അമ്മയെ കുറിച്ചുള്ള ഏറ്റവും ആദ്യത്തെ ഓർമ്മകൾ ചെന്നെത്തി നിൽക്കുന്നത് ജമ്മുവിലെ ഒരു മിലിട്ടറി ക്വാർട്ടേഴ്സിലാണ്. അതിർത്തിയിലെ സംഘർഷത്തിൽ പെട്ടുപോയ അച്ഛനെയും കാത്തിരിക്കുന്നതിന്റെ മൂന്നാം ദിവസം രാത്രി അമ്മയുടെ നെഞ്ചോടൊട്ടി കിടക്കുന്ന ഒരു നാലു വയസുകാരനാണ് അന്ന് ഞാൻ. മലയാളികൾ അധികമില്ലാത്ത ഒരു സ്ഥലത്ത് എനിക്ക് എല്ലാം അമ്മയായിരുന്നു. ഒരു വർഷത്തിന് ശേഷം എയർഫോഴ്സിൽ 15 വർഷത്തെ സർവീസ് പൂർത്തിയാക്കി റിട്ടയർമെന്റ് വാങ്ങി അച്ഛൻ നാട്ടിലേക്ക് വന്നു. വീട്ടിലെ കൃഷിയും കോഴി വളർത്തലും പശു വളർത്തലും ഒക്കെയായി അമ്മ എന്നും തിരക്കിലായിരുന്നു. ഒരു അനിയൻ കൂടെ ഉണ്ടായിരുന്നു എങ്കിലും മൂത്ത പുത്രൻ എന്ന നിലയിൽ എല്ലാ കാര്യങ്ങളിലും അമ്മയെ സഹായിക്കുക എന്ന ജോലി എന്റെ തലയിലായി. അമ്മയുടെ എല്ലാ കഷ്ടപ്പാടുകളും സങ്കടങ്ങളും ദുരിതങ്ങളും കണ്ടറിഞ്ഞ് അതോടൊപ്പം ഞാനും വളർന്നു വന്നു. വല്ലാതെ സങ്കടം വരുന്ന ചില രാത്രികളിൽ അമ്മ എന്റെ ജാതകം എടുത്തു നോക്കി തന്റെ മകൻ വളർന്നു തന്റെ കഷ്ടപ്പാടുകൾക്ക് എന്നറുതിയുണ്ടാകും…
Author: haripulloor
നീതുവിന്റെ ചെവിയിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ ആർത്തലച്ചു വന്നു……. ഏതോ ആശുപത്രിക്കട്ടിലിലെ ഐ സി യുവിലാണ് താനെന്ന് അവൾക്ക് മനസിലായി. നേർത്ത ബോധത്തിലും വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതുപോലെ അവൾ ഞെട്ടിപ്പിടഞ്ഞു. മനസ്സ് കൈവിട്ട് പോയ ഏതോ ഒരു നിമിഷത്തിൽ പ്രസവിച്ച് ഇരുപത് ദിവസം മാത്രമായ തന്റെ കുഞ്ഞുമായി വീട്ടിനടുത്തുള്ള പുഴയുടെ ആഴങ്ങളിലേക്ക് ഒരു സ്വപ്നാടനത്തിലെന്നവണ്ണം നടന്നു പോയതും പിന്നാലെ ഓടിയെത്തിയ യദുവിന്റെ നീതൂ എന്ന നിലവിളിയും, മാറോടടുക്കി പിടിച്ചിരുന്ന കുഞ്ഞ് തന്റെ കൈകൾക്കിടയിലൂടെ ചോർന്ന് പോകുന്നതും, മൂക്കിലേക്കും വായിലേക്കും പുഴവെള്ളം ഇരച്ചുകയറി വല്ലാത്തൊരാനന്ദത്തോടെ മരണത്തെ ആലിംഗനം ചെയ്യാൻ തുടങ്ങിയതും അവൾക്ക് ഓർമ്മ വന്നു. “എന്റെ കുഞ്ഞ്.. കുഞ്ഞ്.. ” എന്നവൾ പൊള്ളിപ്പിടഞ്ഞു. “സ്വന്തം കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് വല്ലവന്റേം കൂടെ സുഖിച്ച് ജീവിക്കാൻ നോക്കിയ ഇവളെന്തിനാ പിന്നേം കുഞ്ഞിനെ ചോദിക്കുന്നേ? ചാകാത്ത കൊച്ചിനെ ഇനിയും കൊല്ലാനാണോ?” തങ്കമ്മ സിസ്റ്ററിന്റെ വെറുപ്പോടെയും ദേഷ്യത്തോടെയും ഉള്ള ചോദ്യം കേട്ടവൾ ഉള്ളുരുകി കരഞ്ഞു. “എന്നതാ സിസ്റ്ററെ ഇങ്ങനെയൊക്കെ…
തിരുവാതിര ചരിതം ഒന്നാം ദിവസം Part 2 “ആരാ നിങ്ങളെ തിരുവാതിര പഠിപ്പിക്കുന്നെ?” “നമ്മടെ സുമതി ചേച്ചി. എന്തേ?” “ഒന്നുമില്ല, അവർക്കങ്ങനെ തന്നെ വേണം. പണ്ട് എന്നെ കുറെ കളിയാക്കീട്ടൊള്ളതാ.” ഫാനൊന്നു ഫുൾസ്പീഡിലിട്ടാൽ അപ്പൂപ്പൻതാടി പോലെ പറക്കുന്ന ആളാ ചേച്ചി. വീട്ടീന്ന് വെളീലിറങ്ങുന്നത് തന്നെ കാറ്റ് വീശാൻ സാധ്യതയുണ്ടോ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ വിളിച്ചു ചോദിച്ചിട്ടാണ്. പഠിത്തം തുടങ്ങിയ ദിവസമേ തിരുവാതിരക്ക് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാവുന്നു. കുറെ ദിവസം കഴിഞ്ഞപ്പോ ടീച്ചർ ഇല്ലാതെ കളിക്കാർ മാത്രം ആയി മറ്റൊരു ഗ്രൂപ്പ് ഉണ്ടാവുന്നു……… പിന്നെപ്പിന്നെ സുമതി ചേച്ചിക്ക് ഇടയ്ക്കിടയ്ക്ക് തുമ്മൽ വരും.. തിരുവാതിര പ്രാക്ടീസ് ഉള്ള ദിവസം വൈകിട്ട് തുമ്മല് കുറച്ച് കൂടുതലാരിക്കും. എന്താണോ ആവോ 🫣🫣 ഞാൻ വയനാട്ടിലേക്ക് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചു വന്നപ്പോ വഴീല് വെച്ച് രാമുച്ചേട്ടനെ കണ്ടു. ഇവര് തിരുവാതിര കളി പഠിക്കുന്ന വീടിന്റെ അടുത്താണ് ചേട്ടന്റെയും വീട്. രണ്ടാഴ്ചയേ ആയുള്ളൂ ഗൾഫിൽ വന്നിട്ട്. “എന്നാ…
അസ്തമയ സൂര്യൻ ശക്തി കുറഞ്ഞ കിരണങ്ങൾ കൊണ്ട് ഭൂമിയെ തഴുകുന്നുണ്ട്. വിളഞ്ഞ് പാകമായ നിൽക്കെതിരുകൾ കാറ്റത്ത് പതുക്കെ തലയാട്ടി നിൽക്കുന്നു. പാടങ്ങൾക്കിടയിലെ വീതികുറഞ്ഞ വരമ്പിലൂടെ നടന്ന രവിയുടെ കാലുകളെ തഴുകി അവ തലയാട്ടി നിന്നു. റേഡിയോയിൽ നിന്നുമുള്ള ചലച്ചിത്രഗാനം അടുത്തുള്ള വീട്ടിൽ നിന്നും ഒഴുകി വരുന്നുണ്ട്. നീണ്ട 10 വർഷത്തിനു ശേഷമാണ് രവി ആ നാട്ടിലേക്ക് വരുന്നത്. പാടവരമ്പ് കടന്നു ചെറിയ ഒരു നാട്ടുവഴിയിലേക്ക് കയറി. നാട് വല്ലാതെ മാറിയിട്ടൊന്നുമില്ല. ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം. വഴിവക്കിൽ വിഷുവിന്റെ വരവറിയിച്ച് കൊന്ന മരങ്ങൾ മഞ്ഞ പുതച്ച് നിൽക്കുന്നു. അല്പം കൂടി മുന്നോട്ട് പോയാൽ ഒരു ആറ് ഒഴുകുന്നുണ്ട്. ആറിന്റെ തീരത്താണ് അപ്പുവിന്റെ വീട്. അപ്പുവിനെ കാണാനാണ് രവിയുടെ ഈ യാത്ര. എതിരെ ഒരു പയ്യൻ സൈക്കിൾ പതിയെ ചവിട്ടിക്കൊണ്ട് വരുന്നുണ്ട്. “ഈ അപ്പുവിന്റെ വീടെവിടെയാ?” രവി അവനോട് ചോദിച്ചു. “നേരെ പോയി ആറിന്റെ തീരത്ത് എത്തിയാൽ ഇടതുവശത്തേക്ക് തിരിയുക രണ്ടാമത്തെ വീടാണ്.”…
“അതേ ചേട്ടാ ഞാൻ തിരുവാതിരകളി പഠിക്കാൻ പൊക്കോട്ടെ” സ്നേഹവും മര്യാദയും വിനയവും എല്ലാം തുല്യം ചാർത്തിയ ചോദ്യം സ്വന്തം ഭാര്യയുടേതാണ് എന്ന് മനസിലായതും മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്ന ഞാൻ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി, വായും പൊളിച്ചിരുന്നു പോയി. 😳😳 “നിങ്ങളെന്തേലും പണ മനുഷ്യാ” എന്ന നോർമൽ മോഡിലുള്ള ഓൾടെ ഡയലോഗ് കേട്ടപ്പോ തള്ളിയ കണ്ണ് തിരിച്ച് അകത്തോട്ട് കയറി. കൊച്ച് കഴിച്ചോണ്ടിരുന്ന പുട്ടും മൊട്ടേം കൂടെ എന്റെ വായില് വെച്ചു തന്നിരുന്ന കൊണ്ട് വാ അടക്കുന്നതിന് അല്പം താമസമുണ്ടായി എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഉണ്ടായില്ല. ഒരു കൈയിൽ മീൻ വെട്ടുന്ന കത്തീം മറ്റേ കൈയിൽ മീൻ കഴുകിയ വെള്ളോം ആയിട്ടാ ആൾടെ നിപ്പ്. എന്തായാലും സമ്മതിച്ചു കൊടുക്കുന്നതാണ് ബുദ്ധി എന്ന് കൊച്ചും അപ്പുറത്തിരുന്ന് സിഗ്നൽ തന്നു “അതിനെന്താ നീ പൊക്കോ. അല്ല നിങ്ങളാരൊക്കെയാ കളിക്കാനുള്ളത്” അവൾ കുറെ പേരുകൾ പറഞ്ഞു. എനിക്ക് അതിൽ ആകെ മൂന്നോ നാലോ ആളുകളെ അറിയാം. ബാക്കി…
സിസ്റ്ററെ എനിക്കെന്റെ ഫോണൊന്ന് കിട്ടുമോ? കൈ മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ട അയാളെ നോക്കി നിഷ ഒന്ന് പുഞ്ചിരിച്ചു. “ഫോൺ നോക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ടോ മാഷേ?” മനുവിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ നിഷ മനസ്സിലാക്കിയിരുന്നു. അവന്റെ ബൈസ്റ്റാൻഡറായി നിൽക്കുന്നയാളെ ബന്ധുക്കളാരോ ശമ്പളം കൊടുത്ത് ഏർപ്പാട് ചെയ്തതാണെന്നും മനുവിന്റെ അച്ഛനും അമ്മയും മരിച്ചു പോയെന്നും എല്ലാം. പക്ഷേ അവൻ ആത്മഹത്യക്ക് ശ്രമിച്ചത് എന്തിനാണെന്ന് മാത്രം ആർക്കും അറിവുണ്ടായിരുന്നില്ല. “സിസ്റ്ററേ പ്ലീസ്. അവൻ കെഞ്ചി. “എളുപ്പം തിരിച്ച് തരണം” നിഷ ഫോണെടുത്ത് കൊടുത്തു. മനു ടൈപ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും അവനെക്കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല. അവന്റെ അവസ്ഥ കണ്ട് നിഷ ചോദിച്ചു “ഞാൻ സഹായിക്കണോ?” “വേണ്ട ” എന്ന് പറഞ്ഞ് അവൻ മെസേജ് റെക്കോഡ് ചെയ്യാൻ തുടങ്ങി. “ദിവ്യാ എന്നെ ഇത്രത്തോളം വെറുക്കാൻ മാത്രം ഞാൻ എന്താ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ മൂലമുണ്ടായ എല്ലാ വിഷമത്തിനും ക്ഷമ ചോദിക്കുന്നു. എന്തുകൊണ്ടാണ് അന്ന്…
പണ്ട് പണ്ട്… എന്നച്ചാ ഒരു 20 വർഷം മുമ്പ്…… എൻറെ ഒരു സീനിയർ ആപ്പീസറൊണ്ട്. ഭയങ്കര ടെൻഷൻ്റെ ആളാ. ഇന്ന് ടെൻഷനടിക്കാൻ ഒന്നുമില്ലല്ലോ എന്നോർത്ത് ടെൻഷൻ അടിക്കുന്നത്രയും സാധുവായ ഒരു മനുഷ്യനാണെടേ അങ്ങേര്….. അങ്ങനെ ഒരു ദിവസം ഫാക്ടറി കുഴപ്പമൊന്നുമില്ലാതെ സ്മൂത്തായി ഓടുന്നു. രാവിലെ ഒരു 11 മണിയൊക്കെ ആയപ്പോ പുള്ളിക്കാരന് ടെൻഷനടിക്കാൻ ഒന്നുമില്ലല്ലോന്നോർത്തിട്ട് ആകെ ഒരു വിഷമം. അങ്ങേർക്ക് ഒരു ഇരിക്കപ്പൊറുതിയില്ലെന്നേ….. രാവിലെ പൊറോട്ടേം ബീഫും കഴിച്ചത് പല്ലിൻ്റെടേൽ കുടുങ്ങിപ്പോയി എന്ന് സങ്കൽപ്പിച്ച് പുള്ളി ഒരു മൊട്ടുസൂചി എടുത്ത് പല്ലിൻ്റെ എടേൽ കുത്താൻ തുടങ്ങി. അങ്ങേർടെ expression കണ്ടാ തോന്നും ലോകത്തിലെ ഏറ്റവും സുഖമുള്ള പരിപാടിയാ അതെന്ന് 😏😏😏 ഒരൊച്ച കേട്ട് നോക്കുമ്പോ ദാണ്ടെടാ നിൽക്കുന്നു ഏതാണ്ടോ പോയ അണ്ണാനെ പോലെ നമ്മടെ സാറ്.🥴🥴 ഏതാണ്ടോ ഒരു സാധനമൊന്നുമല്ല അങ്ങേര് കുത്തികൊണ്ടിരുന്ന മൊട്ടുസൂചിയാ പോയത്. സാധനം വയറ്റിൽ പോയോ താഴെ വല്ലോം പോയോ ഒന്നുമറിയില്ല… താഴെയൊക്കെ നോക്കീട്ട് സൂചി കാണാനുമില്ല.…
“എടോ ആ ചന്ദ്രമല ഫാക്ടറി വരെ ഒന്ന് പോണം. കുറച്ച് പണിയുണ്ട്” സേറിന്റെ മാനേജരുടെ ഓർഡർ ആണ് “അയ്യോ സാറേ അപ്പോൾ ഇവിടെയോ?” അത്രയും ദൂരം പോകാനുള്ള മടികാരണം ചോദിച്ചു. “നീ ഇവിടെയില്ലെങ്കിൽ അത്രേം പ്രശ്നങ്ങള് കൊറയും. മാനേജർക്ക് സേറിനെ കുറിച്ച് എന്താ അഭിപ്രായം 😏😏 അപമാനം ചോദിച്ചു മേടിച്ചപ്പം സമാധാനായി. മൂന്നാറീന്ന് ഒരു പത്ത് നാല്പത് കിലോമീറ്റർ പിന്നെയും പോണം ചന്ദ്രമലക്ക്….. ഫോണില് കെഎസ്ആർടിസി ആപ്പ് കമ്പിപ്പാരക്ക് കുത്തിത്തുറന്ന് കൽപ്പറ്റ – ചന്ദ്രമല ബസ് തിരഞ്ഞു. ശബരിമലയിലെ സ്വർണ്ണപ്പാളി പോയത് പോലെ ഒരു പൊടി പോലും ശ്ശേ ഒരു ബസ് പോലും കാണുന്നില്ല… ഇനിയീ ചന്ദ്രമല കേരളത്തിലല്ലേ 🤔🤔🤔 അവിടെയുള്ള ഒരു ചങ്ങാതിയെ വിളിച്ചു വഴി ചോദിച്ചു. മൂന്നാറ് വരെയേ ഇവിടെ നിന്ന് ബസ്സുള്ളത്രേ. അവിടുന്ന് മറ്റൊരു ബസ്സിൽ കയറി ഏതോ ഒരു സ്റ്റോപ്പിൽ ഇറങ്ങാൻ അവിടെ നിന്ന് ജീപ്പ് കിട്ടും. ഇടുക്കീലെ ജീപ്പ് യാത്ര ഓർത്തപ്പഴേ പേടിയായി. ജീപ്പിന്റെ മുൻ…
“നമുക്കൊന്ന് പോളിടെക്നിക്കിൽ കയറിയിട്ട് പോകാം. ഇന്ന് സമരമായതുകൊണ്ട് ക്ലാസുകൾ ഒന്നും ഉണ്ടാവില്ല. ഞാൻ സാറിനോട് പെർമിഷൻ മേടിച്ചിട്ട് വരാം. എന്നിട്ട് ഞങ്ങൾ പഠിച്ച ക്ലാസുകൾ ഒക്കെ കാണിച്ചു തരാം.” പറഞ്ഞതിനോടൊപ്പം അയാൾ വണ്ടി ക്യാമ്പസിനുള്ളിലേക്ക് കയറ്റി. “അച്ഛന് ഈ പോളിടെക്നിക്കിൽ ആരേലും കൈവിഷം വെച്ചിട്ടുണ്ടോ? എപ്പം ഇതുവഴി പോയാലും എന്റെ പോളി എന്റെ പോളി എന്നും പറഞ്ഞ് ചാടും. ഇന്നിപ്പോ ഇങ്ങനെ” മകളുടെ കളിയാക്കൽ “കൈവിഷം ഒന്നുമല്ലടീ. അച്ഛന്റെ ആദ്യത്തെ പ്രണയം ഇവിടെ വെച്ചാരുന്നു. അതിന്റെ എളക്കമാ” ഭാര്യേടെ വക കുത്ത് അയാൾ കേട്ടില്ലെന്ന് നടിച്ചു. “നീ എന്നും ചോദിക്കുന്ന ചോദ്യമല്ലേ നിനക്ക് ഈ രുക്മിണി എന്ന പഴഞ്ചൻ പേര് എന്തിനാ ഇട്ടതെന്ന്? ഇന്ന് നിനക്ക് അതിനുള്ള മറുപടി തരാം.” “മറുപടീം മാങ്ങാത്തൊലീം ഒന്നുമല്ലടി, ഇതിയാൻ ഏതോ പഴയ പ്രേമകഥ പറയാൻ പോകുവാ” ഭാര്യയെ നോക്കി ചിരിച്ചിട്ട് അയാൾ അകത്തേക്ക് പോയി. അവർ ക്ലാസ് റൂമുകൾ ഒക്കെ കണ്ട് വിശാലമായ എഞ്ചിനീയറിങ്ങ്…
”സർ എനിക്ക് ജലീലിന്റെ നമ്പർ ഒന്ന് ഷെയർ ചെയ്തേക്കാമോ?” അനന്തുവിന്റെ ഫോൺ വിളികളൊക്കെ ഇങ്ങനെയാണ്. കാര്യം മാത്രം പറയും. “ശരി അനന്തു”. സുനിൽ ഫോൺ വെച്ചു. വാട്സ്ആപ്പ് തുറന്ന് അനന്തു എന്ന പേര് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അനുപമ എന്ന പേര് കേറിവന്നത്. അത് കണ്ടതും സുനിലിന്റെ ഉള്ളിലൊരു കൊളുത്ത് വീണു. രണ്ട് വർഷം മുമ്പ് താൻ അയച്ച മെസ്സേജ് അവൾ കണ്ടിട്ടുണ്ട് അതിനുശേഷം യാതൊരു മറുപടിയും ഇല്ല. അയാൾ പതിയെ മുകളിലേക്ക് സ്ക്രോൾ ചെയ്ത് മെസ്സേജുകൾ നോക്കി. കണ്ണിറുക്കി ചിരിക്കുന്ന, സ്നേഹം വാരിവിതറുന്ന, കുറുമ്പുകാട്ടി ചിരിക്കുകയും കരയുകയും ചെയ്യുന്ന ഇമാജികളും, സ്റ്റിക്കറുകളും….. ഒരുമിച്ച് പോയ യാത്രകളുടെ, ഉത്സവങ്ങളുടെ ഫോട്ടോകൾ, മെസേജുകളും വോയ്സ് ക്ലിപ്പുകളും തുടങ്ങി സ്നേഹത്തിന്റെ വലിയൊരു പൂക്കാലം അയാളുടെ മുന്നിൽ തുറന്നു വന്നു. ഒരുപാട് നാളുകളായി ഇരുട്ടു മൂടി കിടന്നിരുന്ന സുനിലിന്റെ ജീവിതത്തിലേക്ക് പതിയെ പതിയെ പ്രകാശം നിറച്ചവരായിരുന്നു അനുപമയും അവളുടെ കുഞ്ഞും. സുനിലിന്റെ ജുനിയറായിരുന്നു അനുപമയെങ്കിലും പതുക്കെ…
