മനസ്സിൽ കുറിച്ചിരുന്ന ചില കാര്യങ്ങൾ ഇടയ്ക്ക് അയവിറക്കുമ്പോൾ,
അവ പഞ്ചേന്ദ്രിയാദികൾക്കുണ്ടാക്കുന്ന ഭാവവ്യത്യാസം
ഒരു ഉപ്പ്, എരിവ്, പുളി, മധുര സമ്മിശ്രമായ
നളപാകത്തിൽ കുറുക്കിയതുമായിരുന്നു.
കിട്ടുന്ന സന്ദർഭങ്ങൾ ഇല്ലത്തു പോകുവാൻ പാകത്തിലാക്കലും അങ്ങനെയായി.
കുഞ്ഞാർത്തി ചിറ്റയുടെ വേർപാട്
യഥാസമയം അറിഞ്ഞിരുന്നെങ്കിലും വ്യത്യസ്ത കാരണങ്ങളാൽ
അകുറിവിണില്ല.
തട്ടകത്തിൽ എട്ടുനാൾ, മസിൽ പിടുത്തത്തിൽ കൂടി.
“മസിലുകൾ ചേർച്ചയോടെ നിലനിർത്തുന്നത്
വൃദ്ധാവസ്ഥയിൽ വീഴ്ചകളും വേദനകളും കുറയ്ക്കുന്നു”
എന്ന തത്വശാസ്ത്രം
മകളുടെ ഗവേഷണത്തിൽ പെട്ടിരുന്നതായിരുന്നു.
പുത്തൻ ഉടുപ്പും ചട്ടകളും, ടാപ്പിന് ഐഡൻറ്റിറ്റി കാർഡും
തുടക്കത്തിലേ കരസ്ഥമാക്കി.
ആ ടാപ്പ് തിങ്കളാഴ്ച തുടങ്ങിയത് —
കേരളം മുഴുവൻ കാറ്റിനും മഴയ്ക്കും കീഴടങ്ങുമ്പോഴും
നിശ്ചയദാർഢ്യം ഒന്നു കൊണ്ട് മാത്രം ശനിയാഴ്ചയിലേക്ക് എത്തി.
ഇന്ന് ഞായർ.
അയവിറക്കലിൽ, നാല് മണി അൻപത്തഞ്ച് മിനിറ്റിന്
ഫോണിൽ സെറ്റ് ചെയ്തിരുന്ന അലാറം തികട്ടി.
പ്രാഥമിക കൃത്യങ്ങൾ പതിവിലും കടന്ന്
“ശതമാനം നൂറിലാക്കി.” പതിവിലുള്ള “കുളി പതുക്കെ” എന്ന സിദ്ധാന്തം
അന്ന് അന്തം കണ്ടു.
ഒരു കള്ളനെപ്പോലെ
പെരുവിരൽ കുത്തി മുറിയിൽ കൂടി നടന്നു;
അനാവശ്യ വെളിച്ച-ശബ്ദ-കോലാഹലങ്ങൾ ഹലിച്ചു നോക്കിയെങ്കിലും,
സഹധർമ്മിണി തന്റെ ഉറക്കം വെടിച്ച്
എന്നെ യാത്രയാക്കി.
അവർ ഉപ്പുമാവിൽ തൊട്ട്
യൂബറും, യുടിഎസ്സും പെരുമഴയ്ക്ക് പകരമായി പൊഴിഞ്ഞു.
പൂവൻ കോഴി യൂബറും
യുടിഎസ്സും മാറിമാറി “ചിക്കഞ്ഞ്”
അപ്രാപ്യമായിരുന്ന യുടിഎസ്സിന്റെ പാസ്വേഡുകൾ
പുനരുജ്ജീവിപ്പിച്ച്, രണ്ടും നേടി
സ്റ്റേഷനിലെത്തി.
വണ്ടി പ്ലാറ്റ്‌ഫോം ഒന്നിൽ.
കോച്ചിന്റെ പൊസിഷൻ കൃത്യം പുതുക്കിപണിത വെജ് കഫറ്റേറിയയുടെ പുറകിൽ —
മനസ്സിന് ഇതിൽ കൂടുതൽ എന്തു ആനന്ദം?
സ്കൂളിൽ പഠിച്ച “അബൗട്ട് ടേൺ” എടുത്ത്
നേരെ കാഷ് കൗണ്ടറിലേക്ക്.
രണ്ട് ഇഡ്ലിയും ഒരു കാപ്പിയും.
കാര്യം തീർന്നത് ഇതിലല്ല. ഭക്ഷണത്തിനായി ഇരുന്ന ഞാൻ
തലയുയർത്തി മുൻപിൽ കണ്ടത് —
പത്മനാഭന്റെ അനന്തശയനം, ഇടതുവശത്തും വലതുവശത്തും
പാളയം ക്രിസ്തൻ പള്ളിയും മുസ്ലിം പള്ളിയും. ഞാൻ ഇഡ്ലിയിൽ ഈ സൗഹൃദവുചാലിച്ചു,
ആഹാ — രചിച്ചു.
വണ്ടിയിൽ കയറിയപ്പോൾ
പതിവ് കുറിപ്പ് തനിമയിൽ ഇട്ടു.
ഞാൻ എനിക്കായ് കുറിച്ചു:
“ഒരു ഹാപ്പി ജേർണി.”

