സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ… ‘മലയാളിമനസ്സിന്റെ’ ഒന്നാം വാർഷിക വേളയിൽ ആദ്യമായി കണ്ട് പരിചയപ്പെട്ട സുജയുടെ രണ്ടാമത്തെ പുസ്തകം “മിഴി നനയാതെ “ പ്രകാശനത്തിനു ഒരുങ്ങുന്നു. അന്ന് മുതൽ തുടങ്ങിയ സൗഹൃദം ഇപ്പോഴും കൂടുതൽ ഊഷ്മളതയോടെ തുടരുന്നു. Loremipsum ആണ് പുസ്തകം പ്രസീദ്ധികരിക്കുന്നത്. മനുഷ്യ മനസ്സുകളുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുജ പാറുകണ്ണിലിന്റെ ‘മിഴി നനയാതെ ‘എന്ന അനുഭവ ആഖ്യാനo ചിലപ്പോഴെങ്കിലും മിഴികൾ ഒന്ന് നനയാതെ വായിച്ചു തീർക്കാനാവില്ല. എങ്കിലും ജീവിതത്തിൽ തീരെ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാനാകാതെ നിരാശയുടെ പടുകുഴിയിലേക്കും പിന്നെ ആത്മഹത്യയിലേക്കും നീങ്ങുന്ന ഇപ്പോഴത്തെ പുതു തലമുറയ്ക്ക് സുജയുടെ ഈ രചന വലിയൊരു മാതൃക മാത്രമല്ല ഒരു പാഠപുസ്തകം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം. ജീവിതത്തിലുടനീളം ഏറ്റ കനത്ത പ്രഹരങ്ങളെ,പ്രതിസന്ധികളെ അനുഭൂതിയായി മനസ്സിൽ സ്വീകരിച്ച ഒരു എഴുത്തുകാരി.ആരുടെ മുമ്പിലും തോൽക്കാൻ എനിക്ക് മനസ്സില്ല .എന്നെ തോൽപ്പിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്ന് മനസിലുറപ്പിച്ച് വീറും വാശിയോടും കൂടി ഫീനിക്സ് പക്ഷിയെ…
Author: Mary Josey Malayil
ഓർമ്മക്കുറിപ്പ് എന്ന് പറയാനാകില്ല. കാരണം ഞാൻ ജനിച്ച വർഷത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മുതിർന്നവരിൽ നിന്നുള്ള കേട്ടറിവാണ് സത്യസന്ധമായി എഴുതുന്നത്. വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി പാറിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്ന ധനാഢ്യനായ എൻറെ മുത്തച്ഛൻ പരമഭക്തനും ആയിരുന്നു.അക്കാലത്ത് കുർബാനയുടെ പെരുന്നാൾ എല്ലാ വർഷവും മുത്തച്ഛൻ ആണ് നടത്തിയിരുന്നത്. അത് എൻറെ കൗമാര മനസ്സിലെ തെളിഞ്ഞ ഒരു ഓർമയാണ്. ഇന്നും പുത്തൻ പള്ളിയിൽ നിത്യാരാധന നടത്തുന്ന രൂപക്കൂട് എൻറെ മുത്തച്ഛൻ സംഭാവന ചെയ്തതാണ് എന്ന് അഭിമാനത്തോടെ ഞാനോർക്കുന്നു. തലമുറകളുടെ മനസ്സിൽ വെള്ളി വെളിച്ചം വിതറി കടന്നു പോയവർക്ക് ഒരിക്കലും മരണമില്ല. ഓർമ്മകളിൽ ഒളി വിതറുന്ന വ്യക്തിത്വങ്ങളാണ് അവർ. മുപ്പത്തിയെട്ടാമത് യൂക്കറിസ്റ്റിക് കോൺഗ്രസ് 1964ൽ ഇന്ത്യയിൽ ബോംബെയിൽ വച്ച് നടന്നു.ചരിത്രത്തിലാദ്യമായി അധികം കത്തോലിക്ക ജനസംഖ്യ ഇല്ലാത്ത ഒരു രാജ്യത്താണ് കോൺഗ്രസ് നടന്നത്. “ക്രിസ്തുവിൻറെ യഥാർത്ഥ സാന്നിധ്യം കുർബാനയിൽ ആണ്” എന്ന കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുകയായിരുന്നു കോൺഗ്രസിൻറെ ലക്ഷ്യം.കോൺഗ്രസിൽ പങ്കെടുത്തത് പോൾ ആറാമൻ മാർപാപ്പ…
എന്റെ മാതാപിതാക്കളുടെ വിവാഹവാർഷികത്തിനു അമ്മാവൻ ശ്രീ സി. ഐ. ജോയ് എഴുതിയ വിവാഹവാർഷികാശംസ ആണിത്. വിവാഹ വാർഷിക ആശംസകൾ ♥️💚🎊🤍🎋 ഇക്കാലത്തെ വിവാഹ തലേദിവസം ആഡംബരം നിറഞ്ഞ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഈ പഴയ കാലം കൂടി നമുക്കൊന്ന് ഓർമിച്ച് എടുക്കാം. അര നൂറ്റാണ്ടു മുമ്പ് കൃത്യമായി പറഞ്ഞാൽ 67 വർഷം മുമ്പ് തൃശ്ശൂരിലെ ഒരു വിവാഹത്തലേന്ന് അരങ്ങേറിയ ലളിതമായ കലാരൂപത്തിന്റെ ചിത്രമാണിത്. “ജലതരംഗം” എന്ന ഈ കലാരൂപം അടുത്തകാലം വരെ ഉണ്ടായിരുന്നു. പാശ്ചാത്യ സംഗീത ഉപകരണങ്ങൾ നാട് കീഴടക്കിയപ്പോൾ ജലതരംഗം ഇല്ലാതായി. പല വലിപ്പമുള്ള കപ്പ് പാത്രങ്ങളിൽ പല അളവിൽ വെള്ളം വച്ച ശേഷം ചെറിയ ദണ്ഡുകൊണ്ട് ഇവയിൽ തട്ടി ഉണ്ടാക്കുന്ന ശബ്ദത്തിലെ സംഗീതമാണ് ജലതരംഗം. 1958ൽ മിഷൻ ക്വാർട്ടേഴ്സിലെ സി. പി. ഇയ്യപ്പന്റെ മകൾ റോസിലി ചിറയത്തിന്റെയും ജോണി തെക്കേത്തല യുടെയും കല്യാണത്തിന്റെ തലേദിവസം നടത്തിയ ചായ സൽക്കാരത്തോട് അനുബന്ധിച്ച് നടത്തിയ കലാപരിപാടിയുടെ ചിത്രമാണിത്. സെന്റ് മേരിസ് ഓർക്കസ്ട്രയിലെ കുട്ടികളാണ്…
മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എന്റെ ഓരോ നാളുകളും. അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിന്റെ തിളക്കം. ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിന്റെ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഓർമ്മകളാണ്. ബാല്യത്തിൽ സാന്റാക്ലോസു കൊണ്ടു വരുന്ന സമ്മാനത്തിലാണെങ്കിൽ പുൽക്കൂട് ഉണ്ടാക്കിയും വീട് അലങ്കരിച്ചും കൂട്ടുകാരികളെ കാണിക്കുന്നതിലായിരുന്നു പിന്നീടുള്ള സന്തോഷം. മുതിർന്നപ്പോൾ കേക്കും പലതരം വൈനുകൾ ഉണ്ടാക്കുന്ന അമ്മയുടെ കയ്യാൾ ആവുന്നതും ഇഷ്ടമായിരുന്നു. വീടും നാടും വിട്ട് കുടുംബിനിയായപ്പോൾ ക്രിസ്തുമസ്സ് അവധിക്കാലം എന്നത് കുടുംബമൊന്നിച്ചുള്ള യാത്രകൾക്കായി മുൻതൂക്കം. യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക്, ക്രിസ്തമസ്സിനോട് അനുബന്ധിച്ചുള്ള ഓർമ്മകളിൽ, ആഞ്ഞടിക്കുന്ന തിരമാലകളുടെ ആ ശബ്ദം എന്നെ ഭയപ്പെടുത്താറുണ്ട്. ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിൻ്റെ ഓര്‍മ്മകള്‍ക്ക് 20 വർഷമാകുന്നു. അന്ന് ഞങ്ങളുടെ താമസം ഇന്തോനേഷ്യയിലായിരുന്നു. 100 അടി ഉയരമുള്ള സുനാമി തിരമാലകൾ 14 രാജ്യങ്ങളുടെ പൂർണ്ണമായ നശീകരണത്തിന് കാരണമായി. മോശമായ ദുരന്തങ്ങളുടെ പട്ടികയിൽ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നെല്ലാം 230,000-ലധികം ആളുകൾ…
15-12-2024. പോൾ അങ്കിൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം തികയുന്നു. കൊച്ചുകൊച്ചു നർമ്മ കഥകളിലൂടെ അനേകം ജീവിത പാഠങ്ങൾ പകർന്ന് തന്ന പോൾ അങ്കിളിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചെറിയൊരു ഓർമക്കുറിപ്പ് എഴുതുന്നു. മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പം 1976-77 കാലഘട്ടത്തിൽ ഞാൻ ഞങ്ങളുടെ അമ്മ വീടിനടുത്ത് തന്നെ തൃശ്ശൂർ താമസിക്കുന്ന സമയം. കെഎസ്ഇബിയിൽ ജോലിചെയ്തിരുന്ന അച്ഛന് ആയിടക്കാണ് സ്ഥലം മാറ്റം കിട്ടി തൃശ്ശൂർ എത്തിയതെങ്കിലും ഒന്നരവർഷം കഴിഞ്ഞപ്പോഴേ സൈലൻറ് വാലി പ്രൊജക്ടുമായി ബന്ധപ്പെട്ട് അച്ഛന് മണ്ണാർക്കാട് ലേക്ക് വീണ്ടും സ്ഥലംമാറ്റമായി. ഭാർഗ്ഗവീ നിലയം പോലുള്ള ഞങ്ങളുടെ സ്വന്തം വീട്ടിൽ ഞങ്ങൾ അമ്മയും മക്കളും തനിച്ചായി. വാരാന്ത്യത്തിൽ മാത്രം അച്ഛൻ വരും. പിന്നെ പോൾ അങ്കിൾ ഒക്കെ അടങ്ങുന്ന ഞങ്ങളുടെ അമ്മവീട് തൊട്ടടുത്തായതുകൊണ്ടും എല്ലാ സഹായത്തിനും മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നതുകൊണ്ടും വലിയ സങ്കടം ഉണ്ടായിരുന്നില്ല. ജീവിതം ശാന്തമായി ഒഴുകുമ്പോൾ ആണ് അശനിപാതം പോലെ ഒരു ദിവസം രാത്രി കഴിഞ്ഞപ്പോൾ വന്ന ഒരു ഫോൺകാളിനെ…
ക്രിസ്മസിനോടനുബന്ധിച്ച് ഒരു ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കാൻ ഞാൻ ഒരു രണ്ടാഴ്ച മുമ്പ് തന്നെ ഒരു ഓർമക്കുറിപ്പ് എഴുതി അയച്ചിരുന്നു. ഞാൻ ആരെ കുറിച്ചാണോ എഴുതിയത് ആ ഡൽഹിയിൽ ഉണ്ടായിരുന്ന ആൻറി ഇന്ന് ഉച്ചയ്ക്ക് ഈ ലോകത്തു നിന്ന് വിട പറഞ്ഞു. ഈ വിയോഗം എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു. സങ്കടത്തിന്റെ ആഴം വാക്കുകൾക്കതീതം. തിര തീരത്തോട് വിടപറയും. മഴ മേഘത്തെ മറയാക്കും. എങ്കിലും വേർപിരിയൽ അനിവാര്യമത്രെ. നമ്മൾ സ്നേഹിക്കുന്നവരും നമ്മെ സ്നേഹിക്കുന്നവരും ഒരിക്കൽ നമുക്ക് നഷ്ടപ്പെടും. ഓരോരുത്തരുടെയും കാലടികളിൽ മരണം പതിയിരിക്കുന്നു എന്നൊരു ഓർമ്മപ്പെടുത്തൽ കൂടി നടത്തുന്നു.മരണം കയ്പ്പേറിയ അനുഭവം എങ്കിലും ആ അനിവാര്യത ഉൾക്കൊണ്ടല്ലേ മതിയാകു. പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🙏🙏🙏 വായ്ക്ക് രുചിയായി മലയാളം പറയാൻ മോഹിച്ച മുത്തച്ഛന്റെ ഡൽഹി യാത്ര 🚉 ഓർമ്മകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്തുമസ്. ഡിസംബർ 25-2024 ലെ ക്രിസ്തുമസിനെ വരവേൽക്കാൻ പുൽകൂടും നക്ഷത്രങ്ങളും ഒരുക്കി നാടും…
സ്വപ്നങ്ങളൊക്കെയും പങ്കു വെക്കാം…. ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം……. പക്ഷേ….😜 ഇ എസ് ഐ ഡോക്ടറായി വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ദമ്പതികളാണ് ഡോക്ടർ കരുണാകരനും ഭാര്യയും. മക്കളൊക്കെ കുടുംബമായി വിദേശത്ത്. സർക്കാർ തരുന്ന പെൻഷനും വാങ്ങി സ്വസ്ഥം ഗൃഹഭരണം ആയിരിക്കുകയാണ് ഡോക്ടർ. പല പ്രൈവറ്റ് ആശുപത്രിക്കാരും വലിയ ഓഫർ കൊടുത്ത് വിളിച്ചെങ്കിലും ഡോക്ടർ എവിടെയും പോകണ്ട എന്ന് തീരുമാനത്തിലായിരുന്നു. പിന്നെ അത്യാവശ്യം അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ മാത്രം ചികിത്സ ആവശ്യപ്പെട്ടാലോ സെക്കൻഡ് ഒപ്പീനിയൻ ചോദ്യങ്ങൾക്കോ മറുപടി പറഞ്ഞു കൊടുക്കും എന്നതല്ലാതെ ഡോക്ടർ ഒന്നിനും ഇല്ല. വിശ്രമജീവിതം എന്ന് പറഞ്ഞാൽ വിശ്രമജീവിതം തന്നെ. പിന്നെ ജീവിതത്തിൽ അതിമോഹങ്ങൾ ഇല്ല. മക്കളൊക്കെ നല്ല നിലയിൽ ജീവിക്കുന്നു. ആർക്കു വേണ്ടി എല്ലാം വാരി കൂട്ടണം. സർക്കാർ തരുന്ന പെൻഷൻ തന്നെ ധാരാളം ആണെന്നാണ് ലളിതജീവിതം നയിക്കുന്ന ഡോക്ടറുടെ നിലപാട്. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞാൽ ഉച്ചവരെ പത്രങ്ങളും മാസികകളും അരിച്ചുപെറുക്കി വായിക്കും. ഉച്ചയൂണ് കഴിഞ്ഞാൽ ഒരു മയക്കം. വൈകുന്നേരം തൻറെ…
പ്രശസ്ത സാഹിത്യകാരിയും സംസ്കൃതി ആൻഡ് ആർഷ ഭാരതി ഗ്രൂപ്പുകളുടെ ചീഫ് അഡ്മിനും അമേരിക്കയിൽ നിന്ന് ഇറങ്ങുന്ന മലയാളി മനസ്സ് ഓൺലൈൻ പത്രത്തിൻറെ അഡ്മിനും ആയ നിർമല അമ്പാട്ട് മാഡം എൻറെ ആദ്യ പുസ്തകമായ “ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും” എന്ന പുസ്തകത്തിന് എഴുതിയ ആസ്വാദനക്കുറിപ്പ് നിങ്ങളുമായി പങ്കുവയ്ക്കുന്നു. ലളിതഗാന മേഖലയിൽ കോഴിക്കോട് ആകാശവാണിയിലൂടെ സമഗ്ര സംഭാവന, നവകം മാസികയുടെ സബ് എഡിറ്റർ, പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി വേദികളിലെ സജീവ സാന്നിധ്യം, മിത്ര വേദി അവാർഡ് അടക്കം അനേകം പ്രാദേശിക അവാർഡുകളും സംസ്ഥാന അവാർഡുകളും ഈ പ്രതിഭയെ തേടി എത്തിയിട്ടുണ്ട്….. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദവികൾ വഹിക്കുന്ന നിർമ്മല അമ്പാട്ട് മാഡം തിരക്കുകൾക്കിടയിലും എന്നെ പോലുള്ള നവാഗതരുടെ പുസ്തക നിരൂപണത്തിന് സമയം കണ്ടെത്തിയതിൽ ഉള്ള നന്ദി ഒരിക്കൽ കൂടി അറിയിച്ചുകൊണ്ട്….. 🌹🌹🌹🌹🌹🌹 പ്രിയമുള്ള മേരിജോസിയുടെ “വ്യത്യസ്ത പാഷനും മറ്റു ചില കഥകളും “ എന്ന കഥപുസ്തകത്തിന്റെ വായനയിൽ നിന്ന്. Loremipsum ആണ്…
വൻമതിലിന്‍റെ നാട്ടിലൂടെ ഒരു ചിത്രകാരൻറെ യാത്രാകുറിപ്പുകൾ പുസ്തകാസ്വാദനം: മേരി ജോസി മലയിൽ എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ആവശ്യത്തിലേറെ എന്നെ പുകഴ്ത്തി പറഞ്ഞത് കൊണ്ടാകാം സുജയുടെ ബന്ധുവായ ശ്രീ ഷിജോ ജേക്കബ് എനിക്ക് ഈ പുസ്തകം അയച്ചു തന്നത് എന്ന് തോന്നുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ ചിത്രകലയുമായി ഒന്നും യാതൊരു ബന്ധവുമില്ലാത്ത കെ.എസ്.ഇ.ബി.യിലെ എൻജിനീയറുടെ മകളായ ഞാൻ എത്തിപ്പെട്ടത് വർണ്ണങ്ങൾ ക്യാൻവാസിൽ വാരിവിതറി നൂറോളം ഓയിൽ പെയിൻറിംഗുകൾ വരച്ചു കൂട്ടിയ ഒരു കൂട്ടം ചിത്രകാരന്മാരുടെ കുടുംബത്തിലേക്ക് ആയിരുന്നു. എൻറെ ഭർത്താവ് ജോസി തോമസ്, സഹോദരി ടെസ്സി ഇടിക്കുള, ഫാദർഇൻ ലോ തോമസ് മലയിൽ… ഒരാൾപോലും ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ല എന്നതാണ് ഏറെ കൗതുകകരം. തിരുവനന്തപുരം പാളയത്തെ ഫൈൻ ആർട്സ് കോളേജിൽ പഠിക്കാൻ ഏറെ മോഹിച്ചിരുന്ന ജോസിയോട് അച്ഛൻ ഡിഗ്രി കഴിഞ്ഞപ്പോൾ പറഞ്ഞത് ബിരുദാനന്തര ബിരുദത്തിന് ചേർന്നു പഠിക്കാനാണ്. നിരാഹാരം കിടന്നിട്ടു പോലും രക്ഷയില്ലാതെ പഠനവും വിവാഹവും കഴിഞ്ഞു ഗൾഫ് പണം കയ്യിൽ എത്തിയപ്പോഴാണ് ജോസി …
പുസ്തക ആസ്വാദനം: മേരി ജോസി മലയിൽ “ഇത് നമ്മടെ സെൽഫി”- കൃഷ്ണ പൂജപ്പുര. പ്രസാധകർ: മഷി ബുക്ക്സ്. എൻറെ ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’ എന്ന പുസ്തകത്തിന് അവതാരിക എഴുതി തന്നത് “ഇവർ വിവാഹിതരായാൽ”, “സകുടുംബം ശ്യാമള”, “ഹാപ്പി ഹസ്ബൻഡ് സ്”…… അങ്ങനെ പതിനഞ്ചോളം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ പ്രശസ്ത തിരക്കഥാകൃത്തായ ശ്രീ കൃഷ്ണ പൂജപ്പുര ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശ്രീലത എൻറെ സുഹൃത്ത് ജയശ്രീയുടെ സഹപാഠിയായിരുന്നു. അങ്ങനെയാണ് എൻറെ പുസ്തകത്തിന് അവതാരിക എഴുതി തരാൻ അദ്ദേഹം സന്മനസ്സ് കാണിച്ചത്. ജയശ്രീയും ഞാനും ഭർത്താവും കൂടി എൻറെ പുസ്തകം നേരിട്ട് ഏൽപ്പിക്കാൻ പൂജപ്പുരയിൽ ഉള്ള അവരുടെ ഭവനത്തിൽ ചെന്നപ്പോൾ സിനിമക്കാരുടെ യാതൊരു ജാടയും ഇല്ലാതെ ഞങ്ങളെ ഹാർദ്ദമായി സ്വീകരിച്ചു എന്ന് പ്രത്യേകം പറയാതെ വയ്യ. മടങ്ങുമ്പോൾ അദ്ദേഹത്തിൻറെ കയ്യൊപ്പ് ചാർത്തിയ “ഇത് നമ്മടെ സെൽഫി” എന്ന പുസ്തകം തരികയുണ്ടായി. ആമുഖം വായിച്ചപ്പോൾ തന്നെ ഒരു ആസ്വാദനം എഴുതിയാൽ ഉചിതമാകും എന്ന്…
