🎂🎂പിറന്നാൾ ആശംസകൾ🍖🍖
(20-4-2026)
മലയാളസാഹിത്യ ലോകത്ത് നിറഞ്ഞു നിൽക്കുന്ന ശ്രീമതി നിർമല അമ്പാട്ടിന് ഇന്ന് ജന്മദിനം.🎂🍰🍬
എൺപതുകളിലെ കേരളശബ്ദം,കുമാരി, എക്സ്പ്രസ്സ്…. അങ്ങനെ ഒട്ടുമിക്ക മുഖ്യധാരാ മാസികകളിലെയും തന്നെ സജീവ എഴുത്തുകാരിയും കഥാകൃത്തും കവയിത്രിയും ആണ് നിർമ്മല അമ്പാട്ട്.നവകം, സാഹിത്യവേദി, നന്മ, ചങ്ങമ്പുഴ പുരസ്കാരം അങ്ങനെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ മലയാളി മനസ്സ് എഡിറ്റോറിയൽ ബോർഡ് മെമ്പർ കൂടിയായ നിർമ്മല അമ്പാട്ട് മാഡത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്, ♥️♥️
ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് അയാളിൽ പ്രചോദനത്തിന്റെ തീപ്പൊരി നിക്ഷേപിക്കുക എന്നത്. എത്ര പേരുടെ ആഘോഷത്തിന് ആരവം ഉയർത്തി എന്നതിലല്ല, അനക്കമില്ലാത്ത എത്ര ജീവിതങ്ങളെ തനിക്കു തൊട്ടുണർത്താൻ കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
കഥകളുടെ, കവിതകളുടെ ലോകത്തേക്ക് അനേകം പുതുമുഖങ്ങളെ കൈപിടിച്ച് നടത്തി സാഹിത്യലോകത്തിലേക്ക് എത്തിച്ച നിർമ്മല അമ്പാട്ട് മാഡത്തിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. 🙏
കടൽക്കരയിലെ പൂഴിമണലിൽ ഇരുന്ന് അഗാധമായ കടലിനെ നോക്കി, അനന്തമായ ആകാശത്തെ നോക്കി ഒറ്റയ്ക്കിരുന്നു പാടാനും ശബ്ദം പുറത്തു വരാതെ കരഞ്ഞു കരഞ്ഞു ആ കണ്ണീർ കടലിൽ ചേർന്ന് തന്റെ കണ്ണീരിനോ നിൻറെ തിരകൾക്കോ കൂടുതലുപ്പെന്നു ചോദിക്കാൻ ആഗ്രഹിക്കുന്ന കവയിത്രി —-
നിളയിലെ സന്ധ്യയെ നോക്കി ഇത്രമേൽ ചന്തമായി നിൻറെ മേൽ ആരാണ് ഈ നിറക്കൂട്ട് ചാലിച്ചത് എന്ന് ചോദിക്കുന്ന ലേഖിക—
ദേവാസുരയുദ്ധം ജയിക്കാൻ കൈകേയിക്ക് അവരുടെ ചെറുവിരൽ മതിയായിരുന്നു എങ്കിൽ
ലഹരിക്കെതിരെ,
പ്രണയപക കൊണ്ട് അന്ധരായ കമിതാക്കൾ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾക്കെതിരെ,
ദുരഭിമാനക്കൊലക്കെതിരെ….
പ്രതിരോധിക്കാനുള്ള എൻറെ എളിയ ശ്രമമാണ് “പള്ളിത്തേരുണ്ടോ” എന്ന നോവലിലൂടെ താൻ ചെയ്തത് എന്ന് അവകാശപ്പെടുന്ന എഴുത്തുകാരി.
പൊന്നാനിയുടെ സാഹിത്യ തറവാടായ ഇടശ്ശേരി മന്ദിരത്തിൽ വച്ച് “പള്ളിത്തേരുണ്ടോ” എന്ന ആദ്യ നോവൽ പ്രകാശനം ചെയ്തതിന്റെ സന്തോഷത്തിൽ നിറഞ്ഞിരിക്കുന്ന നിർമ്മലാ മാഡത്തിന്റെ ജീവിതത്തിലേക്ക് അടുത്തതായി കടന്നുവരുന്ന മധുരാനുഭവമാകട്ടെ ഈ പിറന്നാൾ എന്ന് ആശംസിക്കുന്നു.
ഈ മനോഹര ദിനം അനന്താനുഗ്രഹങ്ങളും സമ്മാനങ്ങളും കൊണ്ടു നിറയട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിച്ചു കൊണ്ട്!
സ്നേഹപൂർവ്വം
മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

