ഉരുകിയുറഞ്ഞങ്ങു ശിലയായിടുമ്പോൾ പൂജിക്കുവാനോ പൂജാരിമാരെത്തും പൂമാലകൊണ്ടങ്ങു മൂടിമറയ്ക്കും. പൂമൂടൽ തന്നെ ചടങ്ങായ് നടത്തും. അർഘ്യങ്ങൾക്കായി നിവേദ്യവുമെത്തിടും. ആഭരണങ്ങളോ മഴയായി പെയ്തിടും. പരിഹരിക്കപ്പെടാൻ പരാതികളുമായി പതിനായിരങ്ങളോ മുന്നിലുമെത്തിടും. ഹൃദയം മുറിഞ്ഞങ്ങു നോവാൻ തുടങ്ങുമ്പോൾ കൈത്താങ്ങിനായൊരു കൈത്തണ്ട തിരയുമ്പോൾ പരിഹാസവാക്കോതി കല്ലുകളെറിഞ്ഞീടാൻ വ്യഗ്രത കാട്ടീടും മാലോകരെന്തിനാ ശീലയായുറയുമ്പോൾ തേടിയോയെത്തുന്നെ. പച്ചമനുഷ്യനാം ജീവനെക്കാളും മനസ്സു മരിച്ച മനുഷ്യനോ ശ്രേഷ്ഠൻ.
