എഴുത്തുറവ് പബ്ലിക്കേഷൻ പുറത്തിറക്കിയ നാലാമത്തെ പുസ്തകമായ “കഥയോളം “ കഥാസമാഹാരത്തിൽ എന്റെ ഒരു രചന ഉൾപ്പെടുത്തിയത് കൊണ്ട് എന്റെ ആന്റി ശ്രീമതി മെറി ചിറയത്ത് എഴുതിയ നിരൂപണം ഇവിടെ ചേർക്കുന്നു. പുസ്തക ആസ്വാദനം: “കഥയോളം” കഥാസമാഹാരം 72 വ്യത്യസ്തരായ വ്യക്തികളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന കഥകളുടെ സമാഹാരമാണ് “കഥയോളം”. കഥയോളം കടലാഴമുള്ളതാണ്. തന്നെ സമീപിക്കുന്നവരെയൊക്കെ ഇരുകൈകളും ചേർത്ത് വാരിപ്പുണരുന്ന കടലമ്മയെപ്പോലെ കഥയോളത്തിന് തൻറെ വായനക്കാരെ നവ്യാനുഭൂതിയിൽ എത്തിക്കാൻ കഴിയുമെന്നതിൽ തർക്കമില്ല. സ്വപ്നവും പ്രതീക്ഷയും കദനവും മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വങ്ങളും പ്രണയനഷ്ടവും വൃദ്ധമന്ദിരത്തിന്റെ തേങ്ങലുകളും യുവത്വത്തിന്‍റെ നൂതന ചിന്തയും മനുഷ്യജീവിതത്തിന്‍റെ വ്യവസ്ഥകൾക്ക് വന്ന മാറ്റങ്ങളും…. അങ്ങനെയങ്ങനെ നിരവധി വിഷയങ്ങൾ തങ്ങളുടെ നിത്യജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുത്തിരിക്കുന്ന കേരളത്തിൻറെ ഒരറ്റത്ത് തുടങ്ങി മറ്റേ അറ്റം വരെയുള്ള രചയിതാക്കളെ നമുക്കിവിടെ ദർശിക്കാൻ കഴിയും. കുട്ടിത്തം മാറാത്ത കുട്ടി രചയിതാക്കളും ഈ കഥാസമാഹാരത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്നത് ഏറെ കൗതുകകരമായി. ഗുണപാഠകഥകൾ പറഞ്ഞുകൊടുത്ത് തൻറെ മകനെയും വഷളാക്കുമോയെന്ന്…
Author: Mary Josey Malayil
വനിതാ ദിനം മാർച്ച് 8 2026 1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവും ആണ് വനിതാദിനത്തിന് തുടക്കമായത്. ഈ ദിവസത്തിൽ ഞാനിന്ന് എഴുതാൻ പോകുന്നത് ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ചിരിച്ചുകൊണ്ട് നേരിട്ട് ചുറ്റും നിൽക്കുന്നവർക്കു കൂടി പ്രചോദനം ആകും വിധം ജീവിച്ചു കാണിക്കുന്ന ശ്രീമതി സുജാ പാറുകണ്ണിലിനെക്കുറിച്ചാണ്. സാധാരണക്കാർ പൂർണ്ണമായും ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഉണ്ടാകുന്ന പിഴവുകളെ കുറിച്ച് ഉള്ള വാർത്തകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിലും പത്രവാർത്തകളിലും ചാനൽ ചർച്ചകളിലും നിറയുമ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടു പോലും ജീവിതത്തിൻറെ മധ്യഘട്ടത്തിൽ ഡോക്ടർമാരുടെ അനാസ്ഥ കൊണ്ട് മാത്രം അന്ധയായി തീർന്ന സുജ ആരോടും പരിഭവിക്കാനോ കലഹിക്കാനോ നിൽക്കാതെ, ആ തകർച്ചയിൽനിന്ന് കരകയറി ജീവിതം തിരിച്ചു പിടിച്ച സുജ – ആ ധീരവനിത എൻറെ സുഹൃത്ത് ആണെന്ന് പറയുന്നതിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്ന് ഇറങ്ങുന്ന “മലയാളി മനസ്സിന്റെ “പ്രിയ എഴുത്തുകാരിയെ ഞാൻ…
നോവൽ: മനസ്സിനുള്ളിലെ പറുദീസ– ശ്യാമളാ ഹരിദാസ് പുസ്തകാസ്വാദനം- മേരി ജോസി മലയിൽ പ്രസാധകർ: ലോറം പ്രസ്സ്. ഫോൺ നമ്പർ: 8089225509 (വാട്ട്സ്ആപ്പ് ) വില:250. ഒട്ടനവധി പുസ്തകങ്ങളുടെ അവതാരികയും ആസ്വാദനവും ചെറുകഥകളും കവിതകളും ലേഖനങ്ങളും ക്ഷേത്ര ഐതിഹ്യവും അതിൻറെ ചരിത്രവും ‘പുരാണ കഥകളിലൂടെ ഒരു യാത്ര’ എന്ന ഒരു സ്ഥിരം പംക്‌തിയും എഴുതുന്ന മലയാളി മനസ്സിൻറെ സജീവ സാന്നിധ്യമായ ശ്രീമതി ശ്യാമള ഹരിദാസിന്റെ ആദ്യ പുസ്തകമായ ‘മനസ്സിനുള്ളിലെ പറുദീസ’ എന്ന നോവലിൻറെ പ്രകാശന വേളയിൽ എൻ്റെ സ്നേഹോഷ്മളമായ ആശംസകൾ നേരുന്നു. ഹൈദരാബാദിൽ നിന്നും തൻറെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്ര തിരിക്കുന്ന എഴുത്തും വായനയും ഇഷ്ടപ്പെടുന്ന പൗർണമി ആണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ഒട്ടനവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രകൃതിരമണീയമായ കുറ്റാലത്തേക്ക് ആണ് നോവലിസ്റ്റ് നമ്മളെ ആദ്യം കൂട്ടിക്കൊണ്ടുപോകുന്നത്. സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ഊഷ്മളമായ ഒത്തുചേരൽ ചരിത്ര നഗരമായ ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ നോവലിസ്റ്റ് ഹൃദ്യമായി വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നു. നഗരത്തിരക്കിന്റെ ആരവങ്ങൾ ഒന്നുമില്ലാത്ത ഹുസൈൻ സാഗർ തടാകം,…
പുസ്തകാസ്വദനം “ഉടലാഴങ്ങൾ “ -ബെന്നി സെബാസ്റ്റ്യൻ മലയാളി മനസ്സിൻറെ പ്രിയ എഴുത്തുകാരനും സംസ്കൃതി ഫെയ്സ്ബുക്ക് എഴുത്തു കൂട്ടായ്മ, ആർഷ ഭാരതി എന്നീ എഴുത്ത് ഗ്രൂപ്പുകളുടെ ചീഫ് അഡ്മിൻ ആയ നിർമല അമ്പാട്ട് മാഡത്തിന്റെ സുഹൃത്തും പിന്നീട് ഞങ്ങളുടെ സഹ അഡ്മിനുമായ ശ്രീ ബെന്നി സെബാസ്റ്റ്യന്റെ “ ഉടലാഴങ്ങൾ ” എന്ന പുസ്തകത്തിൻറെ കവർ പേജ് പ്രകാശനം ശ്രീ മോഹൻ കർത്ത കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പ്രകാശനകർമ്മം ഇടുക്കി ഗോഷൻ ഹോട്ടലിൽ വച്ച് ബഹുമാനപ്പെട്ട മുൻവിദ്യുശക്തി വകുപ്പ് മന്ത്രി ശ്രീ.എം. എം. മണി നിർവഹിച്ചു. കോഴിക്കോട് സദ്ഭാവനയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. സാമൂഹിക സാംസ്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും എഴുത്തുകാരും സമൂഹത്തിലെ നാനാതുറകളിലുള്ള സഹൃദയരും ഒത്തുചേർന്ന പ്രൗഢഗംഭീരമായ സദസ്സിൽ പുസ്തകത്തിൻറെ ആദ്യപതിപ്പ് നിർമല അമ്പാട്ട് മാഡം ഏറ്റു വാങ്ങി. സി.പി.ഐ(.എം) ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് സി.വി. വർഗീസ് ആണ് പുസ്തകത്തിന്റെ ആദ്യപ്രതി വില്പന നടത്തിയത്. ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പിടിപ്പുള്ള…
നേരം സന്ധ്യയോട് അടുക്കുന്നു. അന്നത്തെ വെടിവെട്ടം അവസാനിപ്പിച്ച് എല്ലാവരും അവരവരുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങാൻ തുടങ്ങുകയായിരുന്നു. ലാലേട്ടന് ഫാൽക്കെ പുരസ്കാരം കിട്ടിയ ദിവസം ആയതുകൊണ്ട് തന്നെ അന്നത്തെ ചർച്ചകൾ അന്തമില്ലാതെ നീണ്ടുപോയി. ശബരിമലയിലെ അയ്യപ്പ സംഗമവും ട്രംപിൻറെ വിസപൂട്ടിനെ പറ്റിയുള്ള ചർച്ച ഇനി നാളെ ആകാം എന്ന് പറഞ്ഞ് മധ്യവയസ്കസംഘം പിരിയാൻ തുടങ്ങുമ്പോഴായിരുന്നു ഫ്ലാറ്റിലെ ഒരു അന്തേവാസി പുതിയ ഒരു കാര്യം പറഞ്ഞു കൊണ്ട് വരുന്നത്. “ നിങ്ങളാരും നമ്മുടെ ഫ്ലാറ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് നോക്കിയില്ലേ? Mrs. ഏലിയാമ്മ മാത്യു,65വയസ്സ്, 10B ഇന്ന് വൈകുന്നേരം അഞ്ച് മണി തൊട്ട് മിസ്സിംഗ് ആണ്. മലയാളഭാഷ വശമില്ല കണ്ടുമുട്ടുന്നവർ ശോഭ ഫ്ലാറ്റിൽ എത്തിക്കണമെന്ന് അപേക്ഷ.” എന്ന് പറഞ്ഞ് ഉള്ള ഒരു മെസ്സേജ് ആണ്. എൻറെ ദൈവമേ!🙆 ഈ 65 വയസ്സുള്ള സ്ത്രീയെ ആര് പിടിച്ചുകൊണ്ടുപോയി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. ആറു മാസമേ ആയിട്ടുള്ളൂ ഈ ദമ്പതികൾ ഇവിടെ താമസത്തിന് എത്തിയിട്ട്. ഡൽഹിയിൽ ഉന്നത…
അങ്ങനെ ഒരു ഓണം കൂടി എത്തി. വീട്ടിൽ എല്ലാവരും ടിവിയിലെ ഓണപ്പരിപാടികൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ്. “മിന്നൽ വള കയ്യിൽ ഇട്ട പെണ്ണഴകേ എത്തിതൊടാൻ എത്തുകില്ല മാരിവില്ലാണ് നീ ഈറൻ കോതിയൊരുങ്ങി……” മൊബൈലിൽ ഈ കിളിനാദം കേട്ടപ്പോൾ ഈ നട്ടുച്ച 12 മണിക്ക് അതും തിരുവോണനാളിൽ ആരാണാവോ ഫോണിൽ എന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്തപ്പോൾ ഫ്ലാറ്റ് ഗേറ്റ് സെക്യൂരിറ്റി ആണ്. “മാഡം, ’കൂട്ടക്ഷരങ്ങൾ’ ഓൺലൈൻ പത്രത്തിന്റെ ഒരു എഴുത്തുകാരി ആണോ? അവിടെ നിന്ന് ആണെന്നു തോന്നുന്നു മാവേലി നിങ്ങളുടെ വീട്ടിൽ ഓണസദ്യ ഉണ്ണാൻ വന്നിരിക്കുന്നു എന്നു പറയുന്നു. കയറ്റി വിടണോ? “ അന്തം വിട്ടു കുന്തം വിഴുങ്ങി പോയ ഞാൻ ഉടനെ പറഞ്ഞു. “കയററി വിട്ടേക്ക്. എന്തായാലും തിരുവോണനാളിൽ എൻറെ വീട്ടിൽ എത്തിയ അപ്രതീക്ഷിത അതിഥി അല്ലേ”. പക്ഷേ പിന്നെയും ഒരു പ്രശ്നമുണ്ട് മാഡം, എന്ന് സെക്യൂരിറ്റി. പേട്ട-വെൺപാലവട്ടം റോഡ് പണി നടക്കുകയല്ലേ? കുഴിയിൽ റോഡ് കാണും സൂക്ഷിച്ചു പോവുക ഇതല്ലേ…
സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ — മനുഷ്യ മനസ്സുകളുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുജ പാറുകണ്ണിലിന്റെ ‘മിഴി നനയാതെ ‘എന്ന അനുഭവ ആഖ്യാനo ചിലപ്പോഴെങ്കിലും മിഴികൾ ഒന്ന് നനയാതെ വായിച്ചു തീർക്കാനാവില്ല. എങ്കിലും ജീവിതത്തിൽ തീരെ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാനാകാതെ നിരാശയുടെ പടുകുഴിയിലേക്കും പിന്നെ ആത്മഹത്യയിലേക്കും നീങ്ങുന്ന ഇപ്പോഴത്തെ പുതു തലമുറയ്ക്ക് സുജയുടെ ഈ രചന വലിയൊരു മാതൃക മാത്രമല്ല ഒരു പാഠപുസ്തകം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം. ജീവിതത്തിലുടനീളം ഏറ്റ കനത്ത പ്രഹരങ്ങളെ,പ്രതിസന്ധികളെ അനുഭൂതിയായി മനസ്സിൽ സ്വീകരിച്ച ഒരു എഴുത്തുകാരി.ആരുടെ മുമ്പിലും തോൽക്കാൻ എനിക്ക് മനസ്സില്ല .എന്നെ തോൽപ്പിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്ന് മനസിലുറപ്പിച്ച് വീറും വാശിയോടും കൂടി ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വന്ന ശക്തയായ കഥാകൃത്ത്. അക്ഷന്തവ്യമായ ചിലരുടെയൊക്കെ അശ്രദ്ധമൂലം തൻറെ ജീവിതത്തിൽ തന്നെ സംഭവിച്ച കാര്യങ്ങളുടെ നേർപകർപ്പാണ് രചയിതാവ് ഇവിടെ തുറന്നു കാണിക്കുന്നത്. ലളിതവും മനോഹരവുമായ ആഖ്യാനശൈലിയും മികച്ച വായനാനുഭവവും പങ്കു വെക്കുന്നു. ജീവിത…
സമയം രാവിലെ അഞ്ചര മണി. കർക്കിടക കുളിരിൽ എല്ലാവരും പുതച്ചു മൂടി കിടന്നുറങ്ങുന്ന സമയം. അപ്പോഴാണ് എട്ടുദിക്കു പൊട്ടുമാറു ഒരു അലർച്ച കേട്ട് എല്ലാവരും ഞെട്ടി ഉണർന്നത്. ഇതൊരു പ്രത്യേകതരം ശബ്ദം ആണല്ലോ? ഇന്നുവരെ ഇതിനു മുമ്പ് ഇങ്ങനെ ഒരു ശബ്ദം ഈ കോളനിയിൽ ആരും കേട്ടിട്ടില്ല. മാത്രമല്ല നിർത്താതെയുള്ള ഒരുതരം നിലവിളി ശബ്ദം പോലെ ആയിരുന്നു അത്. ആർക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ എന്ന് കരുതി വില്ലാ നിവാസികൾ ഓരോരുത്തരായി കണ്ണും തിരുമ്മി എഴുന്നേറ്റു വന്നു. ശബ്ദം കേട്ടുകൊണ്ടിരിക്കുന്ന വില്ലയിലേക്ക് എല്ലാവരും പാഞ്ഞെത്തി. നോക്കിയപ്പോൾ ഉഷ ടീച്ചർ ആകെ വിഷണ്ണയായി കാറിന് അരികെ നിൽപ്പുണ്ട്. “എന്താ ടീച്ചറെ, എന്തു പറ്റി? എന്തിനാ ഇങ്ങനെ ശബ്ദമുണ്ടാക്കി എല്ലാവരെയും ഉണർത്തിയത്” എന്നൊക്കെ എല്ലാവരും ഒറ്റശ്വാസത്തിൽ ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞു. “എനിക്കറിയില്ല. ഈ കാർ തുറന്നപ്പോൾ തന്നെ ഈ അലാം അടിക്കാൻ തുടങ്ങിയെന്ന്. ഇത് ഓഫ് ചെയ്യാൻ എനിക്ക് അറിഞ്ഞുകൂടാ. ഞാനും ആദ്യമായാണ് ഈ…
പത്തമ്പത് വർഷമായി സ്കൂളിന് മുൻപിൽ ചെറിയൊരു സ്റ്റേഷനറി പീടിക നടത്തുന്ന ആളാണ് എഴുപതുകാരനായ ബാപ്പുട്ടിക്ക. അത്യാവശ്യം കുറച്ചു നോട്ടുബുക്കും പേനയും പെൻസിലും പലതരം മിഠായികളും വിൽക്കുന്ന ചെറിയ ഒരു കട. അടുത്തകാലത്തായി അവിടെ യാതൊരു തിരക്കും ഇല്ല. മാളുകൾ വന്നതോടെ കുട്ടികൾ ആരും തിരിഞ്ഞു നോക്കാറില്ല. എന്നാലും മറ്റു തൊഴിലൊന്നുമറിയാത്തതു കൊണ്ടും മക്കൾ ഇല്ലാത്തതുകൊണ്ടും ഇതങ്ങനെ തുടർന്നു കൊണ്ടു പോകുന്നു എന്ന് മാത്രം. വൈകുന്നേരത്തോടെ ബാപ്പുട്ടിക്കാൻറെ സമപ്രായക്കാരായ കുറച്ചു പേരെത്തി അവിടെ സൊറ പറഞ്ഞിരിക്കും. എല്ലാവർക്കും ഇരിക്കാൻ നീളത്തിൽ കടയിൽ ഒരു ബെഞ്ച് ഇട്ടിട്ടുണ്ട്. രാത്രിയോടെ കലാ-സാംസ്കാരിക രാഷ്ട്രീയ ചർച്ചകൾ മുറുകും. വെള്ളം, സുലൈമാനി.. എന്നൊക്കെ പറഞ്ഞു നേരത്തെ കട പൂട്ടി വീട്ടിൽ ചെന്ന് സൈനബയുടെ സീരിയലു കാഴ്ചയ്ക്ക് ഇടങ്ങേറ് ഉണ്ടാക്കാതിരിക്കാമല്ലോ എന്ന് കരുതി ബാപ്പുട്ടിക്കായും ഇവരുടെ കൂടെ കൂടും. സുഹൃത്തുക്കൾ പിരിയുന്നതോടെ കട പൂട്ടും. ഇതായിരുന്നു പതിവ്. അന്നത്തെ ദിവസം സുഹൃത്തുക്കൾ എത്തിയപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ വിഷണ്ണനായി…
കാവേരി ഫ്ലാറ്റിന്റെ കമ്മ്യൂണിറ്റി ഹാളിൽ എല്ലാ ബ്ലോക്കിലെയും പ്രതിനിധികൾ അടിയന്തര യോഗത്തിന് എത്തണം എന്ന അറിയിപ്പ് കിട്ടിയതിനെ തുടർന്ന് പെട്ടെന്ന് തന്നെ എല്ലാവരും ഒത്തുകൂടി. പുതിയ പ്രസിഡൻറ് ചെറുപ്പക്കാരനാണ്. വക്കീലുമാണ്. വയസ്സന്മാർ ഒക്കെ മാറി ഈവക ചുമതലകൾ യുവാക്കൾ ഏറ്റെടുക്കണം എങ്കിലേ കൂടുതൽ ഊർജ്ജസ്വലമായി കാര്യങ്ങൾ ഫ്ലാറ്റിൽ നടപ്പാവൂ എന്നൊക്കെയുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് അഭിലാഷ് മേനോൻ ഫ്ലാറ്റിന്‍റെ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. വക്കീൽ സെക്രട്ടറി പദം ഏറ്റെടുത്തിട്ട് ആദ്യം വരുന്ന പ്രശ്നമാണ്. അദ്ദേഹം അത് എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് ഫ്ലാറ്റ് നിവാസികൾ. പ്രശ്നം ഇതായിരുന്നു. ഫ്ലാറ്റിന്റെ ലൈറ്റ് റൂഫ് ഭാഗത്തുനിന്ന് അസമയത്ത് ചില ശബ്ദകോലാഹലങ്ങൾ കേൾക്കുന്നു. ഇടവപ്പാതിയിലെ കനത്ത മഴ കാരണം പലപ്പോഴും കറണ്ട് പോകും. ആർക്കും ആ സമയത്ത് കതക് തുറന്ന് കള്ളനെ പിടിക്കാനുള്ള ധൈര്യവുമില്ല. ഒരാൾക്ക് മാത്രമല്ല പലർക്കുമുണ്ട് ഇതേ പരാതി. എല്ലാവരും അവരവരുടെ അനുഭവങ്ങൾ പങ്കു വച്ചു. പക്ഷേ ഒന്നും മോഷണം പോയതായി…
