ഓണംതുരുത്തുള്ള എൻ്റെ ഇല്ലത്തേയ്ക്കു ലക്ഷ്യമിട്ട് രാവിലെ 7:45 കോഴിക്കോട്ടെ വീടായ നിതാര വിട്ട് അമ്പലത്തുകുളങ്ങരയിൽ നിന്നും ബസ്സിൽ കയറി. മാവൂർ റോഡ് ബസ്സ്റ്റോപ്പിൽ 8:15 ഓടെ എത്തി, പതിവ് പോലെ മിഠായി തെരുവിന്റെ തലേ ദിവസ്സത്തെ നറുമണം ഏറ്റ് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ളാറ്റുഫോമിലെത്തി. വാട്ടർ കൂളറിൽ നിന്നുതിരും ദാഹജലം വേണ്ടുവോളം കുടിച്ച് പിറകോട്ടു നോക്കിയപ്പോൾ പരശു അവൻ്റെ സ്വതസിദ്ധശൈലിയിൽ എത്തി. ഒരു ശതമാനം കാത ദൂരത്തിൽ മാത്രം D3 എന്ന എനിക്കുള്ള ബോഗി തെക്കുഭാഗത്ത്. കയറി ഇരുപ്പുറച്ചു. റിസർവ് ചെയ്തിരിരുന്നതിനാൽ അധികപറ്റായി ആരുമില്ലായിരുന്നു. മനസ്സിൽ ഒരു happy journey കുറിച്ച് യാത്ര ആരംഭിച്ചു. ഫറൂക്കിൻ്റെ ഹൃദയത്തിലൂടെ വന്ന വന്ദേ ഭാരത് വണ്ടിയേ പരശു തൻ്റെ തലകുനിച്ച് പ്രണമിച്ചു. ”അഭ്യാസത്തേക്കാൾ ശ്രേഷ്ഠം ജ്ഞാനം, ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമത്രേ ധാന്യം, ധ്യാനത്തേക്കാൾ വിശിഷ്ടമാണ് ത്യാഗം, ത്യാഗത്തിൽ നിന്നും ശാന്തി ലഭിയ്ക്കുന്നു ” ഇത് എൻ്റെ അടുത്തിരുന്ന നാരായണേട്ടൻ്റെ മുഖമെന്ന കണ്ണാടി വായിപ്പിച്ചു.…
