പ്രിയ അധ്യാപികയും എഴുത്തുകാരിയുമായ ബഹിയ ടീച്ചറിൽ നിന്നാണ് പൊയ്തുംകടവിന്റെ പുസ്തകങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞത്. ടീച്ചർ പൊയ്ത്തുംകടവിന്റെ വരികളുടെ ആരാധികയാണ്, അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അവരുടെ പുസ്തകങ്ങൾ അന്വേഷിച്ച് ഇറങ്ങിയത്, ആദ്യമായി സ്കൂൾ ലൈബ്രറിയിൽ നോക്കിയപ്പോൾ ജീവപര്യന്തം എന്ന പുസ്തകം കണ്ണിൽ പെട്ടു, പേരുകേട്ടപ്പോൾ ആദ്യം നോവൽ ആണെന്നാണ് കരുതിയത്.. ക്ലാസ്സിൽ കയറാനുള്ള ബെല്ലടിക്കാൻ സമയം അടുതു തുടങ്ങിയതോടെ പുസ്തകത്തെക്കുറിച്ച് കൂടുതലായി ഒന്നും നോക്കാതെ അതെടുത്ത് ലൈബ്രറിയിൽ നിന്ന് ഇറങ്ങി… വായിക്കാൻ ഇരുന്നപ്പോഴാണ് ഇത് നോവൽ അല്ല ഓർമ്മകളും അനുഭവങ്ങളും ആണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. ഒരു മുഷിപ്പോടെയാണ് തുടങ്ങിയതെങ്കിലും അധ്യായങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും തോറും കൂടുതൽ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. ആദ്യ അധ്യായത്തിൽ പൊയ്യ്ത്തുംകടവ് സൂചിപ്പിച്ചപോലെ ഓരോ മനുഷ്യരും താൻ കാണുന്ന കാഴ്ചപ്പാടിലൂടെ അല്ലെങ്കിൽ താൻ അനുഭവിക്കുന്ന ജീവിത രീതികളിലൂടെയാണ് വരികൾക്ക് അർത്ഥ മേകുന്നത്.. അതുകൊണ്ടായിരികാം ഓരോ വരികളുടെയും അർത്ഥം തലങ്ങൾ കാലത്തിനനുസരിച്ച് വ്യത്യസ്തമാകുന്നത്. അക്ഷരങ്ങളുടെ വേരുകളിലൂടെ വളർന്നവൻ താനെവിടെയായിരുന്നാലും നാലക്ഷരം പേജുകളിൽ…
