മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഞാൻ തുടങ്ങിയ “മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാർ” എന്ന പംക്‌തി കൈകാര്യം ചെയ്യുമ്പോൾ പരിചയപ്പെട്ട സാഹിത്യകാരി ആയിരുന്നു ഗിരിജ വാരിയർ മാഡം. ”ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും”എന്ന എന്റെ ആദ്യ കൃതിക്ക് മാഡം എഴുതിയ ആസ്വാദനകുറിപ്പ് നിങ്ങളുമായി പങ്ക് വയ്ക്കുന്നു. എഴുത്തച്ഛൻ മലയാളസാഹിതീഅവാർഡ്, മണികണ്ഠമേനോൻ സ്മാരക ചെറുകഥാ അവാർഡ്, എം. സുകുമാരൻ സ്മാരക ചെറുകഥാപുരസ്‌കാരം, സപര്യ സാംസ്‌കാരിക സമിതി അവാർഡുകൾ, സ്നേഹകലാസമിതി വള്ളത്തോൾ പുരസ്‌കാരം, പറവൂർ പുത്തൻ വേലിക്കര സുകുമാരൻ സ്മാരക കവിതാപുരസ്‌കാരം, ആറ്റാഞ്ചേരി മാധവൻകുട്ടി കവിതാപുരസ്‌കാരം….. അങ്ങനെ നിരവധി അവാർഡുകൾ ഈ പ്രതിഭയെ തേടി എത്തിയിട്ടുണ്ട്. കഥയും, കവിതയുമായി കഴിഞ്ഞുകൂടിയിരുന്ന തന്റെ ആദ്യപരീക്ഷണമായ യാത്രാവിവരണത്തിലൂടെയാണ് മാഡം മലയാളി മനസ്സിലേക്ക് ചേക്കേറുന്നത്. 2020-ൽ ചേക്കുട്ടിപ്പാവ, ( ചെറുകഥാ സമാഹാരം )2021ൽ വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്, ( ചെറുകഥാ സമാഹാരം )2022 ൽ അഞ്ചു കാക്കകൾ,(ചെറുകഥാ സമാഹാരം – എഴുത്തച്ഛൻ സാഹിതീ അവാർഡ്…
Author: Mary Josey Malayil
അത്തം തുടങ്ങി പത്താം നാൾ പൊന്നോണം. അതുപോലെ ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. റോസ് ഡേ, 🌷 പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, 🍬പ്രോമിസ് ഡേ, ഹഗ് ഡേ, 💏 കിസ്സ് ഡേ…👄. അവസാനം വാലൻറ്റൈൻസ് ഡേ. ഇതാണ് ഒരാഴ്ചയോളം നീളുന്ന ആഘോഷപരിപാടികൾ. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഒരു ഇനമാണ് ഓണത്തല്ല്. 🤛🤜✊️അതു പോലെ അടുത്ത വർഷം മുതൽ ഇങ്ങനെയൊരു ദിവസം കൂടി വരാൻ സാധ്യതയുണ്ട്. വാലന്റൈൻ സ്റ്റണ്ട് ഡേ. ✊️🤜🤛 പരസ്പരം സ്നേഹിക്കുന്ന കമിതാക്കൾക്കും ഭാര്യാ ഭർത്താക്കന്മാർക്കും ആഘോഷിക്കാനുള്ള ഒരു ദിനമാണ് വാലൻറ്റൈൻസ് ഡേ. 💏തങ്ങളുടെ ഇഷ്ടം സമ്മാനമായി തൻറെ കമിതാവിന് കൊടുക്കുന്ന ദിനം. ❤️🌹🍬 മൂന്നു വർഷത്തെ പ്രണയത്തിനുശേഷം രാഹുലും അർച്ചനയും 15 വർഷം മുമ്പ് ഓഫീസിൽ ഉള്ളവരുടെ മാത്രം അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും രജിസ്റ്റർ ഓഫീസിൽ വിവാഹിതരായ കമിതാക്കൾ ആയിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞു ആദ്യമൊക്കെ ഇരുകൂട്ടരുടെയും ബന്ധുക്കളും സഹകരിച്ചിരുന്നില്ലെങ്കിലും രണ്ടു…
സിംഗപ്പൂർ നിന്ന് ജൂലി ഇത്തവണ അവധിക്ക് നൂറിരട്ടി സന്തോഷത്തോടെയാണ് തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സ്കൂൾ തലം തൊട്ട് കോളേജ് കാലഘട്ടം വരെ തൻറെ കൂടെ ഒന്നിച്ചു പഠിച്ച ഉറ്റസുഹൃത്തിന്റെ മകളുടെ കല്യാണം കൂടാൻ ഇത്തവണ സാധിക്കുമല്ലോ എന്നതായിരുന്നു സന്തോഷത്തിനു കാരണം. കല്യാണത്തിൽ പങ്കെടുക്കുന്നതിനേക്കാൾ സന്തോഷം ആയിരുന്നു ആ സമയത്ത് തന്നോടൊപ്പം പഠിച്ച മിക്കവാറും എല്ലാ കൂട്ടുകാരികളെയും കാണാൻ ഒരു അവസരം കിട്ടുമല്ലോ എന്നത്. ബന്ധുക്കളയൊക്കെ കണ്ടു കഴിഞ്ഞ ഉടനെ തന്നെ ജൂലി തൻറെ സുഹൃത്തായ ശ്രീവിദ്യയുടെ വീട്ടിൽ ഓടിയെത്തി കല്യാണ വിശേഷങ്ങൾ ഒക്കെ അറിയാൻ. എന്നും വീഡിയോ കോളിൽ സംസാരിക്കാറുണ്ട് എങ്കിലും നേരിട്ട് ഒന്ന് കാണാൻ കൊതിച്ചിരുന്നു. ശ്രീവിദ്യയ്ക്ക് ഒരേയൊരു മകളെ ഉള്ളൂ.പഠനം കഴിഞ്ഞ ഉടനെ ടെക്നോപാർക്കിൽ ഐടി കമ്പനിയിൽ ജോലിയും തരമായി. കൂടെ ജോലിചെയ്യുന്ന നോർത്തിന്ത്യൻ പയ്യനെയാണ് അവൾക്ക് വിവാഹം കഴിക്കാൻ താല്പര്യം എന്ന് പറഞ്ഞപ്പോൾ ആരും എതിർത്തില്ല. എല്ലാം മക്കളുടെ ഇഷ്ടം, സന്തോഷം… അത് മാത്രമാണല്ലോ ഇപ്പോൾ മാതാപിതാക്കന്മാർ…
സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ… ‘മലയാളിമനസ്സിന്റെ’ ഒന്നാം വാർഷിക വേളയിൽ ആദ്യമായി കണ്ട് പരിചയപ്പെട്ട സുജയുടെ രണ്ടാമത്തെ പുസ്തകം “മിഴി നനയാതെ “ പ്രകാശനത്തിനു ഒരുങ്ങുന്നു. അന്ന് മുതൽ തുടങ്ങിയ സൗഹൃദം ഇപ്പോഴും കൂടുതൽ ഊഷ്മളതയോടെ തുടരുന്നു. Loremipsum ആണ് പുസ്തകം പ്രസീദ്ധികരിക്കുന്നത്. മനുഷ്യ മനസ്സുകളുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുജ പാറുകണ്ണിലിന്റെ ‘മിഴി നനയാതെ ‘എന്ന അനുഭവ ആഖ്യാനo ചിലപ്പോഴെങ്കിലും മിഴികൾ ഒന്ന് നനയാതെ വായിച്ചു തീർക്കാനാവില്ല. എങ്കിലും ജീവിതത്തിൽ തീരെ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാനാകാതെ നിരാശയുടെ പടുകുഴിയിലേക്കും പിന്നെ ആത്മഹത്യയിലേക്കും നീങ്ങുന്ന ഇപ്പോഴത്തെ പുതു തലമുറയ്ക്ക് സുജയുടെ ഈ രചന വലിയൊരു മാതൃക മാത്രമല്ല ഒരു പാഠപുസ്തകം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം. ജീവിതത്തിലുടനീളം ഏറ്റ കനത്ത പ്രഹരങ്ങളെ,പ്രതിസന്ധികളെ അനുഭൂതിയായി മനസ്സിൽ സ്വീകരിച്ച ഒരു എഴുത്തുകാരി.ആരുടെ മുമ്പിലും തോൽക്കാൻ എനിക്ക് മനസ്സില്ല .എന്നെ തോൽപ്പിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്ന് മനസിലുറപ്പിച്ച് വീറും വാശിയോടും കൂടി ഫീനിക്സ് പക്ഷിയെ…
ഓർമ്മക്കുറിപ്പ് എന്ന് പറയാനാകില്ല. കാരണം ഞാൻ ജനിച്ച വർഷത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മുതിർന്നവരിൽ നിന്നുള്ള കേട്ടറിവാണ് സത്യസന്ധമായി എഴുതുന്നത്. വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി പാറിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്ന ധനാഢ്യനായ എൻറെ മുത്തച്ഛൻ പരമഭക്തനും ആയിരുന്നു.അക്കാലത്ത് കുർബാനയുടെ പെരുന്നാൾ എല്ലാ വർഷവും മുത്തച്ഛൻ ആണ് നടത്തിയിരുന്നത്. അത് എൻറെ കൗമാര മനസ്സിലെ തെളിഞ്ഞ ഒരു ഓർമയാണ്. ഇന്നും പുത്തൻ പള്ളിയിൽ നിത്യാരാധന നടത്തുന്ന രൂപക്കൂട് എൻറെ മുത്തച്ഛൻ സംഭാവന ചെയ്തതാണ് എന്ന് അഭിമാനത്തോടെ ഞാനോർക്കുന്നു. തലമുറകളുടെ മനസ്സിൽ വെള്ളി വെളിച്ചം വിതറി കടന്നു പോയവർക്ക് ഒരിക്കലും മരണമില്ല. ഓർമ്മകളിൽ ഒളി വിതറുന്ന വ്യക്തിത്വങ്ങളാണ് അവർ. മുപ്പത്തിയെട്ടാമത് യൂക്കറിസ്റ്റിക് കോൺഗ്രസ് 1964ൽ ഇന്ത്യയിൽ ബോംബെയിൽ വച്ച് നടന്നു.ചരിത്രത്തിലാദ്യമായി അധികം കത്തോലിക്ക ജനസംഖ്യ ഇല്ലാത്ത ഒരു രാജ്യത്താണ് കോൺഗ്രസ് നടന്നത്. “ക്രിസ്തുവിൻറെ യഥാർത്ഥ സാന്നിധ്യം കുർബാനയിൽ ആണ്” എന്ന കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുകയായിരുന്നു കോൺഗ്രസിൻറെ ലക്ഷ്യം.കോൺഗ്രസിൽ പങ്കെടുത്തത് പോൾ ആറാമൻ മാർപാപ്പ…
എന്റെ മാതാപിതാക്കളുടെ വിവാഹവാർഷികത്തിനു അമ്മാവൻ ശ്രീ സി. ഐ. ജോയ് എഴുതിയ വിവാഹവാർഷികാശംസ ആണിത്. വിവാഹ വാർഷിക ആശംസകൾ ♥️💚🎊🤍🎋 ഇക്കാലത്തെ വിവാഹ തലേദിവസം ആഡംബരം നിറഞ്ഞ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഈ പഴയ കാലം കൂടി നമുക്കൊന്ന് ഓർമിച്ച് എടുക്കാം. അര നൂറ്റാണ്ടു മുമ്പ് കൃത്യമായി പറഞ്ഞാൽ 67 വർഷം മുമ്പ് തൃശ്ശൂരിലെ ഒരു വിവാഹത്തലേന്ന് അരങ്ങേറിയ ലളിതമായ കലാരൂപത്തിന്റെ ചിത്രമാണിത്. “ജലതരംഗം” എന്ന ഈ കലാരൂപം അടുത്തകാലം വരെ ഉണ്ടായിരുന്നു. പാശ്ചാത്യ സംഗീത ഉപകരണങ്ങൾ നാട് കീഴടക്കിയപ്പോൾ ജലതരംഗം ഇല്ലാതായി. പല വലിപ്പമുള്ള കപ്പ് പാത്രങ്ങളിൽ പല അളവിൽ വെള്ളം വച്ച ശേഷം ചെറിയ ദണ്ഡുകൊണ്ട് ഇവയിൽ തട്ടി ഉണ്ടാക്കുന്ന ശബ്ദത്തിലെ സംഗീതമാണ് ജലതരംഗം. 1958ൽ മിഷൻ ക്വാർട്ടേഴ്സിലെ സി. പി. ഇയ്യപ്പന്റെ മകൾ റോസിലി ചിറയത്തിന്റെയും ജോണി തെക്കേത്തല യുടെയും കല്യാണത്തിന്റെ തലേദിവസം നടത്തിയ ചായ സൽക്കാരത്തോട് അനുബന്ധിച്ച് നടത്തിയ കലാപരിപാടിയുടെ ചിത്രമാണിത്. സെന്റ് മേരിസ് ഓർക്കസ്ട്രയിലെ കുട്ടികളാണ്…
മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എന്റെ ഓരോ നാളുകളും. അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിന്റെ തിളക്കം. ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിന്റെ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഓർമ്മകളാണ്. ബാല്യത്തിൽ സാന്റാക്ലോസു കൊണ്ടു വരുന്ന സമ്മാനത്തിലാണെങ്കിൽ പുൽക്കൂട് ഉണ്ടാക്കിയും വീട് അലങ്കരിച്ചും കൂട്ടുകാരികളെ കാണിക്കുന്നതിലായിരുന്നു പിന്നീടുള്ള സന്തോഷം. മുതിർന്നപ്പോൾ കേക്കും പലതരം വൈനുകൾ ഉണ്ടാക്കുന്ന അമ്മയുടെ കയ്യാൾ ആവുന്നതും ഇഷ്ടമായിരുന്നു. വീടും നാടും വിട്ട് കുടുംബിനിയായപ്പോൾ ക്രിസ്തുമസ്സ് അവധിക്കാലം എന്നത് കുടുംബമൊന്നിച്ചുള്ള യാത്രകൾക്കായി മുൻതൂക്കം. യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക്, ക്രിസ്തമസ്സിനോട് അനുബന്ധിച്ചുള്ള ഓർമ്മകളിൽ, ആഞ്ഞടിക്കുന്ന തിരമാലകളുടെ ആ ശബ്ദം എന്നെ ഭയപ്പെടുത്താറുണ്ട്. ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിൻ്റെ ഓര്‍മ്മകള്‍ക്ക് 20 വർഷമാകുന്നു. അന്ന് ഞങ്ങളുടെ താമസം ഇന്തോനേഷ്യയിലായിരുന്നു. 100 അടി ഉയരമുള്ള സുനാമി തിരമാലകൾ 14 രാജ്യങ്ങളുടെ പൂർണ്ണമായ നശീകരണത്തിന് കാരണമായി. മോശമായ ദുരന്തങ്ങളുടെ പട്ടികയിൽ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നെല്ലാം 230,000-ലധികം ആളുകൾ…
15-12-2024. പോൾ അങ്കിൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം തികയുന്നു. കൊച്ചുകൊച്ചു നർമ്മ കഥകളിലൂടെ അനേകം ജീവിത പാഠങ്ങൾ പകർന്ന് തന്ന പോൾ അങ്കിളിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചെറിയൊരു ഓർമക്കുറിപ്പ് എഴുതുന്നു. മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പം 1976-77 കാലഘട്ടത്തിൽ ഞാൻ ഞങ്ങളുടെ അമ്മ വീടിനടുത്ത് തന്നെ തൃശ്ശൂർ താമസിക്കുന്ന സമയം. കെഎസ്ഇബിയിൽ ജോലിചെയ്തിരുന്ന അച്ഛന് ആയിടക്കാണ് സ്ഥലം മാറ്റം കിട്ടി തൃശ്ശൂർ എത്തിയതെങ്കിലും ഒന്നരവർഷം കഴിഞ്ഞപ്പോഴേ സൈലൻറ് വാലി പ്രൊജക്ടുമായി ബന്ധപ്പെട്ട് അച്ഛന് മണ്ണാർക്കാട് ലേക്ക് വീണ്ടും സ്ഥലംമാറ്റമായി. ഭാർഗ്ഗവീ നിലയം പോലുള്ള ഞങ്ങളുടെ സ്വന്തം വീട്ടിൽ ഞങ്ങൾ അമ്മയും മക്കളും തനിച്ചായി. വാരാന്ത്യത്തിൽ മാത്രം അച്ഛൻ വരും. പിന്നെ പോൾ അങ്കിൾ ഒക്കെ അടങ്ങുന്ന ഞങ്ങളുടെ അമ്മവീട് തൊട്ടടുത്തായതുകൊണ്ടും എല്ലാ സഹായത്തിനും മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നതുകൊണ്ടും വലിയ സങ്കടം ഉണ്ടായിരുന്നില്ല. ജീവിതം ശാന്തമായി ഒഴുകുമ്പോൾ ആണ് അശനിപാതം പോലെ ഒരു ദിവസം രാത്രി കഴിഞ്ഞപ്പോൾ വന്ന ഒരു ഫോൺകാളിനെ…
ക്രിസ്മസിനോടനുബന്ധിച്ച് ഒരു ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കാൻ ഞാൻ ഒരു രണ്ടാഴ്ച മുമ്പ് തന്നെ ഒരു ഓർമക്കുറിപ്പ് എഴുതി അയച്ചിരുന്നു. ഞാൻ ആരെ കുറിച്ചാണോ എഴുതിയത് ആ ഡൽഹിയിൽ ഉണ്ടായിരുന്ന ആൻറി ഇന്ന് ഉച്ചയ്ക്ക് ഈ ലോകത്തു നിന്ന് വിട പറഞ്ഞു. ഈ വിയോഗം എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു. സങ്കടത്തിന്റെ ആഴം വാക്കുകൾക്കതീതം. തിര തീരത്തോട് വിടപറയും. മഴ മേഘത്തെ മറയാക്കും. എങ്കിലും വേർപിരിയൽ അനിവാര്യമത്രെ. നമ്മൾ സ്നേഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരും ഒരിക്കൽ നമുക്ക് നഷ്ടപ്പെടും. ഓരോരുത്തരുടെയും കാലടികളിൽ മരണം പതിയിരിക്കുന്നു എന്നൊരു ഓർമ്മപ്പെടുത്തൽ കൂടി നടത്തുന്നു.മരണം കയ്പ്പേറിയ അനുഭവം എങ്കിലും ആ അനിവാര്യത ഉൾക്കൊണ്ടല്ലേ മതിയാകു. പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🙏🙏🙏 വായ്ക്ക് രുചിയായി മലയാളം പറയാൻ മോഹിച്ച മുത്തച്ഛന്റെ ഡൽഹി യാത്ര 🚉 ഓർമ്മകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്തുമസ്. ഡിസംബർ 25-2024 ലെ ക്രിസ്തുമസിനെ വരവേൽക്കാൻ പുൽകൂടും നക്ഷത്രങ്ങളും ഒരുക്കി നാടും…
സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം…. ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം……. പക്ഷേ….😜 ഇ എസ് ഐ ഡോക്ടറായി വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ദമ്പതികളാണ് ഡോക്ടർ കരുണാകരനും ഭാര്യയും. മക്കളൊക്കെ കുടുംബമായി വിദേശത്ത്. സർക്കാർ തരുന്ന പെൻഷനും വാങ്ങി സ്വസ്ഥം ഗൃഹഭരണം ആയിരിക്കുകയാണ് ഡോക്ടർ. പല പ്രൈവറ്റ് ആശുപത്രിക്കാരും വലിയ ഓഫർ കൊടുത്ത് വിളിച്ചെങ്കിലും ഡോക്ടർ എവിടെയും പോകണ്ട എന്ന് തീരുമാനത്തിലായിരുന്നു. പിന്നെ അത്യാവശ്യം അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ മാത്രം ചികിത്സ ആവശ്യപ്പെട്ടാലോ സെക്കൻഡ് ഒപ്പീനിയൻ ചോദ്യങ്ങൾക്കോ മറുപടി പറഞ്ഞു കൊടുക്കും എന്നതല്ലാതെ ഡോക്ടർ ഒന്നിനും ഇല്ല. വിശ്രമജീവിതം എന്ന് പറഞ്ഞാൽ വിശ്രമജീവിതം തന്നെ. പിന്നെ ജീവിതത്തിൽ അതിമോഹങ്ങൾ ഇല്ല. മക്കളൊക്കെ നല്ല നിലയിൽ ജീവിക്കുന്നു. ആർക്കു വേണ്ടി എല്ലാം വാരി കൂട്ടണം. സർക്കാർ തരുന്ന പെൻഷൻ തന്നെ ധാരാളം ആണെന്നാണ് ലളിതജീവിതം നയിക്കുന്ന ഡോക്ടറുടെ നിലപാട്. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞാൽ ഉച്ചവരെ പത്രങ്ങളും മാസികകളും അരിച്ചുപെറുക്കി വായിക്കും. ഉച്ചയൂണ് കഴിഞ്ഞാൽ ഒരു മയക്കം. വൈകുന്നേരം തൻറെ…
