Author: Mary Josey Malayil

Short story writer.

പിതൃദിനം – (15-6-2025) പിതാക്കന്മാരെയും പിതൃബന്ധത്തെയും സമൂഹത്തിൽ പിതാക്കന്മാരുടെ സ്വാധീനത്തെ പ്പറ്റിയും ബഹുമാനിക്കുന്ന ഒരു ആഘോഷമാണ് പിതൃദിനം. 1972 ൽ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ്‌ഡേ ആയി ആചരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. എന്റെ  അച്ഛനോടൊപ്പമുള്ള  ചില രസകരമായ  ഓർമ്മകൾ നിങ്ങളുമായി പങ്ക്‌ വയ്ക്കുന്നു. ഒരു ദിവസം ബാങ്കിൽ ചെന്നപ്പോൾ എൻറെ അച്ഛൻ അവിടെ ഒരു ഹിന്ദു പത്രം നിവർത്തി പിടിച്ചിരുന്ന്  വായിക്കുന്നത് കണ്ടു. ഞങ്ങൾ അച്ഛനും മകളും ഒരു കോളനിയിൽ തന്നെ രണ്ട് കിലോമീറ്റർ മാത്രം ദൂരത്തിന്റെ  വ്യത്യാസത്തിൽ അടുത്താണ് താമസിച്ചിരുന്നത്. അതായത് അച്ഛനും അമ്മയും സഹോദരിയും ഒരു വീട്ടിലും ഞാനും മകനും ഭർത്താവും അടങ്ങുന്ന കുടുംബം മറ്റൊരു വീട്ടിലും. നല്ല തിരക്കുള്ള ദിവസമായിരുന്നു. ക്യൂനിന്ന് മഞ്ഞ സ്ലിപ്പ് കൊടുത്തു ടോക്കൺ വാങ്ങി കാത്തിരുന്ന്  കാശും വാങ്ങി (അന്ന് എ.ടി.എം. ഒന്നുമില്ല) പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അച്ഛൻ പത്രവായന അവസാനിപ്പിച്ച് മഞ്ഞ സ്ലിപ്  പൂരിപ്പിക്കുന്നതിനായി നീങ്ങുന്നത് കണ്ടു. അവിടെ പേന ഉണ്ടായിരുന്നില്ല. ഞാൻ…

Read More

ശ്രീധന്യ അപ്പാർട്മെന്റിൽ ‘വിമൻസ് ഗെറ്റുഗതർ’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ ഏതെങ്കിലും ഒരു ഫ്ലാറ്റിൽ മിക്കവാറും എല്ലാ മാസങ്ങളിലും ഉണ്ടാകും. അനൗപചാരിക കൂട്ടായ്മയാണിത്. ‘കിറ്റി പാർട്ടി’ എന്നൊരു അപരനാമവും ഇതിനുണ്ട്. കിറ്റി ഗ്രൂപ്പിൽ അംഗത്വം എടുക്കണമെങ്കിൽ ഓരോരുത്തരും നിശ്ചിത തുക സംഭാവന നൽകണം. ഗ്രൂപ്പിലെ ഓരോ അംഗവും ഒരുതവണയെങ്കിലും സ്വന്തം ഫ്ലാറ്റിൽ പാർട്ടി നടത്തണം. കിററി പാർട്ടിയിൽ പാചകകുറിപ്പുകൾ പങ്കുവയ്ക്കൽ, പലതരം ഗെയ്മുകൾ, ഡാൻസ്, പാട്ട്, ഒക്കെ ഉണ്ടാകും.ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിക്കുന്ന മീറ്റിംഗ് സന്ധ്യയോടെ അവസാനിക്കും. ചായയും പപ്സും സമോസയും കട്‌ലറ്റും ബർഗറും ഒക്കെ കഴിച്ച് എല്ലാവരും അവരവരുടെ പൊങ്ങച്ചങ്ങൾ വിളമ്പി അടുത്ത കിറ്റി പാർട്ടി എന്ന്, ആരുടെ ഫ്ലാറ്റിൽ എന്ന് തീരുമാനിച്ചു പിരിയും. അവർ നടത്തിയ വിദേശയാത്രയെ കുറിച്ചും കേരളത്തിലെ അവസ്ഥയും ആഡംബര കാറിൽ സഞ്ചരിച്ചപ്പോൾ റോഡിൽ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ഒക്കെ ആകും മിക്കവാറും ചർച്ചാവിഷയങ്ങൾ. പാവം വേദനിക്കുന്ന കോടീശ്വരികളുടെ ദുഃഖം വലിയൊരു സങ്കടം തന്നെയാണേ!   പക്ഷേ…

Read More

ദേശീയ പാത 66  മൂന്നു ജില്ലകളിൽ മണ്ണിടിച്ചിലും വിള്ളലും ഉണ്ടായപ്പോൾ 34 വർഷത്തെ സേവനത്തിനു ശേഷം 1988ൽ കേരള സംസ്ഥാന വിദ്യുശക്തി ബോർഡിൽ നിന്ന് ചീഫ് എഞ്ചിനീയർ ആയി വിരമിച്ച് ഇരിങ്ങാലക്കുടയിൽ വിശ്രമ ജീവിതം നയിക്കുന്ന നവതിയിൽ എത്തി നിൽക്കുന്ന  ശ്രീ ജോണി  ടി. ആർ. ന് പറയാനുള്ളത്  എന്താണെന്ന് അറിയാം. റോഡിലെ ‘ഹീവിങ് ‘ ഭാരം കുറഞ്ഞ അസ്തിവാരത്തിൽ, ഭാരം കൂടിയ വസ്തു വെച്ചാൽ ആ ഭാഗം താഴും. ഇരുവശങ്ങളും പൊങ്ങും. ഇതാണ് ഹീവിങ്. കോക്കനട്ട് പൈലിങ്ങാണ് ദേശീയ അഥോറിറ്റിയുടെ ‘മറുമരുന്ന്’.ഏകദേശം 20 അടി നീളമുള്ള തെങ്ങിൻകുറ്റികൾ മണ്ണിലേക്ക് യന്ത്രസഹായത്താൽ ഇടിച്ചു കയറ്റി മുകളിൽ കാപ്പിട്ടു മണ്ണു ബലപ്പെടുത്തുന്നു. കുറ്റികൾ കുറെക്കാലം നശിക്കാതെ നില്ക്കുന്നു. പണി തുടരുന്നു. ഉയരം കൂടുതലുള്ള സ്ഥലങ്ങളിൽ തന്നെയെങ്കിലും ക്രമേണ കുഴപ്പങ്ങളുണ്ടാകാം. അസ്തിവാര പ്രശ്നങ്ങൾ സ്ഥിരമായി തീർക്കാൻ വയനാട്ടിലെ ബാണാസുര സാഗറിലെ പടിഞ്ഞാറത്തറ അണക്കെട്ടിൽ ചെയ്തത് എങ്ങനെയെന്ന് താഴെ കൊടുക്കുന്ന ഭാഗങ്ങളിൽ നിന്നു മനസ്സിലാക്കാം. ആമസോൺ…

Read More

ദുബായ് എയർപോർട്ടിൽ യാത്രയയക്കാൻ എത്തിയ മകൾക്കും മരുമകനും കൊച്ചുമകൾക്കും റ്റാറ്റാ പറഞ്ഞ് വിമാനത്തിലേക്ക് കയറിയപ്പോൾ സങ്കടം സഹിക്കാനാകുമായിരുന്നില്ലെങ്കിലും സൂസിയുടെ മനസ്സിൽ  പ്രതീക്ഷയുടെ ഒരു നാമ്പുണ്ടായിരുന്നു. ദുബായിൽ പലതവണ വന്നു പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ തൻറെ വരവ് കഴിഞ്ഞ ഒരു വർഷമായി ഊണിലും ഉറക്കത്തിലും തന്നോടൊപ്പമുണ്ടായിരുന്ന ലല്ലു മോളെ തിരിച്ചേൽപ്പിക്കാൻ ആയിട്ടുള്ള നിയോഗവും ആയിട്ടായിരുന്നു. ഏക മകൾ വിവാഹിതയായി മരുമകനോടൊപ്പം മൂന്നാലു വർഷം മുമ്പ് ദുബായിലേക്ക് പോയപ്പോൾ അത്രയൊന്നും ദുഃഖം തോന്നിയിരുന്നില്ല. അവൾ ദുബായിൽ ഉയർന്ന ശമ്പളത്തിന് ജോലിയിൽ പ്രവേശിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷവും ഒപ്പം അഭിമാനവും തോന്നിയിരുന്നു. പിന്നെ അവളുടെ പ്രസവം ഒക്കെ കഴിഞ്ഞപ്പോൾ മകൾ ജോലി ഉപേക്ഷിച്ചു. കുഞ്ഞിന് രണ്ടര വയസ്സായപ്പോൾ അപ്രതീക്ഷിതമായി അവൾക്കു നല്ലൊരു ജോലി കിട്ടി എന്നറിഞ്ഞപ്പോൾ “കുഞ്ഞിനെ നാട്ടിൽ കൊണ്ടാക്ക്  നിന്റെ കുഞ്ഞിനെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം. വെറുതെ  ജോലിക്കാരുടെ കയ്യിൽ ഒന്നും കുഞ്ഞിനെ ഏൽപ്പിക്കേണ്ട. “  എന്ന് പറഞ്ഞത് താനായിരുന്നു. അതനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി ലല്ലു…

Read More

പൂരങ്ങളുടെ പൂരമായ പൂരത്തിൻറെ പെരുമ കരിവീരൻ  ശിരസ്സിലേറ്റുന്ന  തിടമ്പു പോലെ അണിഞ്ഞു നിൽക്കുന്ന തൃശ്ശിവപേരൂർ പട്ടണത്തിന്റെ…. .. പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയുടെ ഈ പ്രശസ്തമായ ഡയലോഗ് അറിയാത്തവർ ആരാണ്? ഒരു ശരാശരി തൃശ്ശൂർക്കാരൻറെ സംസാരം എപ്പോഴും പൂരവുമായി ബന്ധപ്പെടുത്തിയാണ്.   ലണ്ടനിൽ ഇന്നുമുതൽ ‘തൃശ്ശൂർ നേന്ത്ര പൂരം’   ‘ഹോ!  ഒരു പൂരത്തിൻറെ തിരക്ക്.’   ഒരിക്കൽകൂടി 2025 മെയ്‌  6 ന് തൃശ്ശൂർപൂരത്തിന് തിരി തെളിയുന്നു. തേക്കിൻകാട് മൈതാനത്തു  അരങ്ങേറുന്ന ഈ താള വാദ്യ വർണ്ണലയങ്ങളുടെ പൂരത്തിന് ഓരോ വർഷം കൂടുന്തോറും ആരാധകർ ഏറി വരുന്നതേയുള്ളൂ.   തീവ്രമായ  ഗൃഹാതുരത്വം വേട്ടയാടുന്ന ഒരു മനസ്സോടെയല്ലാതെ  തൃശ്ശൂർ പൂരത്തെക്കുറിച്ച് ഓർക്കാനോ ചിന്തിക്കാനോ എനിക്ക് കഴിയില്ല.  സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങൾ കാണുമ്പോഴോ ടീവിയിലൂടെ തത്സമയ സംപ്രേഷണം കാണുകയോ ചെയ്യുമ്പോഴും മനസ്സിൽ സംഭവിക്കുന്നത് മറ്റൊന്നല്ല.   ചെറുപ്പത്തിൽ  മധ്യവേനൽ അവധി ആഘോഷിക്കാൻ അമ്മ വീട്ടിലെത്തുന്ന ഞങ്ങൾ അമ്മാവൻമാരോടും കുഞ്ഞമ്മമാരോടും ഒപ്പം  മുത്തച്ഛന്റെ കയ്യും പിടിച്ചു  ഞങ്ങൾ കുട്ടിപ്പട്ടാളം രാവിലെതന്നെ…

Read More

പിറന്നാളാശംസകൾ (8-5-2025) ചെറിയൊരു ഓർമ്മക്കുറിപ്പ്– സി.ഐ. പോൾ 1996  ൽ ഷാജി കൈലാസിന്റെ “മഹാത്മയുടെ” ഷൂട്ടിംഗ് പുരോഗമിക്കുന്നു. സെറ്റിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം നടത്തുന്നു. അന്ന് പോൾ അങ്കിളിന്റെ അമ്പത്തിരണ്ടാം ജന്മദിനമായിരുന്നു. എല്ലാവരും പോളേട്ടനു ജന്മദിനം ആശംസിക്കാൻ അന്വേഷിക്കുമ്പോഴാണ് അറിയുന്നത് അദ്ദേഹം ഷൂട്ടിൽ ആണ്. അകത്തെ മുറിയിൽ നിന്ന് നടൻ സാദിഖ്ന്റെ ആക്രോശങ്ങളും പോളേട്ടന്റ  ദീന രോദനവും കേൾക്കാം.കുറച്ചു കഴിഞ്ഞപ്പോൾ കീറിയ ബനിയനും ശരീരം മുഴുവൻ രക്തവും ആയി പോൾ അങ്കിൾ പ്രത്യക്ഷപ്പെട്ടു. മധുരത്തിനു പകരം മർദ്ദനം ഏറ്റുവാങ്ങിക്കൊണ്ട് പോൾ അങ്കിളും അവരോടൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. അത് കഴിഞ്ഞ ഉടനെ ഷോട്ട് റെഡി എന്ന് പറഞ്ഞ് സംവിധാന സഹായി ഷൈക്ക്ദീൻ എത്തി. മേക്കപ്പ് മാൻ സുദേവൻ പോൾ അങ്കിളിന്റെ മുഖത്ത് ചായം കലക്കി രക്തത്തിൻറെ പാടുകൾ വീണ്ടും വരുത്തി. പിന്നെയും അഭിനയത്തിന്റെ തിരക്കിലേക്ക്. അങ്ങനെ സാദിഖ്ന്റെ ഭീകര മർദ്ദനവും ആക്രോശങ്ങളും ഏറ്റുവാങ്ങി അമ്പത്തിരണ്ടാം പിറന്നാൾ…

Read More

ഫ്ലാറ്റിലെ പുതിയ താമസത്തിനായി സുമുഖനായ ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ എത്തി. അയാളെ കണ്ടപ്പോൾ “മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ….. “ ആ പാട്ടും ശങ്കറിനേയും ആണ് എല്ലാവർക്കും ഓർമ്മവന്നത്. എൺപതുകളിലെ മഞ്ഞിൽ വിരിഞ്ഞ നായകൻ ശങ്കർ. ആ സിനിമയിൽ ശങ്കർ ഉപയോഗിക്കുന്ന തരത്തിലുള്ള  ഒരു ചെറിയ ഷാൾ എപ്പോഴും ഇദ്ദേഹം കഴുത്തിനു ചുറ്റും പുതച്ചിരുന്നു. നഗരമധ്യത്തിൽ മൂന്ന് ഏക്കർ സ്ഥലത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഗംഗാ അപ്പാർട്ടുമെന്റിന് 7 ബ്ലോക്കുകളിലായി പത്തു  മുന്നൂറു ഫ്ലാറ്റുകൾ ഉണ്ട്. ഏഴാമത്തെ ബ്ലോക്കിലെ മിക്കവാറും ഫ്ലാറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഉടമസ്ഥർ എല്ലാവരും തന്നെ വിദേശത്ത്. അവർ അവധിക്ക് നാട്ടിൽ വരുമ്പോൾ താമസിക്കാനായി ഫുള്ളി ഫർണിഷ്ഡ് ആയിട്ടാണ് ഇട്ടിരിക്കുന്നത്. വർഷത്തിൽ പത്തോ ഇരുപതോ ദിവസം മാത്രം അവർ വരും, താമസിക്കും, മടങ്ങും.  ആ ബ്ലോക്കിലേക്ക് ആണ് ഈ ശങ്കറിന്റെ വരവ്. ഉടമസ്ഥൻ ദുബായിലാണ്.…

Read More

തലക്കെട്ട് വായിക്കുമ്പോൾ എല്ലാവരും വിചാരിക്കും ഏതോ ഉന്നത ഉദ്യോഗസ്ഥന് ഉള്ള യാത്രയയപ്പ് ആയിരിക്കുമെന്ന്. അതൊന്നുമല്ല പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ഒരു ദമ്പതികളുടെയും അവർ മക്കളെ പോലെ സ്നേഹിക്കുന്ന അവരുടെ  ആടുകൾക്കും അന്നാട്ടിലെ വ്യാപാരികൾ കൊടുക്കുന്ന ഒരു യാത്രയയപ്പിന്റെ കഥയാണിത്. ഇന്ന് ആ നാട്ടിലെ വ്യാപാരികളുടെ ഒക്കെ സന്തതസഹചാരിയായിരുന്ന കാദറും ഫാത്തിമയും അവിടം വിട്ടു പോവുകയാണ്. അവർ മക്കളെപ്പോലെ സ്നേഹിക്കുന്ന ഡോളി, മോളി, മുത്തു, അമ്മിണി, അഭി എന്നീ പേരുകളിലുള്ള രണ്ടുമൂന്നു തള്ള ആടുകളും ആട്ടിൻകുട്ടികളും. 100 വർഷത്തിലധികം പഴക്കമുള്ളതും ബലക്ഷയം വന്ന കെട്ടിടങ്ങളും പൊളിച്ചു നീക്കി അവിടെ കെട്ടിടസമുച്ചയങ്ങൾ പണിയാനുള്ള മുനിസിപ്പാലിറ്റി ഓർഡർ ആയി കിടക്കുകയാണ്. കോർപ്പറേഷന് ഇങ്ങനെ ഒരു നീക്കം ഉണ്ടെന്ന് അറിഞ്ഞു അവിടെ വാടകയ്ക്ക് ഇരുന്നിരുന്ന കടക്കാർ ഒക്കെ പലരും ഒഴിഞ്ഞുപോയിരുന്നു. ഉടമസ്ഥരിൽ പലരും യാതൊരുവിധത്തിലുള്ള അറ്റകുറ്റപ്പണികളും ചെയ്യാതെ അവർ തരുന്ന കാശുവാങ്ങി വേറെ എവിടെയെങ്കിലും സ്ഥലം വാങ്ങാം എന്ന മോഹത്തിൽ നിഷ്ക്രിയരായിട്ടാണ് ഇരുന്നിരുന്നത്. ഏതായാലും ആ നാൾ എത്തി.റോഡിലെ…

Read More

നവതി ആശംസകൾ (13 -4-2025) 2025 ഏപ്രിൽ 13 ന്  നവതി പൂർത്തിയാക്കുന്ന അച്ഛന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്. 🙏 ഒരിക്കൽ മലയാള മനോരമയുടെ ചീഫ് എഡിറ്റർ കെ. എം. മാത്യു ആയി ഒരു ഇൻറർവ്യൂ നടത്തിയ അവസരത്തിൽ അവതാരകൻ ചോദിച്ചു. “അങ്ങ് ഇപ്പോൾ നവതി പൂർത്തിയാക്കിയിരി ക്കുകയാണല്ലോ? പുതിയ തലമുറയ്ക്ക് കൊടുക്കാനുള്ള ഉപദേശം എന്താണ്? “ എന്ന്. അദ്ദേഹം മറുപടി പറഞ്ഞു. “ഉപദേശം കിട്ടിയതുകൊണ്ട് ഇവിടെ ആരും നന്നായിട്ടുമില്ല. നല്ല ഉപദേശം കിട്ടാത്തതുകൊണ്ട് ആരും ഇവിടെ മോശവും ആയിട്ടുമില്ല. “ എന്ന്.എനിക്ക് തോന്നുന്നു എൻറെ അച്ഛനും ഇക്കാര്യത്തിൽ ഇതേ മാതൃകയാണ് പിന്തുടരുന്നത് എന്ന്. ഞാൻ ഇന്ന് വരെ അച്ഛൻ ആരെയും ഉപദേശിക്കുന്നത് ആയി കണ്ടിട്ടില്ല. പിന്നെ ഞാൻ അച്ഛനിൽ കണ്ട ഒരു പ്രധാന ഗുണം വിജയത്തിലും തോൽവിയിലും സമനില കാത്തു സൂക്ഷിക്കാൻ കഴിയുന്ന ഒരാൾ ആണെന്നതാണ്.വിജയിക്കുമ്പോൾ അമിത ആഹ്ലാദമോ പരാജയപ്പെടുമ്പോൾ അതീവ ദുഃഖമോ ഇല്ല. അച്ഛൻ എന്നും സഞ്ചരിക്കാൻ…

Read More

ഒരു പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജെയിംസ് ജോർജ് ബാങ്കിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ ഗ്രാറ്റുവിറ്റിയും പ്രോവിഡണ്ട് ഫണ്ടും ഉപയോഗിച്ച് ചെറിയൊരു ബിസിനസിനു തുടക്കം കുറിച്ചു.ബിസിനസ്‌ മറ്റൊന്നുമായിരുന്നില്ല തിരുവനന്തപുരത്ത് നിന്ന് കുറച്ച് ഉള്ളിലോട്ട് ഒരു ഏക്കർ സ്ഥലം ആ പൈസ കൊണ്ട് വാങ്ങിച്ചിട്ടു. കുറച്ച് വർഷങ്ങൾക്ക് ശേഷം ആ സ്ഥലം നന്നായി ഡെവലപ്പ് ചെയ്യും എന്ന് ഉറപ്പുള്ളത് കൊണ്ട് പത്ത് സെൻറ് വീതം ഓരോ പ്ലോട്ട് ആയി തിരിച്ച് ഒരേ പോലത്തെ 10 വീടുകൾ പണിയാൻ വിശ്വസ്തനായ  ഒരു കോൺട്രാക്ടറെ  ഏൽപ്പിച്ചു. 10 വീടുകൾക്ക്  വേണ്ട അസംസ്കൃതവസ്തുക്കൾ  ഒന്നിച്ച് എടുക്കുമ്പോൾ തന്നെ വലിയൊരു തുക ലാഭം കിട്ടും. ജെയിംസ് സാറിൻറെ നേതൃത്വത്തിൽ തുടങ്ങുന്ന ഈ സംരംഭത്തിന് പണം മുടക്കാനോ അതിൻറെ പേരിൽ ബാങ്കിൽ നിന്ന് ലോൺ എടുക്കാനോ ആരും മടിച്ചുനിന്നില്ല. എല്ലാവർക്കും വർഷങ്ങളായി അറിയാവുന്ന വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.പലരും പ്രമുഖ കമ്പനിക്കാരുടെ തട്ടിപ്പിൽ ചെന്നുപെട്ട് കോടതി വരാന്തകൾ നിരങ്ങുന്ന വാർത്ത…

Read More