മലയാള കഥാലോകത്ത് തികച്ചും വേറിട്ടൊരു ഭാവുകത്വവുമായി കടന്നുവരുന്ന സുന്ദരമായൊരു വായനാനുഭവമാണ് കൃഷ്ണനുണ്ണിയുടെ കഥകൾ. മാതൃഭൂമി സംഘടിപ്പിച്ച ‘പുതുകാലം പുതുകഥ’ എന്ന യുവ എഴുത്തുകാരുടെ ചർച്ചയിൽ മോഡറേറ്ററായി പങ്കെടുക്കാനുള്ള അവസരം ലഭിച്ചപ്പോഴാണ് ‘വേതാളപ്രശ്നം’ എന്ന കഥാസമാഹാരം എന്റെ വായനയിലേക്ക് എത്തുന്നത്. ആ ചർച്ചയിൽ കൃഷ്ണനുണ്ണിയുമായും അദ്ദേഹത്തിന്റെ കഥാലോകവുമായും സംവദിച്ചപ്പോൾ ലഭിച്ച അതേ തെളിച്ചം തന്നെയാണ് ഓരോ കഥ വായിച്ചു തീരുമ്പോഴും അനുഭവപ്പെടുന്നത്. വിക്രമാദിത്യനും വേതാളവും എന്ന പൗരാണിക മിത്തിനെ സമകാലിക സാമൂഹിക സാമ്പത്തിക വ്യവസ്ഥയുമായി കോർത്തിണക്കി കൃഷ്ണനുണ്ണി നടത്തുന്ന ഈ പരീക്ഷണം വായനക്കാരനെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കും. കേവലം കഥാപരിസരങ്ങളെ വിവരിക്കുക എന്നതിലുപരി, വാക്കുകൾ കൊണ്ട് ദൃശ്യവിസ്മയങ്ങൾ തീർക്കുന്ന അപൂർവ്വമായൊരു ഭാഷാശൈലിയാണ് കഥാകാരൻ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ‘വേതാളപ്രശ്നം’ എന്ന കഥയിലെ അർജുൻ എന്ന കഥാപാത്രം കടന്നുപോകുന്ന മാനസികാവസ്ഥകൾ.. ഒരു വശത്ത് വിക്രമാദിത്യ ചക്രവർത്തിയായി മാറുന്ന ഉന്മാദവും മറുവശത്ത് ബ്ലേഡ് കമ്പനിയുടെ കൊള്ളപ്പലിശ പിരിക്കുന്നവന്റെ ക്രൂരതയും സമൂഹത്തിന്റെ ഇരട്ടമുഖങ്ങളെയാണ് തുറന്നു കാട്ടുന്നത്. ഈ സമാഹാരത്തിലെ ഏഴു…
Author: Anjali Arav
ഷീലാ ടോമിയുടെ ‘കിളിനോച്ചിയിലെ ശലഭങ്ങൾ ’ എന്ന കഥാസമാഹാരം വെറുമൊരു വായനാനുഭവമല്ല, അത് സമകാലിക മനുഷ്യൻ നേരിടുന്ന വംശീയവും രാഷ്ട്രീയവുമായ മുറിവുകളിലേക്ക് വായനക്കാരനെ വലിച്ചെറിയുന്ന ഒരു തീക്ഷ്ണമായ അനുഭവസാക്ഷ്യമാണ്. മലയാള ചെറുകഥാ സാഹിത്യത്തിൽ പരിസ്ഥിതി, സ്ത്രീപക്ഷ രാഷ്ട്രീയം, അഭയാർത്ഥിത്വം, കുടിയേറ്റത്തിന്റെ ആന്തരിക വ്യഥകൾ എന്നിവയെല്ലാം ഇതിൽ ജൈവികമായും ദാർശനികമായും കോർത്തിണക്കപ്പെട്ടിരിക്കുന്നു. കേവലം സാഹിത്യ കൗതുകങ്ങൾക്കപ്പുറം ഓരോ കഥയും വായനക്കാരന്റെ ആത്മസംഘർഷങ്ങളെ ഉണർത്തുകയും അവനെ നിരന്തരം അസ്വസ്ഥനാക്കുകയും ചെയ്യുന്ന ഒരു വലിയ സാംസ്കാരിക പ്രതിരോധമായി ഇവിടെ മാറുന്നുണ്ട്. ഭൂമിയും സ്ത്രീത്വവും ഒരേപോലെ പുരുഷകേന്ദ്രീകൃതവും അധിനിവേശപരവുമായ വ്യവസ്ഥിതികളിൽ വേട്ടയാടപ്പെടുന്നു എന്ന ‘എക്കോ ഫെമിനിസ്റ്റ് ‘ ദർശനമാണ് ഈ സമാഹാരത്തിലുടനീളം കനലായി എരിയുന്നത്. അധികാരവർഗ്ഗത്തിന്റെ കടന്നുകയറ്റങ്ങളെയും വേട്ടയാടലുകളെയും അതിശക്തമായി വിചാരണ ചെയ്യുന്ന ഈ പരിസ്ഥിതിബോധം എഴുത്തുകാരിയുടെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളെയാണ് ദൃഢമാക്കുന്നത്. ഇരയും വേട്ടക്കാരനും തമ്മിലുള്ള അതിർവരമ്പുകൾ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന തിരിച്ചറിവ് വായനക്കാരനിൽ വലിയൊരു ജിജ്ഞാസയും ഭയവും ഒരേസമയം ഉണർത്തുന്നുണ്ട്. ഭൂമിശാസ്ത്രപരമായ അതിരുകളെ വെല്ലുവിളിച്ചുകൊണ്ട്…
