മരണമേ നീയെന്നെ പുൽകുന്ന നേരത്തു കനിവിന്റെ കാണികയല്പം ബാക്കി വയ്ക്കേണമേ. അടച്ചിട്ട മുറിയിൽ ഇരുട്ടിന്റെ മറവിൽ മരുന്നിന്റെ മണത്തിൽ കറുപ്പായി നീയെന്നെ കൂട്ടാൻ വരരുതേ. വെളിച്ചത്തെ എന്നും പ്രണയിച്ചിരുന്ന ഞാൻ, ഈ വെളിച്ചത്തിൻ പ്രഭയിൽ മനുഷ്യൻ പരക്കം പാഞ്ഞീടുമ്പോൾ ആ പാച്ചിലിൻ ഗതിയ്ക്കോ തടസ്സമായീടാതെ ഏകാന്തതയുടെ തോഴിയായിരുന്ന ഞാൻ ഏകയായ്ത്തന്നെ കടന്നു പോകട്ടെ.
