നടന്നു തീർത്ത വഴികളിലൊക്കെയും നടനവൈഭവമേറിയ മുഖങ്ങൾ. കളങ്കമില്ലാത്ത പുഞ്ചിരി കണ്ടതു ശിശുക്കളാം പൂക്കളിൽ മാത്രം. നടീനടന്മാർ നിറഞ്ഞാടുന്നൊരു നാട്യഗൃഹമോ ഭൂമിയിത്.
മനസ്സിനെയാനന്ദിപ്പിക്കാൻ തേടിയ വഴികളൊക്കെയും മനസ്സിനെ നോവിച്ചപ്പോൾ മടുത്തു മനസ്സ് സ്വയം മരണം വരിച്ചു. മരിച്ച മനസ്സുമായ് ജീവിക്കുന്ന ഒരുകൂട്ടം ജീവച്ഛവങ്ങളുടെ കൂടി ഭൂമിയിത്.
ആയുസ്സുമൊത്തം പരിചാരികയെപ്പോലെ പരിസേവ ചെയ്തിട്ടും പരാതി തീരാത്ത കുടുംബബന്ധങ്ങളിൽപ്പെട്ട് പരാതി പോലും പറയുവാനാകാതെ പകച്ചു നിൽക്കുന്ന പാവം പതിസേവകരുടെ കൂടി ഭൂമിയിത്.
