Author: ramzeena nasar

ഞാൻ റംസീന എഴുതുന്നവരെ ഒരുപാട്‌ ഇഷ്ടം

രാത്രിയുടെ ഏഴാംയാമമായെന്നു അറിഞ്ഞതേയില്ല. ഈയിടെ നിദ്ര കൺപോളകളെ തഴുകുന്നത് അത്തരത്തിലാണ്. എത്ര ശ്രമിച്ചാലും ഉറങ്ങാൻപറ്റാത്ത രാത്രികളാണു ഇപ്പോൾ കൂട്ടിന്. വായിച്ചു തീരാത്ത പുസ്തകങ്ങളും വെട്ടിയും തിരുത്തിയും ഇനിയും എഴുതി പൂർത്തീകരിക്കാത്ത കഥപോലെയുള്ള ഈ ജീവിതം. എന്തിനു വേണ്ടി? ആർക്കു വേണ്ടി? ചിന്തകൾ കാടുകയറിയപ്പോളാണ്‌ നിയമസഭയുടെ മുന്നിൽ നിരാഹാരം കിടക്കുന്ന വൃദ്ധന്റെ ദയനീയ മുഖം മനസ്സിൽ തെളിഞ്ഞത്. തിരക്കുപിടിച്ച അനന്തപുരിയുടെ ഒരു കോണിൽ ആരെങ്കിലും ആ മനുഷ്യനെ ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും അറിയില്ല. ചിന്തിച്ചു ഉറങ്ങിപ്പോയതറിഞ്ഞില്ല. കണ്ണു തുറന്നപ്പോൾ അര്‍ക്കൻ ഉച്ചിയിലെത്തിയിട്ടുണ്ട്. എഴുന്നേറ്റു പ്രഭാതകർമ്മങ്ങൾ നിർവ്വഹിക്കുമ്പോളും അയാളുടെ മുഖമാണ്‌ പിന്നെയും തെളിഞ്ഞുവരുന്നത്. ചിന്തകളെ മറികടക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. തലേദിവസം കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പാത്രങ്ങളും മേശപ്പുറത്തു അലസമായി കിടക്കുന്നു. അല്ലെങ്കിലും തനിക്ക് ഒരു ചിട്ടയുമില്ലാതായിട്ടുണ്ട്. സ്വയം വിമർശിച്ചു അതെല്ലാം എടുത്തു മാറ്റുമ്പോൾ മാസങ്ങൾക്കുമുമ്പ് വിട്ടുപിരിഞ്ഞ അമ്മയെ ഓർമ്മവന്നു. ആരും ഇല്ലാത്ത ഒറ്റപ്പെടൽ മറക്കാൻ വേണ്ടിയാണു തിരുവനന്തപുരത്തുള്ള കൂട്ടുകാർക്കിടയിലേക്കു താമസം മാറ്റിയത്. പക്ഷേ, ഒന്നും…

Read More

പാസ്സ്‌വേർഡ് ഇട്ടു പൂട്ടിവെക്കപ്പെടേണ്ട വ്യക്തിപരമായ പലകാര്യങ്ങളുമാണ് ഇന്നു യാതൊരു സങ്കോചവുമില്ലാതെ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കപ്പെടുന്നത് . റംസീന നാസർ

Read More

മറ്റുള്ളവരുടെ തലവേദനകൾ ഏറ്റുവാങ്ങി ആശ്വാസം പകരുമ്പോഴൊന്നും ഓർത്തിരുന്നില്ല. സ്വന്തം തലവേദനയ്ക്ക്  ആശ്വാസമാകാൻ ആരും കൂടെ കാണില്ല എന്നും അവരെല്ലാം താൽക്കാലിക ആശ്വാസത്തിനായി  വേദനസംഹാരികൾ തേടി വന്നിരുന്നവർ  മാത്രമായിരുന്നു  എന്നുള്ളതും. റംസീന നാസർ

Read More

ഭാര്യ, മകൾ, പെങ്ങൾ, അമ്മ എന്നീ വർണനകളുടെ അകമ്പടികൾ ഇല്ലാതെതന്നെ സ്വയം വളരാൻ ആർജ്ജവമുള്ള, ആണിനെയും പെണ്ണിനെയും ഒരുപോലെ പെറ്റുവളർത്താൻ കഴിവും തന്റേടവുമുള്ള കരുത്തരായ വ്യക്തിയാണ് ഓരോ സ്ത്രീയും. റംസീന നാസർ

Read More

ജീവിതം പ്രതിസന്ധികളുടെ മൂടുപടംകൊണ്ട് മറഞ്ഞിരിക്കുമ്പോൾ മുന്നോട്ട് കാലെടുത്തു വെക്കാനാകാതെ തകർന്നു മരവിച്ചു നിൽക്കുമ്പോൾ ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും മുമ്പിൽ തെളിയാതെ ഒരുപാടു ‌ ചോദ്യങ്ങൾ തലക്കുള്ളിൽ വട്ടമിട്ടു പറക്കുമ്പോൾ നേർത്ത തിരിനാളം പോലെ മുന്നോട്ട് കുതിക്കാൻ പ്രചോദനമാകുന്ന ചില വരികളോ ചില മനുഷ്യരോ ഉണ്ടാകും. അതുപോലെ എന്നെയും സ്വാധീനിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു രോഗങ്ങൾ കൊണ്ടും ഒറ്റപ്പെടൽ കൊണ്ടും തകർന്നിരുന്നപ്പോൾ തീക്കനൽ പോലെയുള്ള അവളുടെ ജീവിതത്തെ ഓർത്തായിരുന്നു ഞാൻ മുന്നോട്ടു കുതിക്കാൻ ഊർജ്ജം സംഭരിച്ചത്. റാഹിമ! പെൺകരുത്തിന്റെ പ്രതീകം. എന്നുമുതലാണ് ഞാൻ അവളെ ശ്രദ്ധിച്ചു തുടങ്ങിയതെന്നറിയില്ല. ഒരുപക്ഷെ മാനസിക സമ്മർദ്ദം മൂലം ഒരുമൂലയിൽ ഒതുങ്ങി പോകുമായിരുന്ന എന്റെ ജീവിതത്തിനു പിൻബലമായി വന്നതു അവളുടെ ഒരു വീഡിയോ ആയിരുന്നു ഒരുപാടാളുകൾക്ക് പ്രചോദനാമായുള്ള ആ വീഡിയോ കണ്ട നിമിഷം എന്റെ മനസ്സിൽ ഞാൻ അറിയാതെ ചെറിയ ധൈര്യം ഉടലെടുക്കുകയായിരുന്നു. പിന്നീട് ഞാൻ അവളുടെ വീഡിയോകളുടെ  സ്ഥിരം പ്രേക്ഷകയായി. അവൾ കടന്നുവന്ന പാതകൾ അത്രമേൽ…

Read More

വാളിനേക്കാൾ മൂർച്ഛയുള്ള ആയുധം. ഒരു മനുഷ്യന്റെ നന്മ തിന്മകളുടെ നിർണായകത്തിലും, സംസ്കാരത്തെ സൂചിപ്പിക്കുന്നതിലും നാവിനു അനിഷേധ്യമായ സ്ഥാനമുണ്ടത്രെ. റംസീന നാസർ

Read More

പെറ്റമ്മ ! രാജ്ഞിയായി വാണിരുന്ന കാലമൊക്കെ പാണന്റെ പാട്ടിലെ വരികളായി മാറിയിന്നു. അവരിന്നു വീടുകാവൽക്കാരിയും പ്രസവിച്ച മകളുടെ പരിചാരികയുംമക്കളുടെ മക്കളെ വളർത്തിടേണ്ട സേവകയും മാത്രമായിരിക്കുന്നു . റംസീന നാസർ

Read More

ഐസിയു വാർഡിന്റെ മുമ്പിൽ നിൽക്കുന്ന അയാളെ എന്തോ മറ്റുള്ളവരിൽ നിന്നു പ്രത്യേകത തോന്നിയിരുന്നു. മനസ്സും ശരീരവും മരവിച്ച മട്ടിലുള്ള അയാളുടെ നിൽപ്പുകണ്ടു ഒട്ടും പരിചിതമല്ലാഞ്ഞിട്ടുകൂടി മനസ്സിന്റെ ഉള്ളറകളിൽ നോവു പടർന്നു. ഒന്നും സംസാരിക്കാതെ വിദൂരതയിൽ കണ്ണും നട്ടുള്ള ആ നിൽപ്പിന്റെ കാര്യം ചോദിക്കാൻപോലും ഭയം തോന്നി. ഐസിയു വിനകത്തുള്ള ഇനിയും ഉണരാത്ത ഭാര്യയും ജനിച്ച അന്നുമുതൽ അമ്മയുടെ ചൂടറിയാത്ത തന്റെ കുഞ്ഞിന്റെയും ഭാവി ജീവിതം ഒരു ചോദ്യചിഹ്നമായി അയാളുടെ മുമ്പിൽ വട്ടമിട്ടു പറക്കുന്നുണ്ടാവാം. അടുത്തു നിൽക്കുന്ന അയാളുടെ അമ്മയുടെ വാക്കിൽ നിന്നും മനസ്സിലാക്കിയ കഥയിൽ നിന്നും തിരിച്ചറിഞ്ഞു മരംപോലെ മരവിച്ചു നിൽക്കുന്ന അയാളുടെ മനസ്സിന്റെ വേദന. റംസീന നാസർ

Read More

സന്തോഷം മാത്രമല്ല ജീവിതം , സങ്കടങ്ങളുടെയും നിരാശയുടെയും അവഗണനയുടെയും കുറ്റപ്പെടുത്തലുകളുടെയും സമ്മിശ്രമാണത് പൂക്കൾ നിറഞ്ഞ ഉദ്യാനത്തിലെ പൂക്കളെ നശിപ്പിക്കാൻ വരുന്ന കരിവണ്ടുകളെപോൽ ഇടക്കിടക്കു വന്നും പോയിരിക്കുമത് അതാണു ജീവിതമെന്ന യാഥാർഥ്യം, കടൽ വെള്ളത്തിന്റെ വേലിയേറ്റവും ഇറക്കവും പോലെ. റംസീന നാസർ

Read More

ജീവിതത്തിൽ പൊരുത്തമുണ്ടാകുമോ കയറിച്ചെല്ലുന്ന വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കുമോയെന്നു പലകുറി ചിന്തിച്ചും നേരിൽ കണ്ടും അറിയാനുള്ള അവകാശം ഇന്നും പെൺകുട്ടികൾക്കില്ല. അങ്ങനെയുള്ള ഒരു സാഹചര്യം വിവാഹത്തിനു മുമ്പ് പെൺകുട്ടികൾക്കുണ്ടായിരുന്നെങ്കിൽ ഒരിക്കലും പൊരുത്തപ്പെടാനാകാത്ത ജീവിതത്തിലും കുടുംബസാഹചര്യത്തിലും അവൾ പൊരുത്തക്കേടുകൾ സഹിച്ചു യാന്ത്രികമായി ജീവിക്കേണ്ടി വരില്ലായിരുന്നു . റംസീന നാസർ

Read More