മനസ്സേ പൊറുക്കുക നിന്നപരാധി ഞാനിന്ന്. നിന്നാശകളൊന്നുമേ നിറവേറ്റാനാകാത്ത ഹതഭാഗ്യനാണു ഞാൻ. ഇനിയെനിക്കൊരു ജന്മവും വേണ്ട. അതൃപ്തനാമാതമാവിനെ പേറാൻ ദുർബലമാമൊരുടലും വേണ്ട. മെഴുകുതിരിപോലുരുകിത്തീരാൻ ഉറപ്പില്ലാത്തൊരു കരളും വേണ്ട. അടിച്ചമർത്തിയടക്കിപ്പിടിക്കാൻ ചഞ്ചലമാമൊരു മനസ്സും വേണ്ട. അണിഞ്ഞ മുഖംമൂടിയഴിയാതിരിക്കാൻ പുഞ്ചിരി ചൂടുന്ന ചൊടികളും വേണ്ട. പൊയ്മുഖങ്ങളണിഞ്ഞു നിൽക്കുന്നവരെയാനന്ദിപ്പിക്കാൻ ഒരു നാവും വേണ്ട. സ്വയം പ്രകീർത്തിച്ചുയർന്നു പൊങ്ങുന്നവരെ കേട്ടീടാനെനിക്ക്കാതുകളും വേണ്ട. പെയ്തു തോർന്നു തളർന്നു നിൽക്കുന്ന പ്രകാശമറ്റ കണ്ണുകളും വേണ്ട. ചലിച്ചീടാൻ പോലുമനുവാദം കാക്കുന്ന ചങ്ങലയണിഞ്ഞ കാലുകളും വേണ്ട. അഖിലാൺഡകോടി ബ്രഹ്‌മാണ്ഡമടങ്ങിയയീ അനന്തതയിൽ ഞാനലഞ്ഞിടട്ടെ
