രാവിലെ എഴുന്നേറ്റത് അകാരണമായ സങ്കടവുമായാണ്. ചില ദിവസങ്ങൾ അങ്ങനെയാണ്.
പക്ഷേ യാദൃശ്ചികമായി മൊബൈലിൽ കണ്ട ഒരു ഫോട്ടോ എല്ലാ സങ്കടങ്ങളെയും തൂത്തുകളഞ്ഞു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളുടെ ഒരു കൂടിച്ചേരൽ ദിവസം എടുത്ത ഫോട്ടോയാണ്. പഠിക്കുമ്പോൾ പൊതിച്ചോറ് കൊണ്ടുവന്നിരുന്ന ഓർമ്മയിൽ അവൻ രാവിലെ അമ്മയെ കൊണ്ട് രണ്ട് പൊതി ചോറും ഉണ്ടാക്കി ഞങ്ങൾക്ക് രണ്ടുപേർക്കും ആയി കൊണ്ടുവന്നു. പക്ഷേ അപ്രതീക്ഷിതമായി മറ്റു രണ്ടുപേരും കൂടി വന്നതുകൊണ്ട് ഞങ്ങൾ നാലുപേർ രണ്ട് പൊതി പങ്കിട്ടു കഴിച്ചു.
സ്ഥിരമായി കാണാത്ത, സ്ഥിരമായി സംസാരിക്കാത്ത ലോകത്തിന്റെ രണ്ടു ഭാഗങ്ങളിൽ ജീവിക്കുന്ന ഞങ്ങൾക്ക് ഇന്നും ഒരിലയിൽ നിന്നും ആഹാരം ഇങ്ങനെ പങ്കിട്ട് കഴിക്കാൻ പറ്റുന്നുവെങ്കിൽ അതിലപ്പുറം വലിയ ഭാഗ്യമെന്താനുള്ളത്. നമ്മൾ ഉപാധികളൊന്നുമില്ലാതെ ആരാലൊക്കെയോ സ്നേഹിക്കപ്പെടുന്നു എന്നതും ഒരു ഭാഗ്യമല്ലേ.

