പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പഠിക്കാനുണ്ടായിരുന്നു എന്നത്കൊണ്ട് മാത്രം വായിച്ച കഥ. പക്ഷേ ഒരു പതിനേഴുകാരൻ അന്നോളം കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും ഇല്ലാത്ത ഒരു മായികാനുഭൂതി അവന് സമ്മാനിച്ച, അവന്റെ വായനയുടെ സ്വഭാവത്തെ മാറ്റിമറിച്ച ഒരു കഥയായിരുന്നു അത്. കാശി എന്ന് കേട്ടിട്ടുണ്ടെങ്കിലും യഥാർത്ഥ കാശിയുടെ ചിത്രം അത്ര മനോഹരമൊന്നുമല്ല എന്ന് ആദ്യമായി മനസ്സിലാക്കിയത് ടി. പത്മനാഭൻ പറഞ്ഞുതന്നപ്പോൾ ആയിരുന്നു. സമയത്തെക്കുറിച്ച് വേവലാതികൾ ഇല്ലാത്ത നായകൻ. സമയം കടന്നു പോയതിനെ ഓർത്ത്, പോയ കാലത്തെ ചെയ്തികളെ ഓർത്ത് സങ്കടപ്പെടുന്ന അയ്യർ….. അയാൾക്ക് പറയുവാനോ കേൾക്കുവാനോ ആരുമില്ല. അയ്യർക്കാവട്ടെ പറയുവാൻ ഒരുപാടുണ്ടെങ്കിലും കേൾക്കുവാൻ ആളില്ല. മരണത്തെയും കാലത്തെയും അതിജീവിച്ചു നിൽക്കുന്ന ഉഗ്രശക്തിയായാണ് കാലഭൈരവൻ അറിയപ്പെടുന്നത്. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ തുടക്കം മുതൽ സമയവും കാലവും ഓർമ്മകളും മരണവും നിറഞ്ഞു നിൽക്കുന്ന കഥയാണ് കാലഭൈരവൻ. സ്നേഹിച്ച പെൺകുട്ടിയുടെ നാക്കിൽ നിന്നും അയാൾക്ക് കേൾക്കേണ്ടത് അവളെക്കുറിച്ച് അയാൾ കേട്ടതൊന്നും ശരിയല്ല എന്നൊരു വാക്ക് മാത്രമായിരുന്നു. അവളുടെ സ്നേഹത്തിനുവേണ്ടി ഏതറ്റം…
Author: haripulloor
“ടീച്ചറേ വൈകിട്ട് നമുക്കൊന്ന് അമ്പലത്തിൽ പോയാലോ? എന്റെ നാടും കാണാലോ” ഓമന ടീച്ചറുടെ ചോദ്യത്തിന് ചിരിയോടെ രാധ ടീച്ചർ തലയാട്ടി. ഒരാൾ U P ക്ലാസ്സിലും ഒരാൾ ഹൈസ്കൂളിലും പഠിപ്പിച്ചിരുന്നുവെങ്കിലും ആത്മാർത്ഥ സുഹൃത്തുക്കൾ. കുറേ കാലം കൂടിയാണ് രാധടീച്ചർ ഓമനടീച്ചറെ കാണാൻ വരുന്നത്. ഓമന ടീച്ചർ കുറേ നാളായി ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ കിടപ്പാകാറുണ്ട്. അങ്ങനെയൊരു ആശുപത്രിവാസം കാരണം ഭർത്താവിനോപ്പം അമേരിക്കയിൽ കഴിയുന്ന ഓമനടീച്ചറുടെ ഒരേയൊരു മകൾ നന്ദനയും നാട്ടിലെത്തിയിട്ടുണ്ട്. വൈകിട്ട് അമ്പലത്തിൽ പോകാനിറങ്ങിയപ്പോൾ നന്ദന പറഞ്ഞു ”ഞാൻ കാറും കൊണ്ട് വരാം. താമസിച്ചാൽ നടന്നുവരുന്നത് ബുദ്ധിമുട്ടാവും”. അങ്ങനെ രണ്ട് ടീച്ചർമാരും കൂടെ വർത്തമാനം പറഞ്ഞു നാട്ടുവഴിയിലൂടെ അമ്പലത്തിലേക്ക് നീങ്ങി. അൽപര്ദൂരം നടന്നപ്പോൾ റോഡിന്റെ ഒരു വശത്ത് കോൺക്രീറ്റ് മതിലിന് പകരം ചെമ്പരത്തി ചെടികളും സ്നേക് പ്ലാന്റും നിറഞ്ഞുനിൽക്കുന്ന ഒരു വേലി കണ്ടു. ഓമന ടീച്ചർ ആ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി. “ഇതുവഴി പോയാൽ നമുക്ക് പെട്ടെന്ന് അമ്പലത്തിൽ എത്താം”…
May 21 International Tea Day ആണ്. അപ്പോ ചായയെക്കുറിച്ച് കുറച്ച് വിശേഷങ്ങൾ പങ്കുവെക്കാം എന്ന് കരുതുന്നു. ലോകത്ത് വെള്ളം കഴിഞ്ഞാൽ ഏറ്റവുമധികം കുടിക്കുന്ന പാനീയം നമ്മുടെ ചായയാണത്രേ. നമുക്ക് ചായ എന്നത് വെറുമൊരു പാനീയം മാത്രമല്ല. ജീവിതവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന ഒന്നാണ് ചായകുടി എന്ന ശീലം. നാട്ടിൻപുറത്തെ ചായക്കടകളിൽ രാവിലെ ചൂടുചായയും കുടിച്ച് പത്രം വായിച്ച് ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളെയും രാഷ്ട്രീയത്തെയും കുറിച്ച് സംസാരിച്ചിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. പുക പിടിച്ച വിറകടുപ്പിൽ സദാ വെള്ളം തിളയ്ക്കുന്ന സമോവറും, ബെഞ്ചും ഡസ്കും ഒക്കെയുള്ള ഓലമേഞ്ഞ ചായക്കടകൾ ഇപ്പോൾ അപൂർവ്വമാണ്. എങ്കിലും ജോലിയുടെ ഇടവേളകളിൽ ഒന്ന് റിലാക്സ് ചെയ്യാനും സൗഹൃദവും പ്രണയവും ഒക്കെ ഊട്ടിയുറപ്പിക്കാനും ചായയുമായി ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാലേ പുതു തലമുറക്കും ഒരു ഗുമ്മുള്ളൂ. അതിനവർക്ക് ചായ സ്പോട്ടുകൾ ധാരാളമുണ്ടുതാനും. അങ്ങനെയുള്ള ചായയുടെ ചരിത്രം ഒന്നറിഞ്ഞാലോ??? ലോകത്ത് ആദ്യമായി ചായ കണ്ടെത്തിയത് ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പ്…
അയാൾ ക്വാർട്ടേഴ്സിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി. അടച്ചിട്ടിരുന്ന മുറിയിലെ കെട്ടിക്കിടന്ന വായുവിന്റെ മണവും, മൂന്നാല് ദിവസമായി കഴുകാനുള്ള തുണികളുടെ മണവും എല്ലാം കൂടെ ചേർന്ന് അയാളുടെ മടുപ്പ് ഇരട്ടിച്ചു. ഇന്ന് വ്യാഴാഴ്ചയാണ്. തിങ്കളാഴ്ചയാണ് മകളുടെ പിറന്നാൾ. അവളാഗ്രഗ്രഹിച്ച ഒരു ചുരിദാർ മെറ്റീരിയൽ വാങ്ങാനുള്ള പൈസ കടം വാങ്ങി അയച്ചു കൊടുത്തിട്ടുണ്ട്. നാലു ദിവസമെങ്കിലും ഓവർടൈം ചെയ്താലേ ആ കടം വീടൂ. കഴിഞ്ഞ കുറെ ദിവസമായി തുടർച്ചയായി പതിനാറ് മണിക്കൂർ ജോലി ചെയ്യുന്നതിന്റെ ക്ഷീണം അയാളെ കൂടുതൽ മടുപ്പിച്ചു. ഒരുവിധത്തിൽ തുണികളൊക്കെ കഴുകിയിട്ട് ഒരു കാപ്പി ഉണ്ടാക്കി കുടിക്കുമ്പോഴാണ് ഭാര്യയുടെ ഫോൺ വന്നത്. “നിങ്ങളിങ്ങോട്ട് വന്നിട്ട് രണ്ടുമാസമായില്ലേ? നിങ്ങക്ക് ഞങ്ങളെയൊന്നും കാണണമെന്ന് ഒരാഗ്രഹവും ഇല്ലേ?” അവളുടെ പരിഭവം നിറഞ്ഞ ശബ്ദം “എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണോ? നിനക്കറിയാലോ നമ്മുടെ അവസ്ഥ.” “അറിയാഞ്ഞിട്ടല്ല ചേട്ടാ, ഒരിക്കലും പതിവില്ലാതെ അമ്മയും ചോദിച്ചു നിങ്ങളെന്താ വരാത്തതെന്ന്.” “അച്ഛൻ വരത്തില്ലേ അമ്മേ? പുറകിൽ നിന്നും മകൾ ചോദിക്കുന്നത് അയാൾ കേട്ടു.…
അമ്മയെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ ഓർമ്മകൾ ചെന്നെത്തി നിൽക്കുന്നത് ജമ്മുവിലെ ഒരു മിലിട്ടറി ക്വാർട്ടേഴ്സിലാണ്. അതിർത്തിയിലെ സംഘർഷത്തിൽ പെട്ടുപോയ അച്ഛനെയും കാത്തിരിക്കുന്നതിന്റെ മൂന്നാം ദിവസം രാത്രി അമ്മയുടെ നെഞ്ചോടൊട്ടി കിടക്കുന്ന ഒരു നാലു വയസുകാരനാണ് അന്ന് ഞാൻ. മലയാളികൾ അധികമില്ലാത്ത ഒരു സ്ഥലത്ത് എനിക്ക് എല്ലാം അമ്മയായിരുന്നു. ഒരു വർഷത്തിന് ശേഷം എയർഫോഴ്സിൽ 15 വർഷത്തെ സർവീസ് പൂർത്തിയാക്കി റിട്ടയർമെന്റ് വാങ്ങി അച്ഛൻ നാട്ടിലേക്ക് വന്നു. വീട്ടിലെ കൃഷിയും കോഴി വളർത്തലും പശു വളർത്തലും ഒക്കെയായി അമ്മ എന്നും തിരക്കിലായിരുന്നു. ഒരു അനിയൻ കൂടെ ഉണ്ടായിരുന്നു എങ്കിലും മൂത്ത പുത്രൻ എന്ന നിലയിൽ എല്ലാ കാര്യങ്ങളിലും അമ്മയെ സഹായിക്കുക എന്ന ജോലി എന്റെ തലയിലായി. അമ്മയുടെ എല്ലാ കഷ്ടപ്പാടുകളും സങ്കടങ്ങളും ദുരിതങ്ങളും കണ്ടറിഞ്ഞ് അതോടൊപ്പം ഞാനും വളർന്നു വന്നു. വല്ലാതെ സങ്കടം വരുന്ന ചില രാത്രികളിൽ അമ്മ എന്റെ ജാതകം എടുത്തു നോക്കി തന്റെ മകൻ വളർന്നു തന്റെ കഷ്ടപ്പാടുകൾക്ക് എന്നറുതിയുണ്ടാകും…
നീതുവിന്റെ ചെവിയിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ ആർത്തലച്ചു വന്നു……. ഏതോ ആശുപത്രിക്കട്ടിലിലെ ഐ സി യുവിലാണ് താനെന്ന് അവൾക്ക് മനസിലായി. നേർത്ത ബോധത്തിലും വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതുപോലെ അവൾ ഞെട്ടിപ്പിടഞ്ഞു. മനസ്സ് കൈവിട്ട് പോയ ഏതോ ഒരു നിമിഷത്തിൽ പ്രസവിച്ച് ഇരുപത് ദിവസം മാത്രമായ തന്റെ കുഞ്ഞുമായി വീട്ടിനടുത്തുള്ള പുഴയുടെ ആഴങ്ങളിലേക്ക് ഒരു സ്വപ്നാടനത്തിലെന്നവണ്ണം നടന്നു പോയതും പിന്നാലെ ഓടിയെത്തിയ യദുവിന്റെ നീതൂ എന്ന നിലവിളിയും, മാറോടടുക്കി പിടിച്ചിരുന്ന കുഞ്ഞ് തന്റെ കൈകൾക്കിടയിലൂടെ ചോർന്ന് പോകുന്നതും, മൂക്കിലേക്കും വായിലേക്കും പുഴവെള്ളം ഇരച്ചുകയറി വല്ലാത്തൊരാനന്ദത്തോടെ മരണത്തെ ആലിംഗനം ചെയ്യാൻ തുടങ്ങിയതും അവൾക്ക് ഓർമ്മ വന്നു. “എന്റെ കുഞ്ഞ്.. കുഞ്ഞ്.. ” എന്നവൾ പൊള്ളിപ്പിടഞ്ഞു. “സ്വന്തം കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് വല്ലവന്റേം കൂടെ സുഖിച്ച് ജീവിക്കാൻ നോക്കിയ ഇവളെന്തിനാ പിന്നേം കുഞ്ഞിനെ ചോദിക്കുന്നേ? ചാകാത്ത കൊച്ചിനെ ഇനിയും കൊല്ലാനാണോ?” തങ്കമ്മ സിസ്റ്ററിന്റെ വെറുപ്പോടെയും ദേഷ്യത്തോടെയും ഉള്ള ചോദ്യം കേട്ടവൾ ഉള്ളുരുകി കരഞ്ഞു. “എന്നതാ സിസ്റ്ററെ ഇങ്ങനെയൊക്കെ…
തിരുവാതിര ചരിതം ഒന്നാം ദിവസം Part 2 “ആരാ നിങ്ങളെ തിരുവാതിര പഠിപ്പിക്കുന്നെ?” “നമ്മടെ സുമതി ചേച്ചി. എന്തേ?” “ഒന്നുമില്ല, അവർക്കങ്ങനെ തന്നെ വേണം. പണ്ട് എന്നെ കുറെ കളിയാക്കീട്ടൊള്ളതാ.” ഫാനൊന്നു ഫുൾസ്പീഡിലിട്ടാൽ അപ്പൂപ്പൻതാടി പോലെ പറക്കുന്ന ആളാ ചേച്ചി. വീട്ടീന്ന് വെളീലിറങ്ങുന്നത് തന്നെ കാറ്റ് വീശാൻ സാധ്യതയുണ്ടോ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ വിളിച്ചു ചോദിച്ചിട്ടാണ്. പഠിത്തം തുടങ്ങിയ ദിവസമേ തിരുവാതിരക്ക് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാവുന്നു. കുറെ ദിവസം കഴിഞ്ഞപ്പോ ടീച്ചർ ഇല്ലാതെ കളിക്കാർ മാത്രം ആയി മറ്റൊരു ഗ്രൂപ്പ് ഉണ്ടാവുന്നു……… പിന്നെപ്പിന്നെ സുമതി ചേച്ചിക്ക് ഇടയ്ക്കിടയ്ക്ക് തുമ്മൽ വരും.. തിരുവാതിര പ്രാക്ടീസ് ഉള്ള ദിവസം വൈകിട്ട് തുമ്മല് കുറച്ച് കൂടുതലാരിക്കും. എന്താണോ ആവോ 🫣🫣 ഞാൻ വയനാട്ടിലേക്ക് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചു വന്നപ്പോ വഴീല് വെച്ച് രാമുച്ചേട്ടനെ കണ്ടു. ഇവര് തിരുവാതിര കളി പഠിക്കുന്ന വീടിന്റെ അടുത്താണ് ചേട്ടന്റെയും വീട്. രണ്ടാഴ്ചയേ ആയുള്ളൂ ഗൾഫിൽ വന്നിട്ട്. “എന്നാ…
അസ്തമയ സൂര്യൻ ശക്തി കുറഞ്ഞ കിരണങ്ങൾ കൊണ്ട് ഭൂമിയെ തഴുകുന്നുണ്ട്. വിളഞ്ഞ് പാകമായ നിൽക്കെതിരുകൾ കാറ്റത്ത് പതുക്കെ തലയാട്ടി നിൽക്കുന്നു. പാടങ്ങൾക്കിടയിലെ വീതികുറഞ്ഞ വരമ്പിലൂടെ നടന്ന രവിയുടെ കാലുകളെ തഴുകി അവ തലയാട്ടി നിന്നു. റേഡിയോയിൽ നിന്നുമുള്ള ചലച്ചിത്രഗാനം അടുത്തുള്ള വീട്ടിൽ നിന്നും ഒഴുകി വരുന്നുണ്ട്. നീണ്ട 10 വർഷത്തിനു ശേഷമാണ് രവി ആ നാട്ടിലേക്ക് വരുന്നത്. പാടവരമ്പ് കടന്നു ചെറിയ ഒരു നാട്ടുവഴിയിലേക്ക് കയറി. നാട് വല്ലാതെ മാറിയിട്ടൊന്നുമില്ല. ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം. വഴിവക്കിൽ വിഷുവിന്റെ വരവറിയിച്ച് കൊന്ന മരങ്ങൾ മഞ്ഞ പുതച്ച് നിൽക്കുന്നു. അല്പം കൂടി മുന്നോട്ട് പോയാൽ ഒരു ആറ് ഒഴുകുന്നുണ്ട്. ആറിന്റെ തീരത്താണ് അപ്പുവിന്റെ വീട്. അപ്പുവിനെ കാണാനാണ് രവിയുടെ ഈ യാത്ര. എതിരെ ഒരു പയ്യൻ സൈക്കിൾ പതിയെ ചവിട്ടിക്കൊണ്ട് വരുന്നുണ്ട്. “ഈ അപ്പുവിന്റെ വീടെവിടെയാ?” രവി അവനോട് ചോദിച്ചു. “നേരെ പോയി ആറിന്റെ തീരത്ത് എത്തിയാൽ ഇടതുവശത്തേക്ക് തിരിയുക രണ്ടാമത്തെ വീടാണ്.”…
“അതേ ചേട്ടാ ഞാൻ തിരുവാതിരകളി പഠിക്കാൻ പൊക്കോട്ടെ” സ്നേഹവും മര്യാദയും വിനയവും എല്ലാം തുല്യം ചാർത്തിയ ചോദ്യം സ്വന്തം ഭാര്യയുടേതാണ് എന്ന് മനസിലായതും മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്ന ഞാൻ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി, വായും പൊളിച്ചിരുന്നു പോയി. 😳😳 “നിങ്ങളെന്തേലും പണ മനുഷ്യാ” എന്ന നോർമൽ മോഡിലുള്ള ഓൾടെ ഡയലോഗ് കേട്ടപ്പോ തള്ളിയ കണ്ണ് തിരിച്ച് അകത്തോട്ട് കയറി. കൊച്ച് കഴിച്ചോണ്ടിരുന്ന പുട്ടും മൊട്ടേം കൂടെ എന്റെ വായില് വെച്ചു തന്നിരുന്ന കൊണ്ട് വാ അടക്കുന്നതിന് അല്പം താമസമുണ്ടായി എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഉണ്ടായില്ല. ഒരു കൈയിൽ മീൻ വെട്ടുന്ന കത്തീം മറ്റേ കൈയിൽ മീൻ കഴുകിയ വെള്ളോം ആയിട്ടാ ആൾടെ നിപ്പ്. എന്തായാലും സമ്മതിച്ചു കൊടുക്കുന്നതാണ് ബുദ്ധി എന്ന് കൊച്ചും അപ്പുറത്തിരുന്ന് സിഗ്നൽ തന്നു “അതിനെന്താ നീ പൊക്കോ. അല്ല നിങ്ങളാരൊക്കെയാ കളിക്കാനുള്ളത്” അവൾ കുറെ പേരുകൾ പറഞ്ഞു. എനിക്ക് അതിൽ ആകെ മൂന്നോ നാലോ ആളുകളെ അറിയാം. ബാക്കി…
സിസ്റ്ററെ എനിക്കെന്റെ ഫോണൊന്ന് കിട്ടുമോ? കൈ മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ട അയാളെ നോക്കി നിഷ ഒന്ന് പുഞ്ചിരിച്ചു. “ഫോൺ നോക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ടോ മാഷേ?” മനുവിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ നിഷ മനസ്സിലാക്കിയിരുന്നു. അവന്റെ ബൈസ്റ്റാൻഡറായി നിൽക്കുന്നയാളെ ബന്ധുക്കളാരോ ശമ്പളം കൊടുത്ത് ഏർപ്പാട് ചെയ്തതാണെന്നും മനുവിന്റെ അച്ഛനും അമ്മയും മരിച്ചു പോയെന്നും എല്ലാം. പക്ഷേ അവൻ ആത്മഹത്യക്ക് ശ്രമിച്ചത് എന്തിനാണെന്ന് മാത്രം ആർക്കും അറിവുണ്ടായിരുന്നില്ല. “സിസ്റ്ററേ പ്ലീസ്. അവൻ കെഞ്ചി. “എളുപ്പം തിരിച്ച് തരണം” നിഷ ഫോണെടുത്ത് കൊടുത്തു. മനു ടൈപ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും അവനെക്കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല. അവന്റെ അവസ്ഥ കണ്ട് നിഷ ചോദിച്ചു “ഞാൻ സഹായിക്കണോ?” “വേണ്ട ” എന്ന് പറഞ്ഞ് അവൻ മെസേജ് റെക്കോഡ് ചെയ്യാൻ തുടങ്ങി. “ദിവ്യാ എന്നെ ഇത്രത്തോളം വെറുക്കാൻ മാത്രം ഞാൻ എന്താ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ മൂലമുണ്ടായ എല്ലാ വിഷമത്തിനും ക്ഷമ ചോദിക്കുന്നു. എന്തുകൊണ്ടാണ് അന്ന്…
