Author: haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

പണ്ട് പണ്ട്… എന്നച്ചാ ഒരു 20 വർഷം മുമ്പ്…… എൻറെ ഒരു സീനിയർ ആപ്പീസറൊണ്ട്. ഭയങ്കര ടെൻഷൻ്റെ ആളാ. ഇന്ന് ടെൻഷനടിക്കാൻ ഒന്നുമില്ലല്ലോ എന്നോർത്ത് ടെൻഷൻ അടിക്കുന്നത്രയും സാധുവായ ഒരു മനുഷ്യനാണെടേ അങ്ങേര്….. അങ്ങനെ ഒരു ദിവസം ഫാക്ടറി കുഴപ്പമൊന്നുമില്ലാതെ സ്മൂത്തായി ഓടുന്നു. രാവിലെ ഒരു 11 മണിയൊക്കെ ആയപ്പോ പുള്ളിക്കാരന് ടെൻഷനടിക്കാൻ ഒന്നുമില്ലല്ലോന്നോർത്തിട്ട് ആകെ ഒരു വിഷമം. അങ്ങേർക്ക് ഒരു ഇരിക്കപ്പൊറുതിയില്ലെന്നേ….. രാവിലെ പൊറോട്ടേം ബീഫും കഴിച്ചത് പല്ലിൻ്റെടേൽ കുടുങ്ങിപ്പോയി എന്ന് സങ്കൽപ്പിച്ച് പുള്ളി ഒരു മൊട്ടുസൂചി എടുത്ത് പല്ലിൻ്റെ എടേൽ കുത്താൻ തുടങ്ങി. അങ്ങേർടെ expression കണ്ടാ തോന്നും ലോകത്തിലെ ഏറ്റവും സുഖമുള്ള പരിപാടിയാ അതെന്ന് 😏😏😏 ഒരൊച്ച കേട്ട് നോക്കുമ്പോ ദാണ്ടെടാ നിൽക്കുന്നു ഏതാണ്ടോ പോയ അണ്ണാനെ പോലെ നമ്മടെ സാറ്.🥴🥴 ഏതാണ്ടോ ഒരു സാധനമൊന്നുമല്ല അങ്ങേര് കുത്തികൊണ്ടിരുന്ന മൊട്ടുസൂചിയാ പോയത്. സാധനം വയറ്റിൽ പോയോ താഴെ വല്ലോം പോയോ ഒന്നുമറിയില്ല… താഴെയൊക്കെ നോക്കീട്ട് സൂചി കാണാനുമില്ല.…

Read More

“എടോ ആ ചന്ദ്രമല ഫാക്ടറി വരെ ഒന്ന് പോണം. കുറച്ച് പണിയുണ്ട്” സേറിന്റെ മാനേജരുടെ ഓർഡർ ആണ് “അയ്യോ സാറേ അപ്പോൾ ഇവിടെയോ?” അത്രയും ദൂരം പോകാനുള്ള മടികാരണം ചോദിച്ചു. “നീ ഇവിടെയില്ലെങ്കിൽ അത്രേം പ്രശ്നങ്ങള്‌ കൊറയും. മാനേജർക്ക് സേറിനെ കുറിച്ച് എന്താ അഭിപ്രായം 😏😏 അപമാനം ചോദിച്ചു മേടിച്ചപ്പം സമാധാനായി. മൂന്നാറീന്ന് ഒരു പത്ത് നാല്പത് കിലോമീറ്റർ പിന്നെയും പോണം ചന്ദ്രമലക്ക്….. ഫോണില് കെഎസ്ആർടിസി ആപ്പ് കമ്പിപ്പാരക്ക് കുത്തിത്തുറന്ന് കൽപ്പറ്റ – ചന്ദ്രമല ബസ് തിരഞ്ഞു. ശബരിമലയിലെ സ്വർണ്ണപ്പാളി പോയത് പോലെ ഒരു പൊടി പോലും ശ്ശേ ഒരു ബസ് പോലും കാണുന്നില്ല… ഇനിയീ ചന്ദ്രമല കേരളത്തിലല്ലേ 🤔🤔🤔 അവിടെയുള്ള ഒരു ചങ്ങാതിയെ വിളിച്ചു വഴി ചോദിച്ചു. മൂന്നാറ് വരെയേ ഇവിടെ നിന്ന് ബസ്സുള്ളത്രേ. അവിടുന്ന് മറ്റൊരു ബസ്സിൽ കയറി ഏതോ ഒരു സ്റ്റോപ്പിൽ ഇറങ്ങാൻ അവിടെ നിന്ന് ജീപ്പ് കിട്ടും. ഇടുക്കീലെ ജീപ്പ് യാത്ര ഓർത്തപ്പഴേ പേടിയായി. ജീപ്പിന്റെ മുൻ…

Read More

“നമുക്കൊന്ന് പോളിടെക്നിക്കിൽ കയറിയിട്ട് പോകാം. ഇന്ന് സമരമായതുകൊണ്ട് ക്ലാസുകൾ ഒന്നും ഉണ്ടാവില്ല. ഞാൻ സാറിനോട് പെർമിഷൻ മേടിച്ചിട്ട് വരാം. എന്നിട്ട് ഞങ്ങൾ പഠിച്ച ക്ലാസുകൾ ഒക്കെ കാണിച്ചു തരാം.” പറഞ്ഞതിനോടൊപ്പം അയാൾ വണ്ടി ക്യാമ്പസിനുള്ളിലേക്ക് കയറ്റി. “അച്ഛന് ഈ പോളിടെക്നിക്കിൽ ആരേലും കൈവിഷം വെച്ചിട്ടുണ്ടോ? എപ്പം ഇതുവഴി പോയാലും എന്റെ പോളി എന്റെ പോളി എന്നും പറഞ്ഞ് ചാടും. ഇന്നിപ്പോ ഇങ്ങനെ” മകളുടെ കളിയാക്കൽ “കൈവിഷം ഒന്നുമല്ലടീ. അച്ഛന്റെ ആദ്യത്തെ പ്രണയം ഇവിടെ വെച്ചാരുന്നു. അതിന്റെ എളക്കമാ” ഭാര്യേടെ വക കുത്ത് അയാൾ കേട്ടില്ലെന്ന് നടിച്ചു. “നീ എന്നും ചോദിക്കുന്ന ചോദ്യമല്ലേ നിനക്ക് ഈ രുക്മിണി എന്ന പഴഞ്ചൻ പേര് എന്തിനാ ഇട്ടതെന്ന്? ഇന്ന് നിനക്ക് അതിനുള്ള മറുപടി തരാം.” “മറുപടീം മാങ്ങാത്തൊലീം ഒന്നുമല്ലടി, ഇതിയാൻ ഏതോ പഴയ പ്രേമകഥ പറയാൻ പോകുവാ” ഭാര്യയെ നോക്കി ചിരിച്ചിട്ട് അയാൾ അകത്തേക്ക് പോയി. അവർ ക്ലാസ് റൂമുകൾ ഒക്കെ കണ്ട് വിശാലമായ എഞ്ചിനീയറിങ്ങ്…

Read More

”സർ എനിക്ക് ജലീലിന്റെ നമ്പർ ഒന്ന് ഷെയർ ചെയ്തേക്കാമോ?” അനന്തുവിന്റെ ഫോൺ വിളികളൊക്കെ ഇങ്ങനെയാണ്. കാര്യം മാത്രം പറയും. “ശരി അനന്തു”. സുനിൽ ഫോൺ വെച്ചു. വാട്സ്ആപ്പ് തുറന്ന് അനന്തു എന്ന പേര് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അനുപമ എന്ന പേര് കേറിവന്നത്. അത് കണ്ടതും സുനിലിന്റെ ഉള്ളിലൊരു കൊളുത്ത് വീണു. രണ്ട് വർഷം മുമ്പ് താൻ അയച്ച മെസ്സേജ് അവൾ കണ്ടിട്ടുണ്ട് അതിനുശേഷം യാതൊരു മറുപടിയും ഇല്ല. അയാൾ പതിയെ മുകളിലേക്ക് സ്ക്രോൾ ചെയ്ത് മെസ്സേജുകൾ നോക്കി. കണ്ണിറുക്കി ചിരിക്കുന്ന, സ്നേഹം വാരിവിതറുന്ന, കുറുമ്പുകാട്ടി ചിരിക്കുകയും കരയുകയും ചെയ്യുന്ന ഇമാജികളും, സ്റ്റിക്കറുകളും….. ഒരുമിച്ച് പോയ യാത്രകളുടെ, ഉത്സവങ്ങളുടെ ഫോട്ടോകൾ, മെസേജുകളും വോയ്സ് ക്ലിപ്പുകളും തുടങ്ങി സ്നേഹത്തിന്റെ വലിയൊരു പൂക്കാലം അയാളുടെ മുന്നിൽ തുറന്നു വന്നു. ഒരുപാട് നാളുകളായി ഇരുട്ടു മൂടി കിടന്നിരുന്ന സുനിലിന്റെ ജീവിതത്തിലേക്ക് പതിയെ പതിയെ പ്രകാശം നിറച്ചവരായിരുന്നു അനുപമയും അവളുടെ കുഞ്ഞും. സുനിലിന്റെ ജുനിയറായിരുന്നു അനുപമയെങ്കിലും പതുക്കെ…

Read More

ശബരിമല യാത്ര കഴിഞ്ഞു വന്നപ്പോളാണ് അടുത്ത മലകയറ്റത്തിനുള്ള വിളി വരുന്നത്. ബ്രഹ്മഗിരി പീക്കിലേക്കാണ്, കേരളത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ട്രക്കിങ്ങ് റൂട്ട്. One side വെറും ആറു കിലോമീറ്റർ മാത്രം. അങ്ങനെ ഏഴു ദിവസത്തിനുള്ളിലെ രണ്ടാമത്തെ മലകയറ്റം. നമ്മുടെ വാ അടച്ച്, കണ്ണും കാതും മൂക്കും തുറന്ന് കാടിനെ കണ്ട്, കാടിന്റെ ശബ്ദങ്ങൾ കേട്ട്, കാടിന്റെ ഗന്ധമറിഞ്ഞ് ഒരു യാത്ര. വഴിക്ക് കുറുകെ ഒരു മരം ഒടിഞ്ഞ് കിടക്കുന്നുണ്ട്. അടുത്ത് ചൂട് മാറാത്ത ആനപ്പിണ്ടം. അന്തരീക്ഷത്തിൽ ആനയുടെ ഗന്ധം നിറഞ്ഞ് നിൽക്കുന്നു. ഏത് നിമിഷവും മുന്നിൽ വരാവുന്ന ആനയേ പ്രതീക്ഷിച്ച് കുറച്ച് ദൂരം…. ഇടക്ക് ഒരു മലയണ്ണാൻ ചാടിപ്പോയി. കാടിനുള്ളിൽ നിന്ന് ഏതൊക്കെയോ കിളികളുടെ ശബ്ദം കേൾക്കാം. ഉൾക്കാട്ടിൽ എവിടെയോ മരം ഒടിയുന്ന ശബ്ദം കേൾക്കാം. തലേ ദിവസം പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ പതിഞ്ഞ കടുവയുടെ കാൽപ്പാടുകൾ ഗൈഡ് കാണിച്ചു തന്നു. കൂടാതെ അവന്റെ സാമാജ്യം അടയാളപ്പെടുത്തിയ മരത്തിലെ പാടുകൾ. ചെറിയ…

Read More

സ്കൂളോർമ്മകൾ – 1  സ്കൂളിൽ കൊണ്ടുപോകാൻ ചോറ് പൊതിയുന്നത് ഇന്നും രസമുള്ള ഓർമ്മയാണ്. വാഴയില അടുപ്പിന്റെ മുകളിൽ വച്ച് വാട്ടിയെടുത്ത് അതിൻറെ ഒത്ത നടുവിൽ ചെറിയ ചൂടുള്ള ചോറു വിളമ്പി അതിലേക്ക് പുളിശ്ശേരിയോ തൈരോ പോലെ എന്തെങ്കിലും ഒരു ഒഴിച്ചുകയറി ഒഴിച്ച് ഇളക്കി, ഒരറ്റത്ത് ഒരു മെഴുക്കുപുരട്ടിയോ തോരനോ വെച്ച് അച്ചാറോ ചമ്മന്തിയോ കൂടെ മറ്റൊരു വശത്ത് വെച്ച് ഇല മടക്കി അതിനെ വീണ്ടും ഒരു പേപ്പറിൽ പൊതിഞ്ഞ് റബർബാൻഡിട്ടോ ഒരു ചരട് വെച്ചോ കെട്ടി മുറുക്കി ബാഗിൽ വെക്കുന്ന ആ പൊതിച്ചോറ് ഉച്ചയ്ക്ക് ക്ലാസിൽ വച്ച് തുറക്കുമ്പോൾ ഉള്ള ഒരു മണമുണ്ട്. ഇതെഴുതുമ്പോഴും ആ ഓർമ്മയിൽ വായിൽ വെള്ളം നിറയുന്നുണ്ട്. ചിലപ്പോഴൊക്കെ ഒരു മുട്ട പൊരിച്ചതും (അന്നൊന്നും ഓംലെറ്റ് ഇല്ല.)ഉണ്ടാവും. അന്നൊക്കെ മക്കളെ സ്കൂളിൽ വിടുക എന്നുള്ളത് അമ്മമാർക്കും ഒരു വലിയ പണിയായിരുന്നു. ഇന്നത്തെപ്പോലെ ഗ്യാസടുപ്പും ഇൻഡക്ഷൻ ഹീറ്ററും പ്രഷർ കുക്കറും ഒന്നുമില്ലാത്ത ഒരു കാലം….. ഞങ്ങളുടെ നാട്ടിലെ ഏറ്റവും…

Read More

പിള്ളേരെല്ലാം സ്കൂളിൽ പോകുന്നത് കണ്ടപ്പോൾ ഞങ്ങളുടെ സ്കൂൾക്കാലം ഒന്നോർക്കാൻ ശ്രമിച്ചു….. എളുപ്പമുള്ള കാര്യമൊന്നുമല്ല. 45 വർഷം പുറകിലേക്ക് പോണം. ഓർമ്മകൾ പലതും പായൽ പിടിച്ച് അവ്യക്തമായിരിക്കുന്നു. കുറെ ഓർമ്മകളൊക്കെ മറവിയുടെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നു പോയിരിക്കുന്നു. പിന്നെ അവശേഷിക്കുന്നവയൊക്കെ എവിടെയൊക്കെയോ ചിതറിക്കിടക്കുകയാണ്. ഞങ്ങൾ വടവാതൂസ്കൂൾ എന്ന് വിളിക്കുന്ന ഇപ്പോഴത്തെ വടവാതൂർ ഗവർമെന്റ് ഹൈ ഹൈസ്കൂൾ. അന്നത് UP സ്കൂളായിരുന്നു. തലങ്ങും വിലങ്ങുമായി ചിതറിക്കിടക്കുന്ന നാല് വലിയ ഹാളുകൾ. അതിനിടയിൽ തടികൊണ്ടുള്ള സ്ക്രീൻ വെച്ച് തിരിച്ചിരിക്കുന്ന ക്ലാസ്സ് റൂമുകൾ. അതിലൊരു ഹാളാണ് സ്കൂളിൻറെ ഓഡിറ്റോറിയം. മൂന്നാം ക്ലാസ് നടക്കുന്നത് ഓഡിറ്റോറിയത്തിന്റെ സ്റ്റേജിലാണ്. വലിയ ക്ലാസിലെ ചേട്ടന്മാർക്ക് മാത്രം ഡെസ്ക് ഉണ്ട്. നാലാം ക്ലാസ് വരെ ബെഞ്ച് മാത്രം. ഞങ്ങളുടെ സ്കൂളിലേക്കുള്ള യാത്രയാണ് ബഹുരസം. ഒരു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. വല്യപാറ എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു വലിയ ഏക്കറുകളോളം പരന്നു കിടക്കുന്ന ഒരു വലിയ പാറക്കെട്ട്. അതിൻ്റെ മുകളിൽ കൂടെയാണ് കാൽനട യാത്ര. മഴക്കാലത്ത് പാറ…

Read More

അച്ഛനെ കുറിച്ചുളള ആദ്യത്തെ ഓർമ്മ ഉദംപൂരിലെ മിലിട്ടറി ക്യാമ്പിലെ വൈകുന്നേരങ്ങളാണ്. ചായം പടർന്ന് അവ്യക്തമായ ചില ഓർമ്മകൾ. പട്ടാളക്കാരുടെ പതിവ് ജലസേചന പരിപാടികൾക്കിടയിൽ ഗ്ലാസുകളിലെ നിറമുള്ള ദ്രാവകം ജ്യൂസാണെന്നു കരുതി കുടിക്കുകയും കയ്പ്പുകാരണം മുഖം ചുളിച്ച് പോവുകയും ചെയ്യുന്ന ഒരു നാലു വയസുകാരൻ്റെ ഓർമ്മകൾ അത്രയും അവ്യക്തമാണ്. പക്ഷേ അച്ഛനെക്കുറിച്ചുള്ള അവസാന ഓർമ്മ എൻ്റെ ബോധത്തിൻ്റെ അവസാന കണികയും മറയുന്നത് വരെ മാഞ്ഞ് പോവില്ല. ചിതക്ക് തീ കൊളുത്തുന്നതിന് മുമ്പ് തൻ്റെ കൺമുന്നിൽ ആ മുഖം ഒരു വെള്ളത്തുണി കൊണ്ട് മറയ്ക്കുന്നത് ഒരു പതിനേഴുകാരൻ എങ്ങനെ മറക്കാനാണ്? 1993 ഡിസംബർ 12 ഞായറാഴ്ച. ഞാനിന്നും മറക്കാനാഗ്രഹിക്കുന്ന, എന്നാൽ എപ്പോഴും ഓർമ്മയിൽ തികട്ടിവരുന്ന, ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിവസമാണത്. അന്നാണ് ഏതൊരു ചൂടിലും തണുപ്പിലും കാറ്റിലും മഴയിലും ഒക്കെ ഞങ്ങളെ പൊതിഞ്ഞു പിടിച്ചിരുന്ന അച്ഛൻ്റെ കൈകൾ പൊടുന്നനെ ഇല്ലാണ്ടായി പോയത്. അച്ഛൻ എന്ന ഒറ്റ വ്യക്തിക്ക് ചുറ്റും കറങ്ങിയിരുന്ന ഞങ്ങളുടെ ജീവിതം സൂര്യൻ…

Read More

തഞ്ചാവൂർ… നീണ്ട 23 വർഷങ്ങൾക്ക് ശേഷം ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് വീണ്ടും… ആദ്യം വന്നത് ശിങ്കരാജിന്റെ കൂടെയായിരുന്നുവെങ്കിൽ ഇന്ന് സ്വന്തം കുടുംബത്തിനെയും കൂട്ടിയാണ് ഇങ്ങോട്ട് വരുന്നത്. തഞ്ചാവൂർ എന്ന് കേൾക്കുമ്പോൾ ചോളരാജാക്കൻമാർ നിർമ്മിച്ച ആയിരത്തിനു മുകളിൽ വർഷം പഴക്കമുള്ള ബൃഹദീശ്വര ക്ഷേത്രമായിരിക്കും പലർക്കും ഓർമ്മവരിക. എനിക്ക് പക്ഷേ തഞ്ചാവൂർ എന്നത് ചോളന്മാരുടെ നഗരമല്ല, മറിച്ച് ശിങ്കരാജിന്റെ നഗരമാണ്. അയാളുടെ നാടാണിത്… ശിങ്കരാജിനെ കുറിച്ച് ആദ്യം ഓർമ്മ വരുന്നത് രാവിലെ നാല് മണിക്ക് ഫാക്ടറിയിൽ എത്തുമ്പോൾ കിട്ടിയിരുന്ന ചൂടു കടുംകാപ്പിയാണ്. ഒറ്റനോട്ടത്തിൽ ആരുമൊന്നു പേടിച്ചുപോകുന്ന ഭീകരനായ ഒരു മനുഷ്യൻ. തമിഴും മലയാളവും ഇടകലർന്ന സംസാരം. ആദ്യമായി ടീ ഫാക്ടറിയിൽ ജോലിക്ക് ചെന്ന എന്നോട് “അയ്യാ ഉങ്കളുക്ക് ഏതാവത് ഉദവി വേണന്നാ ചൊല്ലുങ്കെ” എന്ന് പറഞ്ഞ് കൂടെ കൂടിയതാണയാൾ. അയാളെ സംബന്ധിച്ചിടത്തോളം സ്‌നേഹമെന്നാൽ ആഹാരമായിരുന്നു. വെളുപ്പിന് നാലുമണിക്ക് കടുംകാപ്പി, പിന്നെ ഏഴു മണിക്ക് കാൻ്റീനിൽ നിന്നും പഞ്ചസാരയിട്ട് ചൂട് പൊറോട്ടയും ഒരു ചായയുമായി ആള് വരും.…

Read More

“എത്ര ഭീഷണിപ്പെടുത്തിയാലും ഉപദ്രവിച്ചാലും സാർ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല. നിങ്ങളീ പറഞ്ഞതെല്ലാം ഞാൻ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. ഇനി എന്നെ ശല്യപ്പെടുത്തിയാൽ അതെല്ലാമായി പോലീസ് സ്റ്റേഷനിൽ ആയിരിക്കും പിന്നെ നമ്മൾ തമ്മിൽ കാണുക” തല ഉയർത്തിപ്പിടിച്ച് അത്രയും പറഞ്ഞിട്ട് ആര്യ മാനേജരുടെ ക്യാബിനിൽ നിന്നും ഇറങ്ങി തന്റെ സീറ്റിൽ വന്നിരുന്നു. ദേഹത്തുകൂടി ഒരു പുഴുവരിക്കുന്നതുപോലെ അവൾക്ക് അറച്ചു. കഠിനമായ ദേഷ്യത്താലും സങ്കടത്താലും ദേഹമെല്ലാം പുകയുന്നത് പോലെ തോന്നി. അവൾ തളർന്ന് തലക്ക് കൈ കൊടുത്തിരുന്നു. “അയാള് വീണ്ടും ശല്യം ചെയ്തോ?” അടുത്ത സീറ്റിൽ ഇരുന്ന സീമ ചോദിച്ചു. ആര്യ ഒന്ന് മൂളി “എടീ നിനക്ക് ഒന്ന് കണ്ണടച്ചു കൊടുത്തു കൂടെ. എന്തിനാണിങ്ങനെ വിഷമിക്കുന്നത്? കാര്യങ്ങളെല്ലാം സ്മൂത്ത് ആയി നടക്കും. നിനക്കുമില്ലേ വികാരങ്ങളൊക്കെ.” തീപാറുന്ന രൂക്ഷമായ ഒരു നോട്ടമായിരുന്നു സീമക്ക് ആര്യയുടെ മറുപടി. “അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ… നീ അത്തരക്കാരിയല്ല എന്നെനിക്കറിയരുതോ. എന്നെ നോക്കി ദഹിപ്പിക്കേണ്ട.” സീമ പതിയെ സ്കൂട്ടായി. നഗരത്തിലെ ഒരു…

Read More