“മനസ്സിനൊപ്പം” – റിറ്റ മാനുവൽ പരിധി പബ്ലിക്കേഷൻസ്. കഥയായും ലേഖനമായും വായിച്ചു പോകാവുന്ന കുറിപ്പുകൾ. ഓരോ വിഷയങ്ങളിൽ അധിഷ്ഠിതമായ വൈയക്തിക പ്രതികരണങ്ങളായി ഇതിലെ ഖണ്ഡങ്ങളെ കണക്കാക്കാം. വികാരത്തിൻറെ ഭാഷയിൽ എഴുതപ്പെട്ട ഓരോ ലഘുലേഖയ്ക്കും വിവേകത്തിന്റെ നിറച്ചാർത്താണുള്ളത്. സമകാലിക സംഭവങ്ങളോടും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളോടുമുള്ള എഴുത്തുകാരിയുടെ പ്രതികരണ കുറിപ്പുകളാണ് ഇവ. സുഗമ പാരായണം സാധ്യമാക്കുന്ന കൃതി. അതാണ് റിറ്റ മാനുവലിൻറെ “മനസ്സിനൊപ്പം” എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു പ്രാഥമിക നിഗമനം. നിത്യജീവിതത്തിലെ ചെറിയ സംഭവങ്ങളെ നർമ്മത്തിന്റെ മേമ്പോടിയോടു കൂടി എഴുതിയിരിക്കുന്ന 22 കുറിപ്പുകൾ അടങ്ങിയ 78 പേജുകൾ ഉള്ള ഒരു കൊച്ചു പുസ്തകം.ആദ്യ കഥയിലേക്ക് മുഖവുരയില്ലാതെ പ്രവേശിക്കാം. ‘ഞാനും രണ്ടു കുട്ടികളും’ വായിച്ചു തുടങ്ങിയപ്പോൾ എട്ടോ പത്തോ വയസ്സുള്ള രണ്ടു കുട്ടികളെയാണ് സങ്കൽപ്പിച്ചത്. കഥാന്ത്യത്തിൽ കുട്ടികൾക്ക് 75, 80 വയസ്സായി എന്ന് അറിഞ്ഞപ്പോൾ ചിരിച്ചുപോയി.ലളിത സുന്ദരഭാഷ്യം. ഗൃഹാതുരത്വമുണർത്തുന്ന ‘ഉള്ളി കഥ’-ഒരു നീറ്റലായി, ഒരു കുഞ്ഞു വേദന അനുവാചകർക്കു സമ്മാനിക്കുന്നു. ബഹുഭാഷാ പണ്ഡിതനായ ‘ഗൈഡ്’ -“ഉദര നിമിത്തം ബഹുകൃതവേഷം”…
Author: Mary Josey Malayil
ലോക പിതൃദിനം ജൂൺ 21 2026 “നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്”.(ജോർജ് ഹെർബർ) അച്ഛൻ എന്ന വാക്കിൽ തന്നെ ഒരു ജീവിതത്തിൻറെ സുരക്ഷയും സ്നേഹവും ഒളിഞ്ഞിരിക്കുന്നു. പിതൃദിനം എന്നത് അച്ഛൻമാരുടെ ത്യാഗങ്ങളും കരുതലും നന്ദിയോടെ ഓർക്കുന്ന ഒരു ദിനമാണ്. പലരും പറയുന്നതുപോലെ വാത്സല്യനിധി ആയിരുന്നു എന്റെച്ഛൻ എന്നൊന്നും എഴുതാൻ എനിക്ക് ധൈര്യമില്ല. സ്നേഹം ഉള്ളിലൊളിപ്പിച്ചു ശാസനയിലൂടെ ജീവിതപാഠങ്ങൾ ഉപദേശിച്ചിട്ടല്ല, നേരെ മറിച്ച് കാണിച്ചുതന്ന് പറക്കാൻ കൊതിച്ച എന്നിലേക്ക് ഞാനറിയാതെ ചിറകുകൾ ചേർത്തു വെച്ച അച്ഛന് പിതൃദിന ആശംസകൾ നേർന്നുകൊണ്ട് അച്ഛനോടൊപ്പമുള്ള ചില രസകരമായ ഓർമ്മകൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു. തൊണ്ണൂറുകളുടെ അവസാനം. എൻറെ ഭർത്താവ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. അതുവരെ വർഷാവസാന അവധിക്ക് കൈനിറയെ ഫോറിൻ വസ്ത്രങ്ങളും സാധനസാമഗ്രികളും ആയി വരുന്ന ഒരു അതിഥിയായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം. ഇരുചക്രവാഹനത്തിൽ ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തൊക്ക കറങ്ങി നടന്നിരുന്ന ഞങ്ങൾക്ക് ഒരു കാർ വാങ്ങിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നായി. കാരണം മകന് പൊക്കം…
വളരെ ചെറുപ്പത്തിൽ ആരാകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് എപ്പോഴും എൻറെ മറുപടി ടീച്ചർ എന്ന് തന്നെയായിരുന്നു. കാലവും ജീവിതസാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് എൻറെ മോഹങ്ങളും സ്വപ്നങ്ങളും മാറിക്കൊണ്ടേയിരുന്നു. ഇന്ന് ഇങ്ങനെ ഒരു മത്സരവിഷയം കണ്ടപ്പോൾ എൻറെ കുട്ടിക്കാലത്തെ ഒരു രസകരമായ സംഭവം ഓർമ്മ വന്നത് നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി. ഏത് ക്ലാസിലേക്ക് ആയാലും ഉദ്യോഗ മാറ്റം ആയി വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾക്ക് സീറ്റ് കൊടുക്കണം എന്നൊരു നിബന്ധന സ്കൂളുകളിൽ മുമ്പുണ്ടായിരുന്നു. ഉയർന്ന ക്ലാസ്സിലേക്കാണ് കുട്ടികളെ എടുക്കേണ്ടി വരുന്നതെങ്കിൽ പ്രധാന അധ്യാപിക പല ഒഴിവുകഴിവുകളും പറഞ്ഞ് പരമാവധി അവരുടെ സ്കൂളിലേക്ക് കുട്ടികളെ എടുക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കാരണം പത്താം ക്ലാസിലെ റിസൾട്ട് മോശം ആകരുതല്ലോ? എന്നാലും വലിയ ശുപാർശയും ആയി ഒമ്പതാംക്ലാസിൽ ഞാൻ ആദ്യമായി അനന്തപുരിയിലെ സ്കൂളിൽ ഏകദേശം അക്കാദമിക വർഷം പകുതിയായപ്പോൾ പ്രവേശനം നേടി. ക്ലാസിലേക്ക് അറ്റെൻഡർ ചേച്ചിയെ കൂട്ടി അയയ്ക്കുന്നതിന് മുമ്പ് പ്രധാന അധ്യാപിക എന്നോട് പറഞ്ഞു. “ഇവിടുത്തെ…
മലയാളി മനസ്സിന്റെ 19എഴുത്തുകാർ ചേർന്നെഴുതിയ “മലയാളി മനസ്സ് USA പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കൃതികൾ” എന്ന പുസ്തകത്തിന് തിരക്കുകൾക്കിടയിലും എന്റെ അഭ്യർത്ഥന മാനിച്ചു ഞാനേറെ സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഡോ. രാധ കയറാട്ട് മാഡം എഴുതിയ അവലോകനം നിങ്ങൾ ക്കായി പങ്ക് വയ്ക്കുന്നു.—മേരി ജോസി മലയിൽ ജീവിതാനുഭവങ്ങളുടെ ആഖ്യാന സ്വരം മുഴങ്ങുന്ന സർഗ്ഗാവിഷ്കാരങ്ങൾ – ഡോ. രാധ കയറാട്ട് *************************** ജീവിതം വൈവിദ്ധ്യമാർന്ന അനുഭവങ്ങളടങ്ങിയ ഒരു വലിയ പാഠപുസ്തകമാണ് . അതിനെ ഉചിതമായ രീതിയിൽ ഉൾക്കൊള്ളാനായാൽ അത് ജീവിതത്തിന് ശരിയായ ദിശാബോധം നല്കും. എന്നാൽ അടിസ്ഥാനപരമായി മാനവ സമൂഹത്തിന്റെ അനുഭവമേഖലയായ ജീവിതം ഏകമുഖമല്ല. അത് ഒരേ സമയം സുഖവും ദു:ഖവും ചേർന്ന ഒരു ദ്വന്ദ്വമാണ്. ഈ ദ്വന്ദ്വത്തെ അമേരിക്കയിൽ നിന്നിറങ്ങുന്ന ഓൺലൈൻ പത്രമായ മലയാളി മനസ്സിന്റെ 19 എഴുത്തുകാർ ചേർന്ന് പ്രതീകാത്മകമായും സാങ്കേതികമായും ആവിഷ്കരിക്കുന്ന സർഗ്ഗ സമാഹാരമാണ് ‘മലയാളി മനസ്സ് USA പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കൃതികൾ’. ഒരു യാത്രാവിവരണവും , 4…
ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻറെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ച് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളി എന്ന പദവി വഹിക്കുന്നു. 1914 ൽ അമേരിക്കയിൽ മദർഡേ ഔദ്യോഗിക അവധി ദിനമായി പിന്നീട് മാറി. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃത്വത്തെ ബഹുമാനിക്കുന്ന ദിവസമായി പ്രസിഡൻറ് വുഡ്രോ വിൽസൺ പ്രഖ്യാപിച്ചു. ആറു വർഷം മുമ്പാണ് എൻറെ അമ്മ ജീവിതത്തിലെ എല്ലാ കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റവും ഭംഗിയായി നിറവേറ്റി ആരോടും ഒരു വാക്കുപോലും പറയാതെ, മിണ്ടാതെ കടന്നുപോകുന്നത്. ഒരു മാതൃദിനം എത്തേണ്ട കാര്യമില്ല എനിക്ക് അമ്മയെ ഓർക്കാൻ എന്നാലും ചെറിയൊരു ഓർമക്കുറിപ്പ് എഴുതാം എൻറെ അമ്മയെ കുറിച്ച്. ഇന്നലെ എന്റെ സഹോദരൻ നാട്ടിലെത്തി പ്ലാവിൽ കായ്ച്ചു നിൽക്കുന്ന ചക്കയുടെയും മാമ്പൂവിന്റെയും ചിത്രങ്ങൾ അയച്ചപ്പോൾ അതെന്നെ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയി.…
“ഡ്രാക്കുള നമ്മുടെ ആളാ” — കൃഷ്ണ പൂജപ്പുര പുസ്തക ആസ്വാദനം: മേരി ജോസി മലയിൽ പ്രസാധകർ:പരിധി ഫോൺ : 9446373473. “ഡ്രാക്കുള വരും, എല്ലാം ശരിയാകും.” എന്ന തലക്കെട്ടോടെ പരിധി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻറെ പോസ്റ്റർ ഫെയ്സ്ബുക്കിൽ കണ്ടപ്പോൾ തന്നെ തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിൽ വച്ച് ഹാബിറ്റാറ്റ് ശങ്കർ നടത്തുന്ന പുസ്തക പ്രകാശനത്തിന് പോവുക തന്നെ എന്ന് തീരുമാനിച്ചിരുന്നു. കൃഷ്ണകുമാർ സാറിന്റെയും ഭാര്യ ശ്രീലതയുടെയും ക്ഷണം കൂടി കിട്ടിയപ്പോൾ ആനന്ദതുന്തിലയായി. ‘ലാഫ്റ്റർ ഈസ് ദി ബെസ്റ്റ് മെഡിസിൻ’എന്നാണ് ബർണാഡ്ഷാ പറഞ്ഞിട്ടുള്ളത്. ഡോക്ടറുടെ സഹായത്തോടെയോ അല്ലാതെയോ നമുക്ക് മരിക്കാം. സഹായമില്ലാതെ മരിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. നർമബോധവും ധാരാളം ചിരിക്കുകയും ചെയ്യുന്നവർ ഒരിക്കലും ഹൃദ്രോഗികളാകില്ലയെന്ന് ഡോക്ടർമാർ പോലും സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് സാറിൻറെ ബുക്ക് കയ്യോടെ വാങ്ങി ഒറ്റ വായനയങ്ങു തുടങ്ങി. ആമുഖം തന്നെ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തിയിട്ടുള്ളതാണ്. ഓൺ ദി സ്പോട്ടിൽ കൗണ്ടറടിക്കുന്ന ലേഖകന്റെ അച്ഛൻറെ തമാശകൾ വായിച്ചപ്പോൾ കൃഷ്ണകുമാർ സാർ ഒന്നുമല്ല എന്ന്…
പള്ളിയിലിന്നു സെലീന ചേച്ചി(92 വയസ്സ് )യുടെ നാൽപ്പത്തി ഒന്നാം ചരമ ദിനത്തിൻറെ പ്രത്യേക കുർബാനയും ഒപ്പീസും സ്നേഹവിരുന്നുമുണ്ട്. ഇടവകക്കാരൊക്ക ഒന്നൊഴിയാതെ പള്ളിയിലേക്ക് ഒഴുകി. കാരണം സെലീന ചേച്ചിയുടെ സാമ്പത്തിക സഹായമോ സ്നേഹമസൃണമായ ഒരു തലോടലോ ഒരു ആശ്വാസവാക്കോ കിട്ടാത്ത ഒരാൾ പോലും അവിടെ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ. കുർബാനയുടെ പ്രസംഗമധ്യേ ചേടത്തിയെ വാനോളം പുകഴ്ത്തി വൈദീകൻ. മരിച്ചു കഴിഞ്ഞല്ലോ ഇനി എന്തെങ്കിലും ഇവരെ കുറിച്ച് നല്ലത് പറയണമല്ലോ എന്നോർത്ത് പറയുന്നതല്ല ഇതെന്ന് ആ നാട്ടുകാർക്കെല്ലാം അറിയാം. അത്രയ്ക്ക് പരമ സ്വാതികയായ സ്ത്രീയായിരുന്നു അവർ. കർഷക കുടുംബത്തിൽ നിന്ന് വലിയൊരു സമ്പന്ന കുടുംബത്തിലേക്ക് പതിനാറാം വയസ്സിൽ വിവാഹം ചെയ്തു വന്ന ചേച്ചിക്ക് അതിൻറെ അഹങ്കാരമോ പത്രാസോ ഒന്നുമുണ്ടായിരുന്നില്ല. സ്നേഹവിരുന്ന് കഴിഞ്ഞു ആൾക്കാരെല്ലാം പിരിഞ്ഞിട്ടും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഒരാൾ മാത്രം ആ കുഴിമാടത്തിനടുത്തിരിപ്പുണ്ടായിരുന്നു. സെലീന ചേച്ചിയുടെ ഇളയസഹോദരനായിരുന്നു അത്. പത്തറുപത് വർഷം മുമ്പ് നടന്ന കഥയായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. സെലീന ചേച്ചിയും രണ്ട് സഹോദരന്മാരും അടക്കം…
ജീവിതത്തിന്റെ എല്ലാ വേദനകളും സന്തോഷങ്ങളും അവസാനിക്കുന്ന ഒരു വഴിത്തിരിവ്. മനുഷ്യ ജീവിതത്തിൽ അനിവാര്യമായ ഒരു സത്യമാണ് മരണം. അപ്പോൾ നമുക്ക് ശേഷിക്കുന്നത് അവരുടെ ഓർമ്മകളും ചെയ്ത നന്മകളും മാത്രം. തൃശ്ശൂരിലെ പ്രമുഖ വ്യാപാരിയായിരുന്ന സി.പി.ഇയ്യപ്പൻറെ രണ്ടാമത്തെ മകൻ സി.ഐ. ഇയ്യപ്പൻ. നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ ശോഭിച്ച തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരമായ സി.ഐ. പോളിന്റെ സഹോദരൻ. 1957 കാലഘട്ടത്തിൽ ഫാദർ ജോസഫ് വടക്കന്റെ തൊഴിലാളി ദിന പത്രം വായിച്ച് ഉത്തേജിതനായി അദ്ദേഹത്തിൻറെ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. ഫാദർ വടക്കൻറെ നേതൃത്വത്തിൽ നടത്തിയ വിമോചനസമരത്തിന്റെ ഭാഗമായി നടത്തിയ വിളംബരജാഥയ്ക്കു വേണ്ടിയുള്ള പന്തംകൊളുത്തി പ്രകടനത്തിന് ആവശ്യമായ പഴന്തുണി വീടുകളിൽനിന്ന് ശേഖരിക്കുന്ന ജോലി ഒൻപതാം വയസ്സിൽ ഏറ്റെടുത്ത് തന്റെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പിന്നീട് വിമോചന സമരവുമായി ബന്ധപ്പെട്ടു നടന്ന മിക്ക പരിപാടികളിലും സജീവമായി പങ്കെടുത്തു. 1962 ൽ വടക്കനച്ചൻ മലനാട് കർഷക യൂണിയൻ രൂപീകരിച്ച് ഉടുമ്പൻചോലയിലും കൊട്ടിയൂരിലും കുടിയിറക്കിനെതിരെ നടന്ന സമരങ്ങളിൽ സി.…
2026 മെയ് എട്ടാം തീയതി സ്വർഗത്തിൽ 82ആം പിറന്നാൾ ആഘോഷിക്കുന്ന പോൾ അങ്കിളിനു കണ്ണീർ പൂക്കൾ അർപ്പിച്ചു കൊണ്ട് – ഒരു ചെറിയ ഓർമ്മക്കുറിപ്പ് മധ്യവേനലവധി തുടങ്ങി ഞങ്ങളെല്ലാവരും അമ്മ വീട്ടിൽ കളിച്ചു തിമിർക്കുകയാണ്. അപ്പോഴാണ് ഒരു തമിഴൻ ഒരു കുരങ്ങിനെ ഷർട്ടും ട്രൗസറും ഇടുവിച്ചു ചെറിയ ചില സർക്കസുകളുമായി എത്തിയത്. മുത്തച്ഛനും മുത്തശ്ശിയും ഞങ്ങൾ കുട്ടിപ്പട്ടാളവും സർക്കസ് വീക്ഷിച്ചു കൊണ്ടിരിക്കുകയും ഓരോ ഐറ്റവും കഴിയുമ്പോൾ കയ്യടിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് തമിഴന്റെ കൂടെ നല്ല മുഖശ്രീ ഉള്ള വെളുത്ത് കൊലുന്നനെയുള്ള ഒരു ആറു വയസ്സുകാരിയെ കണ്ടത്. തമിഴനും ആയി യാതൊരു സാദൃശ്യവും ഇല്ല. എവിടെ നിന്നോ മോഷ്ടിച്ചു കൂടെ കൂട്ടിയതാണെന്ന് സുനിശ്ചയം. കുരങ്ങനെ കെട്ടിയിട്ടു, ആ തമിഴൻ പിന്നെ കൊച്ചുപെൺകുട്ടിയെ വച്ച് കാണിക്കുന്ന സർക്കസ് കണ്ടു ഞങ്ങളൊക്കെ സ്തംഭിച്ചുപോയി. മൊത്തം തല തൊട്ട് കാലു വരെ ഒടിച്ചു മടക്കുക, തിരിച്ചെടുക്കുക, പിന്നെ പന്തുപോലെ ചുരുട്ടുക പിന്നെ നിവർത്തുക. ഞങ്ങൾ ഇതൊക്കെ കണ്ടു…
🎂🎂പിറന്നാൾ ആശംസകൾ🍖🍖 (20-4-2026) മലയാളസാഹിത്യ ലോകത്ത് നിറഞ്ഞു നിൽക്കുന്ന ശ്രീമതി നിർമല അമ്പാട്ടിന് ഇന്ന് ജന്മദിനം.🎂🍰🍬 എൺപതുകളിലെ കേരളശബ്ദം,കുമാരി, എക്സ്പ്രസ്സ്…. അങ്ങനെ ഒട്ടുമിക്ക മുഖ്യധാരാ മാസികകളിലെയും തന്നെ സജീവ എഴുത്തുകാരിയും കഥാകൃത്തും കവയിത്രിയും ആണ് നിർമ്മല അമ്പാട്ട്.നവകം, സാഹിത്യവേദി, നന്മ, ചങ്ങമ്പുഴ പുരസ്കാരം അങ്ങനെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ മലയാളി മനസ്സ് എഡിറ്റോറിയൽ ബോർഡ് മെമ്പർ കൂടിയായ നിർമ്മല അമ്പാട്ട് മാഡത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്, ♥️♥️ ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് അയാളിൽ പ്രചോദനത്തിന്റെ തീപ്പൊരി നിക്ഷേപിക്കുക എന്നത്. എത്ര പേരുടെ ആഘോഷത്തിന് ആരവം ഉയർത്തി എന്നതിലല്ല, അനക്കമില്ലാത്ത എത്ര ജീവിതങ്ങളെ തനിക്കു തൊട്ടുണർത്താൻ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഥകളുടെ, കവിതകളുടെ ലോകത്തേക്ക് അനേകം പുതുമുഖങ്ങളെ കൈപിടിച്ച് നടത്തി സാഹിത്യലോകത്തിലേക്ക് എത്തിച്ച നിർമ്മല അമ്പാട്ട് മാഡത്തിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. 🙏 കടൽക്കരയിലെ പൂഴിമണലിൽ ഇരുന്ന് അഗാധമായ കടലിനെ നോക്കി, അനന്തമായ…
