“അയ്യോ! എനിക്ക് ശ്വാസം മുട്ടുന്നേ… എന്നെ സൈഡിൽ കിടത്തിയിട്ട് നിങ്ങൾ ഇപ്പുറത്തു കിടക്കെന്റെ മനുഷ്യാ, ഒരു ഗർഭിണിയുടെ ബുദ്ധിമുട്ട് വല്ലോം നിങ്ങൾക്കറിയുവോ?അങ്ങേരു കൂർക്കം വലിച്ചുറങ്ങുന്നു.” ഇവളുറങ്ങാനും സമ്മതിക്കില്ലേ? എന്നൊരു മുഖഭാവത്തോടെ അയാള് പതിയെ ബെഡ് സ്വിച്ച് ഓൺ ചെയ്തു. വെട്ടം വന്നപ്പോൾ പെണ്ണുംപിള്ള ബെഡിൽ എഴുന്നേറ്റിരുന്നു മുടി വാരിവലിച്ചു പൊക്കി കെട്ടുന്നു. കൈകൊണ്ട് ഉഷ്ണം കളയാനെന്നപോലെ വീശുന്നു, കിതയ്ക്കുന്നു,വീർത്ത വയറിൽ വട്ടത്തിൽ തിരുമ്മുന്നു, ആയാസപ്പെട്ടു അയാളുടെ മുകളിലൂടെ മറുപുറം ചാടാനൊരുങ്ങുന്നു. “നീയെന്തുവാടി ഈ കാണിക്കുന്നേ? എന്ത് പറ്റി?” “എനിക്കെന്തോ പോലെ തോന്നുന്നേ…” “എന്തുപോലെ?” “അതെനിക്ക് പറയാൻ അറിയാരുന്നെങ്കിൽ എന്തൊ പോലെന്നു ഞാൻ പറയുവോ മനുഷ്യാ… പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വിമ്മിഷ്ടം. നിൽക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്തൊരു ബുദ്ധിമുട്ട്. ഒന്ന് മര്യാദക്ക് ഉറങ്ങിയിട്ട് നാളുകൾ എത്രയായെന്നു അറിയുവോ? ശാരീരിക ബുദ്ധിമുട്ടുകൾ ഒരുവശത്ത്… മനസ്സിന്റെ ടെൻഷൻ വേറൊരു സൈഡിൽ!” “ഇതിനും മാത്രം എന്ത് ടെൻഷൻ ആടി നിനക്ക്?” “അതേ കുറച്ചു നാള്കൂടി കഴിഞ്ഞാൽ വയറ്റിൽ കിടക്കുന്ന…
Author: Anamika S
“സോറി” എന്ന രണ്ടക്ഷരം ഉള്ളടക്കമായി വരുന്ന ഒരു “കുഞ്ഞൻ സന്ദേശത്തിന്”എത്രയെത്ര വലിയ പ്രശ്നങ്ങളെയും അകൽച്ചകളെയുമാണ് ഇല്ലാതാക്കാൻ കഴിയുന്നത് എന്നതൊരു അത്ഭുതമാണ് ..
കുഞ്ഞു കൺമണിതൻ മുഖമൊന്നു കാണുമൊരൊറ്റ നിമിഷത്തിൻ നിർവൃതിയുടെ സുഖത്തിനു മുൻപേ ദുഷ്കരമെത്ര വേദന അനുഭവിച്ചവളുടെ സഹനത്തെ നിസ്സാര വത്കരിക്കുന്നൊരു ശുദ്ധ അസംബന്ധമാം പ്രയോഗമൊന്നു താനീ “സുഖപ്രസവം”
കടം കൊണ്ട സായന്തനങ്ങളൊന്നിൽ കണ്ണുകളിലേക്ക് നോക്കാൻ മടിച്ച് കടൽ തിരകളിലേക്ക് കണ്ണുകൾ പായിച്ച് കരളിലും കനവിലും കൊരുത്തുപോയ നിന്നോടുള്ള പ്രണയം പറഞ്ഞപ്പോൾ കാത്തിരുന്ന മറുപടിക്ക് മുൻപേ കെട്ടിപ്പിടിച്ചു കവിളിൽ തന്നൊരു ചുംബനം പലിശ സഹിതം തിരികെ തരാനുള്ളൊരു കടമായി ഇന്നും ബാക്കിയുണ്ട്
കുട്ടിക്കളി മാറാത്ത പ്രായത്തിൽ അവളൊരു കുട്ടി തൻ അമ്മയായി കുറ്റങ്ങളേറെ പറഞ്ഞും ചിട്ടകളേറെ വെച്ചും കെട്ടിയോനും കൂട്ടരും വട്ടം കറക്കിയൊടുവിൽ ഒട്ടുമേ മിണ്ടാത്ത പാവയായി മാറിയ നാളിൽ വട്ടാണവൾക്കെന്നു കട്ടായം ചൊല്ലി വിട്ടയച്ചു, ഒട്ടും മടിക്കാതെ പെട്ടെന്ന് തന്നെ രണ്ടാം കെട്ടിനൊരുക്കം തുടങ്ങി
അവളുടെയും ഭർത്താവിന്റെയും സ്റ്റാറ്റസ് കാണുമ്പോളൊക്കെ എനിക്ക് ചെറിയ അസൂയ തോന്നിയിരുന്നു, യുഗ്മഗാനങ്ങളുടെ അകമ്പടിയോടെ എത്രയെത്ര ഭാവപ്രകടനങ്ങൾ.. ആരും കൊതിച്ചുപോകുന്ന സന്തോഷങ്ങൾ, ജീവിതം, ഇതാണ് ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ. ഞാനെന്റെ ചേട്ടനോട് ഇതൊക്കെ കാട്ടിയിട്ട് എന്നും പിണങ്ങും, പരിഭവിക്കും. “ഈ കാണുന്നതൊന്നുമല്ല യഥാർത്ഥ ജീവിതം. ഇതൊക്ക വെറും പ്രഹസന”മെന്നു അങ്ങേര് എപ്പോളും പറയുന്നതിന്റെ പൊരുൾ കുറച്ചുനാൾ കഴിഞ്ഞ് രണ്ടുപേരും സ്റ്റാറ്റസിനു ചേർന്ന പുതിയ ആളെ കണ്ടുപിടിച്ചു പഴയതിനെ വെല്ലുന്ന പ്രണയ സ്റ്റാറ്റസുകൾ വീണ്ടും ഇടാൻ തുടങ്ങിയപ്പോളാണ്.
ഓരോരോ ഉപകാരങ്ങൾ ഓരോരുത്തർക്കും ഓരോരോ കാലത്തും ഒട്ടും അമാന്തിക്കാതെ ചെയ്തിട്ട് ഒടുവിലതൊക്കെ ഒഴിയാപ്പാരയായി ഒഴിയാബാധയായി ഒന്നൊഴിയാതെ ഒട്ടും നിനക്കാത്ത നേരത്തൊക്കെ എന്നെ തേടിയെത്താറുണ്ട്
പലതവണ തെറ്റിയടിച്ച പാസ്സ്‌വേർഡ് മൂലം ബ്ലോക്ക് ആയിപ്പോകുന്ന അക്കൗണ്ടുകളും പാസ്സ്‌വേർഡ് മറന്നത് കാരണം ലോക്ക് ആയിപ്പോകുന്ന ആപ്ലിക്കേഷനുകളും പോലെയാവണം നമ്മുടെ ഹൃദയവും നമ്മളെ മനപ്പൂർവ്വം മറന്നുപോയവർക്കും നമ്മളെ മനസ്സിലാക്കുന്നതിൽ എന്നും തെറ്റുപറ്റുന്നവർക്കും മുൻപിൽ ഏത് പശ്ചാത്താപത്തിന്റെ റീസെറ്റ് ഓപ്ഷനുമായി വന്നാലും തുറക്കാത്ത ഒന്ന്.
ഞാനായിരുന്നു അവന്റെ ഏറ്റവും വല്യ തലവേദന എന്റെ സങ്കടങ്ങൾ അവനു തലവേദനയായിരുന്നു എന്റെ സംസാരം അവനു തലവേദനയായിരുന്നു പലപ്പോഴും എന്നെ കാണുന്നത് തന്നെ അവനു തലവേദന ആയിരുന്നു എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും അവൻ എന്നെക്കുറിച്ച് പറയുക “എപ്പോഴും ഓരോ പരാതിയും പരിഭവവും കൊണ്ട് മനുഷ്യന് തലവേദന ഉണ്ടാക്കാനായിട്ട് വന്നോളും” എന്നാണ് പക്ഷെ അവനില്ലായ്മയായിരുന്നു എന്റെ എല്ലാ തലവേദനകളുടെയും കാരണം
ആനയും അമ്പാരിയും പരിവാരങ്ങളും ഇല്ലെങ്കിലും ആ വീടിന്റെയും അച്ഛനമ്മമാരുടെയും രാജ്ഞിയായിരുന്നു അവൾ ഒരു തരി പൊന്നിന്റെ താലിയൊന്നു കഴുത്തിലേറുന്നിടം വരെ…. അനന്തരം രാജ്യം നഷ്ടപ്പെട്ട് ഏതോ ഒരുവന്റെ അടുക്കളമൂലയിൽ ആസ്ഥാന ദാസിയായി