” അടി മുതൽ മുടി വരെ മാറണം” എന്നാണ് എൻ്റെ ആശയം. കുട്ടികൾ വളരുന്ന സാഹചര്യമാണ് നാം പ്രധാനമായും മാറ്റേണ്ടത്.
ആദ്യമെല്ലാം കുട്ടികൾ പഠിച്ചു വളർന്നിരുന്നത് ഗുരുകുല വിദ്യാഭ്യാസ രീതിയിലായിരുന്നു. ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് പുറത്ത് വരുന്ന ഒരു കുട്ടിക്ക് ഇന്നത്തെ പി.എച്ച്.ഡിയുടെ അറിവും ഉണ്ടായിരിക്കും.
നൂറ്റാണ്ടുകൾ കടന്നുപോയി കാലം നമ്മളെ അതിൽ നിന്നെല്ലാം വിഭിന്നമാക്കി. കാലത്തിനൊത്ത് നാമും മാറി. അല്ലെങ്കിൽ മാറേണ്ടി വന്നു.
“നാടോടുമ്പോൾ നടുവേ ഓടണം” എന്നാണല്ലോ പ്രമാണം.
പിന്നീട് കടന്നുവന്നത് സ്കൂൾ വിദ്യാഭ്യാസ രീതിയായിരുന്നു. അതോടെ വിദ്യാഭ്യാസ രീതിയിൽ പല മാറ്റങ്ങളും വന്നു. എന്നിരുന്നാലും ജനങ്ങൾ അതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അധ്യാപകരുടെ കൃത്യനിഷ്ഠയോടുകൂടിയ പഠനരീതി കുട്ടികളെ നല്ല മാർഗ്ഗത്തിലേക്ക് നയിച്ചു. വിദ്യാർത്ഥികൾ നന്നേ പാട്പെട്ട് പഠിച്ചു ഉന്നത വിജയം കൈവരിച്ചു.
ഇന്നാണെങ്കിൽ കുട്ടികളെ ശാസിക്കാൻ പാടില്ല, തല്ലാൻ പാടില്ല അപ്പോഴേക്കും പി.ടി.എ കൂടി തല്ലിയ അധ്യാപകന് സ്ഥലം മാറ്റം അല്ലെങ്കിൽ 3 മാസത്തേക്ക് ശിക്ഷാരീതി. പിന്നെ അധ്യാപകർ എങ്ങിനെ കുട്ടികളെ പഠിപ്പിക്കും.
ഗവണ്മെന്റ് പഠന രീതികളിൽ കൊണ്ടുവന്ന മാറ്റങ്ങൾ.
1. പുസ്തകങ്ങളുടെ നിലവാര കുറവ്.
2. പഠന രീതി.
3. വിജയിപ്പിക്കുന്ന രീതി(സി.മാർക്ക് )
ഇതോടെ ഒന്നും അറിയാത്തവനും പാസായി. വിദ്യാഭ്യാസ നിലവാരം താഴ്ന്നു
ജനങ്ങളുടെ ജീവിത രീതിയിൽ പല മാറ്റങ്ങളും വന്നു. ഒന്നോ, രണ്ടോ കുട്ടികൾ മാത്രം . ഗൾഫിൻ്റെ കടന്നു വരവോടെ ഒരോരുത്തരുടേയും കൈയിൽ ധനവും കൂടി. കുട്ടികളെ ബോർഡിങ്ങിൽ ചേർത്തു പഠിപ്പിച്ചു.
സ്വാതന്ത്രമായതോടെ കുട്ടികളുടെ സ്വഭാവത്തിലും പലവിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടായി. മാത്രമല്ല കുട്ടികൾ ആവശ്യപ്പെടുന്ന പണം കൊടുക്കുവാൻ മാതാപിതാക്കൾ നിർബന്ധിതരായി.
ലഹരിയുടെ കടന്നുവരവോടു കൂടി സ്കൂൾ/ കലാലയ ജീവിതം തന്നെ മാറി മറഞ്ഞു. കുട്ടികൾക്ക് അധ്യാപകരെ ബഹുമാനമില്ലാതായി. കലാലയങ്ങളിൽ വിദ്യാർത്ഥി ബന്ധം എന്ന ഒന്നില്ലാതായി. അധ്യാപകരെ തല്ലുന്ന വിദ്യാർത്ഥികൾ. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ എന്ത് തന്നെ കുറ്റം ചെയ്താലും ശിക്ഷയില്ല. മയക്ക് മരുന്ന് ഉപയോഗിച്ച് കൊണ്ട് കോളേജ് കാമ്പസുകളിൽ ജൂനിയേഴ്സിനെ റാഗിംഗിന് വിധേയമാക്കുന്ന ആൺ കുട്ടികളും പെൺകുട്ടികളും. കൊലപാതകങ്ങളും ഇന്ന് യഥേഷ്ടം. പെൺകുട്ടികളെ ക്രൂരമായി കൊല ചെയ്ത് അതിൽ നിന്നും അതിശയകരമായി രക്ഷപെട്ടു നിൽക്കുന്ന കൊലയാളികൾ, അവർക്ക് എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കുന്ന രാഷ്ട്രീയക്കാർ.
കലാലയ ജീവിതത്തിൽ ഗവർമെൻ്റ് രാഷ്ട്രീയം കൊണ്ടുവന്നതോടെ വിദ്യാഭ്യാസ രീതി കൊലപാതക രാഷ്ട്രീയമായി മാറി, അല്ലെങ്കിൽ മാറ്റി. രാഷ്ട്രീയക്കാർ കുട്ടികളെ വെച്ച് മുതലെടുപ്പ് നടത്താൻ തുടങ്ങി. വെട്ടിയും കൊന്നും പരസ്പരം രാഷ്ട്രീയ മുതലെടുപ്പ് നടത്തി.
ഇന്ന് കുട്ടികൾ പിറന്ന് വീണ് 6മാസം തികയുമ്പോഴേക്കും കരച്ചിൽ നിറുത്തുന്നതിനായി അഛനമ്മമാർ കുട്ടിയുടെ കൈയിൽ സ്മാർട്ട് ഫോൺ കൊടക്കും. അതിലെ പല കളികളും കളിച്ച് അവൻ നേരം കളയും. പലതരം കളികൾ കളിച്ച്, പിന്നെ പണത്തിനാകും കളി. പിന്നീട് ജീവൻ വരെ നഷ്ടപ്പെട്ടന്നു വരും അവന്.
ഇതിനെല്ലാം യഥാർത്ഥത്തിൽ അടിത്തറ പാകിയത് ആരാണ്?
എവിടേയാണ്, ആരെയാണ് നാം തിരുത്തേണ്ടത്…..?
മാതാപിതാക്കളാണ് കുട്ടികളെ ഒരു പരിധി വരെ വഴിതെറ്റിക്കുന്നത് എന്ന് നമുക്ക് നിസ്സംശയം പറയാം.
ഇതിനായി ആദ്യം ലഹരിമരുന്ന് നിർമ്മിക്കുന്നതും, വിതരണം ചെയ്യുന്നതുമായ മാഫിയകളെ നാം നിർമ്മാർജനം ചെയ്യണം. അതിന് നമുക്ക് ആകുമോ..? ഇല്ല. ഒന്നുകിൽ ഇത് നിർമ്മിക്കാനാവശ്യമായ അറിവ് ബയോകെമിസ്ട്രി വിദ്യാഭ്യാസതലത്തിൽ നിന്ന് എടുത്ത് കളയുക.
എല്ലാ ജാതി മതസ്ഥരും അത് പോലെ രാഷ്ട്രീയ്പാർട്ടികളും, അതിൽ പ്രവർത്തിക്കുന്ന നേതാക്കളും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ വഴിതെറ്റി പോകുന്ന കുട്ടികളെ നമുക്ക് കൈ പിടിച്ച് ഉയർത്തി കൊണ്ടുവരുവാനും ഒരു പുതു തലമുറയെ വാർത്തെടുക്കുവാനും സാധിക്കും എന്ന് 100% ഉറപ്പ്.
“മാറേണ്ടത് കുട്ടികൾ മാത്രമോ” .
✍️ ദിനേഷ് ബാബു.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


5 Comments
ശ്രമിക്കണം, വിശ്വാസം കൈവിടരുത്
“ഒത്തുപിടിച്ചാൽ മലയും പോരും”.
“ഒത്തുപിടിച്ചാൽ മലയും പോരും”.
നല്ല ആശയങ്ങൾ. നന്നായി എഴുതി. ഒന്നുടെ മിനുക്കിയാൽ എഴുത്ത് ഗംഭീരമാകും. എല്ലാവരും ഒരു മനസാൽ ശ്രമിച്ചാലേ കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കപെടു.
ശരിയാണ്. ഇന്നത്തെ കാലത്ത് ആരും അതിന് തയ്യാറാവുന്നില്ല. പ്രധാന കാരണം സ്മാർട്ട് ഫോൺ തന്നെ.