നർമ്മത്തിലൂടെ ചിരിപ്പിച്ചും അതിലേറെ ചിന്തിപ്പിച്ചും കടന്നു പോയ മഹാനടൻ ഇന്നസെന്റിന് കണ്ണീർ പ്രണാമം 🙏🙏🙏 (26-3-2025) ഈ മനുഷ്യസ്‌നേഹി നമ്മെ വിട്ടു പോയിട്ട് രണ്ടു വർഷം…😪😪😪 സി.ഐ.പോളും ഇന്നസെന്റും ഉയരങ്ങളിൽ എത്തിയപ്പോഴും സ്വന്തം നാടിനെ നെഞ്ചോട് ചേർത്തുപിടിച്ച് സാധാരണക്കാരെപ്പോലെ നാട്ടുവഴികളിലൂടെ നടന്ന് പഴയ സൗഹൃദങ്ങൾ പുതുക്കി പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും കാഴ്ചക്കാരായി ദിവസേന പ്രഭാത സവാരി നടത്തി കൊച്ചു ചായക്കടയിൽ നിന്ന് ചായ കുടിച്ച് നാട്ടുവർത്തമാനം പറഞ്ഞ് ഗ്ലാമർ ലോകത്ത് നിറഞ്ഞു നിൽക്കുമ്പോഴും നാട്യങ്ങളില്ലാത്ത രണ്ട് നടന്മാർ ആയിരുന്നു ഇരുവരും. ഒരാൾ എൻറെ അമ്മാവൻ സി.ഐ.പോൾ. ഇന്നസെൻറ് എൻറെ പിതാവിൻറെ കുടുംബ തലമുറയിൽപെട്ടയാൾ. സിനിമയിൽ സജീവമായപ്പോഴും നാടകത്തിനോടുള്ള അഭിനിവേശം കൊണ്ട് പോൾ അങ്കിൾ നാടകത്തിൽ അഭിനയിച്ചു കൊണ്ടേയിരുന്നു.പോൾ അങ്കിളിനെ നായകനാക്കി നാടക കമ്പനി തുടങ്ങാൻ വർഷങ്ങൾക്കുമുമ്പ് ശ്രമിച്ചതോടെയാണ് പോൾ അങ്കിളുമായി ഇന്നസെൻറ് ബന്ധപ്പെടുന്നത്. രണ്ടാഴ്ച ഇരിങ്ങാലക്കുട താമസിപ്പിച്ച് നാടകം ചർച്ച ചെയ്തു. അദ്ദേഹത്തിൻറെ “ദൈവത്തെ ശല്യപ്പെടുത്തരുത്” എന്ന പുസ്തകത്തിലെ പതിമൂന്നാമത്തെ ചാപ്റ്റർ “വെള്ള…
Author: Mary Josey Malayil
സർക്കാർ ഉദ്യോഗസ്ഥനായ അഭിലാഷ് കഴിഞ്ഞ രണ്ടു വർഷമായി ഒരു തീവ്രയത്നത്തിലാണ്. തന്നോടൊപ്പം പത്താം ക്ലാസ് വരെ പഠിച്ച അമ്പത് വിദ്യാർത്ഥിനീ വിദ്യാർത്ഥികളെ കണ്ടുപിടിക്കുന്ന 👭👫👬തിരക്കിൽ. പത്താംക്ലാസിലെ ബോർഡ് പരീക്ഷ തുടങ്ങുന്നതിനു മുമ്പ് സോഷ്യലും കഴിഞ്ഞു ഓട്ടോഗ്രാഫും ഗ്രുപ്പ് ഫോട്ടോയുമായി കയറി വന്നപ്പോൾ അച്ഛൻ പറഞ്ഞു. “എല്ലാ കുട്ടികളുടെയും പേരെഴുതി ഒട്ടിച്ചു വയ്ക്ക് ഗ്രൂപ്പ് ഫോട്ടോ മൗണ്ടിൽ.പത്തമ്പത് വർഷം കഴിഞ്ഞു എടുത്തു നോക്കുമ്പോൾ നല്ല രസം തോന്നും” എന്ന്. എൻറെ കൊക്കിനു ജീവനുള്ളിടത്തോളം ഇവളുമാരെയും ഇവന്മാരെയുമൊന്നും ഞാൻ മറക്കാൻ പോകുന്നില്ല. എന്നാലും അച്ഛൻ പറഞ്ഞതല്ലേ എന്ന് കരുതി ഇനിഷ്യൽ അടക്കം എല്ലാവരുടെയും പേരുകൾ വെള്ളപേപ്പറിൽ എഴുതി അന്നുതന്നെ ഫോട്ടോ മൗണ്ടിൽ ഒട്ടിച്ചു വെച്ചിരുന്നു.🖼️ 🗒️💥💦💨💭🌐🌅 പത്തു മുപ്പത് വർഷം കണ്ണടച്ചുതുറക്കുന്നതുപോലെ പോയി. വർഷം കഴിയുംന്തോറും കൂട്ടുകാരൊക്കെ പലവഴിക്ക് പിരിഞ്ഞു. ഒന്നോ രണ്ടോ അടുത്ത ചങ്ങാതിമാരൊഴിച്ച് ആരുമായും ഒരു ബന്ധവും ഇല്ലാതായി.പലരും ഇന്ത്യയുടെ പല ഭാഗങ്ങളിൽ,ചിലർ പ്രവാസികളായി ഗൾഫിൽ, അമേരിക്കയിൽ…. അവിടുന്നാണ് അഭിലാഷ് രണ്ടു…
നർമ്മവീഥിയിലൂടെ സഞ്ചരിക്കുന്ന ചിന്തോത്തേജക കഥകൾ. – ഡോ. രാധ കയറാട്ട് ഒറ്റപ്പാലം ******************************** നമ്മുടെ ചുറ്റുപാടും ഒന്നു ശ്രദ്ധാപൂർവ്വം കണ്ണോടിച്ചു നോക്കൂ. അവിടെ ചിരിച്ചുകൊണ്ടു കാണാവുന്നതും കാണിച്ചുകൊടുക്കാവുന്നതും ഇരുത്തി ചിന്തിപ്പിക്കാവുന്നതുമായ ഒട്ടനവധി കാര്യങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. നമ്പ്യാർ, നായനാർ, സഞ്ജയൻ, സനൽകുമാർ.പി. സി, വി. കെ.എൻ, വേളൂർകൃഷ്ണൻകുട്ടി, ഇ. വി കൃഷ്ണപ്പിള്ള, ഇന്നസെന്റ് തുടങ്ങിയ ഹാസ്യപ്രതിഭകൾ സാമൂഹിക ഭാവത്താൽ സാർത്ഥകങ്ങളും ചിന്തോത്തേജകങ്ങളുമായ അത്തരം കാഴ്ചകൾ ചൂണ്ടിക്കാണിച്ച് നമ്മെ വളരെയേറെ ചിരിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ട്. ഇവരെല്ലാം നടന്ന നർമ്മവീഥിയിലൂടെ സഞ്ചരിച്ചുകൊണ്ട് ചിന്തോത്തേജക കഥകളുമായി ഫലിതരംഗത്തേക്ക് കടന്നുവരുന്ന ഒരു നവപ്രതിഭയാണ് ശ്രീമതി മേരി ജോസി മലയിൽ. നിത്യജീവിതത്തിൽ പ്രായേണ നമ്മുടെ ദൃഷ്ടിയിൽ പെട്ടിട്ടും നാം അത്ര ശ്രദ്ധിക്കാത്ത സംഭവങ്ങളെ നർമ്മ ബോധോത്ഭാസിതമായ നിരീക്ഷണ ചാതുര്യത്തോടെ ആഖ്യാനവത്കരിക്കുന്ന അവരുടെ കൃതിയാണ് ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’. മലയാളിയുടെ പൊതുബോധത്തെ അടയാളപ്പെടുത്തുന്ന നിരവധി വിഷയങ്ങൾ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കി അവതരിപ്പിക്കുന്ന 36 കഥകളാണതിലുള്ളത്. ഇവയെല്ലാം കാഥിക കണ്ടെടുത്തിരിക്കുന്നത് തന്റെ…
🎈🎉ഹോളി -2025 – 🎉🥀 ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും അറിയപ്പെടുന്ന ഹോളി വസന്തകാലത്തെ എതിരേല്‍ക്കാന്‍ ഹിന്ദുക്കള്‍ നടത്തുന്ന ആഘോഷമാണ്. മുഖ്യമായും ഹൈന്ദവ ആഘോഷമായ ഹോളി ഇന്ന് നാനാജാതി മതസ്ഥര്‍ ആഘോഷിക്കുന്നുണ്ട്. രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളി. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം. ഫാൽഗുനമാസത്തിലെ പൗർണമി ദിവസമാണ് ഹോളി.പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം ആരംഭിക്കുന്നു. പിറ്റേന്നാണ് നിറങ്ങള്‍ ഉപയോഗിച്ചുള്ള യഥാർഥ ഹോളി ആഘോഷം നടക്കുന്നത്. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്‍റെ കഥയാണ് മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. പ്രഹ്ലാദന്‍റെ പിതാവ് ഹിരണ്യകശ്യപുവിന്‍റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു അഹങ്കരിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ…
ആറ്റുകാൽ പൊങ്കാല🙏 മഹോത്സവം മാർച്ച് 13-2025. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ‘ആറ്റുകാലമ്മ’ എന്നറിയപ്പെടുന്നത്. എന്നാല്‍ കണ്ണകി, അന്നപൂര്‍ണേശ്വരി ഭാവങ്ങളിലും സങ്കല്‍പ്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം ‘സ്ത്രീകളുടെ ശബരിമല’ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് ‘പൊങ്കാല മഹോത്സവം’. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാല്‍ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തില്‍ കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍…
വനിതാ ദിനം മാർച്ച് എട്ട് – 2025. ലോകമെമ്പാടും സ്ത്രീകളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 1995 ൽ 189 ഗവൺമെൻറുകൾ അംഗീകരിച്ച ചരിത്രപരമായ അജണ്ടയായ ബീജിങ് പ്രഖ്യാപനത്തിന്റെയും പ്ലാറ്റ്ഫോം ഫോർ ആക്ഷൻന്റെയും മുപ്പതാം വാർഷികം ആണ് ഇന്ന്. 2025 മാർച്ച് 8ന് “എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം” എന്നതായിരിക്കും പ്രമേയം. മറ്റൊരു അന്താരാഷ്ട്ര വനിതാദിനം കൂടി എത്തുമ്പോൾ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എന്നെ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ച ചന്ദ്രമതി ടീച്ചറെ കുറിച്ചാണ്. സ്കൂളിൻറെ പതിവ് ചട്ടക്കൂടുകളിൽ നിന്ന് വ്യത്യസ്തമായ സ്ഥലത്ത് ഭയാശങ്കകളോടെയാണ് കാലുകുത്തിയത് എങ്കിലും അവിടുത്തെ സൗഹാർദ്ദവും സ്വാതന്ത്ര്യവുമുള്ള അന്തരീക്ഷം പെട്ടെന്നുതന്നെ എനിക്കിഷ്ടപ്പെട്ടു. പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ എത്തിയ ബീറ്റാ മാഡത്തിന്റെയും വിക്ടോറിയ മാഡത്തിന്റെയും ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ സ്റ്റൈൽ കാരണം പലതും മനസ്സിലായില്ലെങ്കിലും ചന്ദ്രമതി ടീച്ചർ പഠിപ്പിക്കാൻ എത്തിയപ്പോൾ ആശ്വാസമായി. കേരളത്തിലെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നത് മലയാളത്തിൽ ആണെന്ന് ഒരു ആക്ഷേപം ഉണ്ടെങ്കിലും ചന്ദ്രമതി…
മെഡിക്കൽ കോളേജിലെ ജനറൽ വാർഡിൽ എട്ടാം നമ്പർ കട്ടിൽ ആയിരുന്നു റിമയുടെത്. ആദ്യത്തെ പ്രസവശുശ്രൂഷകൾക്കായി ഏഴാം മാസം തന്നെ സ്വന്തം വീട്ടിൽ എത്തിയിരുന്നു റിമ. തലേദിവസം രാത്രി ഊണും കഴിഞ്ഞ് ടിവിയും കണ്ട് സന്തോഷത്തോടെ ഉറങ്ങാൻ പോയത് മാത്രമേ ഓർമ്മയുള്ളൂ. ഡോക്ടർ പറഞ്ഞ ഡേറ്റ് അനുസരിച്ച് ഇനിയും പ്രസവം നടക്കണമെങ്കിൽ 10 – 12 ദിവസം കൂടി കഴിയും. എന്നാലും അമ്മ റിമയ്ക്ക് 9 മാസം കഴിഞ്ഞപ്പോഴേ ആശുപത്രിയിൽ പോകാൻ ഉള്ള എല്ലാ സന്നാഹങ്ങളും ഒരുക്കി വെച്ചിരുന്നു. സഹായത്തിനായി അന്നാമ്മച്ചേടത്തിയും എത്തി. സുഖപ്രസവത്തിന് ആവശ്യമായ ചില വ്യായാമമുറകൾ, ഭക്ഷണങ്ങൾ, വേദന അറിയാതെ പ്രസവിക്കാനുള്ള ചില പച്ചമരുന്നുകൾ ഒക്കെ അന്നാമ്മ ചേടത്തിയുടെ നിർദ്ദേശപ്രകാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു റിമ. അന്നാമ്മച്ചേടത്തി പഴയ ഒരു വയറ്റാട്ടി ആയിരുന്നു. പിന്നെ പ്രസവം ഒക്കെ എല്ലാവരും ആശുപത്രിയിലേക്ക് മാറ്റിയതോടെ അന്നമ്മയും അനിയത്തി ത്രേസ്യമ്മയും ഇപ്പോൾ പ്രസവശുശ്രൂഷ യിലേക്ക് മാറി. ആ നാട്ടിലെ സമ്പന്ന കുടുംബങ്ങളിലെ പ്രസവ ശുശ്രൂഷകൾ ഒക്കെ നടത്തിയിരുന്നത്…
മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഞാൻ തുടങ്ങിയ “മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാർ” എന്ന പംക്‌തി കൈകാര്യം ചെയ്യുമ്പോൾ പരിചയപ്പെട്ട സാഹിത്യകാരി ആയിരുന്നു ഗിരിജ വാരിയർ മാഡം. ”ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും”എന്ന എന്റെ ആദ്യ കൃതിക്ക് മാഡം എഴുതിയ ആസ്വാദനകുറിപ്പ് നിങ്ങളുമായി പങ്ക് വയ്ക്കുന്നു. എഴുത്തച്ഛൻ മലയാളസാഹിതീഅവാർഡ്, മണികണ്ഠമേനോൻ സ്മാരക ചെറുകഥാ അവാർഡ്, എം. സുകുമാരൻ സ്മാരക ചെറുകഥാപുരസ്‌കാരം, സപര്യ സാംസ്‌കാരിക സമിതി അവാർഡുകൾ, സ്നേഹകലാസമിതി വള്ളത്തോൾ പുരസ്‌കാരം, പറവൂർ പുത്തൻ വേലിക്കര സുകുമാരൻ സ്മാരക കവിതാപുരസ്‌കാരം, ആറ്റാഞ്ചേരി മാധവൻകുട്ടി കവിതാപുരസ്‌കാരം….. അങ്ങനെ നിരവധി അവാർഡുകൾ ഈ പ്രതിഭയെ തേടി എത്തിയിട്ടുണ്ട്. കഥയും, കവിതയുമായി കഴിഞ്ഞുകൂടിയിരുന്ന തന്റെ ആദ്യപരീക്ഷണമായ യാത്രാവിവരണത്തിലൂടെയാണ് മാഡം മലയാളി മനസ്സിലേക്ക് ചേക്കേറുന്നത്. 2020-ൽ ചേക്കുട്ടിപ്പാവ, ( ചെറുകഥാ സമാഹാരം )2021ൽ വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്, ( ചെറുകഥാ സമാഹാരം )2022 ൽ അഞ്ചു കാക്കകൾ,(ചെറുകഥാ സമാഹാരം – എഴുത്തച്ഛൻ സാഹിതീ അവാർഡ്…
അത്തം തുടങ്ങി പത്താം നാൾ പൊന്നോണം. അതുപോലെ ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. റോസ് ഡേ, 🌷 പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, 🍬പ്രോമിസ് ഡേ, ഹഗ് ഡേ, 💏 കിസ്സ് ഡേ…👄. അവസാനം വാലൻറ്റൈൻസ് ഡേ. ഇതാണ് ഒരാഴ്ചയോളം നീളുന്ന ആഘോഷപരിപാടികൾ. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഒരു ഇനമാണ് ഓണത്തല്ല്. 🤛🤜✊️അതു പോലെ അടുത്ത വർഷം മുതൽ ഇങ്ങനെയൊരു ദിവസം കൂടി വരാൻ സാധ്യതയുണ്ട്. വാലന്റൈൻ സ്റ്റണ്ട് ഡേ. ✊️🤜🤛 പരസ്പരം സ്നേഹിക്കുന്ന കമിതാക്കൾക്കും ഭാര്യാ ഭർത്താക്കന്മാർക്കും ആഘോഷിക്കാനുള്ള ഒരു ദിനമാണ് വാലൻറ്റൈൻസ് ഡേ. 💏തങ്ങളുടെ ഇഷ്ടം സമ്മാനമായി തൻറെ കമിതാവിന് കൊടുക്കുന്ന ദിനം. ❤️🌹🍬 മൂന്നു വർഷത്തെ പ്രണയത്തിനുശേഷം രാഹുലും അർച്ചനയും 15 വർഷം മുമ്പ് ഓഫീസിൽ ഉള്ളവരുടെ മാത്രം അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും രജിസ്റ്റർ ഓഫീസിൽ വിവാഹിതരായ കമിതാക്കൾ ആയിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞു ആദ്യമൊക്കെ ഇരുകൂട്ടരുടെയും ബന്ധുക്കളും സഹകരിച്ചിരുന്നില്ലെങ്കിലും രണ്ടു…
സിംഗപ്പൂർ നിന്ന് ജൂലി ഇത്തവണ അവധിക്ക് നൂറിരട്ടി സന്തോഷത്തോടെയാണ് തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സ്കൂൾ തലം തൊട്ട് കോളേജ് കാലഘട്ടം വരെ തൻറെ കൂടെ ഒന്നിച്ചു പഠിച്ച ഉറ്റസുഹൃത്തിന്റെ മകളുടെ കല്യാണം കൂടാൻ ഇത്തവണ സാധിക്കുമല്ലോ എന്നതായിരുന്നു സന്തോഷത്തിനു കാരണം. കല്യാണത്തിൽ പങ്കെടുക്കുന്നതിനേക്കാൾ സന്തോഷം ആയിരുന്നു ആ സമയത്ത് തന്നോടൊപ്പം പഠിച്ച മിക്കവാറും എല്ലാ കൂട്ടുകാരികളെയും കാണാൻ ഒരു അവസരം കിട്ടുമല്ലോ എന്നത്. ബന്ധുക്കളയൊക്കെ കണ്ടു കഴിഞ്ഞ ഉടനെ തന്നെ ജൂലി തൻറെ സുഹൃത്തായ ശ്രീവിദ്യയുടെ വീട്ടിൽ ഓടിയെത്തി കല്യാണ വിശേഷങ്ങൾ ഒക്കെ അറിയാൻ. എന്നും വീഡിയോ കോളിൽ സംസാരിക്കാറുണ്ട് എങ്കിലും നേരിട്ട് ഒന്ന് കാണാൻ കൊതിച്ചിരുന്നു. ശ്രീവിദ്യയ്ക്ക് ഒരേയൊരു മകളെ ഉള്ളൂ.പഠനം കഴിഞ്ഞ ഉടനെ ടെക്നോപാർക്കിൽ ഐടി കമ്പനിയിൽ ജോലിയും തരമായി. കൂടെ ജോലിചെയ്യുന്ന നോർത്തിന്ത്യൻ പയ്യനെയാണ് അവൾക്ക് വിവാഹം കഴിക്കാൻ താല്പര്യം എന്ന് പറഞ്ഞപ്പോൾ ആരും എതിർത്തില്ല. എല്ലാം മക്കളുടെ ഇഷ്ടം, സന്തോഷം… അത് മാത്രമാണല്ലോ ഇപ്പോൾ മാതാപിതാക്കന്മാർ…
