എഴുതിപ്പിശകിയ വരികൾ മായ്ച്ചെഴുതാൻ കഴിയും പോലെ വരിയും നിരയും തെറ്റി ഇടറിപ്പോയ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചെടുത്ത് ലക്ഷണയുക്തമാക്കാൻ കഴിഞ്ഞെങ്കിൽ….
രാവിൽ നിലാവിൻ ചേലറിയാതെ.. ഇരുളിൽ താരകത്തിളക്കം കാണാതെ.. പകലിൽ വെളിച്ചത്തിൻ പൊരുളറിയാതെ.. ഇതളൂർന്നു വീഴുന്നു എണ്ണിയാലൊടുങ്ങാത്ത ദിനരാത്രങ്ങൾ…
മറക്കാനാണ് കൊതിച്ചത്… അതുകൊണ്ട്… അതൊന്നുകൊണ്ട് മാത്രം അവന്റെ ഓർമ്മകളെ മനസ്സിന്റെ നിഴൽമറകളുടെ ആഴങ്ങളിൽ അവൾ അടക്കം ചെയ്തു… പല കാലങ്ങളിൽ അവൻ ചൊരിഞ്ഞ വാഗ്ദാനങ്ങളുടെ കൂർത്ത തലപ്പുകളാൽ…
നിദ്രയെന്നെ പുൽകാത്ത രാവിൽ ഉള്ളിൽ.. ഉള്ളിന്റെയുള്ളിൽ നിന്നെടുത്തു ഞാൻ നുണയും ആലിപ്പഴമാണെന്റെ ആദ്യപ്രണയം..
വിശപ്പിന്റെ ചെറുകാടെരിയുന്നു എന്റെ ആത്മാവിൽ.. തുള്ളി സ്നേഹമിറ്റിക്കൂ.. വേവൊന്നു ശമിക്കട്ടെ..
കാലത്തിന്റെ കൈവഴികളിലെങ്ങോ കളഞ്ഞുപോയ മുഖങ്ങൾ ഒന്നൊന്നായ്… ഇന്നലെകളുടെ ചില്ലുജാലകങ്ങളിൽ മുട്ടിവിളിക്കുന്നു… ഓർമ്മകളുടെ വിരുന്നൂട്ടാൻ…..
നഷ്ടപ്രണയത്തിന്റെ ശവപ്പെട്ടിയ്ക്കുള്ളിൽ ഇന്നും വീർപ്പുമുട്ടി പിടയുന്നു.. നീ കടം തന്ന.. നിന്റെ ഉച്ഛ്വാസത്തിൻ ഇളം ചൂട് തങ്ങിയ ഒരു നൂറുമ്മകൾ…
ആഗ്രഹം മരണാസന്നന് അരികിലെത്തിയ കാലന്‍റെ ചോദ്യം അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ട് പ്രഭോ അങ്ങയോടൊപ്പം ഒരു സെല്‍ഫി
സുഖകരമായ കാര്യമല്ല യാത്രകൾ. എന്നാല്‍ കാഴ്ചകളോ സുഖപ്രദാനവുമാണ്. ഓരോ യാത്രകളിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമെന്നുള്ളത് തീര്‍ച്ചയാണ്. എന്നാല്‍ കാഴ്ചയുടെ സുഖനിമിഷങ്ങളെയോര്‍ത്തുള്ള ചിന്തകളാലും അതുവരെ കണ്ടില്ലാത്തതോ അല്ലെങ്കില്‍ മുന്‍പെങ്ങോ…
ജീവിതത്തിൽ ഏതിനും ഒരു അളവുകോൽ ആവശ്യമാണ്. വീഴ്ചയുടെ താഴ്ചയറിഞ്ഞാലേ ഉയർച്ചയുടെ ഉയരമറിയുള്ളൂ. ✍️ ബബിത അഡിറ്റ്