എപ്പോഴോ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത് ഇട്ടിരുന്ന വളവും മണ്ണും പച്ചക്കറി ചെടിയും അടങ്ങുന്ന കിറ്റ് വാങ്ങാനാണ് കൃഷിഭവനിലേക്ക് പോയത്. നല്ല മഴ പെയ്തു തുടങ്ങിയിരുന്നു സാധനം വാങ്ങി ഇറങ്ങുമ്പോൾ. കിറ്റും ഞാനും നനയാതെ ഇരിക്കാൻ കൃഷിഭവന്റെ നീളൻ വരാന്തയിൽ ഒരു ഓരത്ത് ഒതുങ്ങി നിന്നു. ആരെയോ ഓട്ടം കൊണ്ട് വന്ന ഓട്ടോയിൽ നിന്ന് രഘുവേട്ടൻ “മോളെ…” ന്ന് വിളിച്ച് അടുത്തേക്ക് ഓടി വന്നു. അയാളെ കണ്ടിട്ട് വർഷങ്ങൾ ആയിരുന്നു. എങ്കിലും അയാൾ എന്നെയും ഞാൻ അയാളെയും തിരിച്ചറിഞ്ഞു. കയ്യിലെ സിഗരറ്റ് തറയിലിട്ട് ചവിട്ടി കെടുത്തി, വിശേഷങ്ങൾ ചോദിക്കുന്നതിനൊപ്പം അയാൾ ചോദിച്ചു ” നിന്റെ ചേച്ചിയുടെ ഭർത്താവിന് എങ്ങനുണ്ട്?” ചേച്ചിയുടെ ഭർത്താവ് rcc യിലാണ്. “കുഴപ്പമില്ല രഘുവേട്ടാ. നേരത്തെ അറിഞ്ഞത് കൊണ്ട് രോഗം ഭേദം ആക്കാമെന്ന് ഡോക്ടർസ് പറഞ്ഞു. ആഗസ്റ്റ് മാസം ഓപ്പറേഷൻ വച്ചിട്ടുണ്ട്. പാവം ചേച്ചി., വീടും ഹോസ്പിറ്റലുമായി ഓടി നടന്ന് തളർന്നു.” വേദനയോടുള്ള എന്റെ ശബ്ദം കേട്ടിട്ടും അലിവില്ലാതെ അയാൾ…
Author: Anju Ranjima
കിടന്നതേ ഓർമയുള്ളൂ.. ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ ചുറ്റിനും ഇരുട്ട്. സന്ധ്യ മയങ്ങി കൂരിരുൾ കേറി വന്നത് പോലും അറിയാതെ ബോധം കെട്ടുറങ്ങി പോയോ? ഇരുട്ടത്ത് കുറേനേരം ഇരുന്നു. പിന്നെ എഴുന്നേറ്റ് വരാന്തയിലെയും ഹാളിലെയും റൂമിലെയും ലൈറ്റ് ഇട്ടു. ഓർമകൾ വേരറ്റ് സ്തംഭിച്ചു നിൽക്കുന്നു. എന്തിനായിരുന്നു ഒഴിഞ്ഞു പോന്നത് എന്ന് പോലും ഓർമ കിട്ടുന്നില്ല. വർഷങ്ങൾ നീണ്ട ഒരു ദാമ്പത്യത്തിന് തിരശീല ഇട്ടുകൊണ്ട് രാജിക്കത്ത് എഴുതി കൊടുത്തിട്ട് ഇറങ്ങി വന്നതാണ്. ഒറ്റയ്ക്ക് ഇനി എങ്ങനെ എന്നറിയില്ല. “വേണ്ട, നിനക്ക് ഞാൻ ഇല്ലാതെ ജീവിക്കാനറിയില്ല.” എന്ന് അയാൾ പറഞ്ഞത് ഓർമ വരുന്നു. ശരിയാണ്. ഒരിടത്തും ഒറ്റയ്ക്ക് പോയിട്ടില്ല.ഒരു സാധനം മേടിക്കാൻ പോലും ഒറ്റയ്ക്ക് പോകേണ്ടി വന്നിട്ടില്ല. അമ്മ എല്ലാവരോടും പറഞ്ഞു നടന്നു ” എന്റെ മോളെ മരുമോൻ കൈവെള്ളയിൽ കൊണ്ട് നടക്കുമ്പോലെ ആണ് നോക്കുന്നത്.” ഇടയ്ക്കിടെ ഞെരിഞ്ഞ് ശ്വാസം മുട്ടുന്നത് മോൾ പറയുന്നത് അവർ അപ്പാടെ അവഗണിച്ചു. ഒറ്റയ്ക്ക് ഇനി പാടായിരിക്കുമോ? സാമ്പത്തിക ശേഷിയില്ലാത്ത…
“അച്ചൂ.. ” “യെസ്, പറയൂ സാർ.. ” “ഓഹോ.. മാഡത്തിന് സംസാരിക്കാൻ സമയമുണ്ടാവ്വോ? അതോ അപ്പോയ്ന്റ്മെന്റ് എടുക്കണോ? ” നോ സാർ.. ഐ ആം ആൽവേസ് അവൈലബിൾ. മറ്റുള്ളോർ അവൈലബിൾ അല്ലാത്തത് എനിക്ക് മാത്രമാണ്.. ” “ഓ.. അത് ശരി.. ” ഇൻഫോപാർക്ക് ഐ ടി മേഖലയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന അർച്ചന, വിശ്വജിത്ത് എന്നിവരുടെ ഇന്നത്തെ സംഭാഷണമാണ് മേല്പറഞ്ഞത്. ചില ദിവസങ്ങളിൽ പൈങ്കിളിക്കഥകളിൽ പോലും കാണാത്തത്ര പ്രണയ സല്ലാപങ്ങൾ നടക്കാറുണ്ട്. മറ്റ് ചിലപ്പോൾ രാജമൌലി ചിത്രങ്ങളിൽ പോലും കാണാൻ പറ്റാത്ത ഫൈറ്റ് രംഗങ്ങളും. എന്തൊക്കെ ആയാലും കുറച്ച് ദിവസങ്ങളായി അടൂരിന്റെ ചിത്രമാണ് അവിടെ ഓടി കൊണ്ടിരിക്കുന്നത്. മൗനം കൊണ്ട് മതിലുകൾ പണിത് പണിത് അവസാനം ഗതി കെട്ടിട്ടാണ് വിശ്വ അച്ചുവിന്റെ ഫ്ലാറ്റിലെത്തിയത്. “നിനക്ക് എന്തേലും പറയാനുണ്ടോ അച്ചൂ?” അർച്ചന തല കുടഞ്ഞു. “എനിക്കൊന്നും പറയാനില്ല. പറയാൻ ഉണ്ടായിരുന്നു. അപ്പോൾ കേൾക്കാൻ ആളില്ലാരുന്നു. ” വിശ്വജിത്തിന് തല പെരുത്തു. എത്രനാൾ കൊണ്ട്…
ഇന്ന് അഷ്ടമംഗലം ക്ഷേത്രത്തിലെ മൂന്നാം ദിന ഉത്സവം. വർഷങ്ങൾക്ക് മുൻപ് ഈ ഒരു ദിവസത്തിലാണ് ഞാനാദ്യമായി ആത്മഹത്യയെ കുറിച്ച് ഗൗരവമായി ചിന്തിച്ചത്. ശ്രമിച്ചതും.. വള്ളി പുള്ളി വിടാതെയുള്ള കാരണങ്ങൾ ഓർക്കുന്നില്ല. പക്ഷേ എപ്പോഴോ നഷ്ടപ്പെട്ട് പോയ പ്രതീക്ഷകളും പകരം കൂട്ടിനെത്തിയ നിരാശകളുമാണ് അതിന് കാരണമെന്ന് വ്യക്തം. ഏട്ടനും ബാക്കിയുള്ളോരുമൊക്കെ ഉത്സവത്തിന് പോയിരുന്നു. പോകാൻ ഒരുങ്ങിയിറങ്ങിയ ഞാൻ അമ്മയുടെ ദുർമുഖവും വാക്കുകളും കേട്ട് തിരിച്ച് മുറിയിലേക്ക് തന്നെ പോന്നു. അനുനയിപ്പിച്ച് കൊണ്ട് പോകാൻ ഏട്ടനും അരുണുമൊക്കെ വന്നെങ്കിലും എന്റെ വാശി ജയിച്ചു. അവർ പോയി. മോൾ കുഞ്ഞായിരുന്നത് കൊണ്ട് ആഗ്രഹിച്ച് ഇറങ്ങി വന്നിട്ട് പോകാൻ സാധിക്കാത്ത വിഷമമൊന്നും കുഞ്ഞിനുണ്ടായിരുന്നില്ല. ഏട്ടത്തി കുഞ്ഞിനേയും കൊണ്ട് പോയപ്പോൾ ഞാൻ മുറിയിൽ തനിച്ചായി. എന്തായിരുന്നു അപ്പോഴൊക്കെ മാനസികാവസ്ഥ എന്നൊന്നും ഇപ്പോൾ ശരിക്ക് ഓർത്തെടുക്കാൻ ആവുന്നില്ല. എങ്കിലും എല്ലാ ചിന്തകൾക്കും ഒടുവിൽ ഉത്തരം കിട്ടിയത് ഒന്ന് മാത്രമാണ്. മരണം. എന്റെ മരണത്തിലൂടെ എന്റെ അമ്മയും ഏട്ടന്റെ അമ്മയും ജീവിതകാലം…
ഞാനായി മാറിയത് എന്തിനെന്നോ? ചിന്തകളിൽ പോലും നീ ഉണ്ടാവാതെ ഇരിക്കാൻ.. കനലുകൾ നീറി ഉള്ളം പുകയാതെ ഇരിക്കാൻ… സ്നേഹം യാചിച്ചു നേടാതെ ഇരിക്കാൻ.. പ്രണയം സമയം നോക്കി വരാതെയിരിക്കാൻ… എന്നെ ഞാൻ വെറുക്കാതെയിരിക്കാൻ.. ഇനിയൊരിക്കലും.. ഞാൻ നീയാവാതെ ഇരിക്കാൻ….
പിരിഞ്ഞു പോയ പ്രണയത്തിന്റെ നോവോർമ്മകളുടെ പൊള്ളലേറ്റ് ഉരുകിപ്പോയൊരു ഹൃദയമായിരുന്നു! മയിൽപ്പീലി തുമ്പ് കൊണ്ടവയിൽ സ്നേഹത്തിന്റെ തേൻ പുരട്ടുമ്പോൾ ഒരിക്കലും തിരിച്ചൊന്നും പ്രതീക്ഷിച്ചില്ലവൾ.. പ്രതീക്ഷകൾ നശിച്ചില്ലയെങ്കിലും ചില ഓർമകൾ കൊണ്ട് മുറിവേറ്റ് ഒട്ടും സന്തോഷത്തോടെയല്ലാതെ ജീവിതത്തിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും ഓടി തളരാൻ തീരുമാനി- ച്ചെങ്കിലും നിരാശയുടെ ഭാരമൊന്നിറക്കി വയ്ക്കുവാൻ കൊതിച്ചെത്തിയതും അവളുടെ മടിത്തട്ടിൽ.. ഭൂമിയായ് താങ്ങിയവൾ തെന്നലായ് വീശിയവൾ.. എങ്കിലും.. പകരം വന്നവൾ കാഴ്ചക്കാരിയാകും പോലെ ഓരോ നിമിഷങ്ങളിലും വേദന തിന്ന മനസ്സുമായി കണ്ണ് നിറയ്ക്കാൻ വിധിക്കപ്പെട്ടവൾ അവൾ! അഭയമായിരുന്നവൾ.. എങ്കിലും ആരുടെയും നിഴൽപ്പാടുകളിൽ പാദം പതിയാതെ മെല്ലെ നടന്നകലുമ്പോൾ.. വിധി നൽകിയ കരുത്തുമായ്.. തിരിഞ്ഞു നിന്ന് നിറകണ്ണുകളോടവൾ ചോദിക്കുന്നു.. “ഇതിൽ എന്തായിരുന്നെന്റെ സ്ഥാനം..?” ആരായിരുന്നു ഞാൻ നിങ്ങൾക്ക്
“മാമാ.. എനിക്കും വേണം ആദ്യരാത്രി.” ഏഴു വയസ്സുള്ള പൊന്നൂട്ടി അത് പറഞ്ഞപ്പോൾ കുടിച്ചു കൊണ്ടിരുന്ന ചായ നിറുകയിൽ കയറി ചുമച്ച് ചുമച്ച് അനീഷിന്റെ കണ്ണ് മിഴിഞ്ഞു. “എന്തോന്ന്..? ” മാമാ എനിക്ക് ആദ്യരാത്രി വേണം..” “ഈശ്വരാ…ഈ കുരിപ്പ് എന്തൊക്കെയാ ഈ പറയുന്നേ… ചേച്ചീ…എടി ചേച്ചിയേ..” അടുക്കളയിൽ നിന്ന് അശ്വതി ഓടി വന്നു. “എന്താടാ..? ” നിന്റെ പൊന്നുമോളെ കെട്ടിച്ചു കൊടുക്കാൻ സമയമായി.അവൾക്ക് ആദ്യരാത്രി വേണം പോലും..” “എന്റെ അനിക്കുട്ടാ.. സിനിമയോ സീരിയലോ ഏതാണ്ട് കണ്ടിടം മുതൽ ഇവളിങ്ങനെയാ. ഏത് നേരോം ഇതന്നെ പറച്ചില്.. ആൾക്കാരുടെ മുന്നിലെങ്ങാനും വച്ച് പറയുമോന്നാ ന്റെ പേടി.” അനീഷ് പൊട്ടിച്ചിരിച്ചു.പൊന്നൂട്ടി മുഖവും വീർപ്പിച്ചു തിരിഞ്ഞ് ഒറ്റ പോക്ക്. അത് കണ്ട് അവർ പൊട്ടിച്ചിരിച്ചു. “ചായ മൊത്തം മണ്ടയ്ക്ക് കേറീട്ട് എല്ലാം പോയി. നീ പോയി ഒരു ചായ കൊണ്ട് വാ.” കാലി ഗ്ലാസും മേടിച്ച് അശ്വതി അകത്തേക്ക് പോയി. അശ്വതിയും ഭർത്താവ് ദിനേശനും പൊന്നൂട്ടിയും അടങ്ങുന്ന കൊച്ചു…
പലരും വരഞ്ഞിട്ട പോറലുകൾ വീണ മനസ്സാണ്! അവളെ സ്നേഹിക്കുമ്പോൾ ഒരുവട്ടം കൂടി ആലോചിക്കുക! അവളെ തഴുകുമ്പോൾ ഒന്നു കൂടി ആലോചിച്ച് നോക്കുക! അതിന് ശേഷം മാത്രം പ്രണയിക്കുക. ഒരിക്കൽക്കൂടി നൊന്താൽ തകർന്ന ജീവിതത്തിനൊപ്പം അവൾ നിന്നേ കൂടി കൊണ്ട് പോയേക്കാം!
നിന്നയിടം കൂടി കുത്തിയൊലിച്ച് പോകുംതരത്തിൽ കനത്തു പെയ്യുന്ന പെരുമഴ വെള്ളക്കൂത്ത്. പാതി മുറിഞ്ഞു തൂങ്ങാറായ മൺ വെട്ടി പാതയ്ക്ക് മുന്നിൽ കാർ നിർത്തിയിട്ടിട്ട് ഞാൻ ഇറങ്ങി നിന്നു. ഇരു വശത്തുമുള്ള മണ്ണിന്റെ കൂനകൾ ഏത് നിമിഷവും പൊടിഞ്ഞ് താഴേക്ക് ഇറങ്ങിയേക്കാം.അത് മുന്നിലുള്ള പാലത്തെ മുച്ചൂടും മുടിച്ച് കൊണ്ട് വെള്ളത്തിലേക്ക് ഒലിച്ചു പോയേക്കാം. എന്റെ ഈ കാറും ഞാനും അതിന്റെ കൂടെ പുതിയ മേച്ചിൽ പുറങ്ങൾ തേടി സഞ്ചരിച്ചേക്കാം. അങ്ങനെ ഒട്ടേറെ ചിന്തകളിലൂടെ മനസ്സ് കൊള്ളിയാൻ പോലെ പാഞ്ഞു കൊണ്ടേ ഇരുന്നു. സർജൻ ആയ എന്റെ മുന്നിൽ വരുന്ന ഓരോ ശവശരീരങ്ങളും കണ്മുന്നിൽ നൃത്തം വയ്ക്കുന്നത് പോലെ. കഴുത്തിൽ കയറു മുറുകി നേർത്ത കശേരുക്കൾ പോലും പൊട്ടി തുറിച്ച കണ്ണുകളും നീണ്ട വിരൽ നഖങ്ങൾ കൊണ്ട് മാന്തി പറിച്ച തുടയും പുറവുമായി ഒരു മാംസ പിണ്ഡം തല കുത്തി മറയുന്നു. അയാൾക്ക് ഹോസ്പിറ്റലിലെ പ്യൂൺ കേശവൻ ചേട്ടന്റെ മുഖം. എന്തിന്റെ പേരിലോ ഒരു…
മരവിച്ചു പോയ കാലുകൾ നോക്കി പ്രിയ ഇരുന്നു. മരവിച്ചത് മാത്രമല്ല മരിച്ചും പോയി ആ കാലുകൾക്ക് ഉടമ. വിണ്ട് കീറിയ കാല്പാദങ്ങൾ. ഒരിക്കലെങ്കിലും ആ കാലുകൾ താൻ കണ്ടിരുന്നെങ്കിൽ ഒരിക്കലും തന്റെ അച്ഛനു മുന്നിൽ പാരാദൂരങ്ങളുടെയും നഷ്ടങ്ങളുടെയും ഇല്ലായ്മയുടെയും വിഴുപ്പുകൾ ഇറക്കി വയ്ക്കില്ലാരുന്നു. തന്റെ പോളിഷ് ചെയ്തു വച്ച കാൽനഖങ്ങളും അതിൽ പുരട്ടിയ ചായവും ലജ്ജയോടെ അവൾ പാവാടതുരുത്തിലേക്ക് ഒളിപ്പിച്ചു വച്ചു. കോളേജിൽ നിന്ന് കൂടെ പഠിച്ചവരും സാറുന്മാരും ടീച്ചർമാരും വന്നിട്ടുണ്ട്. ചെറിയ ഓടിട്ട വീട്ടിലെ അത്രയും സൗകര്യക്കുറവിൽ നിന്നാണ് പ്രിയ വരുന്നത് എന്ന് തിരിച്ചറിഞ്ഞ ചിലരൊക്കെ അതിശയിച്ചു. അവളുടെ ഉടയാടകളോ നടപ്പും ഭാവവുമോ കണ്ടാൽ അവൾ ഇല്ലായ്മയുടെ കൂട്ടിൽ നിന്നാണ് എത്തുന്നത് എന്ന് ആർക്കും മനസ്സിലാവില്ലാരുന്നു. അതെല്ലാം തന്റെ അച്ഛന്റെ അധ്വാനത്തെ പിഴിഞ്ഞൂറ്റി താൻ വച്ചു കെട്ടിയ മുഖംമൂടിയായിരുന്നു എന്നവൾ മനസ്സിൽ ഉറക്കെ അലറി വിളിച്ചു കൊണ്ടിരുന്നു. തന്നോട് ചെറിയ ഒരിഷ്ടം പുലർത്തി വന്നിരുന്ന വരൂണിന്റെ മുഖം ചുളിയുന്നത് അവൾ…