ശബരിമല യാത്ര കഴിഞ്ഞു വന്നപ്പോളാണ് അടുത്ത മലകയറ്റത്തിനുള്ള വിളി വരുന്നത്. ബ്രഹ്മഗിരി പീക്കിലേക്കാണ്, കേരളത്തിലെ രണ്ടാമത്തെ ദൈർഘ്യമേറിയ ട്രക്കിങ്ങ് റൂട്ട്. One side വെറും ആറു കിലോമീറ്റർ മാത്രം. അങ്ങനെ ഏഴു ദിവസത്തിനുള്ളിലെ രണ്ടാമത്തെ മലകയറ്റം. നമ്മുടെ വാ അടച്ച്, കണ്ണും കാതും മൂക്കും തുറന്ന് കാടിനെ കണ്ട്, കാടിന്റെ ശബ്ദങ്ങൾ കേട്ട്, കാടിന്റെ ഗന്ധമറിഞ്ഞ് ഒരു യാത്ര. വഴിക്ക് കുറുകെ ഒരു മരം ഒടിഞ്ഞ് കിടക്കുന്നുണ്ട്. അടുത്ത് ചൂട് മാറാത്ത ആനപ്പിണ്ടം. അന്തരീക്ഷത്തിൽ ആനയുടെ ഗന്ധം നിറഞ്ഞ് നിൽക്കുന്നു. ഏത് നിമിഷവും മുന്നിൽ വരാവുന്ന ആനയേ പ്രതീക്ഷിച്ച് കുറച്ച് ദൂരം…. ഇടക്ക് ഒരു മലയണ്ണാൻ ചാടിപ്പോയി. കാടിനുള്ളിൽ നിന്ന് ഏതൊക്കെയോ കിളികളുടെ ശബ്ദം കേൾക്കാം. ഉൾക്കാട്ടിൽ എവിടെയോ മരം ഒടിയുന്ന ശബ്ദം കേൾക്കാം. തലേ ദിവസം പെയ്ത മഴയിൽ കുതിർന്ന മണ്ണിൽ പതിഞ്ഞ കടുവയുടെ കാൽപ്പാടുകൾ ഗൈഡ് കാണിച്ചു തന്നു. കൂടാതെ അവന്റെ സാമാജ്യം അടയാളപ്പെടുത്തിയ മരത്തിലെ പാടുകൾ. ചെറിയ…
Author: haripulloor
സ്കൂളോർമ്മകൾ – 1 സ്കൂളിൽ കൊണ്ടുപോകാൻ ചോറ് പൊതിയുന്നത് ഇന്നും രസമുള്ള ഓർമ്മയാണ്. വാഴയില അടുപ്പിന്റെ മുകളിൽ വച്ച് വാട്ടിയെടുത്ത് അതിൻറെ ഒത്ത നടുവിൽ ചെറിയ ചൂടുള്ള ചോറു വിളമ്പി അതിലേക്ക് പുളിശ്ശേരിയോ തൈരോ പോലെ എന്തെങ്കിലും ഒരു ഒഴിച്ചുകയറി ഒഴിച്ച് ഇളക്കി, ഒരറ്റത്ത് ഒരു മെഴുക്കുപുരട്ടിയോ തോരനോ വെച്ച് അച്ചാറോ ചമ്മന്തിയോ കൂടെ മറ്റൊരു വശത്ത് വെച്ച് ഇല മടക്കി അതിനെ വീണ്ടും ഒരു പേപ്പറിൽ പൊതിഞ്ഞ് റബർബാൻഡിട്ടോ ഒരു ചരട് വെച്ചോ കെട്ടി മുറുക്കി ബാഗിൽ വെക്കുന്ന ആ പൊതിച്ചോറ് ഉച്ചയ്ക്ക് ക്ലാസിൽ വച്ച് തുറക്കുമ്പോൾ ഉള്ള ഒരു മണമുണ്ട്. ഇതെഴുതുമ്പോഴും ആ ഓർമ്മയിൽ വായിൽ വെള്ളം നിറയുന്നുണ്ട്. ചിലപ്പോഴൊക്കെ ഒരു മുട്ട പൊരിച്ചതും (അന്നൊന്നും ഓംലെറ്റ് ഇല്ല.)ഉണ്ടാവും. അന്നൊക്കെ മക്കളെ സ്കൂളിൽ വിടുക എന്നുള്ളത് അമ്മമാർക്കും ഒരു വലിയ പണിയായിരുന്നു. ഇന്നത്തെപ്പോലെ ഗ്യാസടുപ്പും ഇൻഡക്ഷൻ ഹീറ്ററും പ്രഷർ കുക്കറും ഒന്നുമില്ലാത്ത ഒരു കാലം….. ഞങ്ങളുടെ നാട്ടിലെ ഏറ്റവും…
പിള്ളേരെല്ലാം സ്കൂളിൽ പോകുന്നത് കണ്ടപ്പോൾ ഞങ്ങളുടെ സ്കൂൾക്കാലം ഒന്നോർക്കാൻ ശ്രമിച്ചു….. എളുപ്പമുള്ള കാര്യമൊന്നുമല്ല. 45 വർഷം പുറകിലേക്ക് പോണം. ഓർമ്മകൾ പലതും പായൽ പിടിച്ച് അവ്യക്തമായിരിക്കുന്നു. കുറെ ഓർമ്മകളൊക്കെ മറവിയുടെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നു പോയിരിക്കുന്നു. പിന്നെ അവശേഷിക്കുന്നവയൊക്കെ എവിടെയൊക്കെയോ ചിതറിക്കിടക്കുകയാണ്. ഞങ്ങൾ വടവാതൂസ്കൂൾ എന്ന് വിളിക്കുന്ന ഇപ്പോഴത്തെ വടവാതൂർ ഗവർമെന്റ് ഹൈ ഹൈസ്കൂൾ. അന്നത് UP സ്കൂളായിരുന്നു. തലങ്ങും വിലങ്ങുമായി ചിതറിക്കിടക്കുന്ന നാല് വലിയ ഹാളുകൾ. അതിനിടയിൽ തടികൊണ്ടുള്ള സ്ക്രീൻ വെച്ച് തിരിച്ചിരിക്കുന്ന ക്ലാസ്സ് റൂമുകൾ. അതിലൊരു ഹാളാണ് സ്കൂളിൻറെ ഓഡിറ്റോറിയം. മൂന്നാം ക്ലാസ് നടക്കുന്നത് ഓഡിറ്റോറിയത്തിന്റെ സ്റ്റേജിലാണ്. വലിയ ക്ലാസിലെ ചേട്ടന്മാർക്ക് മാത്രം ഡെസ്ക് ഉണ്ട്. നാലാം ക്ലാസ് വരെ ബെഞ്ച് മാത്രം. ഞങ്ങളുടെ സ്കൂളിലേക്കുള്ള യാത്രയാണ് ബഹുരസം. ഒരു കിലോമീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. വല്യപാറ എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു വലിയ ഏക്കറുകളോളം പരന്നു കിടക്കുന്ന ഒരു വലിയ പാറക്കെട്ട്. അതിൻ്റെ മുകളിൽ കൂടെയാണ് കാൽനട യാത്ര. മഴക്കാലത്ത് പാറ…
അച്ഛനെ കുറിച്ചുളള ആദ്യത്തെ ഓർമ്മ ഉദംപൂരിലെ മിലിട്ടറി ക്യാമ്പിലെ വൈകുന്നേരങ്ങളാണ്. ചായം പടർന്ന് അവ്യക്തമായ ചില ഓർമ്മകൾ. പട്ടാളക്കാരുടെ പതിവ് ജലസേചന പരിപാടികൾക്കിടയിൽ ഗ്ലാസുകളിലെ നിറമുള്ള ദ്രാവകം ജ്യൂസാണെന്നു കരുതി കുടിക്കുകയും കയ്പ്പുകാരണം മുഖം ചുളിച്ച് പോവുകയും ചെയ്യുന്ന ഒരു നാലു വയസുകാരൻ്റെ ഓർമ്മകൾ അത്രയും അവ്യക്തമാണ്. പക്ഷേ അച്ഛനെക്കുറിച്ചുള്ള അവസാന ഓർമ്മ എൻ്റെ ബോധത്തിൻ്റെ അവസാന കണികയും മറയുന്നത് വരെ മാഞ്ഞ് പോവില്ല. ചിതക്ക് തീ കൊളുത്തുന്നതിന് മുമ്പ് തൻ്റെ കൺമുന്നിൽ ആ മുഖം ഒരു വെള്ളത്തുണി കൊണ്ട് മറയ്ക്കുന്നത് ഒരു പതിനേഴുകാരൻ എങ്ങനെ മറക്കാനാണ്? 1993 ഡിസംബർ 12 ഞായറാഴ്ച. ഞാനിന്നും മറക്കാനാഗ്രഹിക്കുന്ന, എന്നാൽ എപ്പോഴും ഓർമ്മയിൽ തികട്ടിവരുന്ന, ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിവസമാണത്. അന്നാണ് ഏതൊരു ചൂടിലും തണുപ്പിലും കാറ്റിലും മഴയിലും ഒക്കെ ഞങ്ങളെ പൊതിഞ്ഞു പിടിച്ചിരുന്ന അച്ഛൻ്റെ കൈകൾ പൊടുന്നനെ ഇല്ലാണ്ടായി പോയത്. അച്ഛൻ എന്ന ഒറ്റ വ്യക്തിക്ക് ചുറ്റും കറങ്ങിയിരുന്ന ഞങ്ങളുടെ ജീവിതം സൂര്യൻ…
തഞ്ചാവൂർ… നീണ്ട 23 വർഷങ്ങൾക്ക് ശേഷം ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് വീണ്ടും… ആദ്യം വന്നത് ശിങ്കരാജിന്റെ കൂടെയായിരുന്നുവെങ്കിൽ ഇന്ന് സ്വന്തം കുടുംബത്തിനെയും കൂട്ടിയാണ് ഇങ്ങോട്ട് വരുന്നത്. തഞ്ചാവൂർ എന്ന് കേൾക്കുമ്പോൾ ചോളരാജാക്കൻമാർ നിർമ്മിച്ച ആയിരത്തിനു മുകളിൽ വർഷം പഴക്കമുള്ള ബൃഹദീശ്വര ക്ഷേത്രമായിരിക്കും പലർക്കും ഓർമ്മവരിക. എനിക്ക് പക്ഷേ തഞ്ചാവൂർ എന്നത് ചോളന്മാരുടെ നഗരമല്ല, മറിച്ച് ശിങ്കരാജിന്റെ നഗരമാണ്. അയാളുടെ നാടാണിത്… ശിങ്കരാജിനെ കുറിച്ച് ആദ്യം ഓർമ്മ വരുന്നത് രാവിലെ നാല് മണിക്ക് ഫാക്ടറിയിൽ എത്തുമ്പോൾ കിട്ടിയിരുന്ന ചൂടു കടുംകാപ്പിയാണ്. ഒറ്റനോട്ടത്തിൽ ആരുമൊന്നു പേടിച്ചുപോകുന്ന ഭീകരനായ ഒരു മനുഷ്യൻ. തമിഴും മലയാളവും ഇടകലർന്ന സംസാരം. ആദ്യമായി ടീ ഫാക്ടറിയിൽ ജോലിക്ക് ചെന്ന എന്നോട് “അയ്യാ ഉങ്കളുക്ക് ഏതാവത് ഉദവി വേണന്നാ ചൊല്ലുങ്കെ” എന്ന് പറഞ്ഞ് കൂടെ കൂടിയതാണയാൾ. അയാളെ സംബന്ധിച്ചിടത്തോളം സ്‌നേഹമെന്നാൽ ആഹാരമായിരുന്നു. വെളുപ്പിന് നാലുമണിക്ക് കടുംകാപ്പി, പിന്നെ ഏഴു മണിക്ക് കാൻ്റീനിൽ നിന്നും പഞ്ചസാരയിട്ട് ചൂട് പൊറോട്ടയും ഒരു ചായയുമായി ആള് വരും.…
“എത്ര ഭീഷണിപ്പെടുത്തിയാലും ഉപദ്രവിച്ചാലും സാർ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല. നിങ്ങളീ പറഞ്ഞതെല്ലാം ഞാൻ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. ഇനി എന്നെ ശല്യപ്പെടുത്തിയാൽ അതെല്ലാമായി പോലീസ് സ്റ്റേഷനിൽ ആയിരിക്കും പിന്നെ നമ്മൾ തമ്മിൽ കാണുക” തല ഉയർത്തിപ്പിടിച്ച് അത്രയും പറഞ്ഞിട്ട് ആര്യ മാനേജരുടെ ക്യാബിനിൽ നിന്നും ഇറങ്ങി തന്റെ സീറ്റിൽ വന്നിരുന്നു. ദേഹത്തുകൂടി ഒരു പുഴുവരിക്കുന്നതുപോലെ അവൾക്ക് അറച്ചു. കഠിനമായ ദേഷ്യത്താലും സങ്കടത്താലും ദേഹമെല്ലാം പുകയുന്നത് പോലെ തോന്നി. അവൾ തളർന്ന് തലക്ക് കൈ കൊടുത്തിരുന്നു. “അയാള് വീണ്ടും ശല്യം ചെയ്തോ?” അടുത്ത സീറ്റിൽ ഇരുന്ന സീമ ചോദിച്ചു. ആര്യ ഒന്ന് മൂളി “എടീ നിനക്ക് ഒന്ന് കണ്ണടച്ചു കൊടുത്തു കൂടെ. എന്തിനാണിങ്ങനെ വിഷമിക്കുന്നത്? കാര്യങ്ങളെല്ലാം സ്മൂത്ത് ആയി നടക്കും. നിനക്കുമില്ലേ വികാരങ്ങളൊക്കെ.” തീപാറുന്ന രൂക്ഷമായ ഒരു നോട്ടമായിരുന്നു സീമക്ക് ആര്യയുടെ മറുപടി. “അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ… നീ അത്തരക്കാരിയല്ല എന്നെനിക്കറിയരുതോ. എന്നെ നോക്കി ദഹിപ്പിക്കേണ്ട.” സീമ പതിയെ സ്കൂട്ടായി. നഗരത്തിലെ ഒരു…
പറയൂ സീമേ എന്താ പ്രശ്നം? ഡോക്ടറുടെ ശബ്ദം ഒരു ഗുഹയിൽ നിന്ന് വരുന്നതുപോലെ സീമക്ക് തോന്നി. വല്ലാത്ത മുഴക്കം…. അവൾ മനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. നോട്ടം ഡോക്ടറുടെ മുഖത്തുറപ്പിക്കാൻ അവൾ പ്രയാസപ്പെട്ടു. നഗരത്തിലെ തരക്കേടില്ലാത്ത ഒരു ആശുപത്രിയിലെ സൈക്യാട്രിസ്റ്റിന്റെ മുറിയിലായിരുന്നു അവർ. മനു പതിയെ എഴുന്നേറ്റ് അവളുടെ പുറകിൽ ചെന്നു. സീമയുടെ തോളിൽ പതുക്കെ തടവി അവളെ സമാധാനിപ്പിച്ചു. “നിൻറെ പ്രശ്നങ്ങൾ എല്ലാം നീ തന്നെ ഡോക്ടറോട് പറയൂ. നമുക്ക് ഇതിൽ നിന്നെല്ലാം പുറത്തു കടക്കണ്ടേ?” അവൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു സീമ ഡോക്ടറെ നോക്കാതെ തന്നെ പറഞ്ഞു തുടങ്ങി.. “കൃത്യമായി പറയാൻ എനിക്ക് അറിയില്ല ഡോക്ടർ, ഭയങ്കര പേടി തോന്നുന്നുണ്ട്. ഒറ്റയ്ക്കിരിക്കാനേ പറ്റുന്നില്ല.” ” സീമേ ഒരു മിനിറ്റ്” ഡോക്ടർ ഇടപെട്ടു. “മനു പുറത്തുപോയാൽ തനിക്ക് ഒറ്റയ്ക്കിരിക്കാൻ പ്രയാസമുണ്ടോ?” “ഇല്ല ഡോക്ടർ” “എങ്കിൽ മനു ഒന്ന് പുറത്തിരിക്കൂ. ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ” മനു പുറത്തിട്ടിരുന്ന ഒരു കസേരയിൽ…
പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം കേട്ട് റെസ്റ്റോറൻ്റിലെ മുഴുവൻ ആളുകളും യദുവിനെയും കല്യാണിയെയും നോക്കി. കവിളത്ത് അടി കിട്ടിയിട്ടും ഒന്നും സംഭവിക്കാത്തപോലിരിക്കുന്ന അവരെ കണ്ട് മറ്റുള്ളവർ വീണ്ടും ഭക്ഷണം കഴിക്കുന്നത്തിൽ മുഴുകി. “നീ എന്തിനാ കേസ് പിൻവലിക്കാൻ തീരുമാനിച്ചത്?” കല്യാണിയുടെ ശബ്ദം തീഷ്ണമായിരുന്നു. അടി കൊണ്ട കവിളിൽ ഒന്ന് തൊടുക പോലും ചെയ്യാതെ യദു അവളെ നോക്കിയിരുന്നു. അവൻ്റെ കണ്ണുകളിലെ വികാരം മനസ്സിലാക്കാൻ അവൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കല്യാണിക്കറിയാം മറ്റുള്ളവരുടെ കണ്ണീരിൽ വീഴുന്നവനാണ്, ഈ ലോകത്ത് ജീവിക്കാൻ പറ്റിയ സ്വഭാവമേ അല്ല ഇവന്. യദുവിൻ്റെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരായവർ തന്നെ വന്ന് അവനെ കരഞ്ഞ് കാണിച്ചിരിക്കും. അതായിരിക്കാം അവൻ കേസ് പിൻവലിക്കാൻ ആലോചിച്ചത്. അപ്പുറത്ത് എന്ത് പറയണമെന്നറിയാതെ ഇരിക്കുകയാണ് യദു. അവനറിയാം കല്യാണിയുടെ ദേഷ്യം ന്യായമാണ്. തനിക്ക് വേണ്ടി അത്രയും കഷ്ടപ്പെട്ടവളാണ്. ഒരുപാട് പേർ തന്നെ ഒറ്റപ്പെടുത്തിയപ്പോഴും കൂടെ നിന്നവളാണ്. കുട്ടിക്കാലം മുതലുള്ള സുഹൃത്ത്…. രണ്ടുപേർക്കും വിവാഹവും കുട്ടികളും ഒക്കെയായെങ്കിലും ഇന്നും…
