Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരുപ്പതിയാത്ര
ഓർമ്മകൾ ചരിത്രം / പൗരാണികശാസ്ത്രം യാത്ര

തിരുപ്പതിയാത്ര

By കൃഷ്ണകുമാർ മാപ്രാണംApril 23, 20252 Comments6 Mins Read66 Views
Bookmark Now
Please login to bookmark Close

No account yet? Register

      കേട്ടറിഞ്ഞ വിശേഷങ്ങള്‍ക്കപ്പുറത്ത് പലതുമുണ്ട് കണ്ടറിയുമ്പോള്‍. വിശേഷിച്ചും ചിലയാത്രകളില്‍ ആരും ശ്രദ്ധിക്കാത്തത് മറ്റു ചിലര്‍ കണ്ടെത്തും ചിലര്‍ യാത്രകളെ സ്വന്തം യാത്ര മാത്രമാക്കി മാറ്റും. മറ്റുചിലരാകട്ടെ ആ യാത്രാവിശേഷങ്ങളെ മറ്റുള്ളവര്‍ക്കു കൂടി അനുഭവഭേദ്യമാക്കുവാനുള്ള ശ്രമവുമാക്കും.0294b934f5eefb11405f48a73736f26dF6AaQ36

 

ഒരു യാത്ര എന്നേ ആഗ്രഹിച്ചതാണ്. വര്‍ഷങ്ങളായി കൊണ്ടു നടന്ന ഒരു മോഹം. തിരുപ്പതിയില്‍ ഒന്നു പോകണമെന്ന്. പോകുന്നുണ്ടെങ്കില്‍ ഒന്നു അറിയിക്കണം എന്നു പരിചയവൃന്ദങ്ങളോടും സ്വന്തബന്ധു ജനാദികളോടുമൊക്കെയും പറയുക യുണ്ടായി എന്നതു സത്യം തന്നെ. പറഞ്ഞതു മറന്നമട്ടില്‍ നമ്മളെയൊക്കെ കൂട്ടിയാല്‍ ഭാരമാകുമോ എന്നു വിചാരിച്ച് പിന്നീട് കാണുമ്പോള്‍ യാത്ര നടത്തി തിരിച്ചു വന്നു തിരുപ്പതി വിശേഷം പറയുമ്പോള്‍ മനസ്സില്‍ ഇങ്ങനെ നിനച്ചു. വെങ്കിടേശ്വരന്റെ ദര്‍ശനത്തിനു കാലമായിട്ടുണ്ടാകില്ലായെന്ന്. അല്ലെങ്കില്‍ നമ്മളെയും കൂട്ടാന്‍ മറന്നുപോകേണ്ടതെന്തിന്!

 

അങ്ങിനെ ആഗ്രഹവും മനസ്സിലിട്ട് ഇരിക്കെയാണ് എൻ്റെ ഒരു സുഹൃത്ത് തിരുപ്പതിയിലേക്ക് യാത്രപോകുന്നുണ്ടെന്ന് അറിയിച്ചത്. അവർ ഇടയ്ക്കിടെ യാത്രപോകുന്നവരാണ്. ഞാൻ ഉത്സാഹത്തോടെ പുറപ്പെടാൻ തീരുമാനിക്കെ വീട്ടിൽ നിന്നും ചില തടസ്സങ്ങൾ. എങ്കിലും അതെല്ലാം മാറ്റി യാത്രയ്ക്കൊരുങ്ങി.

 

ഒരു ജൂലായ് മാസത്തിലായിരുന്നു തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലേയ്ക്കുള്ള യാത്ര. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഒരു ട്രാവലറിലാണ് തൃശ്ശൂരിൽ നിന്നും യാത്ര പുറപ്പെട്ടത്. ഞങ്ങള്‍ പത്തുപേരടങ്ങുന്ന സംഘം കോയമ്പത്തൂര്‍ തിരുച്ചിറപ്പിള്ളി (ട്രിച്ചി) വഴി യാത്ര തുടര്‍ന്ന് പിറ്റേദിവസം പുലര്‍ച്ചെ അഞ്ചു മുപ്പതായപ്പോൾ തിരുപ്പതി ടൗണിലെത്തി ചേര്‍ന്നു.

 

തീര്‍ത്ഥാടകര്‍ തിരുപ്പതിയിലൂടെ ഒഴുകിനീങ്ങുകയായിരുന്നു അന്നേരം. വാഹനങ്ങളുടെ നീണ്ടനിരയും ജനതിരക്കും നിമിത്തം ടൗണില്‍ ഞങ്ങളുടെ വാഹനത്തിനു പാര്‍ക്കിങ്ങിനായി കുറേ അലയേണ്ടിവന്നു. ഒടുവില്‍ ഒരിടം കണ്ടെത്തി വണ്ടി നിറുത്തി ഇറങ്ങി.

 

പ്രാഥമിക കാര്യങ്ങള്‍ക്കായി ലോഡ്ജ് ശരിപ്പെടുത്തി തരാനായി പലരും സമീപിക്കുമ്പോള്‍ അവര്‍ വമ്പന്‍ തുക വസൂലാക്കുന്ന സ്ഥലങ്ങളിലേയ്ക്കാണ് കൂട്ടികൊണ്ടുപോയത്. താരതമ്യേന വിലകുറഞ്ഞ ഹോട്ടലുകള്‍ ഇല്ലാത്തതുകൊണ്ടല്ല മറിച്ച് കമ്മീഷന്‍ ഇനത്തില്‍ കിട്ടുന്ന തുകയെ ഓര്‍ത്താണ് അവരങ്ങിനെ പ്രവര്‍ത്തിക്കുന്നത്.

ഏതു തീര്‍ത്ഥാടന സ്ഥലങ്ങളിലും ഹോട്ടല്‍ താമസ യാത്രാസൗകര്യം ഏര്‍പ്പെടുത്തിതരുകയെന്ന നാട്യത്തില്‍ ഒരുപാടു പേര്‍ ഇങ്ങനെ പിറകെ കൂടും. ഇവിടെയും കാര്യങ്ങള്‍ വിഭിന്നമായിരുന്നില്ല.

 

ഒരു തരക്കേടില്ലാത്ത ഹോട്ടലില്‍ പത്തുപേര്‍ക്കായി രണ്ടുമുറി ഏര്‍പ്പെടുത്തി കിട്ടി. മൂന്നാം നിലയിലായിരുന്നു മുറി. ഹോട്ടലില്‍ ലിഫ്റ്റുണ്ടായിരുന്നതുകൊണ്ട് ലഗ്ഗേജും താങ്ങി ചവിട്ടുപടികള്‍കയറേണ്ടി വന്നില്ല. ഇവിടങ്ങളില്‍ ചൂട് അധികമായതുകൊണ്ട് മുറിയില്‍ ശീതികരണയന്ത്രമുണ്ടായിരുന്നു. പ്രാഥമിക കാര്യങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഭീമാഹോട്ടലില്‍ പോയി. പ്രാതല്‍ കഴിച്ച് ബസ് സ്റ്റാന്‍ഡിലെത്തി.

 

ജീപ്പ് ,ഓട്ടോ ഡ്രൈവര്‍മാര്‍ തീര്‍ത്ഥാടകരെ വശീകരിച്ച് അവരുടെ വാഹനത്തില്‍ കൊണ്ടുവിടാന്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകണ്ടു. പ്രലോഭനങ്ങളില്‍ വഴിപ്പെട്ട് പല തീര്‍ത്ഥാടകരും ഒന്നുമാലോചിക്കാതെ വന്‍തുക കൊടുത്ത് യാത്രയാകുന്നു. ഞങ്ങളുടെ അടുത്തും ഇവര്‍ പ്രലോഭനങ്ങളുമായി കൂടി.

 

ഇടവിട്ട് പതിനഞ്ച് മിനിറ്റു കൂടുമ്പോള്‍ ശ്രീവരിമേട്ടിലേയ്ക്കും തിരുമലയിലേയ്ക്കും ആന്ധ്രാപ്രദേശ് SRTC യുടെ ബസ്സുണ്ട്. തിരുമലയിലേയ്ക്ക് ഒരാള്‍ക്ക് അമ്പത്തിമൂന്ന് രുപയും ശ്രീവരിമേട്ടിലേയ്ക്ക് ഇരുപത്തിയഞ്ച് രൂപയുമായിരുന്നു ചാര്‍ജ്ജ് ഈടാക്കിയത്. മറ്റുവാഹനങ്ങളില്‍ മൂന്നിരട്ടിയായിരുന്നു. രാവിലെ ഒമ്പത് മണി ആകുന്നേയുള്ളു എങ്കിലും വെയിലിന് നട്ടുച്ചയുടെ തീവ്രതയുണ്ടായിരുന്നു.

 

ശ്രീവരിമേട്ടിലേയ്ക്ക് തിരുപ്പതി ടൗണില്‍ നിന്നും ബസ്സിലായിരുന്നു യാത്ര. പാതയോരങ്ങളില്‍ വെയില്‍ കനത്തു പൊള്ളുന്നുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ശ്രീവരിമേടില്‍ അടിവാരത്തെത്തി.

 

സമുദ്രനിരപ്പില്‍ നിന്നും 2799 അടി ഉയരത്തിലാണ് തിരുമല. ഏകദേശം 2450 ചവിട്ടുപടികള്‍ മുകളിലേയ്ക്ക് കയറണം. പാദരക്ഷകള്‍ ,മൊബൈല്‍ ഫോണ്‍ , ക്യാമറ എന്നിവ കര്‍ശനമായി ഈ വഴികളിൽ നിരോധിച്ചിരിക്കുന്നു.

 

ചവിട്ടുപടികള്‍ തുടങ്ങുന്നയിടത്ത് ഓരോരുത്തർക്കും പ്രവേശനപാസ്സു സൗജന്യമായി ലഭിക്കും. ഈ പാസില്‍ ഒരു നമ്പര്‍ ഉണ്ടാകും. മുകളിലേയ്ക്ക് കയറുന്ന തുടര്‍പാതകളില്‍ പലയിടങ്ങളിലും ചെക്കപ്പുണ്ട്. 1250 -)-മത്തെ പടിയില്‍ വിരലടയാളം പതിക്കുകയും തല്‍സമയം നമ്മുടെ ഫോട്ടോ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും ചെയ്യും. കുറച്ചുകുടി ഉയരത്തിലെത്തിയാല്‍ സെക്യൂരിററി കൗണ്ടറില്‍ പാസില്‍ ദര്‍ശനം എത്രമണിയ്ക്കെന്ന് രേഖപ്പെടുത്തി തരും. കര്‍ശനമായ നിയന്തണങ്ങള്‍ കാരണം ഒരാള്‍ക്കു പോലും നേരല്ലാത്ത മാര്‍ഗ്ഗത്തിലൂടെ കടന്നുപോകാന്‍ കഴിയില്ല.

 

ചവിട്ടുപടികളുടെ ഓരങ്ങളില്‍ ക്ഷീണം തീര്‍ക്കാന്‍ വീതികൂടിയ ഇരിപ്പിടങ്ങളും കുടിവെള്ളത്തിനായി പൈപ്പും സ്ഥാപിച്ചിരുന്നു. ജനലക്ഷങ്ങള്‍ പടികള്‍ കയറുമ്പോഴോക്ക “ഗോവിന്ദാ” എന്ന നാമവും ഉച്ചത്തില്‍ തെളിഞ്ഞു കേട്ടിരുന്നു. പടികള്‍ കയറുമ്പോഴോക്ക ചില ഭക്തര്‍ പടികളില്‍ ചെരാതില്‍ തിരി തെളിക്കുന്നു. പടികളില്‍ കുങ്കുമം വാരി വിതറുന്നൂ. ആഗ്രഹ പൂര്‍ത്തികരണത്തിനോ ദോഷനിവാരണത്തിനോ മുട്ടുകാലില്‍ ഇഴഞ്ഞ് പടികള്‍ കയറുന്ന കാഴ്ചകളും സാധാരണം.

 

ചവിട്ടുപടികള്‍ കയറി തിരുമലയിലെത്താന്‍ മൂന്നു മണിക്കൂര്‍ വേണ്ടിവന്നു. പന്ത്രണ്ടര മണി ആയിട്ടേയുള്ളു. രാത്രി എട്ടുമണിയ്ക്കേ ദര്‍ശനം ലഭിക്കുകയുള്ളു. ഞങ്ങൾക്ക് ധാരാളം സമയമുണ്ട് .

 

ശേഷാചലം കുന്നിന്റെ ഭാഗമാണ് തിരുമല. സമുദ്രനിരപ്പില്‍ നിന്നും 2799 അടി ഉയരത്തിലുള്ള ഈ മല ഇപ്പോള്‍ 2675 കി .മീ ചതുര വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ടൗണ്‍ഷിപ്പാണ്. ടൗണ്‍ ചുറ്റിവളഞ്ഞുപോകുന്ന നിരത്തില്‍ സഞ്ചരിക്കാന്‍ സൗജന്യമായി ദേവസ്വത്തിന്റെ തവിട്ടു നിറത്തിലുള്ള ലോഫ്ളോര്‍ ബസ്സുകളുണ്ട്. പതിനഞ്ച് മിനിറ്റു കൂടുമ്പോള്‍ ഈ ബസ്സുകള്‍ യാത്രക്കാര്‍ക്കുവേണ്ടി ഒഴുകിയെത്തുന്നു.

 

ഞങ്ങളെത്തി ചേര്‍ന്നയിടത്തു നിന്നും അന്നപ്രസാദം വിതരണം നടക്കുന്ന ഭാഗത്തേയ്ക്കു ഈ ബസ്സില്‍ കയറുകയുണ്ടായി. ഉച്ചവെയില്‍ കനത്തു കിടക്കുന്ന പാതയിലൂടെ അന്നപ്രസാദ ഹാളിലേയ്ക്കൂ നടക്കുമ്പോള്‍ മുന്നില്‍ ഭക്ഷണത്തിനായി വന്‍ ജനാവലിയുണ്ടായിരുന്നു.

 

അന്നപ്രസാദത്തിന് ആധുനിക സൗകര്യങ്ങളോടെയുള്ള കോംപ്ളസ്സില്‍ ഒരുപാട് ഹാള്‍ ഉണ്ട്. ഒരേസമയം പതിനായിരത്തിനു മുകളില്‍ പേര്‍ക്ക് ഭക്ഷണം കഴിക്കാമെന്നുള്ളത് അതിശയോക്തി കലര്‍ന്ന വെറും വാക്കല്ല. വൃത്തിയായി മേശപ്പുറത്ത് മന്ദാരയിലകള്‍ കോര്‍ത്ത് തുന്നിയെടുത്ത വട്ടത്തിലുള്ള തളികയില്‍ മൂന്നു തരം കറി. ഉന്തി നീക്കാവുന്ന സ്റ്റീൽ വണ്ടിയിലാണ് ചോറും സാമ്പാറും രസവും കട്ടതൈരും നമുക്കു മുന്നിലെത്തുക. വിഭവസമൃദ്ധമായ സദ്യ ഇതിനു മുന്നില്‍ ഒന്നുമല്ല എന്നു പറയേണ്ടിവരുന്ന ഒരവസ്ഥ. ഭക്ഷണശാല വളരെ വൃത്തിയായി കാണപ്പെട്ടു. ഒരു ദിവസം ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ ഊണു കഴിച്ചു പോകുന്ന സ്ഥലത്തെ അടുക്കും ചിട്ടയും വെടിപ്പും വൃത്തിയും എവിടെയെങ്കിലുമുണ്ടാകുമോ. അഞ്ഞൂറു പേരെ ഊട്ടുന്ന നമ്മുടെ ചില വിവാഹഭക്ഷണശാല നാണിച്ചു പോകും.

 

ഊണുകഴിഞ്ഞ് ഒന്നരയോടെ ഞങ്ങള്‍ തിരുമലയിലെ മ്യൂസിയത്തില്‍ പോയി. എന്തും ഏതും ഇവിടെ സൗജന്യമാണ്. മ്യൂസിയത്തില്‍ പുരാതനകാലത്തെ ഒട്ടേറെ അമൂല്യമായ വസ്തുക്കള്‍ കാണാന്‍ കഴിഞ്ഞു. പ്രതിമകള്‍, കൂറ്റന്‍ ചെമ്പുപാത്രങ്ങള്‍, ഓട്ടുമണികള്‍, സംഗീതോപകരണങ്ങള്‍, യുദ്ധത്തിനായി ഒരുങ്ങേണ്ടിവരുമ്പോള്‍ വേണ്ടിവരുന്ന മാര്‍ചട്ടകള്‍, കുന്തം, വാള്‍ എന്നിങ്ങനെ പുരാതനകാലത്തെ ഒരുപാടു വസ്തുക്കള്‍ മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

 

മ്യൂസിയത്തില്‍ നിന്നുമിറങ്ങുമ്പോള്‍ കൗതുകവസ്തുക്കള്‍ തേടിനടക്കുന്ന ഒരു സഞ്ചാരിയുടെ മനസ്സുപോലെയായിതീര്‍ന്നിരുന്നു.

 

തിരുമലയില്‍ ആറു ക്ഷേത്രങ്ങള്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നുണ്ടായിരുന്നു. ശ്രീവരിപാദം, പാപനാശിനി, ആകാശഗംഗയും ഗംഗാദേവിക്ഷേത്രവും, ഗോപകുമാരന്‍ ക്ഷേത്രം, നാച്യുറല്‍ ആര്‍ച്ച് സ്റ്റോണ്‍ എന്നിവിടങ്ങളിലേയ്ക്ക് കൂട്ടികൊണ്ടുപോകാനായി ജീപ്പുകള്‍ തീര്‍ത്ഥാടകരെ വട്ടമിട്ടു കറങ്ങുകയാണ്.

 

ഒരു ജീപ്പില്‍ ഒരാള്‍ക്കു നൂറു രൂപ ചാര്‍ജ്ജില്‍ ഈ സ്ഥലങ്ങളിലേയ്ക്കും പോകുകയുണ്ടായി. ചെന്നു കഴിഞ്ഞ് കാഴ്ച ആസ്വദിച്ചപ്പോള്‍ ഒരാള്‍ക്കു നൂറു രൂപ ഒട്ടും അധികമല്ലെന്നും മനസ്സിലായി. ജീപ്പോടിക്കുന്ന പയ്യന് നാലുമണിയ്ക്കൂര്‍ കൊണ്ട് കിട്ടിയത് കിലോമീറ്റര്‍ വച്ചു നോക്കുമ്പോള്‍ നഷ്ടം തന്നെ.

അവന്റെ ദയനീയമുഖവും വിശന്നു വലയുന്ന കുടുംബവും എൻ്റെ മനസ്സിലൊരു ദയനീയ ചിത്രം വരച്ചു ചേര്‍ത്തു. കാരണം ഞങ്ങള്‍ യാത്ര പുറപ്പെടുമ്പോള്‍ അടുത്ത കടയില്‍ നിന്നും രണ്ടു ബജ്ജിയാണ് അവന്‍ ഉച്ചഭക്ഷണത്തിനു വേണ്ടി വാങ്ങിക്കുന്നത് കണ്ടത്. ഞങ്ങള്‍ ഒരു സ്ഥലത്തു ഇറങ്ങി യാത്രതുടരുമ്പോള്‍ കിട്ടുന്ന സമയത്താണ് അവനതു കഴിക്കുന്നത് കണ്ടതും.

 

കാഴ്ചകള്‍ കണ്ടു തിരിച്ചെത്തിയപ്പോഴേയ്ക്കും നേരം ആറരയും കഴിഞ്ഞു .ഞങ്ങളില്‍ ചിലര്‍ കല്യാണക്കട്ട സമര്‍പ്പിക്കാനായി നടന്നുപോയി. തിരുമലയിലെ വെങ്കിടാചലപതിയ്ക്ക് പ്രധാന വഴിപാടാണ് കല്യാണക്കട്ട സമര്‍പ്പണം. മുടിയും താടിയും മുണ്ഡനം ചെയ്യലാണ് ഇത്. ഇത് തികച്ചും സൗജന്യമായി ചെയ്തുതരും. മുണ്ഡനം ചെയ്യുന്നതിലൂടെ ഉള്ളിലുള്ള അഹംഭാവം അതായത് ഈഗോയെ വെടിഞ്ഞ് ഈശ്വരന്‍റെ മുന്നിലെത്തുക എന്നതാണ് സാരം.

 

”ഉള്ളിലുള്ള അഹങ്കാരത്തെ വെടിഞ്ഞിട്ടു മതി ഈ പുണ്യഗൃഹത്തിലേയ്ക്കുള്ള പ്രവേശനം എന്ന് കലിയുഗ വൈകുണ്ഠനാഥന്‍ ശ്രീ വെങ്കിടാചലപതി കല്‍പ്പിച്ചിരിക്കുന്നു.”

 

ലോകത്തിലെ ഏറ്റവും വരുമാനമുള്ള തിരുമല ക്ഷേത്രത്തില്‍ ഒരു ദിനം 50000 മുതല്‍ ഒരു ലക്ഷം വരെ തീര്‍ത്ഥാടകര്‍ ദര്‍ശനഭാഗ്യം കാംക്ഷിച്ചെത്തുന്നു. വാര്‍ഷിക ബ്രഹ്മോത്സവത്തിന് ഇത് അഞ്ചു ലക്ഷം കവിയും.

കലിയുഗ പ്രത്യക്ഷദേവനാണ് വെങ്കിടാചലപതി. അതിനാല്‍ കലിയുഗ വൈകുണ്ഠം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. തിരുമല ക്ഷേത്രം തിരുപ്പതി ബാലാജി ക്ഷേത്രം എന്നും, മൂര്‍ത്തിയെ ഗോവിന്ദ, ശ്രീനിവാസ എന്നും വിളിക്കുന്നു.

 

AD 966ല്‍ പല്ലവ രാജ്ഞി സാമവതി ക്ഷേത്രത്തിന് അമൂല്യമായ വജ്രാഭരണങ്ങളും ധാരാളം വസ്തുവഹകളും ഏക്കര്‍ കണക്കിന് സ്ഥലങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ പല്ലവ ചോള വിജയനഗര ഭരണാധികാരികളും മഹത്തായ സംഭാവനകള്‍ ഈ ക്ഷേത്രത്തിനു നല്‍കിയിട്ടുണ്ട്.

ക്ഷേത്രദര്‍ശനത്തിനു ഏഴുമണിയോടെ പ്രവേശനപാസ്സുമായി ഞങ്ങള്‍ കവാടത്തിനരികെ ചെന്നു.

അതിനുമുന്‍പ് സാധനസാമഗ്രികള്‍ കൈവശമുള്ളവരൊക്കെ അതു സെക്യൂരിററി കൗണ്ടറില്‍ ഏല്‍പ്പിക്കണമായിരുന്നു. ദര്‍ശനം കഴിഞ്ഞ് എതിര്‍ ദിശയിലൂടെ മടങ്ങുമ്പോള്‍ അതെല്ലാം അവിടെ മറ്റൊരു കൗണ്ടറില്‍ നിന്നും തിരിച്ചു ലഭിക്കും.

 

ദര്‍ശനസമയം കിട്ടിയവരെയൊക്കെ അര മണിക്കൂര്‍ മുന്‍പേ കടത്തിവിടും. സമയമായാല്‍ അറിയിപ്പു വരും.

നീണ്ട ക്യൂ അവിടെയുമുണ്ടായിരുന്നു.

ക്യൂ കോംപ്ളക്സില്‍ 200 മീറ്ററിനിടയിലൊക്കെ ടോയ്ലറ്റ്, കുടിവെള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇരിപ്പിടങ്ങളും. ക്യൂ ചെന്നവസാനിച്ചത് വിശാലമായ ഹാളിലേയ്ക്കാണ്. മാര്‍ബിള്‍ വിരിച്ച വൃത്തിയുള്ള ഹാളില്‍ നിറയെ കൗണ്ടറുകളുണ്ട്. ഒരുഭാഗത്ത് കാപ്പി ,പാല്‍, ചായ തുടങ്ങിയവ സൗജന്യമായി ലഭിക്കുന്ന കൗണ്ടര്‍. ഞങ്ങളവിടെ ചെന്നു കാപ്പി കഴിച്ചു. കൗണ്ടറിനു മുന്നില്‍ നീണ്ട ക്യൂ തന്നെ.

 

ദര്‍ശനശേഷം ഒരു ലഡ്ഡു ലഭിക്കും. രണ്ടെണ്ണം വേണമെങ്കില്‍ ഇരുപത് രൂപ അടയ്ക്കണം. ശരിയായ വില ഒരു ലഡ്ഡുവിന് ഇരുപത്തിഅഞ്ച് രുപയാണ്. കൗണ്ടറില്‍ പാസ്സുകാണിച്ചാല്‍ വന്നയാളെ വെരിഫൈ ചെയ്ത ശേഷം പണം അടപ്പിക്കും ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ മറ്റൊരു കൗണ്ടറില്‍ നിന്നും പാസ്സുകാണിച്ചാലേ പ്രസാദം ലഭിക്കൂ.

 

ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ നില്‍പ്പു രൂപത്തില്‍ കുടികൊള്ളുന്ന വെങ്കിടാചലപതിയെ കാണാന്‍ വീണ്ടും ക്യൂ നില്‍ക്കണം. വളഞ്ഞു പുളഞ്ഞും മുകളിലൂടെ കയറിയും പിന്നെയിറങ്ങിയും രണ്ടര മണിക്കൂര്‍ ക്യൂവിലൂടെ സഞ്ചരിച്ചതിനു ശേഷം അവസാനം സാക്ഷാല്‍ കലിയുഗ പ്രത്യക്ഷദേേവനെ ദര്‍ശിക്കല്‍ ഒരു നിമിഷം മാത്രം.

 

തിരക്കില്‍പ്പെട്ട് ദര്‍ശനം കഴിഞ്ഞ് ചുറ്റിലെത്തുമ്പോള്‍ പ്രസാദവും ദോശയും കിട്ടും. കുടിക്കാനുള്ള ജലം എല്ലാഭാഗത്തുമുണ്ട്. ക്ഷേത്രതൂണുകളില്‍ കൊത്തു ശില്‍പ്പങ്ങള്‍ മിഴിവേകി നില്‍ക്കുന്നു. വെങ്കിടാചലപതിയുടെ സ്വര്‍ണ്ണകിരീടവും മണിമയ ഭൂഷണവും കണ്ട് സായൂജ്യമടഞ്ഞ്. കാണിക്കയുമിട്ട് തിരിച്ച് പുറത്തെ കൗണ്ടറില്‍ ചെന്ന് പ്രധാന പ്രസാദമായ തിരുപ്പതിലഡ്ഡു വാങ്ങി. അന്നപ്രസാദവും കഴിച്ച് ക്ഷേത്രഗോപുരത്തിങ്കലെത്തുമ്പോള്‍ രാത്രി ഏറിയിരുന്നു.

 

തിരുമലയിലെ ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും എപ്പോഴും ആന്ധ്രാപദേശ് SRTC യുടെ സര്‍വ്വീസുണ്ട്. തിരുമലയില്‍ നിന്നും ഹെയര്‍പിന്‍ വളവുകളിലൂടെ തിരുപ്പതിയിലേയ്ക്കൂ കുതിക്കുമ്പോള്‍ കണ്ണുകളില്‍ ആലസ്യത്തിൻ്റെ നേര്‍ത്ത പാടലം വന്നുതുങ്ങികിടന്ന് മെല്ലെ മയക്കത്തിലാക്കി. ബസ്സിറങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടരയും പിന്നിട്ടിരുന്നു. ലോഡ്ജില്‍ നിന്നും രാവിലെ ഇറങ്ങുമ്പോള്‍ ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവര്‍ ചോദിച്ചിരുന്നത് ”ഉച്ചയ്ക്കു മുന്‍പേ എത്തില്ലേയെന്നാണ് ”

”അതെ വേഗമെത്തും…. അതുകഴിഞ്ഞ് നമുക്ക് കാളഹസ്തിയിലേയ്ക്ക് പോകണം…”

 

അങ്ങിനെ എളുപ്പം പറഞ്ഞുപോയ ഞങ്ങൾ ലോഡ്ജിലെത്തിയപ്പോൾ പാതിരയും കഴിഞ്ഞിരുന്നു. യാത്രയുടെ തളർച്ചയുണ്ടായിരുന്നെങ്കിലും വെങ്കിടാചലപതിയെ സന്ദർശിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം കൊണ്ട് മനസ്സു നിറഞ്ഞു.

Post Views: 39
1
കൃഷ്ണകുമാർ മാപ്രാണം
  • Website

Writer, poet, story writer, novelist, literary critic Has written many stories, articles, memoirs and travelogues in periodicals, newspapers and magazines and online magazines. Has also written novels like Dennelakam, Thekkottulla Vandi, Thirakal, Dark, Tamrapuri, Nidivetta, Jonathante Diary, and Secret lock in Pratilipi Edited and published the collection of stories ''Kathaviriyunnidam'' published by Monsoon Books and the collection of poems *Kanav* & *Aazham* published by Seven Leaf Magazine. Editor of “SevenLeaf Digital Magazine” Got "Sargaswaram" Literary Award (2017) for the collection of stories called “Valanjarekhakal” Warrier Samajam Honored at District Level (2018) Tribute to Vision Irinjalakuda Nattuvelamaholsav Festival (2019) Tribute to Srimuruka Kalakshetra (2019) Renaissance Samskriti Poetry Award (2021) Madhavikkutty Award of Sarga Cultural Samiti (Orla Mazhaththulliyodu Paranja 'S'wakaryangal) (2021) Kavyashikha's Tribute (2022) Ocha Magazine Honor (2022) Ullur Memorial Sahitya Puraskaram (2022) [Overall Literary Contribution) Onam Smriti First Prize (2023) organized by the “Koottaksharangal” Prized In the poetry competition conducted by Kizhuthani Library (2024) ( Irulvanangal) Onam Smriti Second Prize (2024) organized by Thrissur Ezhuthukoottam Kattoor Sarga Sangamam First Prize in Poetry Writing (2024) (Anthyam) Kavitha Kormpa First Prize in Poetry Writing (2025) (Charithram) Kandal sahitya പുരസ്‌കാരം 2025 (manninte manamulla hrudayam) Audio CDs like 'Pothikaramma' (devotional songs) and 'Yakshiamma' (poems) have been released. He has written the script and dialogues for the short film 'Fate'. The books published are 'Yathramozhi', 'Mazhanoolkanavukal', 'Swarnam Poosiiya Chempolakal', 'Hrudayatil Todunduna Viralukal' (poem collections), 'Vanjarekhkal', 'Patiravil Oru Pranayakaathu' (story collections), Orila Mazhathulliyodu Paranja Swa' Karyagal' (memoirs) "Randam Varavu" ,(novel )

2 Comments

  1. Suma Jayamohan on April 27, 2025 9:27 AM

    തിരുപ്പതിയേക്കുറിച്ചുള്ള മനോഹരമായ വിവരണം മനസ്സു നിറച്ചു. ഒരിക്കൽ കർണ്ണാടക Transpor ബസിൽ ബംഗളൂരു നിന്ന് പോയി വന്നിട്ടുണ്ട്. വീണ്ടുമൊരു ദർശനപുണ്യം ലഭിച്ചതു പോലെ.
    🙏👌🌹

    Reply
    • Krishnakumar Mapranam on June 27, 2025 10:40 PM

      സ്നേഹം നന്ദി

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.