സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.
അദ്ധ്യായം 16. സ്നേഹബന്ധങ്ങളുടെ ആഘോഷം.
നിഴലുകൾ നീണ്ട് പകലിന്റെ താപം മാഞ്ഞ് സന്ധ്യയുടെ ചെഞ്ചായം മാനത്ത് പടർന്നപ്പോൾ ഓർമ്മകൾക്ക് കനമേറി.
അമ്മയുടെ വേർപാടിന് ശേഷമുള്ള ശൂന്യതയെ, യാമിനി സ്നേഹം കൊണ്ട് നിറച്ചു. അവൾ തന്റെ ജീവിതത്തെ ഒരു താളമുള്ള നദി പോലെ മുന്നോട്ട് നയിച്ചു.
ഓരോ ദിവസവും കുടുംബത്തിനായി ജീവിച്ചപ്പോൾ അവളുടെ ഹൃദയത്തിൽ പുതിയ സന്തോഷങ്ങൾ വിരിഞ്ഞു. വീടിന്റെ ഓരോ കോണും അവളുടെ സാമീപ്യത്താൽ നിറഞ്ഞു.
ശാന്തമായ കുടുംബജീവിതം
രാവിലെ യാദവിനെയും മക്കളെയും ഒരുക്കി വിട്ട് വീട്ടുജോലികൾ തീർത്ത് യാമിനി തന്റെ ചെറിയ പൂന്തോട്ടത്തിൽ സമയം ചെലവഴിച്ചു.
ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ പഠനത്തിൽ സഹായിച്ചു. യാദവ് ഓഫീസിൽ നിന്ന് വരുമ്പോൾ സ്നേഹം നിറഞ്ഞൊരു പുഞ്ചിരിയോടെയും ചൂടുള്ള കാപ്പിയുമായും അവൾ വാതിൽക്കൽ കാത്തുനിന്നു.
അവരുടെ കൊച്ചുവീട് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വിളനിലമായി മാറി.
അമ്മയുടെ ഓർമ്മകൾ ഒരു നോവായി ഉള്ളിലുണ്ടായിരുന്നെങ്കിലും, യാദവും മക്കളും നൽകിയ സ്നേഹം ആ മുറിവുണക്കി. അവർ ഒന്നിച്ച് സിനിമ കാണാനും, യാത്രകൾ ചെയ്യാനും, ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തി. യാമിനിയുടെ മുഖത്ത് വീണ്ടും പഴയ ചിരി തെളിഞ്ഞു.
അത്താഴത്തിന് ഒത്തു ചേരുമ്പോൾ പകലിലെ തിരക്കുകൾ മാറ്റിവെച്ച് അവർ കൈമാറിയ ചിരികളിലാണ് ആ കുടുംബത്തിന്റെ കെട്ടുറപ്പ് ഒളിഞ്ഞിരിക്കുന്നത്.
ഒരു ദിവസം യാമിനിക്ക് അനുജത്തി യാതിര യുടെ ഫോൺ കോൾ യാമിനിയുടെ ജീവിതത്തിൽ പുതിയൊരു സന്തോഷത്തിന്റെ അധ്യായം തുറന്നു. “ചേച്ചി, എനിക്ക് ഒരാളെ ഇഷ്ടമാണ്… വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്,” യാതിര യുടെ വാക്കുകളിൽ ലജ്ജയും സന്തോഷവും നിറഞ്ഞിരുന്നു.
യാമിനിക്കും യാദവിനും അത് വലിയ സന്തോഷ വാർത്തയായിരുന്നു. അമ്മയുടെ അഭാവത്തിൽ യാതിര യുടെ വിവാഹം തന്റെ ഉത്തരവാദിത്തമാണെന്ന് യാമിനി ഉറപ്പിച്ചു.
യാദവിന്റെ പൂർണ്ണ പിന്തുണയോടെ യാമിനി വിവാഹത്തിന്റെ കാര്യങ്ങൾ ഏറ്റെടുത്തു. വരനെ കണ്ടു സംസാരിക്കാനും വിവാഹ ഒരുക്കങ്ങൾ നടത്താനും അവർ നാട്ടിലേക്ക് തിരിച്ചു. അമ്മയുടെ പഴയ തറവാട് വീട് വീണ്ടും ആഘോഷങ്ങൾക്ക് വേദിയാകാൻ ഒരുങ്ങുകയായിരുന്നു.
ഓരോ ഒരുക്കത്തിലും യാമിനി അമ്മയുടെ ഓർമ്മകൾ ചേർത്തുപിടിച്ചു. “അമ്മ ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷിച്ചേനെ,” എന്ന് അവൾ പലപ്പോഴും മനസ്സിൽ പറഞ്ഞു.
വിവാഹ ദിവസം തറവാട് വീട്ടിൽ സന്തോഷം നിറഞ്ഞുനിന്നു. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച വീട് മനോഹരമായിരുന്നു. യാതിര ഒരു സുന്ദരിയായ വധുവായി മണ്ഡപത്തിൽ നിന്നപ്പോൾ യാമിനിയുടെ കണ്ണുകൾ നിറഞ്ഞു. അനുജത്തിക്ക് താലി കെട്ടുമ്പോൾ യാമിനിയുടെ മനസ്സ് നിറഞ്ഞു. അമ്മയുടെ അഭാവത്തിലും സ്നേഹയ്ക്ക് ഒരു താങ്ങായി മാറാൻ കഴിഞ്ഞതിൽ അവൾക്ക് അഭിമാനം തോന്നി.
ശ്യാമള ഹരിദാസ്


1 Comment
Pingback: സ്നേഹത്തിന്റെ കിളിക്കൂട്അദ്ധ്യായം 15. ശൂന്യതയിൽ നിന്നും അതിജീവനത്തിലേക്ക് - By Syamala Haridas - കൂട്ടക്ഷ