☘️☘️☘️☘️☘️☘️☘️ ജീവിതത്തിൻറെ രണ്ടറ്റങ്ങളെ കൂട്ടിച്ചേർക്കുവാൻ മണലാരണ്യങ്ങളിൽ കിടന്നു കഷ്ടപ്പെടുന്ന എത്രയോ മനുഷ്യരുടെ കഥ നാം കേട്ടിരിക്കുന്നു, സിനിമകളിൽ കണ്ടിരിക്കുന്നു.. ദൈന്യദിന ജീവിതത്തിൽ മകൾ, ഭാര്യ, അമ്മ , അങ്ങനെ ഓരോ കഥാപാത്രങ്ങളായും ജീവിച്ച് അന്ത്യയാമങ്ങളിൽ നടു നിവർത്തുമ്പോൾ തളർന്നു മയങ്ങുന്ന…. ഈ സ്ത്രീ ജന്മങ്ങൾക്കു മാത്രമേ നൊമ്പരങ്ങളും, നഷ്ട സ്വപ്നങ്ങളും ഉള്ളൂ എന്ന് കരുതിയിരുന്ന ഒരു സമയത്ത്.. അവിചാരിതമായി ഒരു യൂബർ ഡ്രൈവർ ഞങ്ങളുടെ യാത്രാവേളയിൽ ഞങ്ങൾ ചോദിക്കാതെ തന്നെ അയാളുടെ കഥ ഒരു മലവെള്ളച്ചാട്ടം പോലെ ഞങ്ങൾക്കു മുമ്പിൽ ഒഴുക്കി വിട്ടു… മുംബൈ നഗരത്തിലെ ട്രാഫിക് ജാമിൽ അയാളുടെ വണ്ടി നിരങ്ങി നീങ്ങിയിരുന്നെങ്കിലും അയാളുടെ കഥയ്ക്ക് അതിലും വേഗതയുണ്ടോ എന്ന് തോന്നിപ്പോയി.. അത്രയേറെ വ്യഗ്രതയോടെയാണ് അയാൾ കഥ തുടർന്നത്.. ദുബായിൽ പലതരം ജോലികൾ ചെയ്ത് ജീവിച്ചിരുന്ന അയാൾ രണ്ടുവർഷമായിട്ടുള്ളൂ നാട്ടിൽ സ്ഥിരമായിട്ട്.. അദ്ദേഹം പറഞ്ഞു.” ഞാൻ ദുബായിൽ ജോലി ചെയ്ത് കിട്ടുന്ന ഓരോ റിയാലും സൂക്ഷിച്ചു വെച്ച്… ദിവസത്തിൽ ഒരു…
Author: Latha Srihari
കുടുംബത്തോടൊപ്പവും, സ്നേഹിതമാരോടൊപ്പം ഒരുപാട് വിനോദയാത്രകൾ നടത്തിയിട്ടുണ്ട്. അതിന് ഒരു ഇടവേള വന്ന സമയത്താണ് ഒരു പ്രത്യേക പരസ്യം കണ്ടത്. നാല് ദിവസത്തെ ഒരു യാത്ര! നാമറിയാത്ത ഒരു ലോകത്തേക്ക്… സംഗതി പറഞ്ഞപ്പോൾ ബന്ധുമിത്രാദികൾ പല ഒഴിവുകഴിവുകൾ പറഞ്ഞു. അങ്ങനെ ഞാൻ തനിയെ പോകാൻ തീരുമാനിച്ചു. യാത്രാ വിവരങ്ങൾ ചോദിച്ചപ്പോൾ.. ട്രാവൽ ഏജൻസിക്കാർ പറഞ്ഞു. ഈ യാത്രയിൽ രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് *നരകത്തിലേക്ക്…* മറ്റേത് *സ്വർഗ്ഗത്തിലേക്ക്….* ഏതു വേണമെന്ന് ചോദിച്ചപ്പോൾ ഒരു സംശയവുമില്ലാതെ ഞാൻ *സ്വർഗ്ഗലോകം* തന്നെ തിരഞ്ഞെടുത്തു. കാരണം നാം ജീവിക്കുന്നതും *കലിയുഗം* എന്ന നരകത്തിൽ തന്നെയാണല്ലോ… ഇവിടെ കാണുന്നതിൽ കൂടുതൽ വേറെ എന്ത് കാണാനാണ് മറ്റൊരു നരകത്തിൽ?! അങ്ങിനെ സങ്കൽപ്പത്തിന്റെ രഥത്തിലേറി… ചിറകുകൾ വിടർത്തി പറന്നുയർന്നു ഞാനാ… മാസ്മരിക ലോകത്തിലേക്ക്…. സൂര്യനും, ചന്ദ്രനും, താരാഗണങ്ങൾക്കുംമപ്പുറം… മേഘപാളികൾക്കിടയിലൂടെ… സഞ്ചരിച്ച് സുവർണ്ണപ്രകാശം നിറഞ്ഞ ആ ബ്രഹ്മലോകത്തിൽ ഞാൻ ഇറങ്ങി. എൻറെ ഗൈഡ് ആയിട്ട് അവിടെ സാക്ഷാൽ നാരദൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.. *നാരായണ…നാരായണ…* എന്ന…
മുംബൈ നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ, ആശുപത്രിയുടെ നാലാം നിലയിലെ മുറിയിൽ നിന്നും നോക്കിയിരിക്കെ അവളുടെ മനസ്സും റോഡിലെ പുകമറ പോലെ അവ്യക്തമായ ഓരോ ചിന്തകളിൽ കലുഷമായിരുന്നു. ഭർത്താവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. ഇനിയും രണ്ടു ദിവസം കഴിഞ്ഞാൽ മാത്രമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ എന്ന് ഡോക്ടർ പറഞ്ഞു. മുറിയിലെ ഒരു വശത്തുള്ള ചെറിയ കട്ടിലിൽ സുഖനിദ്രയിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി, ഏതോ ചിന്തയിൽ കിടക്കുന്ന ഭർത്താവ്. കുഞ്ഞിനെ ആശുപത്രിയിൽ നിർത്തുന്നത് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ് പുള്ളിക്ക്.. നല്ല സുഹൃത്ത് ബന്ധം ഉള്ളതിനാൽ എന്നും ഓഫീസ് വിട്ടു വരുന്ന സുഹൃത്തുക്കൾ ആരെങ്കിലും രാത്രി ആശുപത്രിയിൽ കിടക്കാൻ തയ്യാറായിരുന്നു. അപ്പോൾ അവൾ കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റിലേക്ക് തിരിച്ചു പോകുകയായിരുന്നു പതിവ്. എന്നാൽ ഇന്ന് രാത്രി അനിയൻ കിടക്കാൻ വരുമെന്ന് കാണാൻ വരുന്ന കൂട്ടുകാരോടും, ഡ്യൂട്ടിക്ക് വരുന്ന നേഴ്സുമാരോടും അദ്ദേഹം പറയുന്നുണ്ടായിരുന്നു. അപ്പോൾ ആ മുഖത്ത് നിറയുന്ന പ്രസന്നത രക്തബന്ധത്തിന്റെ ഊഷ്മള വികാരമാണെന്ന്…
