Author: Mary Josey Malayil

Short story writer.

ജോലിസ്ഥലത്തെ സമ്മർദ്ദം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിക്കുന്നവരുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് 🙏🙏🙏 ശാലിനിയും രാഹുലും അടുത്തിടെ വിവാഹിതരായ ഐടി പ്രൊഫഷണലുകൾ ആയിരുന്നു. രണ്ടുപേരും രണ്ടു കമ്പനിയിൽ ആയിരുന്നെങ്കിലും ഉയർന്ന ശമ്പളം, താമസിക്കാൻ ക്വാർട്ടേഴ്സ്, മറ്റ് ആനുകൂല്യങ്ങൾ അങ്ങനെ എല്ലാ സൗകര്യങ്ങളും കമ്പനി അവർക്ക് ഒരുക്കി കൊടുത്തിരുന്നു. താമസിയാതെ ശാലിനി മറ്റേർണിറ്റി ലീവിൽ പ്രവേശിച്ചു. ആറുമാസത്തെ അവധിയെടുത്ത് നാട്ടിലെത്തി പ്രസവവും അതിനെ തുടർന്നുള്ള ശുശ്രൂഷകളും എല്ലാം ഭംഗിയായി ചെയ്ത് തിരിച്ചു കമ്പനിയിൽ ജോയിൻ ചെയ്യേണ്ട സമയം ആയി. മൂന്ന് മാസം മാത്രം പ്രായമുള്ള മോനേ ആരെ ഏൽപ്പിച്ചു ജോലിക്ക് പോകും? ഇത്രയും ശമ്പളമുള്ള ജോലി വേണ്ടെന്ന് വയ്ക്കുന്നത് എങ്ങനെ? മാത്രമല്ല ഇപ്പോഴത്തെ ജീവിത ചെലവുകൾ അതിഭീകരമാണ്. രണ്ടു പേർക്ക് ജോലി ഉണ്ടെങ്കിൽ മാത്രമേ വീട്ടു കാര്യങ്ങൾ സുഗമമായി നടന്നു പോവുകയുള്ളൂ. ഇരുകൂട്ടരുടെയും വീട്ടുകാർ പരസ്പരം ചർച്ച ചെയ്യാൻ തുടങ്ങി. അവസാനം രാഹുലിന്റെ അമ്മ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. ഞാനും…

Read More

എൻജിനീയർ ദിനം– സെപ്റ്റംബർ 15 ഒരു രാജ്യത്തിൻറെ സാങ്കേതിക പുരോഗതിക്കായി ഏറ്റവുമധികം സംഭാവന ചെയ്യുന്ന പ്രൊഫഷണൽ വിഭാഗമാണ് എഞ്ചിനീയർമാർ. അവരുടെ നിസ്തൂലമായ സേവനങ്ങളെയും സംഭാവനകളെയും ആദരിക്കാൻ വേണ്ടി എല്ലാ വർഷവും സെപ്റ്റംബർ 15 ഇന്ത്യ ദേശീയ എൻജിനീയർ ദിനമായി ആചരിക്കുന്നു. ഏറ്റവും പ്രഗത്ഭ എൻജിനീയറായ മോക്ഷ ഗുണ്ടം വിശ്വേശ്വരയ്യരുടെ ജന്മദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് രാജ്യം എഞ്ചിനിയേഴ്സ് ദിനം ആഘോഷിക്കുന്നത്. ഈ എൻജിനീയർ ദിനത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് ചീഫ് എൻജിനിയറായി വിരമിച്ച എൻറെ പിതാവ് ശ്രീ ടി. ആർ.ജോണിയെക്കുറിച്ച് അദ്ദേഹത്തിൻറെ സഹപ്രവർത്തകനും ആയ ശ്രീ കെ.ജി.ചന്ദ്രശേഖരൻ നായർ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് രാജ്യത്തെ സ്വാധീനിച്ച എൻജിനീയർമാരെ കുറിച്ച് എഴുതിയ ഒരു ലേഖനത്തിന്റെ ഏകദേശ പരിഭാഷ കൂട്ടക്ഷരങ്ങളുടെ വായനക്കാർക്ക് കൂടി വേണ്ടി ഞാൻ ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. Er. ററി.ആർ.ജോണി തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ് റ്റി. ആർ. ജോണി.1935 ഏപ്രിൽ 13 ന് ഒരു കുലീന ഇടത്തരം കുടുംബത്തിൽ ജനിച്ചു.…

Read More

അമ്മച്ചി-ഒരു ഓർമ്മക്കുറിപ്പ്  ഒരു മണിച്ചിത്ര സംഘർഷം 2020 സെപ്റ്റംബർ 12 എൻറെ  അമ്മച്ചി ഞങ്ങളെ വിട്ടു പിരിഞ്ഞ ദിവസം. ഇന്നേക്ക് അമ്മച്ചി മരിച്ചിട്ട് നാലു വർഷം. ജീവിതകാലം മുഴുവൻ അമ്മച്ചിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചും ആ സ്നേഹത്തണൽ ആസ്വദിച്ചുള്ള ജീവിതമായിരുന്നു എന്റേത്. ഈ ദിവസം എത്തുമ്പോൾ അമ്മച്ചിയെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ് മുഖപുസ്തക സൗഹൃദങ്ങൾക്ക് കൂടി വേണ്ടി പങ്കുവയ്ക്കുന്നു. 1993 ഡിസംബർ 25ന് പ്രമുഖരായ 5 സംവിധായകർ  സിദ്ദിഖ്, ലാൽ, പ്രിയദർശൻ, സിബിമലയിൽ, ഫാസിൽ  ചേർന്നൊരുക്കിയ “മണിച്ചിത്രത്താഴ്”എന്ന ചിത്രം പുറത്തു വന്നു. പതിവുപോലെ ക്രിസ്തുമസ് അവധി ദിനങ്ങൾ ആഘോഷിക്കാൻ എന്നെയും മകനെയും ആലപ്പുഴയിലെ ഭർത്തൃഗൃഹത്തിലേക്ക് തിരുവനന്തപുരത്തുനിന്നും ഞങ്ങളെ അപ്പച്ചൻ അയച്ചു.അന്ന് എൻറെ ഭർത്താവ് വിദേശത്താണ്. ആലപ്പുഴയിൽ എത്തിയാൽ അവിടെ മറ്റൊരു തരത്തിലുള്ള ആഘോഷങ്ങളാണ് ഞങ്ങളെ കാത്തിരിക്കുക. ബന്ധുവീട് സന്ദർശനങ്ങൾ, ദിവസേനയുള്ള പള്ളിയിൽ പോക്ക്, ബന്ധുക്കളുടെ ഇങ്ങോട്ടേക്ക് ഉള്ള സന്ദർശനം, ആലപ്പുഴയിലെ ബീച്ചിൽ പോക്ക്, പാർക്ക്‌ സന്ദർശനം, സിനിമ, ഐസ്ക്രീം തീറ്റ അങ്ങനെ പത്തുദിവസം…

Read More

  “പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു… തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു… നവദമ്പതിമാരെ ഭാവുകം അരുളുന്നു…” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു എന്നുകൂടി ചേർക്കേണ്ടത് ആയിരുന്നു എന്നായിരുന്നു. 🥰😜   കുടുംബ സുഹൃത്തിൻറെ മകളുടെ അഞ്ചുദിവസത്തെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത് നെഞ്ചത്ത് ഒരു തീക്കട്ടയും ആയാണ് ശ്രീദേവി ടീച്ചർ സ്വന്തം വീട്ടിൽ തിരിച്ചു വന്നു കയറിയത്.   “ഈശ്വരാ തൻറെ മകളുടെ അതേ പ്രായക്കാരിയുടെ വിവാഹാഘോഷങ്ങളി ലായിരുന്നല്ലോ പങ്കെടുത്തത്. ഇതിൻറെ നാലിലൊന്ന് പകിട്ടിൽ തൻറെ മകളുടെ കല്യാണം നടത്താൻ പറ്റുമോ? ആലോചിക്കുന്തോറും ടീച്ചറുടെ മനസ്സ് വേപഥു പൂണ്ടു. എട്ടും പത്തും വയസ്സുള്ള രണ്ട് പെൺ മക്കളെ നന്നായി വളർത്തി പഠിപ്പിച്ച് ഉദ്യോഗസ്ഥകൾ ആക്കണമെന്നും പറഞ്ഞു മരണക്കിടക്കയിൽ നിന്ന് ഭർത്താവ് തന്നെ ഏൽപ്പിച്ചിട്ട് പോയ രണ്ടുപേരെയും ഒരു അധ്യാപിക ജോലി കൈയിൽ ഉണ്ടായിരുന്നതുകൊണ്ട് ഒരുവിധം ഉന്തിയും തള്ളിയും കുടുംബം മുന്നോട്ടു നീക്കി. പന്ത്രണ്ടുവർഷത്തെ സ്വർഗ്ഗതുല്യമായ ദാമ്പത്യജീവിതത്തിന്…

Read More

കൊല്ലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആണ് ഡോക്ടർ ഇന്ദുവിന് ഇപ്പോൾ ഡ്യൂട്ടി. രോഗികളിൽ അധികംപേരും പാവപ്പെട്ടവരാണ്. ചെയ്യാൻ പറയുന്ന ടെസ്റ്റുകൾ ഒന്നും ചെയ്യാതെയും എഴുതുന്ന മരുന്നുകളൊക്കെ മുഴുവൻ കഴിക്കാതെയും ഒക്കെയാണ് 10 രൂപയുടെ ഒ. പി. ടിക്കറ്റും എടുത്ത് വീണ്ടും വീണ്ടും ഡോക്ടറെ കാണാൻ രോഗികൾ വരിക. ഒന്നുകിൽ ആശുപത്രിയിലെ മെഷീൻ കേട് ആയിരിക്കും,  ഫാർമസിയിൽ ആവശ്യത്തിന് മരുന്നുകൾ ഇല്ലായിരിക്കും.ആരോട് പറയാൻ? ഏതു സർക്കാര് ഭരിച്ചാലും “കോരന് കഞ്ഞി കുമ്പിളിൽ തന്നെ” എന്ന് പറഞ്ഞതുപോലെത്തെ അവസ്ഥയാണ്. പിന്നെ ഡോക്ടർ ഇന്ദുവിന് കുടുംബവും കുട്ടിയും പരാധീനതകളും ഒന്നുമില്ലാത്തതുകൊണ്ട് സർക്കാർ തരുന്ന ശമ്പളത്തിൽ നിന്ന് പകുതിയും ഈ രോഗികൾക്ക് വേണ്ടി തന്നെ ചെലവാക്കും. അതുകൊണ്ട് “മദർ ഇന്ദു” എന്ന് ഒരു ഇരട്ടപ്പേര് കൂടിയുണ്ട് ഡോക്ടർക്ക്. ചെറുപ്പത്തിലേ വിവാഹം കഴിച്ച് ഡോക്ടറായ ഭർത്താവ് ഒരു വർഷം എത്തുന്നതിനു മുമ്പേ ഒരു ആക്സിഡന്റിൽ മരണപ്പെട്ടിരുന്നു. ഇനി തനിക്ക് മറ്റൊരു ജീവിതം വേണ്ട എന്ന് ഡോക്ടർ ഇന്ദു അന്ന് ഒരു…

Read More

റാഹേലും  ഐപ്പും തിരുവല്ലയിലെ സ്കൂളിലെ അധ്യാപകരും ഭാര്യാഭർത്താക്കന്മാരും ആയിരുന്നു. പഠിത്തത്തിൽ മിടുക്കരായ മൂന്ന് ആൺമക്കളും ജോലി തേടി വിദേശത്തുപോയി അവർ കുടുംബമായി അവിടെ താമസിക്കുന്നു. യാതൊരു അല്ലലും ഇല്ലാത്ത ജീവിതം. സ്കൂളിൽ നിന്ന് വിരമിച്ചതിൽ പിന്നെ എല്ലായ്പ്പോഴും രണ്ടുപേരും മക്കളുടെ കൂടെ ഒന്നോ രണ്ടോ മാസം വിദേശത്ത് ആയിരിക്കും. നാട്ടിലെ വീടും വസ്തുവകകളും  നോക്കാൻ നല്ലൊരു കാര്യസ്ഥൻ ഉണ്ടായിരുന്നത് കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അങ്ങനെയിരിക്കെ മൂന്നാമത്തെ മരുമകൾക്ക് കുറെ ദൂരെ ഒരു സ്ഥലത്ത് ഒരു ഉന്നത ഉദ്യോഗം ലഭിച്ചു എന്നും അതിൻറെ ട്രെയിനിങ്ങിന് ആയി പോകണം അതുകൊണ്ട് അമ്മച്ചിയും അപ്പച്ചനും കുറച്ചുനാൾ ഇവിടെ വന്നു നിന്ന് വീട് ഒന്നു മാനേജ് ചെയ്യണമെന്ന ഇളയ മകൻറെ ആവശ്യത്തിന് മുമ്പിൽ രണ്ടുപേരും ഒരു വർഷത്തേക്ക് ന്യൂജഴ്സിയിൽ പോകാൻ നിർബന്ധിതരായി. വയസ്സായ അമ്മച്ചിക്ക് ജോലികളൊക്കെ ചെയ്യാൻ നല്ല പ്രയാസമായിരുന്നു. എന്നാലും അപ്പച്ചന്റെ കൂടി സഹായത്തോടെ മറ്റു കുടുംബാംഗങ്ങളും എല്ലാവരും ഒത്തുചേർന്ന് ഒരു വിധം…

Read More

ഫിലിപ്പിന് വയസ്സ് എഴുപത്തിയഞ്ച് ആയി. പറയത്തക്ക അസുഖങ്ങൾ ഒന്നുമില്ല. സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് സ്വന്തം നാടായ ആലപ്പുഴയിൽ വീടും വെച്ച് ഭാര്യ സൂസിയും ആയിട്ടാണ് താമസം. മക്കൾ ഒക്കെ വിവാഹവും കഴിഞ്ഞ് കുടുംബമായി വിദേശത്താണ്. എല്ലാവരും അവധിക്ക് വരും. അങ്ങനെ ഒരു അവധിക്കാലത്ത് കൊച്ചു മകൾക്ക് ജോലി കിട്ടി, അതിൻറെ സന്തോഷത്തിന് ഒരു സ്മാർട്ട് ഫോൺ വാങ്ങി കൊടുത്തു അവൾ അപ്പൂപ്പന്. കൂടെ ഇരുന്ന് അവൾ മൊബൈൽ ഓപ്പറേറ്റ് ചെയ്യേണ്ട വിധവും പഠിപ്പിച്ചുകൊടുത്തു. സമപ്രായക്കാർക്കൊന്നും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം…. ഒന്നും അറിയാത്തതുകൊണ്ട് ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് കരുതി അവൾ കുറെ ബന്ധുക്കളെയും കൂട്ടുകാരെയും കൂട്ടുകാരികളെയും ഒക്കെ ഫ്രണ്ട്സ് ആക്കി കൊടുത്തു അപ്പൂപ്പന്. മാസാദ്യം കിട്ടുന്ന പെൻഷൻ തുക സൂസിയെ ഏൽപ്പിച്ചാൽ കുടുംബം പിന്നെ സൂസി നന്നായി നോക്കി നടത്തിക്കോളും. അതുകൊണ്ട് ആ വക തലവേദനകൾ ഒന്നും ഫിലിപ്പിന് ഇല്ല. പത്രം തിരിച്ചുംമറിച്ചും വായിച്ചും ടിവി കണ്ടും സമയം കളഞ്ഞു…

Read More

മനസ്സിന്റെ തടവറ (കഥാസമാഹാരം) -പ്രസീത കെ. മരുതി പുസ്തക ആസ്വാദനം: മേരി ജോസി മലയില്‍ പ്രസാധകര്‍: സാഹിത്യ പബ്ലിക്കേഷന്‍സ് 9744117700 (വാട്‌സ് ആപ്), വില 120 രൂപ email: sahithyapublications@gmail.com സാഹിത്യ പബ്ലിക്കേഷന്‍സ് അയച്ചു തന്ന പ്രസീത കെ. മരുതിയുടെ ‘മനസ്സിന്റെ തടവറ’ എന്ന കഥാസമാഹാരം ശ്രദ്ധയില്‍പ്പെടാനിടയായി. അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍  നിന്നിറങ്ങുന്ന ”മലയാളി മനസ്സ് ഓണ്‍ലൈന്‍” പത്രത്തിന്റെ നര്‍മ്മകഥ എഴുത്തുകാരിയായ എന്നെ തേടിയെത്തിയ ഈ പുസ്തകം സാവകാശം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരാസ്വാദനം എഴുതിയാല്‍ ഉചിതമാകുമെന്ന് തോന്നി. പതിനൊന്നു കഥകളാല്‍ സമ്പന്നവും ശക്തവുമാണ് ‘മനസ്സിന്റെ തടവറ’. ആദ്യ കഥയിലേക്കു മുഖവുരയില്ലാതെ പ്രവേശിക്കാം നമുക്ക്. പവിത്രന്‍ എങ്ങനെ നിശ്ശബ്ദനായി പോയി എന്നതിനെക്കുറിച്ചാണ് കഥാകാരി നമ്മോട് വിവരിക്കുന്നത്. നമുക്ക് എല്ലാവര്‍ക്കുമുണ്ട് ഓരോരോ കഥകള്‍. എഴുതപ്പെടാതെ അതു പലരുടെ മനസ്സിലും പതിഞ്ഞു കിടക്കുന്നു. അതുപോലെ തന്നെയാണ് പവിത്രനും. ലോറിക്ക് അടവയ്ക്കാന്‍ ഇറങ്ങിത്തിരിച്ച ഭ്രാന്തനാണ് പവിത്രനെന്നാണ് ലോറിക്കാരനും കിളിയും ആദ്യം വിചാരിച്ചത്. പിന്നീട് പവിത്രന്റ കഥ ചായക്കടക്കാരനില്‍ നിന്ന്…

Read More

ശ്യണു സുമുഖി! സുരസുഖ പരേ! ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ ശരണമിഹ ചരണസരസിജ യുഗളമേവതേ ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ…. അടുത്തുള്ള ക്ഷേത്രത്തിൽ രാമായണപാരായണം നടത്താൻ ഭാര്യ പൂജാമുറിയിൽ ഇരുന്ന് അന്നത്തെ ഭാഗം വീണ്ടും വീണ്ടും ചൊല്ലി പഠിക്കുകയാണ്. അതുകേട്ട് ഭക്തിപൂർവ്വം സോഫയിൽ ഇരുന്ന് ടീപോയിൽ കാലും നീട്ടി വെച്ച് മുട്ടുവേദനയ്ക്കുള്ള വേദനസംഹാരി തേച്ചു പിടിപ്പിക്കുമ്പോൾ ആണ് ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്ന്  ഒരു മാത്ര വെറുതെ നിനച്ചു പോയി’ എന്ന മൊബൈലിന്റെ കിളിനാദം ശശിധരന്റെ ശ്രദ്ധ ക്ഷണിച്ചത്. കർക്കിടക കുളിരിൽ വാതത്തിന്റെ  അസ്കിത കലശൽ ആണ്. അസ്വസ്ഥതയ്ക്ക് തെല്ല് ഒരു ആശ്വാസം എന്നോണം ചെല്ല കിളിയുടെ ശബ്ദം. “സർ… ഇത് ഹോളിഡേയ്സ് ടൂർസ് ആൻഡ് ട്രാവൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് അഞ്ജലിയാണ്.” അഞ്ജലി ആണെങ്കിലും ആറെലി ആണെങ്കിലും കുഴപ്പമില്ല എന്ന് മനസ്സിൽ പറഞ്ഞു. “ങ്ഹ പറഞ്ഞോളൂ” “കൺഗ്രാജുലേഷൻസ് സർ! സാറിനും ഫാമിലിക്കും ഓണം വെക്കേഷൻ ഉള്ള ഒരു പാക്കേജ് ടൂർ സമ്മാനമായി കിട്ടിയിട്ടുണ്ട്.…

Read More

2000 ആണ്ട് പതിവുപോലെ മോന് ക്രിസ്മസ് അവധി തുടങ്ങിയപ്പോൾ തിരുവനന്തപുരത്ത് താമസിച്ചിരുന്ന എന്നെയും മോനെയും എൻ്റെ അച്ഛൻ രാവിലെ തന്നെ അവധിക്കാലം ആഘോഷിക്കാൻ ആലപ്പുഴയിലേക്കുള്ള ട്രെയിൻ കയറ്റി വിട്ടു. ഹസ്ബൻഡ് ജോസി അന്ന് ബഹറിനിൽ ആണ് ജോലി ചെയ്യുന്നത്. ഓണം, ക്രിസ്തുമസ്,മധ്യ വേനലവധി…. ഒക്കെ ആലപ്പുഴയിൽ ആയിരിക്കും ഞങ്ങൾ. തത്തംപള്ളിയിൽ എത്തി, അങ്ങനെ എല്ലാവരും പള്ളിയിൽ പോക്കും ക്രിസ്മസ് ആഘോഷങ്ങളും, അതിഥികളെ സ്വീകരിക്കലും ബന്ധു വീടുകൾ സന്ദർശനവും പൊടിപൊടിക്കുന്നു. അതിനിടയിലാണ് തീയേറ്ററിൽ പോയി നമുക്ക് സിനിമ കാണേണ്ടേ എന്ന് ഒരു അഭിപ്രായം വരുന്നത്.കടുത്ത ലാലേട്ടൻ ഫാൻ ആയ എൻറെ മോൻ അപ്പോൾതന്നെ സിബി അങ്കിളിൻറെ ‘ദേവദൂതന്’ പോകാം എന്നൊരു ആശയം മുന്നോട്ടു വച്ചു. ആലപ്പുഴ വീരയ്യ തിയേറ്റർ ഉടമ ഡാഡിയുടെ പരിചയക്കാരൻ ആയതുകൊണ്ട് അപ്പോൾതന്നെ മാറ്റിനിക്ക് എല്ലാവർക്കുമുള്ള ടിക്കറ്റ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു ഡാഡി. എല്ലാവരും കൃത്യസമയത്ത് തിയേറ്ററിലെത്തി ടിക്കറ്റും കരസ്ഥമാക്കി തീയേറ്ററിന് അകത്തു കയറി. റിലീസ് ചെയ്തിട്ട് ആദ്യദിവസത്തെ ഷോ മറ്റോ…

Read More