അനുവിന്റെ അമ്മ, അവളുടെ പതിനാലാം വയസ്സിൽ മരിച്ചു. അവളുടെ ജീവിതത്തിൽ, അച്ഛനും ചേച്ചിയും മാത്രമെ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ. അമ്മയുടെ മരണശേഷം, ആറുമാസമായപ്പോഴേയ്ക്കും ചേച്ചിയെ, ചേച്ചിയുടെ ഇരുപതാം വയസ്സിൽ വിവാഹം ചെയ്തയച്ചു. ഭർത്താവിന് വിദേശത്തായിരുന്നു ജോലി. വിവാഹത്തിനു ശേഷം അനുവിന്റെ ചേച്ചിയും ഭർത്താവിനോടൊന്നിച്ച് വിദേശത്തേക്ക് പോയി. ചേച്ചി അവിടെ ജോലിയ്ക്കും കയറി. ജീവിതം തിരക്കേറിയതായി. അനു ഏകദേശം ഒറ്റപെടലിന്റെ വ്യഥകൾ മനസ്സിലാക്കി തുടങ്ങി.
അനുവിന്റെ അച്ഛൻ അനുവിനോട് പറഞ്ഞു, മോളെ ധൈര്യമായിരിയ്ക്കു, ഞാനുണ്ടു് കൂടെ, എന്നു പറഞ്ഞ് ധൈര്യo കൊടുക്കുമായിരുന്നു. അമ്മയുടെ മരണശേഷം, ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ പുനർ വിവാഹം ചെയ്തു. അനുവിന് ഒരു കൂട്ടിന് വേണ്ടിയാണ്, അച്ഛൻ പുനർ വിവാഹം ചെയ്തത്. പക്ഷെ രണ്ടാനമ്മയ്ക്കു്, അനുവിനെ സ്വന്തം മകളായി അംഗീകരിയ്ക്കാൻ കഴിഞ്ഞില്ല. അനുവിന്റെ സ്വന്തം അമ്മയാകട്ടെ സ്നേഹ കടലായിരുന്നു. രണ്ടാനമ്മയ്ക്ക് അനു ഒരു അധികപറ്റായിരുന്നു.
അനു വിവാഹിതയായി. വിദേശത്തായിരുന്നു ഭർത്താവിന് ജോലി, പെട്രോളിയ o ഖനനം നടത്തുന്ന മേഖലയിൽ. വിദേശത്തേയ്ക്ക് അനുവിനെ കൂടെ കൊണ്ടുപോകാൻ സാദ്ധ്യമായിരുന്നില്ല. അനു ഗർഭിണിയായി, പ്രസവം കഴിഞ്ഞു. അമ്മ സ്ഥാനത്ത് നിന്നു ചെയ്യുവാനായി ആരും തന്നെ ഉണ്ടായിരുന്നില്ല. നാട്ടിലെ ഒരു സ്ത്രീയെ, ശമ്പളം കൊടുത്ത്, കുട്ടിയെയും അമ്മയെയും ശുശ്രൂഷിയ്ക്കാനായി നിർത്തി. സന്ധ്യയായാൽ സഹായി അവരുടെ വീട്ടിലോട്ട് പോകും. രാത്രി കുഞ്ഞു് കരഞ്ഞാൽ, അനുവിന്റെ അച്ഛൻ കുഞ്ഞിനെ എടുക്കാൻ പോയാൽ, അതു പോലും രണ്ടാനമ്മ തടയും. അപ്പോൾ അച്ഛൻ പറയും, എനിയ്ക്കും രണ്ടു പെൺമക്കൾ ഉണ്ടെന്ന കാര്യം പറഞ്ഞിട്ടല്ല, ഞാൻ നിന്നെ വിവാഹം ചെയ്തത്. അവരുടെ അമ്മയായിട്ട്, പിന്നെ എന്താണ് ഇത്തരത്തിൽ പെരുകുന്നത് എന്നൊക്കെ ചോദിയ്ക്കും. ഒരു തരം പകയായിരുന്നു ആ അമ്മയ്ക്കും അനുവിന്റെ നേരെ.
കുഞ്ഞിന്റെ പേരിടൽ ചടങ്ങ് കുഞ്ഞിന്റെ അച്ഛൻ വീട്ടിൽ വച്ചാണ് നടത്തുക.ആ ചടങ്ങിന് പോലും ആ അമ്മ പങ്കെടുത്തില്ല. അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തു നിന്ന് ആ അച്ഛൻ എല്ലാ ചുമതലകളും, കടമകളും നിറവേറ്റി. അച്ഛൻ നല്ല മൂല്യങ്ങൾ കാത്തുസൂക്ഷിയ്ക്കുന്ന വ്യക്തിയായിരുന്നു. എത്ര മോശമായി പെരുമാറിയാലും എല്ലാം പൊറുക്കാൻ മനസ്സുള്ള വ്യക്തിത്വമായിരുന്നു. പെട്ടെന്ന് ഒരു ദിവസം നെഞ്ചുവേദന വന്ന് അച്ഛൻ മരിച്ചു. രണ്ടാാനമ്മ ഒറ്റക്കായി. അനുവിന് അച്ഛനും അമ്മയും നഷ്ടപ്പെട്ട വിഷമം ഏറെയുണ്ട്. എങ്കിലും തുറന്ന മനസ്സോടു കൂടി, അനു ആ അമ്മയോടു പറഞ്ഞു. ഒന്നും കൊണ്ടും വിഷമിയ്ക്കേണ്ട.എല്ലാ സഹായത്തിനും ഞാൻ കൂടെയുണ്ടായിരിയ്ക്കും. ധൈര്യമായിരിയ്ക്കു, ഇത് വാക്കാണ്, ഉറപ്പു്. എന്റെ അച്ഛൻ താലി ചാർത്തിയ എന്റെ അമ്മയല്ലെ. എന്നും ഞാൻ കൂടെയുണ്ടാകും.


4 Comments
❤️👌🌹
🙏🙏q
ബ്യൂട്ടിഫുൾ
❤️❤️👍