ആദ്യ വിമാനയാത്ര കൊച്ചിയിൽ നിന്ന് ഒമാനിൽ, മസ്കറ്റിലേയ്ക്കായിരുന്നു. അന്ന് എനിയ്ക്കു് 23 വയസ്സായിരുന്നു പ്രായം. ഭർത്താവ് മസ്ക്കറ്റിൽ അൽ ക്വയർ സ്ടീറ്റിൽ, അസേറിയൻ എന്റർപ്രൈസസ് എന്ന കമ്പനിയിൽ മാനേജരായി ജോലി നോക്കുന്നു. ഭർത്താവിന്റെ അടുത്തേയ്ക്കു് ഒറ്റയ്ക്കായിരുന്നു യാത്ര.
യാത്രകൾ ചെയ്ത് വലിയ പരിചയമൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആകാശത്തിന് മുകളിൽ, വിമാനം ഉയരത്തിൽ പറക്കുമ്പോൾ എന്നുംആകാശ വിസ്മയങ്ങളെ കുറിച്ചറിയാൻ അതിയായ ജിജ്ഞാസയായിരുന്നു. എന്റെ ആങ്ങളയും ചേച്ചിയും കൂടെ വിമാന o കയറ്റാനായി കൊച്ചിൻ എയർ പോട്ടിലേയ്ക്കു കൊണ്ടുപോയി. അവിടെ നിന്നായിരുന്നു ഫ്ലൈറ്റ്. എന്റെ ആങ്ങള എന്റെ ലഗേജുമെടുത്ത് അവർക്ക് പ്രവേശിയ്ക്കാവുന്നത്ര ദൂരം എന്നെ അനുഗമിച്ചു. എയർപോർട്ട് ജീവനകാരനോട്, ആങ്ങള പറഞ്ഞു, ആദ്യ വിമാന യാത്രയാണ്, കുട്ടിയെ സഹായിയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
എനിക്ക് അവിടുത്തെ നടപടിക്രമങ്ങള കുറിച്ചൊന്നും അറിവില്ലായിരുന്നു. അകത്തേയ്ക്കു് കടന്നു, ചെക്കിങ്ങ് ഒക്കെ കഴിഞ്ഞു. സഹയാത്രികരെ പരിചയപ്പെട്ടു. ഫ്ലൈറ്റ് കോണിപ്പടികൾ കയറി വിമനത്തിനുള്ളിലേയ്ക്ക് പ്രവേശിയ്ക്കുമ്പോൾ, പ്രവേശന വഴിയിൽ, എയർ ഹോസ്റ്റസ് കൈകൂപ്പി നമസ്കാരം പറഞ്ഞു. ഞാൻ തിരിച്ചും അഭിവാദ്യമർപ്പിച്ചു. ഞാൻ എന്റെ സീറ്റിൽ ഇരുന്നു. മറ്റൊരു എയർ ഫോസ്റ്റ് സീറ്റ് ബൽട്ട് ഇടാനും, ഏതെങ്കിലും അപകട സൂചനകൾ ഉണ്ടായാൽ രക്ഷപ്പെടാനുള ഉപാധികളെ കുറിച്ചൊക്കെ, ആംഗ്യ ഭാഷയിൽ യാത്രികർക്ക് വിവരണങ്ങൾ നല്കി. മറ്റൊരു എയർ ഹോസ്റ്റസ് ശീതള പാനീയവും ലഘു ഭക്ഷണവും വിളമ്പി.
ആദ്യ വിമാന യാത്രയാണെങ്കിലും, വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത് ഞാൻ വളരെയധികം സന്തോഷവതിയായിരുന്നു. ആകാശക്കാഴ്ചകൾ ആവോളം ആസ്വദിച്ചു. താഴെ പട്ടണങ്ങൾ, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ ഒക്കെ ആസ്വാദ്യകരമായിരുന്നു. വിമാനത്തിലെ സ്റ്റാഫുകൾ എല്ലാവരും വളരെ ഹൃദ്യമായ പെരുമാറ്റം കാഴ്ചവച്ചു.
കടൽ കടന്ന്, വിമാനം സീബ് എയർ പോട്ടിൽലാന്റ് ചെയ്തു. അവിടെ എയർപോർട്ടിൽ, എന്റെ ഭർത്താവ് എന്നെ കാത്തു നില്പുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം, കമ്പനിയിൽ ഒന്നിച്ചു ജോലി ചെയ്തിരുന്ന ജനാർദനൻ ചേട്ടൻ, നിമ്മി ചേച്ചി, വല്യച്ഛായൻ, കുഞ്ഞച്ഛായൻ, അമ്മാമ്മ, രജിത്ത്, മോഹനൻ, വല്ല്യച്ഛായൻ എന്നിവരൊക്കെ ഉണ്ടായിരുന്നു. അവിടെ നിന്ന് നേരെ ഭർത്താവിന്റെ കമ്പനി ഫ്ലാറ്റിലേയ്ക്കു പോയി. സീബ് എയർപോർട്ടിന് അടുത്തായിരുന്നു ഫ്ലാറ്റ്. സമയം വൈകീട്ട് ആറു മണിയായിരുന്നു. എല്ലാവരും ഒത്തുചേർന്ന് ചായ കുടിച്ചു. പിന്നീട് രാത്രി ഭക്ഷണം കഴിഞ്ഞ്, എല്ലാവരും അവരവരുടെ താമസസ്ഥലങ്ങളിലേയ്ക്കു പിരിഞ്ഞു.
പിന്നീടുള്ള വിമാന യാത്ര കൊച്ചിയിൽ നിന്ന് ബാഗ്ലൂരിലേയ്ക്കാക്കാരുന്നു. അത് വർഷങ്ങൾക്കു് ശേഷമാണ്. കടലും കരയും മരങ്ങളും കെട്ടിടങ്ങളും കടന്ന്, പെട്ടെന്ന് തന്നെ, ഞങ്ങളുടെ മൂത്ത മകളുടെ അടുത്തേയ്ക്കു് എത്തി ചേർന്നു. മകളുടെ ഗ്രാജ്വെഷൻ സെറിമണിയിൽ പങ്കെടുക്കാനാണ്, ഞാനും എന്റെ ഭർത്താവും ഭർത്താവിന്റെ അനിയന്റെ മകൾ തീർത്ഥ കുട്ടിയും കൂടെ പോയത്. തീർത്ഥ കുട്ടിയുടെ ആദ്യ വിമാന യാത്രയായിരുന്നു. ഞങ്ങൾ മൂന്നുപേരും വിമാനയാത്ര നന്നായി ആസ്വദിച്ചു. അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് മകളുടെ കോൺവക്കേഷൻ ഗംഭീരമായി തന്നെ നടന്നു. ഞങ്ങൾ നാലു പേരും ബാഗ്ലൂരിലെ മനോഹരങ്ങളായ സ്ഥലങ്ങളെല്ലാം സന്ദർശിച്ച് നാട്ടിലേയ്ക്കു് മടങ്ങി. എല്ലാവരും അവരവരുടെ ജീവിത ലക്ഷത്തിലേയ്ക്കുള യാത്രകൾ ആരംഭിച്ചു.💐🙏

