അമ്മ മരിച്ചു, കർമ്മങ്ങളും കഴിഞ്ഞു. ഇനിയെന്ത് എന്നായി അവന്റെ ആലോചന. കൂലിപ്പണിക്ക് പോയിട്ടെങ്കിലും സമയാസമയം അവന് ഭക്ഷണം കൊടുത്തിരുന്നു അമ്മ.
അമ്മത്തൊട്ടിലിൽ കരഞ്ഞ കുഞ്ഞിനെ എടുത്ത് വാരിപ്പുണർന്നു, സിസ്റ്റർ. ഇരുട്ടിൽ ഒളിച്ചുനിന്ന് ഇത് കണ്ട കണ്ണുകളിൽ നീർ നിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു..
ആദ്യ സ്കൂൾദിനത്തിൽ പുത്തൻ യൂണിഫോമിനെ നനയിച്ചെത്തുന്ന മഴ. കുനിഞ്ഞിരുന്ന കുടകളെയെല്ലാം മുകളിലേക്ക് പറപ്പിക്കുന്ന മഴയുടെ കൂട്ടുകാരൻ കാറ്റ്. ആദ്യതുള്ളി ഭൂമിയിൽ പതിക്കുമ്പോൾ മാത്രം അനുഭവിക്കാനാകുന്ന ആ മണ്ണിൻറെ ഗന്ധം. കാതടപ്പിക്കുന്ന ഇടിമുഴക്കത്തിന് തൊട്ടുപിന്നാലെ ഞാനും…
നീയാം വസന്തത്തെ വരവേൽക്കാൻ ഞാനിനിയെന്റെ ഇലകളൊന്നൊന്നായ് പൊഴിക്കാം നിന്റെ വറ്റാത്ത പ്രണയമെന്നിൽ തൂകുമെങ്കിൽ ഇനിയും ഞാൻ തളിർക്കാം.. പൂക്കാം… നിനക്ക് മേലെ പടർന്നൊരു പൂമരത്തണലാകാം…
ഈ ലോകത്തിലെ ഏറ്റവും പ്രയാസമുള്ള കാര്യമായി എനിക്ക് ഇപ്പോൾ തോന്നുന്നത്, ചില വിഡ്ഢിത്തങ്ങൾ, പൊള്ളയായ വാക്കുകൾ എന്നിവയെല്ലാം കേട്ടിട്ടും കേൾക്കാത്ത പോലെ മനസ്സിലാവാത്ത പോലെ മിണ്ടാതെ ഇരിക്കേണ്ടി വരുന്ന അവസ്ഥയാണ്..
വരയിട്ട നോട്ട്ബുക്കിൽ വൃത്തിയായി എഴുതുന്ന പോലെയായി ജീവിതം.. കുത്തി വരയ്ക്കാനോ വെട്ടി തിരുത്താനോ നിര തെറ്റിച്ചെഴുതാനോ കീറി കളയാനോ പോലും പറ്റാതായി.
ചിലരുടെ ജീവിതം പിന്നിലാണ്.. ചിലരുടെ ജീവിതം മുന്നിലാണ്.. നിങ്ങളുടേത് എവിടെയാണ്?
കേരളീയരുടെ മാതൃഭാഷയ്ക്ക് തെക്കു നിന്ന് വടക്കു വരെ വ്യത്യസ്തഭാവങ്ങൾ. ഞാൻ ‘തിരോന്തര’ത്ത് പഠിക്കുമ്പോൾ, ഹോസ്റ്റലിനടുത്ത് ഒരു സ്കൂളുണ്ട്. രാവിലെ കോളേജിലേക്ക് പോകുമ്പോൾ അവിടുന്നൊരു കോറസ്സ് “ചാ …..ച്ചി”. എന്താണ് സംഭവം? അവരെന്നെ ചേച്ചിയെന്നു വിളിച്ചതാണ്.…