേഹം വക്കീല്‍ പഠനത്തിനായി ദക്ഷിണാഫ്രിക്കയില്‍ പോകുകയും അവിടെയുള്ള വർണ്ണവിവേചനം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ദുഃഖിപ്പിച്ചു. വെള്ളക്കാർ മറ്റെല്ലാ ആളുകളേയും അധമരായാണ് കണക്കാക്കിയിരുന്നത്. തീവണ്ടിയിൽ ഉയർന്ന ശ്രേണികളിലെ കൂപ്പകളിൽ ഇന്ത്യക്കാരേയോ കറുത്ത വർഗ്ഗക്കാരെയോ കയറാൻ അനുവദിച്ചിരുന്നില്ല. വെള്ളം കുടിക്കാനുള്ള പൊതു ടാപ്പുകളിൽ നിന്ന് വെള്ളം കുടിച്ചാൽ പോലും അക്കൂട്ടർക്ക് കടുത്ത ശിക്ഷ നൽകപ്പെട്ടിരുന്നു. ഒരിക്കൽ വെള്ളക്കാർക്ക് മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ് കൂപ്പയിൽ യാത്രചെയ്തതിന് ഗാന്ധിയെ മർദ്ദിക്കുകയും വഴിയിൽ പീറ്റർമാരീറ്റ്സ്ബർഗിൽ ഇറക്കി വിടുകയും ചെയ്തു. തുടർന്ന താഴ്ന്ന ക്ലാസിൽ യാത്ര തുടർന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാർഡ് ഒരു വെള്ളക്കാരൻ സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധി, ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. കുറച്ചു സമയം പ്രാക്ടീസിനും മറ്റുള്ള…
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി 1936 നവംബർ 8 ആം തിയതിയാണ് ഭരത് ഗോപി ജനിച്ചത്. ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956 ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ധനുവച്ചപുരം സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഞാനൊരു അധികപ്പറ്റ് എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന്റെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. അങ്ങിനെയുള്ള ഒരു യാത്രയിലാണ് ജി. ശങ്കരപ്പിള്ളയെ പരിചയപ്പെടുന്നത്. ആ യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു നടന്നത്. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ ‘പ്രസാധന ലിറ്റിൽ തിയേറ്റർ’ പിറവിയെടുക്കുന്നത്. 1960 ൽ ആരംഭിച്ച ഈ പ്രസ്ഥാനം 1973 വരെ തുടർന്നു. ഇവരുടെ മിക്ക നാടകങ്ങളിലും ഗോപിയായിരുന്നു മുഖ്യവേഷക്കാരൻ. 1972 ൽ വിക്രമൻ നായർ ട്രോഫിക്കുവേണ്ടി നടത്തിയ നാടകമത്സരത്തിൽ ഇലക്ട്രിസിറ്റി…
ഒന്നര നൂറ്റാണ്ടായി കുട്ടികളും മുതിർന്നവരുമായ വായനക്കാർക്കും നിരൂപകർക്കും എഴുത്തുകാർക്കുമെല്ലാം പ്രിയങ്കരമായ ആലീസ് ഇൻ വണ്ടർലാൻഡ് എന്ന കൃതിയുടെ എഴുത്തുകാരൻ ലൂയിസ് കരോൾ എന്ന ചാൾസ് ലുറ്റ്‌വിഡ്ജ് ഡോഡ്‌സൺ1832 ജനുവരി 27 ആം തിയതി ഇംഗ്ലണ്ട് /ചെഷയർ/ഡെയർസ്ബറിയിലാണ് ജനിച്ചത്. കുട്ടിക്കാലം മുതലേ വായനയിലും എഴുത്തിലും അതീവ തല്പരനായിരുന്നു. ഹാസ്യാത്മകമായ കൃതികളായിരുന്നു ആദ്യകാലത്ത് എഴുതിയിരുന്ന ഇദ്ദേഹത്തിന്റെ ‘സിൽവിയും ബ്രൂണോയും’ ലോകപ്രശസ്തി നേടിയ കൃതിയാണ്. 1867ൽ ആന്റ് ജുഡീസ് മാഗസിനിൽ പ്രസിദ്ധീകരിച്ച ബ്രൂണോസ് റിവഞ്ച് എന്ന മുത്തശ്ശിക്കഥ വികസിപ്പിച്ചെടുത്താണ് ഈ കൃതി ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ആലിസ് ലിഡ്ഡെൽ എന്ന പത്തുവയസ്സുകാരിയെ രസിപ്പിക്കാനായി പറഞ്ഞ കഥകളാണ് പിന്നീട് ആലീസിന്റെ അത്ഭുത ലോകം/അതിന്റെ തുടർച്ചയായ നോവൽ കണ്ണാടിയ്ക്കുള്ളിലൂടെ എന്നിവയിലെ പ്രധാന കഥാപാത്രവും സാങ്കൽപ്പിക സൃഷ്ടിയുമാണ് ആലീസ് എന്ന പെൺകുട്ടി. മദ്ധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ് കളിച്ചു കൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് ഒരു വിചിത്ര ലോകത്തിലെത്തിച്ചേർന്ന ആലിസ് എന്ന കുട്ടി അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായി…
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മലയാള സാഹിത്യത്തിന് നവീനതാപ്രസ്ഥാനത്തിന്റെയും അതേ തുടര്‍ന്നുണ്ടായ ശക്തമായ വാദ പ്രതിവാദങ്ങളുടെയും കാലഘട്ടമായിരുന്നു. നവീനത അനിവാര്യമാക്കിത്തീര്‍ക്കുന്ന നാഗരികാനുഭവങ്ങള്‍ തങ്ങളുടെ കഥകള്‍ക്കു വിഷയീഭവിപ്പിക്കുക എന്നത് പ്രസ്ഥാനത്തിന്റെ മുഖമുദ്രയായി. വി.കെ.എന്നിന്റെ സാഹിത്യ പ്രവേശനവും ഈ കാലഘട്ടത്തിലായിരുന്നു. വി.കെ.എന്‍. എന്ന വടക്കേ കൂട്ടാല നാരയണന്‍ കുട്ടി നായര്‍ 1932 ഏപ്രില്‍ മാസം 6 ആം തിയതി തൃശ്ശൂര്‍ ജില്ലയില്‍ തിരുവില്വാമലയില്‍ ജനിച്ചു. മെട്രിക്കുലേഷന്‍ കഴിഞ്ഞ് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ചേര്‍ന്നു. അവിടെ ഒന്‍പതുവര്‍ഷത്തെ സേവനത്തിനിടയില്‍ 1954 ല്‍ വേദവതി അമ്മയെ വിവാഹം കഴിച്ചു. ദേവസ്വം ബോര്‍ഡിലെ ജോലി വിട്ട ശേഷം കുടുംബസമേതം ഡല്‍ഹിയിലേക്കു പോവുകയും അവിടെ പത്രപ്രവര്‍ത്തന രംഗത്തേയ്ക്കു പ്രവേശിക്കുകയും ചെയ്തു. വി.കെ.എന്‍, ശങ്കേഴ്സ് വീക്കിലിയിലും, യു.എന്‍.ഐ. യിലുമായി പത്തു വര്‍ഷം ചിലവഴിച്ചു. 1959 മുതല്‍ 1969 വരെയായിരുന്നു ഡല്‍ഹിയിലെ ജീവിതം. പിന്നെ സ്വന്തം നാട്ടിലേയ്ക്ക്. 1953 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘പരാജിതൻ’ എന്ന കഥയോടെയാണ് വി.കെ.എന്‍. സാഹിത്യ ജീവിതം ആരംഭിക്കുന്നത്.…
വെളിച്ചമാണെന്നും അത് മനുഷ്യഹൃദയങ്ങളിലേക്കുള്ള വാതായനങ്ങളാണെന്നും മലയാളികളെ പഠിപ്പിച്ച അക്ഷരസൂര്യനും കേരളത്തിന്റെ സാംസ്‌കാരിക തേജസുമായ സുകുമാര്‍ അഴീക്കോട് ഓർമ ദിനമാണ് ഇന്ന്. 1926 മെയ് 12 ആം തിയതി പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി കണ്ണൂര്‍ ജില്ലയിലെ അഴീക്കോടാണ് സുകുമാര്‍ അഴീക്കോട് ജനിച്ചത്. മലയാളസാഹിത്യത്തില്‍ ഡോക്ടറേറ്റ്. പ്രൈമറിതലം മുതല്‍ പരമോന്നത സര്‍വ്വകലാശാല ബിരുദതലം വരെ അദ്ധ്യാപകനായി. 1986 ല്‍ അദ്ധ്യപനരംഗത്ത് നിന്ന് വിരമിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രോ-വൈസ് ചാന്‍സലറായിട്ടുണ്ട്. ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകള്‍ തത്ത്വമസിക്ക് ലഭിച്ചു. തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു…
”രാമായണം പടച്ചതാര്? വിശന്നു പൊരിഞ്ഞ കാട്ടാളന്‍ ഭാരതം ചമച്ചതാര്? മുക്കുവത്തിയുടെ മൂത്തചെക്കന്‍ ഗീതപാടി ഒരിടയന്‍ ഇടക്കാലക്കുതിരക്കാരന്‍ അതിന്റെയൊക്കെ വ്യാഖ്യാതാക്കള്‍ അതു ചൊല്ലിയാലശ്ലീലം” ഈ വരികളിലൂടെ നമ്മെ ഏറെ ചിന്തിപ്പിച്ച വ്യക്തിത്വമായ മലയാളത്തിന്റെ ദാര്‍ശനിക എഴുത്തുകാരൻ, കവി, നിരൂപകന്‍, പത്രാധിപര്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍, രാഷ്ട്രീയ ചിന്തകന്‍ എന്നിങ്ങനെ അനവധി മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച എം.ഗോവിന്ദന്റെ ഓർമദിമാണ് ഇന്ന്. മുകളിലെ വരികൾ വായിച്ചാൽ തന്നെ അദ്ദേഹത്തിന്റെ ജീവിതവിചാരവും കലാവിചാരവും മനുഷ്യന്‍ എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നുവെന്ന് നമുക്ക് മനസിലാക്കാം. 1919 സെപ്റ്റംബര്‍ 18 ആം തിയതി പൊന്നാനി താലൂക്കില്‍ തൃക്കണ്ണാപുരത്തായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുറേക്കാലം സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പിന്നീട് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലിനോക്കി. എം.എന്‍ റോയിയുമായുള്ള സൗഹൃദം അദ്ദേഹത്തെ റാഡിക്കല്‍ ഹ്യൂമനിസ്റ്റ് ആശയവുമായി അടുപ്പിച്ചു. 1959 ല്‍ ജോലി രാജിവെച്ചു. 1963-65 കാലത്ത് ‘സമീക്ഷ’യുടെ പത്രാധിപരായിരുന്ന അദ്ദേഹത്തിന് മലയാളസാഹിത്യത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്ന ഒരുപാട് സാഹിത്യകാരന്മാരെ വളര്‍ത്തിയതില്‍ നിര്‍ണ്ണായക പങ്കുണ്ട്.…
സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും വി.കെ. കാർത്യായനി അമ്മയുടെയും മകളായി പത്തനംതിട്ട ആറന്മുളയിലെ വാഴുവേലിൽ തറവാട്ടിൽ 1934 ജനുവരി 22 ആം തിയതിയാണ് സുഗതകുമാരി ജനിച്ചത്. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയി ഇവർ അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം സൈലന്‍റ് വാലി പ്രക്ഷോഭം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്ന ഇവർ സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ/ തിരുവനന്തപുരം ജവഹർ ബാലഭവന്‍റെ പ്രിൻസിപ്പാൾ/കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്റർ/ പ്രകൃതിസംരക്ഷണ സമിതി സെക്രട്ടറി/ അഭയയുടെ സ്ഥാപക സെക്രട്ടറി എന്നിങ്ങനെയുള്ള സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്കാരം/കേരള സാഹിത്യ അക്കാദമി പുരസ്കാരം/ ഓടക്കുഴല്‍ അവാര്‍ഡ്/വയലാര്‍ അവാര്‍ഡ്/ആശാന്‍ പുരസ്കാരം/ ലളിതാംബിക സാഹിത്യ അവാര്‍ഡ്/ വള്ളത്തോള്‍ പുരസ്കാരം/ ബാലാമണിയമ്മ അവാര്‍ഡ്/ പി.കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്/ എഴുത്തച്ഛന്‍ പുരസ്കാരം/സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് തുടങ്ങി…
ഇന്നാണ് കഥപറച്ചിലിലൂടെ മനുഷ്യത്വത്തിന്റെ ചക്രവാളങ്ങളെ വിശാലമാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം. ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച് ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ്‌ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്നുവരെ മലയാളസാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളുംകൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൌലികപ്രതിഭക്ക് ‘അക്ഷരങ്ങളുടെ സുൽത്താൻ’ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക? ഇനിയൊന്നും വർണ്ണിക്കാൻ അവശേഷിപ്പിക്കാതെ വൈക്കം മുഹമ്മദ് ബഷീർ എന്ന അക്ഷരങ്ങളുടെ സുൽത്താനെക്കുറിച്ച് മലയാള സാഹിത്യലോകവും മാലോകരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാദ്ഭുതമായി ആ കഥാകാരനും കഥകളും നിലകൊള്ളുന്നു എന്നതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം. 1908 ജനുവരി 21 ആം തിയതി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് എന്ന ഗ്രാമത്തിൽ കായി അബ്ദുറഹ്‌മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായാണ് ബഷീർ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കത്തുള്ള ഇംഗ്ളീഷ് മീഡിയം…
