Author: Shiju KP

Parenting coach Writer Engineer Motivational speaker Voice artist

“എന്നാലും ന്റെ ജാനിയേടത്തിയേ. വിശ്വസിക്കാൻ പറ്റണില്ല അമ്മായി പോയെന്ന്. ” “അതേ, സത്യം. ഇന്നലെ വരെ ഇവിടൊക്കെ ഓടി നടന്നതല്ലേ? എന്താ ചെയ്യാ? ഓരോരുത്തർക്കും ദൈവം ഓരോന്ന് നിശ്ചയിച്ചു കാണും. അല്ലാണ്ടെന്താ? ഒരു ശ്വാസം മുട്ട് വരുമ്പളേക്കും… ” ജാനകിയത് മുഴുമിപ്പിച്ചില്ല.  അവർ മരിച്ചു പോയ മണിയമ്മയെ അമ്മായിയമ്മയായല്ല സ്വന്തം അമ്മയായാണ് കണ്ടിരുന്നത്. അത് കൊണ്ട് തന്നെ ഇളയ മകൻ ഉണ്ണിയുടെ കൂടെ തറവാട്ടിൽ നിക്കുന്നതിലും ഇഷ്ടം മണിയമ്മക്ക് ജാനകിയുടെ കൂടെ നിൽക്കുന്നതായിരുന്നു. അവസാന കാലം വരെ അവർ തമ്മിൽ ഒരു കാര്യത്തിനും ഒരു വഴക്കോ സ്വര ചേർച്ചയില്ലായ്മയോ ഉണ്ടായിട്ടില്ല. ഉണ്ണി വിവാഹം കഴിച്ചത് അമ്മാവന്റെ മോളെ തന്നെയാണ്. മണിയമ്മയുടെ സ്വന്തം മരുമകളായിട്ട് കൂടെ പ്രേമയെ അവർക്കത്ര ഇഷ്ടമല്ലായിരുന്നു. പ്രത്യേകിച്ചൊരു കാര്യം എടുത്തു പറയാൻ തക്കവണ്ണം ഉണ്ടായിട്ടില്ലെങ്കിലും അവളുടെ നാവ് ശരിയല്ലെന്ന് മണിയമ്മ ഇടയ്ക്കിടെ പറയും. അവള്ടെ അമ്മേടെ നാവാ. ഇവിടെ കണ്ടത് അവിടെ പറയും. അവിടെ കണ്ടത് ഇവിടെ പറയും.…

Read More

അവൾ ശാരദ. ആ കോളനിയിലെ തന്നെ ഏറ്റവും നല്ല ഭാര്യ, ഏറ്റവും നല്ല അമ്മ. വക്കീൽ ഭാഗം പഠിച്ചിട്ടും കുടുംബത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു വീട്ടിലെ കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുന്ന വീട്ടമ്മ. പീതംബരൻ സാറിനോട് കോളനിയിലെ സമപ്രായക്കാർക്കെല്ലാം അസൂയയാണ്. അപ്പുറത്തെ ജോസഫ് രാവിലെ നടക്കനിറങ്ങിയാൽ ചെവി തിന്നും. “എന്നാലും സാറെ, ഇങ്ങനെയൊരു ഭാര്യയെ കിട്ടാൻ തപസ്സിരിക്കണം.ഇത്രയും പഠിച്ചിട്ട് കുടുംബത്തിലിരുന്ന് പണിയെടുക്കുന്ന എത്ര സ്ത്രീകൾ ഉണ്ടാകും?വീട്ടിലുണ്ട് ഒരെണ്ണം. സ്ത്രീ സ്വാതന്ത്യം.മണ്ണാംകട്ട. സാറിനെന്തായാലും അങ്ങനൊരു പ്രശ്നമില്ലല്ലോ?അങ്ങനെയാ കുടുംബത്തു പിറന്ന പെണ്ണുങ്ങൾ.” പീതംബരൻ സാർ കൂടുതലൊന്നും മിണ്ടില്ല. അസൂയക്കാരുടെ വായടപ്പിക്കാൻ എളുപ്പമല്ല.എന്തെങ്കിലും പറയട്ടെ. ആരുടേം കണ്ണ് പറ്റാണ്ടിരുന്നാ മതി ദൈവമേ. നടത്തം കഴിഞ്ഞ് വീട്ടിൽ വന്നു കേറിയാൽ വിശദമായ പേപ്പർ വായന, അതിനിടയിൽ വാർത്തകൾ ചവച്ചിറക്കാൻ ചൂടുള്ള വിത്തൌട്ട് ചായ, പിന്നെ ചൂട് വെള്ളത്തിൽ കുളി, ബ്രേക്ഫാസ്റ്. ശ്രീമതി എല്ലാം കയ്യെത്തും ദൂരത്തു ശരിയാക്കി വെച്ചിട്ടുണ്ടാകും. “പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ. “…

Read More

#വെയിൽ കായുന്ന ഒറ്റ മരങ്ങൾ മുപ്പതു തികഞ്ഞപ്പോളുണ്ടായ സന്തോഷവും ആവേശവുമൊന്നും നാല്പത് തികയുമ്പോൾ തോന്നുന്നില്ല. ശരീരത്തിൽ പല അസ്ഥികളും മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു തുടങ്ങി. പേശികളിൽ വരെ തേയ്മാനം വന്നു തുടങ്ങി. വെള്ളേഴുത്തു വന്നു തുടങ്ങിയ കണ്ണും ക്ഷണിക്കാത്ത അതിഥിയെപ്പോലെയെത്തുന്ന മൂഡ് സ്വിങ്‌സും എല്ലാം കൊണ്ടും പരമ ദാരിദ്ര്യമാണ്.  പുറത്തുള്ളവരേക്കാൾ വലിയ ശത്രു ഉള്ളിലുണ്ട് എന്ന് മനസ്സിലാക്കിയവർ എത്ര പേരുണ്ടെന്നറിയില്ല. അങ്ങനൊരു തിരിച്ചറിവിൽ ഇവിടെ വീണ്ടും ചുഴിയിൽ താണ്പൊയ്ക്കൊണ്ടിരിക്കുന്നു.  മറ്റുള്ളവരെ ഉപദേശിച്ചു നന്നാക്കാൻ വലിയ മിടുക്കണല്ലോ സ്വന്തം ജീവിതത്തിലാ ധൈര്യമൊന്നുമില്ലല്ലോ എന്ന് ഈയടുത്ത് മുഖത്ത് നോക്കി വിളിച്ച് പറഞ്ഞ പ്രിയ സ്നേഹിതക്കു നന്ദി. ഞാൻ വെറുമൊരു തള്ളൽ വിദഗ്ധ മാത്രമായി ചുരുങ്ങിക്കഴിഞ്ഞെന്ന് മറ്റുള്ളവർ കൂടി മനസ്സിലാക്കുന്നിടത്ത് ഞാൻ വീണ്ടും തോടിനുള്ളിലേക്ക് ചുരുണ്ടു കൂടുന്നു.  പൊള്ളുന്ന വെയിലോ പേമാരിയോ കൊള്ളാൻ ഇനിയും പേടിക്കേണ്ടതുണ്ടോ? എന്തിനാണ് ഞാനീ സമൂഹത്തെ ഭയക്കുന്നത്? ഞാനെന്ന തൃണവും എന്റെ ആഗ്രഹങ്ങളും ഈ ഭൂമിയിൽ ഭാരമായി ജീവിച്ചു തുടങ്ങിയിട്ട് ഇന്നേക്ക്…

Read More

ഈയടുത്തായി പത്രങ്ങളിലും ചാനലുകളിലും വരുന്ന വാർത്തകൾ എല്ലാം തന്നെ കുട്ടികളിലെ ലഹരി ഉപയോഗം, കുട്ടികൾക്കിടയിൽ ഉയർന്നു വരുന്ന ക്രൈം റേറ്റ് എന്നിവയെക്കുറിച്ചാണല്ലോ? നമ്മുടെ യുവതലമുറ വഴിതെറ്റുന്നതിന്റെ കാരണങ്ങൾ തേടി പോകുമ്പോൾ അതിലൊരു സുപ്രധാന ഘടകം കുടുംബമാണ്. അച്ഛനമ്മമാരാണ്. അവരാണ് ഏക ഉത്തരവാദികളെന്നല്ല പറഞ്ഞു വെക്കുന്നത്. അവരും ഇതിലൊരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നാണ്.    ഒരു കുഞ്ഞ് ജനിക്കുമ്പോഴല്ല രണ്ട്പേർ അച്ഛനമ്മമാരാകുന്നത്. അവരൊരു കുഞ്ഞു വേണമെന്ന് ആഗ്രഹിച്ചു അതിന് തയ്യാറെടുപ്പ് തുടങ്ങുമ്പോഴാണ്. ഒരു കുഞ്ഞിനെ വളർത്തുന്നത് വെച്ച് നോക്കുമ്പോൾ ജനിപ്പിക്കുക എന്നത് താരതമ്യേന ഈസിയായ കാര്യമാണ്. അതായത് പഴയ അമ്മമാര് പറയുംപോലെ പത്തു മാസത്തെ കണക്കല്ല, അത് കഴിഞ്ഞുള്ള പത്തുകൊല്ലം നിങ്ങളെങ്ങനെയാണാ കുഞ്ഞിനെ വളർത്തുന്നത് എന്നതാണ് കയ്യടി നേടിയെടുക്കേണ്ട വിഷയം.    ഒരു കുഞ്ഞു ജനിക്കുന്നതിനു മുമ്പേ അവനെ അല്ലെങ്കിൽ അവളെ എങ്ങനെ വളർത്തണം, അതിനുള്ള സാമ്പത്തികം, സമയം, ഊർജം എന്നിവ എങ്ങനെയാണ് കണ്ടെത്തേണ്ടതെന്നു അച്ഛനമ്മമാർ സമത്വത്തോടെ സമഭാവനയോടെ തീരുമാനിക്കണം. ഇതാണ്…

Read More

‘അമ്മ പോയിട്ടിന്നേക്ക് ഒരാഴ്ചയായി. എങ്ങോട്ടാണെന്ന് ഒരു പിടിയുമില്ല. അച്ഛനന്നു മുതൽ എന്തൊക്കെയോ മാറ്റങ്ങൾ കാണിച്ചു തുടങ്ങിയതാണ്. പുറത്തേക്കൊന്നും പോകാതെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി ഞാനും അച്ഛനും.ചുറ്റുമുള്ള ആരൊക്കെയോ വന്നെന്തൊക്കെയോ അന്വേഷിച്ചു പോകുന്നുണ്ട്. അമ്മയെവിടെ? എപ്പോ തിരിച്ചു വരും? ഞങ്ങൾക്കുമറിയില്ല.’ “എനിക്ക് മതിയായി. എന്നെയിനി അന്വേഷിക്കണ്ട.” അമ്മയുടെ തുന്നൽ മെഷീനിൽ നിന്ന് കിട്ടിയ തുണ്ട് കടലാസിൽ നിന്നിത്രയും മാത്രെ ചിന്നുവിനുമച്ഛനും അറിയൂ. അന്ന് മുതൽ അവൾ കോളേജിൽ പോയില്ല. അച്ഛൻ പണിക്കും പോയില്ല.’ ചിന്നുവിന്റെ ചിന്തകളിലിന്നലെകൾ നിരന്നു. കഴിഞ്ഞ ദിവസം മുതൽ അവളുടെയച്ഛൻ, ശേഖരൻ ഒന്നും കഴിക്കുന്നില്ല. ആരോടുമൊന്നും മിണ്ടുന്നില്ല.വിചിത്രമായ ചില ഗോഷ്ടികൾ കാണിച്ചു ചുമരിനോട് വർത്തമാനം പറയുന്നു.അടുത്തുള്ള ആയിഷുമ്മ പറഞ്ഞിട്ടാണ് ഭ്രാന്താശുപത്രിയിൽ വന്നത്. ഡോക്ടറെ കാണിച്ചന്ന് തന്നെ തിരിച്ചു പോകാൻ വന്നതാണ്.പക്ഷെ ഡോക്ടർ അന്നവിടെ തങ്ങാൻ എഴുതിക്കൊടുത്തു . ഇരുട്ടി തുടങ്ങിയിയപ്പോൾ അതുവരെ തോന്നാതിരുന്ന പേടിയവളെ വലയം ചെയ്യാൻ തുടങ്ങി. പത്തൊമ്പത് വയസ്സുള്ള പൂർണ്ണ വളർച്ചയുള്ള ഒരു പെണ്ണാണ് താനെന്ന…

Read More

  സാറിന്റെ ഈ തണുത്ത ശരീരത്തിൽ ഒട്ടി കിടക്കുമ്പോൾ എനിക്കും വിറയ്ക്കുന്നു. പേടിയാകുന്നു. മുമ്പ് മാവോവാദികളുടെ പോയിന്റ് ബ്ലാങ്ക് ഗൺ പോയിന്റിൽ നിന്നപ്പോളോ പോലീസ്മെഡൽ വാങ്ങാൻ രാഷ്‌ട്രപതി ഭവനിൽ കേറിയപ്പോളോ തോന്നാത്ത ഭയം.   ഞാൻ സത്യനാഥൻ സാറിന്റെ കാക്കിയാണ്. സത്യനാഥൻ, കെ എ പി 1,തൃശൂർ റൂറൽ,അതിരപ്പിള്ളി സ്റ്റേഷനിലെ എസ്ഐയാണ്. അല്ല ഇന്നദ്ദേഹം ഉണ്ടായിരുന്നെങ്കിൽ റിട്ടയർ ആകേണ്ട എസ്ഐ  യാണ്. ഞാനടക്കം ആ സ്റ്റേഷനിലെ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരാണ്. അദ്ദേഹത്തിന്റെ ധൈര്യവും ജോലിയോടുള്ള ആത്മാർത്ഥയും സത്യസന്ധതയും ഓരോ അന്വേഷണങ്ങളിലെ കൃത്യതയും വേഗതയും എല്ലാം കൊണ്ടും അദ്ദേഹതോടൊപ്പം കൂടിയ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ എനിക്കും ഒരുപാട് സല്യൂട്ട് കിട്ടിയിട്ടുണ്ട്.   എന്നെ അദ്ദേഹം ആദ്യമായി ധരിച്ചത് രാഷ്ട്രപതിയുടെ മെഡൽ വാങ്ങാൻ പോകുന്ന ദിവസമാണ്. എന്റെ ഔദ്യോഗിക സർവീസിൽ ആദ്യ ദിനം തന്നെ പ്രഥമ പൗരനെ കാണാൻ സാധിച്ചത് എന്റെ സാറിന്റെ യൂണിഫോം ആയത് കൊണ്ടല്ലേ. അന്ന് മുതൽ ഞാൻ അദ്ദേഹത്തെ സാർ…

Read More

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു നേർ രേഖ പോലും വളയാതെ വരയ്ക്കാൻ അറിയാത്ത ഒരാളാണ് ഞാൻ. സ്കൂളിലെ ചാർട്ട് വരകളെല്ലാം അമ്മയുടെ കലാസൃഷ്ടികളായിരുന്നെന്ന് ഈ വൈകിയവേളയിൽ ഞാൻ കുറ്റസമ്മതം നടത്തുന്നു. അന്ന് അതിനൊക്കെ കിട്ടിയ അഭിനന്ദനപൂച്ചെണ്ടുകൾ അധ്യാപകർക്കും സഹപാഠികൾക്കും തിരിച്ചേൽപ്പിക്കുന്നു. കലാകാരിയായ പഠിപ്പി എന്ന താമ്രപത്രം എട്ടാം ക്ലാസ്സ്‌ വരെയൊക്കെ പരിക്കില്ലാതെ കൊണ്ടു നടന്നു. പിന്നീടാണ് സ്കൂളിൽ ഒരു വര മാഷ് വന്നത്. അരുൺ സർ.സാർ ബോർഡിൽ വരയ്ക്കുന്ന ഓരോ ചിത്രങ്ങൾ ഞാൻ ത്രികോണേ ത്രികോണേന്ന് ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് ബുക്കിൽ വരച്ചു വെക്കും. ആ നീളൻ പുസ്തകം നിറയെ എന്റെ അഹങ്കാരത്തെ മായ്ച്ചു കളഞ്ഞ ഇരുണ്ടറബ്ബർ പാടുകളായിരുന്നു. ഞാൻ ശരിക്കുമൊരു തോൽവിയാണെന്ന് എനിക്ക് തന്നെ ബോധ്യം വന്നത് പത്താം ക്ലാസിലെ ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് പരീക്ഷക്കാണ്. അരുൺ സാർ ബോർഡിൽ ഒരു ആനയുടെ മുഖം വരച്ചു. എന്നിട്ട് ഒരു സ്ക്രീൻ വരച്ചതിന് പിന്നിലാണ് ആനയുടെ ബാക്കി ഭാഗം അതു…

Read More

ഞാനൊന്ന് വീണു. ഇന്നലെ ബാത്‌റൂമിലെ സോപ്പ് കുമിളയും എണ്ണയും സാറ്റ് കളിക്കുന്നതിനിടയിൽ അറിയാതെയാ വഴി പോയതാ. കാല് വഴുക്കി സ്ലോ മോഷനിൽ തല തറയിലടിച്ചു വീഴുന്നത് സിനിമയിലെന്ന പോലെ തോന്നിച്ചു. വാസ്തുവിലൊന്നും എനിക്ക് തീരെ വിശ്വാസം ഇല്ലാത്തതാ. ഇന്നലെത്തോടെ അതൊക്കെ മാറി. തെക്കോട്ടു തല വെച്ചു കിടക്കരുതെന്ന് വെറുതെയല്ല അവർ പറയുന്നത്. തെക്കോട്ടു തലയിടിച്ചു വീണപ്പോളല്ലേ മനസ്സിലായത്, തെക്കോട്ടു തല വെച്ചാൽ ഭൂഗോളം ഇരട്ടി സ്പീഡിൽ കറങ്ങും നമുക്ക് ചുറ്റും. ഏതായാലും നല്ല സുഖം. ഒന്ന് വീണപ്പോ തലയോട്ടിക്കുള്ളിലെ വെന്തചോറിൽ (തലചോറെന്നും പറയാം)നിന്നും കുറച്ചു സാധനങ്ങൾ പുറത്തേക്ക് തെറിച്ചു പോയി. ആദ്യം നിറകുടം തുളുമ്പി നിന്ന അഹങ്കാരം. മുഴുവൻ പോയിട്ടില്ല. കുറച്ചേ പോയുള്ളൂ. പിന്നെ തിടുക്കം. എപ്പോളും ഫോർത് ഗിയറിൽ ഓടി കൊണ്ടിരുന്ന മാരുതി 800 ഇപ്പൊ ഫസ്റ്റ് ഗിയറിൽ നിന്ന് കേറുന്നില്ല. മൊത്തത്തിൽ ഒരു മന്ദത. മാരുതിയെന്ന് പറയാൻ കാരണം എൻപത്തഞ്ചിൽ ജനിച്ച 90s kid ആയ ഞാനന്ത കാലത്ത്…

Read More

പ്രിയപ്പെട്ട ഗോപ, ദാവ, നിങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണൂ. ദൈവികചോദന തിരിച്ചറിഞ്ഞ നിങ്ങൾ സ്വർഗം അർഹിക്കുന്നവർ തന്നെ. പട്ടാളക്കാരിയും ബുദ്ധസന്യാസിയും, ഗോപയും ദാവയും സിദ്ധാർഥനും യാശോധരയുമെല്ലാം ഒന്ന് തന്നെയെന്ന്. Soulmate എന്നത് ഒരിക്കലും പൂർത്തിയാക്കാൻ കഴിയാത്തൊരു വേഷമാണോ ദാവ? ഗോപ എന്നും പേടിച്ചത് പോലെത്തന്നെ നീയവളെ തീരത്തൊറ്റക്കാക്കി പോയില്ലേ? ഈ ലോകത്തിന്റെ നെറുകയിലെ സമാധാനമുള്ള രാജ്യത്തെ കുറിച്ച് ഞാനാദ്യമായാണ് വായിക്കുന്നത് ദാവ. നിന്റെ രാജ്യക്കാർ രാജ്യം നഷ്ടപ്പെട്ട് ലോകം മുഴുവൻ കാല് വെന്ത് നടക്കുന്നു എന്നത് ഗോപയെ പോലെ എന്നെയും പൊള്ളിക്കുന്നു. മനസാക്ഷിക്കുത്തില്ലാതെ ജീവിക്കുകയും മരിക്കുകയും ചെയ്യാൻ മിലരെ പായെ പോലെ നിനക്കിനി കഴിയുമോ ദാവ? ഗോപാ, നീ ധീരയാണ്. ഇനിയാണ് നീ സർവശക്തിയും വിരഹമായി മാറാതെ നോക്കേണ്ടത്. മറ്റൊരു ഗോപക്കുട്ടി സ്വന്തം ദാവ പായെ അന്വേഷിച്ചു മല കയറുമോ? വേണ്ട ….അവൻ വരും. അവന് വരാതിരിക്കാനാവില്ല. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ക്രൂരത ഏറ്റവും ഭീകരമത്രേ! വിരഹം പക്ഷെ അനിവാര്യമത്രേ.…

Read More

#spoileralert ഇന്നെലയാണ് പല്ലൊട്ടി കണ്ടത്. കണ്ണൻ ചേട്ടനും ഉണ്ണി ദാമോദരനും മനസ്സ് കവർന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലെങ്കിൽ ഇന്ന് തന്നെ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടേണ്ട കാര്യമില്ലല്ലോ. സിനിമയിൽ ആദ്യാവസാനം ഉണ്ണി മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.ഇത്ര ക്യൂട്ടായ നിഷ്കളങ്കനായ ഉണ്ണി ഇന്നത്തെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും സങ്കല്പങ്ങളിൽ മാത്രമേ കാണൂ.കണ്ണൻ ചേട്ടനെ കുറിച്ച് പറഞ്ഞാൽ അവൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തിരിക്കുന്നത്. കണ്ണന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയും കൂടെയുള്ളവരോടുള്ള കരുതലും സ്നേഹവും ഓരോ നോട്ടത്തിലും ഭാവത്തിലും പ്രകടമാണ്.കണ്ണൻ ചേട്ടന് അതായത് ഡാവിഞ്ചി സന്തോഷിന് വെറുതെയല്ല മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് കിട്ടിയത്. എൺപതുകളിൽ ജനിച്ചവരാണ് 90s kids എന്നത് കൊണ്ട് ഞാനുമാ വിഭാഗത്തിൽ പെടുന്നു.90s kids ന്  കണ്ണും മനസും നിറയ്ക്കാനുള്ള ഒരു പാടുണ്ട് ഈ സിനിമയിൽ. പല്ലൊട്ടിയും സ്റ്റിക്കർ കാർഡും അണ്ടർടേകറും ഞാനെന്റെ സ്കൂളോർമകളിൽ നിന്ന് പൊടി തട്ടിയെടുത്തു. പിന്നെയും ഒരുപാട് നൊസ്റ്റാൾജിയ തരുന്ന രംഗങ്ങൾ ചിത്രത്തിന്റെ…

Read More