കല്ലായിതീർന്നൊരഹല്യയ്ക്ക് പാദസ്പർശനത്താലോ മോക്ഷം നൽകി നീ രാമാ. കല്ലതിൽ നിന്നും പുന :സ്ത്രീയായ് ഭവിച്ചതിൻ ശേഷമഹല്യതൻ കഥയെന്തേ പറഞ്ഞീലാ. ചെയ്യാത്ത തെറ്റിനു ശിക്ഷയോ പേറിയൊരാ തപസ്വിനി തന്നുടെ ശിഷ്ടജീവിതമെന്തായി രുന്നിരിക്കാം. പഞ്ചാഗ്നി മധ്യേ പരിശുദ്ധി തെളിയിച്ച വൈദേഹിക്കു വിധിച്ചത് വനവാസംതന്നെ. തെളിവു നിരത്തി വാദിക്കാനറിയാത്ത പാവമഹല്യതൻ ജീവിതമെന്തായോ. ഭഗവാന്റെ പാദത്താൽ അഹല്യയ്ക്കു കിട്ടിയത് മോക്ഷമോ, മുക്തിയോ അതോ കഷ്ടമേറിയൊരു ശിഷ്ടജീവിതമോ?.
