തലേന്ന് രാത്രി വിളിച്ചു. “നാളെ വരുന്നുണ്ട്” എന്ന് പറഞ്ഞു.
പിറ്റേന്ന് ഞങ്ങൾ ആ വീട്ടു മുറ്റത്ത് ചെന്നപ്പോൾ കണ്ടത് തൂക്കിയിട്ട പൂട്ട്.
വിളിച്ചു. മറുതലക്കൽ നിന്ന് ചിരി.
“ഞാൻ ഇവിടെ ആന്റിയുടെ വീട്ടിലാ”
അത്രേയുള്ളൂ വിശദീകരണം.
അന്ന് മുതൽ ആ വീട്ടിലേക്ക് എന്റെ കാൽ കയറിയിട്ടില്ല.
അപ്പൻ ഗൾഫിലാണ്. ഇവിടെ നടക്കുന്നത് അറിയില്ല. കാരണം അവർ കഥ നന്നായി എഴുതുന്നുണ്ട്.
മാസത്തിൽ രണ്ടു പ്രാവശ്യം അപ്പാപ്പൻ വരും. പക്ഷേ ഞങ്ങളുടെ വീട്ടിലേക്കല്ല.
ഞങ്ങളുടെ വീടിന്റെ രണ്ട് സ്റ്റോപ്പ് മുൻപുള്ള ആന്റിയുടെ വീട്ടിലേക്ക്. അവിടെ പോയി ദിവസങ്ങളോളം താമസിക്കും.
ഞങ്ങൾ വിളിച്ചാൽ അഞ്ച് സെക്കൻഡിൽ കോൾ കട്ട്.
“വീട്ടിൽ വന്നു നിൽക്ക്” എന്ന് പറഞ്ഞാൽ “പിന്നെ വരാം” എന്ന ഉത്തരം.
ആ “പിന്നെ” ഇതുവരെ വന്നിട്ടില്ല.
എന്നിട്ടും നാട്ടുകാരോട് അവർ പറയുന്നത് കേൾക്കുമ്പോൾ തോന്നും,
ഏറ്റവും വലിയ വില്ലൻ ഞങ്ങളാണെന്ന്.
“അവരൊന്നും അപ്പനെ നോക്കുന്നില്ല. വിളിക്കാറില്ല. വരാറില്ല.”
ഈ വാചകം നാട്ടിൽ മുഴുവൻ സഞ്ചരിക്കുന്നുണ്ട്.
കേൾക്കുന്നവരും വിശ്വസിക്കുന്നു. കാരണം കരയുന്നവന്റെ കൂടെയാണ് ലോകം.
അപ്പന്റെ മുന്നിൽ അവർ നല്ല പെങ്ങൾ.
ഒസ്കാർ കൊടുക്കാവുന്ന അഭിനയം.
ഏറ്റവും രസം എന്താന്നോ?
ആന്റിയുടെ മകൾ കുടുംബം വിട്ട് ഇറങ്ങി പോയത് ആണ്. 1 വർഷം കഴിയുന്നതിനു മുൻപ് അവളെ വീട്ടിൽ തിരിച്ചു കയറ്റി ഇപ്പോ ഒരു മോനും ഉണ്ട്. അവൾ എന്ത് ചെയ്താലും കുഴപ്പം ഇല്ല. അപ്പാപ്പന്റെ പ്രിയപ്പെട്ട പേരക്കുട്ടി. എന്നിട്ട് ആന്റി ആങ്ങളയുടെ മകളെ നാട് നീളെ കുറ്റം പറഞ്ഞ് നടക്കുന്നു. അതിന് അനുവാദം നൽകി അപ്പാപ്പനും. ആ സമയം അവർ ഓർക്കുന്നില്ല സ്വന്തം മകന്റെയും ആങ്ങളയുടെയും മകൾ ആണെന്ന്.
അപ്പൻ ചോദിക്കും: “എന്താ അവിടെ ചെല്ലാത്തത്?”
ഞങ്ങൾക്ക് പറയാൻ പറ്റില്ല. പറഞ്ഞാൽ “നീ വെറുതെ കുറ്റം പറയുന്നു” എന്നാകും.
അങ്ങനെ ഞങ്ങൾ മൗനം തിരഞ്ഞെടുത്തു.
പൂട്ടിയ വാതിലിനും, കട്ട് ആകുന്ന കോളിനും, നാട്ടിലെ കഥകൾക്കും മുന്നിൽ.
ഇപ്പോൾ ഞങ്ങൾ വിളിക്കാറില്ല.
കാരണം ചില ബന്ധങ്ങൾ നിലനിർത്താൻ നമ്മൾ മാത്രം ഓടുന്നത് കൊണ്ട് കാര്യമില്ല.

